കുടിയേറ്റകാലത്തെ ഓർമിപ്പിച്ച് കട്ടപ്പന വെട്ടിക്കുഴക്കവലയിലെ ജനങ്ങൾ ആഴികൂട്ടി രാത്രി കാവലിരിക്കുന്നത് കാട്ടുമൃഗങ്ങളെ തുരത്താനല്ല, വിദേശമദ്യശാല വരാതിരിക്കാൻ; സമാധാന സമരത്തിനിടയിൽ നാട്ടുകാർക്കെതിരെ കള്ളക്കേസുണ്ടാക്കാൻ ശ്രമമുണ്ടായതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സമരഭൂമിയിൽ; കാർഷികഗ്രാമം ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധം ഫലം കാണുമോ ?
ഇടുക്കി: രാത്രി മുഴുവൻ ഉറക്കമിളച്ച് റോഡിൽ കാവലിരിക്കുകയാണ് കട്ടപ്പനക്കടുത്ത് വെട്ടിക്കുഴക്കവലയെന്ന കാർഷിക ഗ്രാമത്തിലെ ജനങ്ങൾ. കട്ടപ്പന ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് മദ്യശാല വെട്ടിക്കുഴക്കവലയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തെ ചൊറുത്തു തോൽപിക്കാനാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ നിതാന്തജാഗ്രതയോടെ റോഡരുകിൽ കുത്തിയിരിക്കുന്നത്. കനത്ത മഞ്ഞും ശക്തമായ കിഴക്കൻ കാറ്റും അന്തരീക്ഷത്ത് മരം കോച്ചുന്ന തണുപ്പിന് വഴിയൊരുക്കുമ്പോഴും കുടിയേറ്റ ഭൂമിയിലെ ജനങ്ങൾ അതൊന്നും കാര്യമാക്കാതെയാണ് മദ്യശാല വരാനിരിക്കുന്ന കെട്ടിടത്തിനടുത്ത് ആഴികൂട്ടി കാവലിലേർപ്പെട്ടിരിക്കുന്നത്. ആനയെയും കാട്ടുമൃഗങ്ങളെയും അകറ്റാൻ തീകൂട്ടി രാത്രി കഴിച്ചുകൂട്ടിയ കുടിയേറ്റ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ചെറുത്തു നിൽപ്.
മദ്യശാലകൾ ദേശീയ-സംസ്ഥാന പാതയോരത്തുനിന്നു മാറ്റണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് ശാന്തമായ വെട്ടിക്കുഴക്കവലയിൽ സമരഭൂമിയായും സംഘർഷ വേദിയായും പരിണമിച്ചിരിക്കുന്നത്. വെട്ടിക്കുഴക്കവലയിൽനിന്നും നാല് കിലോമീറ്ററോളം അകലെ ഇരട്ടയാറിൽ താമസമാക്കിയ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഇവിടെ പെട്ടെന്ന് പണി പൂർത്തീകരിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നിന് മുമ്പ് മദ്യശാലകൾ മാറ്റണമെന്നാണ് കോടതി നിർദ്ദേശം. അതിനാലാണ് കെട്ടിടത്തിന്റെ പണി പെട്ടെന്ന് മുഴുമിപ്പിച്ചതെന്നു നാട്ടുകാർ പറയുന്നു. ഇതോടെ ജനങ്ങളുടെ പരാതി വ്യാപവും രൂക്ഷവുമായി. പരാതിക്കൊപ്പം മുൻകരുതലെന്ന നിലയിലാണ് കെട്ടിടത്തിനു മുമ്പിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങൾ ഒത്തുകൂടി മാറി മാറി കാവലിരിക്കുന്നത്. ഇതിനിടെ സമരം പൊളിക്കാൻ കെട്ടിടമുടമ പൊലിസിൽ വ്യാജപരാതി നൽകിയെന്ന ആക്ഷേപവുമുയർന്നു. നാട്ടുകാർക്കെതിരെ ജനറേറ്റർ മോഷണക്കുറ്റമാണ് ഇയാൾ ആരോപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചതോടെ ജനങ്ങളുടെ പ്രതിഷേധം കനക്കുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. മദ്യശാല ഇവിടെ വരില്ലെന്നു ഉറപ്പാക്കുംവരെ രാവും പകലും ജാഗരൂകരായി കാവൽ തുടരാനാണ് നാട്ടുകാരുടെ തീരുമാനം. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ നിമിഷങ്ങൾക്കകം പ്രദേശത്തെ മുഴുവൻ ജനങ്ങളും സ്ഥലത്ത് പാഞ്ഞെത്താൻ കഴിയും വിധമുള്ള മുന്നറിയിപ്പ് സംവിധാനം വരെ ഒരുക്കിയാണ് പ്രതിരോധം തുടരുന്നത്.
ജനസാന്ദ്രമായ പ്രദേശമാണ് വെട്ടിക്കുഴക്കവല. നിർദിഷ്ട കെട്ടിടത്തിനോട് ചേർന്നുള്ള ചെറിയ ജംഗ്ഷനാണ് വെട്ടിക്കുഴക്കവല. കട്ടപ്പനയിൽനിന്നും രണ്ട് കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. നിർദിഷ്ട കെട്ടിടത്തിന്റെ സമീപത്തായി ഏതാണ്ട് അരകിലോമീറ്ററോളം ഏറെക്കുറെ വിജനമായ റോഡും കൃഷിയിടങ്ങളുമാണ്. നൂറുകണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കാൽനടയായി സഞ്ചരിക്കുന്ന വഴിയാണിത്. ഇവിടെ മദ്യശാല ആരംഭിച്ചാൽ പ്രദേശമാകെ മദ്യപരുടെ അഴിഞ്ഞാട്ടമുണ്ടാകുമെന്ന നിലപാടാണ് ജനങ്ങൾക്കുള്ളത്. അപായഭീഷണി ഉയർത്തുന്ന വീതി കുറഞ്ഞ കൊടും വളവിലാണ് കെട്ടിടം പണിതിരിക്കുന്നത്. ജനത്തിരക്കും വാഹനങ്ങളുടെ പാർക്കിങ്ങുമുണ്ടായാൽ ഗതാഗതക്കുരുക്കും അപകടവുമായിരിക്കും ഫലമെന്നും തദ്ദേശവാസികൾ പറയുന്നു. കുടിയേറ്റകാലത്തോളം തന്നെ പഴക്കമുണ്ട് ഈ ഗ്രാമത്തിനും. ജനസാന്ദ്രമായ പ്രദേശമായതിനാലും ഭൂരിഭാഗവും കർഷക കുടുംബങ്ങളായതിനാലും ഇവിടേക്ക് മദ്യശാല പറിച്ചു നടുന്നത് സമാധാന ഭംഗം വരുത്തുമെന്ന ഉറച്ച നിലപാടിലാണ് വീട്ടമ്മമാരടക്കമുള്ളവർ. മദ്യശാലക്കെതിരെയുള്ള പരാതികൾ അധികൃതർ ഗൗരവമായി എടുക്കുന്നില്ലെന്നു വ്യക്തമായതോടെയാണ് നിർദിഷ്ട കെട്ടിടത്തിനു മുമ്പിൽതന്നെ കാവലിരിക്കാൻ ജനങ്ങൾ നിർബന്ധിതരായത്.
30 മുതൽ 50 വരെ ആളുകൾ അടങ്ങിയ സംഘങ്ങളാണ് ഓരോ ദിവസവും മദ്യശാലക്കെതിരെ പ്രതിരോധം തീർത്ത് രാത്രികാവൽ നടത്തുന്നത്. കിഴക്കൻ കാറ്റും മഞ്ഞുമാണ് സമരത്തിന് തടസമായുള്ളത്. സമീപവീടുകളിൽനിന്നും കൊണ്ടുവരുന്ന വിറകുകൾ കൂട്ടിയിട്ട് കത്തിച്ചാണ് സമരാഗ്നി ജ്വലിപ്പിച്ച് തണുപ്പകറ്റുന്നത്. രാത്രിയിൽ വീടുകളിൽനിന്ന് കട്ടൻകാപ്പിയും ചെറുകടികളുമൊക്കെയായി നിരവധി പേർ സഹായഹസ്തം സമരക്കാർക്കു നേരെ നീട്ടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തെങ്കിലും അതൊന്നും കുടിയേറ്റ ജനതയുടെ പുതുതലമുറയുടെ സമരവീര്യത്തെ ഒട്ടും തണുപ്പിച്ചിട്ടില്ല. ഇതിനിടെ സമരക്കാരെ പ്രകോപിപ്പിക്കാനും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതും രൂക്ഷമായ പ്രതിഷേധമുയർത്തി. റോഡരുകിൽ കാവലിരിക്കുന്നവരുടെയടുത്ത് വാഹനങ്ങളിലെത്തി അസഭ്യവർഷം ചൊരിയാൻ ചിലർ ശ്രമിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷകാരണവുമായി. മിക്ക ദിവസവും സ്ഥലത്ത് പൊലിസും എത്താറുണ്ട്. മദ്യശാല മാറ്റുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്നാണ് ബിവറേജസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെട്ടിടം പരിശോധിച്ചതും ദൂരപരിധി അളന്നതും മദ്യശാല മാറ്റുന്നതിനു മുന്നോടിയാണെന്നു നാട്ടുകാർ വിലയിരുത്തുന്നു. നെടുങ്കണ്ടത്തെ മദ്യശാല പച്ചടി, മാവടി തുടങ്ങിയ സ്ഥലങ്ങളിലെവിടെയെങ്കിലും മാറ്റിസ്ഥാപിക്കുമെന്നു പ്രചരിപ്പിച്ചശേഷം പെട്ടെന്നൊരു സുപ്രഭാതത്തിൽ തൂക്കുപാലത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടതിൽ ജനകീയ സമിതി പരാതികളുമായി അധികാരികളെ സമീപിച്ചെങ്കിലും നടപടികളുമായി മുമ്പോട്ടുപോയതോടെ ജനങ്ങൾ പ്രത്യക്ഷ സമരങ്ങൾ ആരംഭിക്കുകയും കെട്ടിടത്തിനു സമീപം കാവൽ ഏർപ്പെടുത്തുകയുമായിരുന്നു.
കട്ടപ്പന ഇടുക്കിക്കവലയിലെ ബൈപാസ് റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷന്റെ മദ്യശാലയാണ് വെട്ടിക്കുഴ കവലയിലേക്ക് മാറ്റാൻ നീക്കം നടക്കുന്നത്. ബഹുജനങ്ങൾ ഒപ്പുശേഖരണം നടത്തി അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഗാന്ധിജി രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ വിവിധ സാമുദായിക സംഘടനകളെയും രാഷ്ടീയ കക്ഷികളേയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ഇടുക്കി രൂപത മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ ഉപവാസവും മദ്യവിരുദ്ധ സമ്മേളനവും നടത്തി. കട്ടപ്പനിലേക്ക് മദ്യവിരുദ്ധ റാലിയും നടത്തി.
ഇതിനിടെയാണ് തന്റെ കെട്ടിടത്തിൽനിന്ന് രണ്ട് ജനറേറ്റർ മോഷണം പോയെന്നു പരാതിപ്പെട്ടാണ് കെട്ടിടമുടമ പൊലിസിനെ സമീപിച്ചത്. ഇത് നാട്ടുകാരിൽ രോഷമുയർത്തി. സമാധാനപരമായ സമരം തുടരുമ്പോൾ കള്ളക്കേസുണ്ടാക്കി നാട്ടുകാരെ കുടുക്കാനുള്ള ശ്രമം ഉണ്ടായതോടെ കൂടുതൽ പ്രദേശവാസികൾ സമരരംഗത്തേക്കിറങ്ങുകയും ചെയ്തു. പ്രദേശവാസികളുടെ സ്വൈരജീവിതം തടസപ്പെടുത്തി ഇവിടെ മദ്യശാല സ്ഥാപിക്കാനുള്ള ശ്രമത്തെ ഏതു വിധത്തിലും പരാജയപ്പടുത്തുമെന്നു സമരത്തിനു നേതൃത്വം നൽകുന്ന വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു. സമരത്തിനൊപ്പം നിയമപരമായ നടപടികൾ സ്വീകരിക്കാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചിരിക്കുകയാണ്. മദ്യശാലയ്ക്ക് പുതിയ ഇടം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം സ്ഥാപനം പൂട്ടുകയാണ് വേണ്ടതെന്നു നാട്ടുകാർ പറയുന്നു. കാട്ടാനയോടും മലമ്പാമ്പിനോടും പ്രകൃതിയുടെ താണ്ഡവങ്ങളോടും പടപൊരുതി കന്നിമണ്ണിൽ കാർഷിക സംസ്കാരം കെട്ടിയുയർത്തിയ കുടിയേറ്റ കർകരുടെ പിന്മുറക്കാരുടെ പ്രതിരോധത്തിനു ഫലം കാണുമോയെന്നു കാത്തിരുന്നു കാണാം.
Stories you may Like
- മോദിയുടെ ഫള്ക്സ് ബോർഡുകൾ തിരികെ വപ്പിച്ച് ബിജെപി പ്രവർത്തകർ
- രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിറ്റഴിച്ചത് 34,962 കോടിയുടെ വിദേശമദ്യം
- ബിവറേജസ് കുത്തിത്തുറന്ന് മുന്തിയ മദ്യം മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- നവകേരള സദസ്സ് :ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്