തുളവീണ രണ്ട് നിക്കറുകൾ മാറി മാറിയിട്ട് സ്കൂൾ ജീവിതം; കൂലിപ്പണിയെടുത്ത് അമ്മകൊണ്ടു വന്ന പണം കൊണ്ട് പട്ടിണി മാറാതെ ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ അന്തിയുറക്കം; സലിം കുമാറിനൊപ്പം നടന്ന് മിമിക്രി കാണിച്ചു കൗമാരം: കൊച്ചിയിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രാജേഷ് രാമൻ മറുനാടനോട് ജീവിതം പറയുമ്പോൾ
അർജുൻ സി വനജ്
കൊച്ചി: വിശപ്പിനോടും ജീവിതത്തിലെ ദാരിദ്രത്തോടും പടവെട്ടി, പറവൂരിലെ ദളിത് കുടുംബത്തിൽ നിന്ന കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണറായ രാജേഷ് രാമൻ എന്ന കലാകാരനെ കൊച്ചിയിലെ ജനം പരിചയപ്പെട്ട് വരുന്നതെയുള്ളു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലടക്കം നേടിയ ഈ ഉദ്യോഗസ്ഥനെ മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് വേറിട്ടതാക്കുന്നതും ഇദ്ദേഹത്തിന്റെ വിനയവും, സാധാരണക്കാരോടുള്ള പെരുമാറ്റവുമാണ്. ജീവിതത്തിൽ താണ്ടിയ കയ്പ് നിറഞ്ഞ ബാല്യവും കൗമാരവും, മുണ്ട് മറുക്കിയുടുത്ത് തൊഴിലിനായി നെട്ടോട്ടം ഓടിയ യൗവനവും ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാകേണ്ട ഏടുകളാണ്. അമ്മാവന്മാരുടെ പഴകിയ, നിറം മങ്ങിയ പാന്റ്സുകളിട്ട് കോളേജിൽ പോയ കാലവും, ചോർന്നൊലിക്കുന്ന ഓലക്കൂരയിൽ സഹോദരിയേയും അമ്മയേയും സംരക്ഷിച്ച നിമിഷങ്ങളും രാജേഷ് രാമൻ മറുനാടൻ മലയാളി വായനക്കാർക്കായി പങ്കുവച്ചു. ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യങ്ങളുടെ രുചി ആദ്യം കയ്പ്പും പിന്നെ മധുരവുമാണെന്ന് ചൊല്ലാണ്, ജനുവരി 26 ന് കൊച്ചിയിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷ്ണറായി ചുമതലയേറ്റ രജേഷ് രാമന്റെ ജീവിതം പുതുതലമുറയോട് പറയുന്നത്.
ദാരിദ്രത്തോട് പടവെട്ടിയ ബാല്യവും കൗമാരവും
അമ്മയുടെ പൂയ്യപ്പള്ളിയിലെ കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയിൽ സ്മാരകങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു അച്ഛൻ രാമൻ. വളരെ കുറഞ്ഞ വേതനം ലഭിക്കുന്ന അച്ഛൻ, താൻ എഴാം ക്ലാസ്സിൽ പഠിക്കുന്നത് വരെ കാസർഗോഡ് ആയിരുന്നു ജോലിയ്തിരുന്നത്. അമ്മ, ദേവയാനി. അച്ഛന്റെ കുറഞ്ഞ വേതനം കൊണ്ട് തന്നേയും സഹോദരിയേയും പഠിപ്പിക്കാൻ കഴിയാത്തത് മൂലം അമ്മ കൂലിപ്പണി എടുത്തിരുന്നു. കെട്ടുകളിൽ മീൻ പിടിക്കാൻ പോകും, മറ്റ് കൂലിപ്പണിക്കും. അമ്മയുടെ തറവാട്ടിൽ രണ്ട് അമ്മാവന്മാരും ആറ് ചിറ്റമ്മമാരുമാണ് ഉണ്ടായിരുന്നത്. പലപ്പോഴും എല്ലാവർക്കും ഭക്ഷണം കഴിക്കാൻ തികയില്ല. കുഞ്ഞുന്നാളിൽ സ്കൂൾ വിട്ട് വരുന്നത് തന്നെ നല്ല വിശപ്പ് കൊണ്ടാകും. പക്ഷെ ഒന്നും കഴിക്കാൻ കാണില്ല. തുള വീണ രണ്ട് നിക്കറായിരുന്നു ആകെയുള്ള സമ്പാദ്യം. അതിന്റെ പേരിലും കൂട്ടുകാരുടെ പരിഹാസ പാത്രമായിട്ടുണ്ട് പലപ്പോഴും. സത്യത്തിൽ സർക്കാർ ഹോസ്റ്റലിൽ വിട്ടത് തന്നെ മകൻ മൂന്ന് നേരം കൃത്യമായി ഭക്ഷണം കഴിച്ചോട്ടെ എന്ന് വിചാരിച്ചാവും. പാവം അമ്മ. രാജേഷ് ഓർക്കുന്നു.
കാസർഗോഡ് നിന്നും അച്ഛന് സ്ഥലം മാറ്റം ലഭിക്കുന്നത് ഏഴിലെ പഠന കാലത്താണ്. വീടിനടുത്ത് തന്നെ കുറച്ച് സ്ഥലം വാങ്ങി അച്ഛൻ. ഓല കൊണ്ട് മറച്ചൊരു ചെറിയ വീട് വച്ചു. വീട്ടിൽ ഒരു ചെറിയ ബെഞ്ച് മാത്രമായിരുന്നു ഫർണിച്ചറായി ഉണ്ടായിരുന്നത്. രാത്രിയിൽ ഞാനും സഹോദരിയും ഉറങ്ങാൻ വൈകുമ്പോൾ നാടൻ പാട്ടുകൾ അമ്മ പാടിതരും. ഓണക്കളികളിലും അമ്മയ്ക്ക് വല്ല്യ ഗ്രാഹ്യമുണ്ടായിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആ സംഭവം നടന്നത്. ഒരു ദിവസം ഞാൻ വീട്ടിലുള്ള സമയത്ത് എന്റെ വീടിനടുത്ത ഒരു സഹപാഠിയുടെ വീട്ടിൽ പെൺകുട്ടികളായ മറ്റ് സഹപാഠികൾ വന്നു. പിന്നെ എന്റെ വീട്ടിലേക്ക്. ചെറിയ വീട് ആയതിനാൽ സാധാരണഗതിയിൽ ഞാൻ ആരേയും വീട്ടിലേക്ക് ക്ഷണിക്കാറില്ലായിരുന്നു. എന്റ ഓലപ്പുര കണ്ട് അന്നവർക്ക് അത്ഭുതമാണ് വന്നത്. വീട്ടിൽ വന്നവരോട് കയറി ഇരിക്കാൻ പറയാൻ ആകെയുണ്ടായിരുന്നത് ഒരു ചെറിയ ബെഞ്ചാണ്. പക്ഷെ അവരെന്നെ വേദനിപ്പിച്ചില്ല. ഉള്ള സ്ഥലത്തും നിലത്ത് പായ് ഇട്ടും ഇരുന്നു. പക്ഷെ അതെന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവമാണ്.
രജേഷ് രാമൻ എന്ന മിമിക്രിക്കാരന്റെ ജനനം
എന്നിലെ മിമിക്രിക്കാരൻ യഥാർത്ഥത്തിൽ ജനിക്കുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്ന് പ്രകൃതിയിലെ പക്ഷിമൃഗാതികളുടെ ശബ്ദമായിരുന്നു അനുകരിച്ചിരുന്നത്. അന്ന് താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഞ്ചാം ക്ലാസ്സിലായിരുന്നു ഇന്നത്തെ മികച്ച കോമഡി താരമായ ബിജു കുട്ടൻ. അന്നൊരു യൂത്ത് ഫെസ്റ്റ് വെല്ലിന് ബിജു കുട്ടനും ഞാനും തമ്മിൽ മിമിക്രി വേദിയിൽ ഏറ്റുമുട്ടി. ഒന്നാം സ്ഥാനം എനിക്കായിരുന്നു. വീടിന്റെ തൊട്ടടുത്താണ് നടൻ സലീം കുമാറിന്റെ വീട്. സലീം ഏട്ടന് അന്ന് കൊച്ചിൻ മിമി വോയിസ് എന്ന പേരിൽ ചെറിയ ഒരു മിമിക്രി ട്രൂപ്പ് ഉണ്ടായിരുന്നു. സലീം ഏട്ടൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം. അന്ന് സലീം ഏട്ടന്റെ ആ ചെറിയ വീട്ടിൽ പോകും. അവിടെ സലീം ഏട്ടന്റെ ചെറിയ മുറിയിൽ ഇരുന്ന് മിമിക്രി ചെയ്ത് പഠിക്കും. മിമിക്രിയിൽ സലീം കുമാറാണ് ഗുരു. ശിവാജി ഗണേശന്റെ ശബ്ദം ആയിരുന്നു എന്റെ മാസ്റ്റർ പീസ്. ഇപ്പോളും ചെറിയ ഐറ്റംസൊക്കെ കൈയിലുണ്ട്. പ്രദീപ് കൈതാരം, വിനോദ് കെടാമങ്കലം തുടങ്ങിയവരായിരുന്നു അന്നത്തെ ഉറ്റ സ്നേഹിതർ.
മിമിക്രിയിൽ മാത്രമല്ല, മൃദംഗത്തിലും ഒരു കൈ വച്ചത് പ്രിഡിഗ്രി കാലത്താണ്. പറവൂർ ചിയാൻ കോവിൽ കലാ സമിതിയിൽ നിന്നാണ് മൃദംഗം അഭ്യസിക്കുന്നത്. അക്കാലത്ത് ക്ഷേത്രങ്ങളിലും മറ്റും ഭ്ക്തി ഗാനമേളയ്ക്കും പോകുമായിരുന്നു. പിന്നെ ഈ അടുത്താണ് ഡ്രം പഠിക്കാൻ ഒരു മോഹം തോന്നിയത്. അങ്ങനെ തൃശ്ശൂരിൽ സിഐ ആയിരുന്നപ്പോൾ പ്രമുഖ ഡ്രമ്മിസ്റ്റ് ഷോമിയുടെ കീഴിൽ അതും പഠിച്ചു.
അദ്ധ്യാപന രംഗത്ത് നിന്നും എസ്ഐയിലേക്ക്
ചിറ്റാറ്റുകര സർക്കാർ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വരെയുള്ള പഠനത്തിന് ശേഷം വീട്ടിലെ ദാരിദ്രം കൊണ്ട് പ്രിമെട്രിക്ക് ഹോസ്റ്റലിൽ നിന്നായിരുന്നു തുടർ സ്കൂൾ പഠനം. മൂത്തലപറമ്പ് എസ്.എൻ.എം ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കിയതിന് ശേഷം ആലുവയിലെ യു.സി കോളേജിൽ നിന്ന് പ്രി ഡിഗ്രി പൂർത്തിയാക്കി. മല്ല്യറങ്കര എസ്.എൻ.എ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്ദരബിരുദവും നേടി. തുടർന്ന് പൂത്തോട്ട കോളേജിൽ നിന്ന് സോഷ്യൽ സയൻസിൽ ബി.എഡ്. ഡിഗ്രി പൂർത്തിയാക്കിയ കാലത്താണ്, മുന്നോട്ടുള്ള പഠനത്തിനായി ജോലി അന്വേഷിച്ച് തുടങ്ങിയത്. വീട്ടിലെ സാമ്പത്തിക പരാധീനകളായിരുന്നു ഇതിന് മുഖ്യകാരണം. 1996 ൽ ഇതേ തൂടർന്ന് ചിറ്റാട്ടുകരയിലെ വിക്ടറി പാരലൽ കോളേജ് ഏറ്റെടുത്ത് നടത്താൻ ആരംഭിച്ചു. ഒപ്പം തന്നെ പി.എസ്.സി അടക്കമുള്ള എല്ലാ പരീക്ഷകളും എഴുതി. ഒപ്പം ബിരുദാനന്ദ ബിരുദ പഠനവും. അങ്ങനെയാണ് 2003 ൽ എസ്.ഐ സെലക്ഷൻ ലഭിക്കുന്നത്.
കോഴിക്കോട് നിന്ന് തൃശ്ശൂരും ഇടുക്കിയും താണ്ടി കൊച്ചിയിലേക്ക്
2003 ൽ എസ്.ഐ സെലക്ഷൻ കിട്ടിയെങ്കിലും, തിരുവനന്തപുരത്തെ പരിശീലനത്തിനും പ്രബേഷനും ശേഷം 2005 ലാണ് എസ്.ഐയായി സ്വതന്ത്ര ചുമതല ലഭിക്കുന്നത്. അതും കോഴിക്കോട് കസബ സ്റ്റേഷനിൽ. ആദ്യ പോസ്റ്റിങ് തന്നെ പ്രധാനപ്പെട്ട നഗരത്തിലായത് എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഭവം ആയിരുന്നു. ജീവിതത്തിൽ അനുഭവിച്ച കഷ്ടപാടുകൾക്ക് ഫലം കണ്ടു തുടങ്ങിയെന്ന ഒരു ആത്മവിശ്വാസം അക്കാലത്താണ് ആദ്യമായി ഉണ്ടായത്. വൈപ്പിൻ സ്റ്റേഷനിൽ ഉള്ള കാലത്താണ് കുടിവെള്ളത്തിനായി ആ പ്രദേശത്ത് വലിയ സമരം നടന്നത്. പൊലീസിന് സാധാരണക്കാർക്ക് വേണ്ടി എന്ത് ചെയ്യാമെന്ന ആലോചനയാണ് അന്ന് എന്നിലുണ്ടായത്. ഒട്ടും താമസിച്ചില്ല്, പൊലീസിന്റെ കുടിവെള്ള ടാങ്കറുകളിൽ വെള്ളവുമായി സാധാരണക്കാരുടെ വീടുകൾക്ക് മുന്നിലേക്ക് പോയി. അവർക്ക് വേണ്ടത്ര കുടിവെള്ളം വിതരണം ചെയ്യാൻ അന്ന് കഴിഞ്ഞു. അങ്ങനെ പൊലീസിനെ ആ നാട്ടിലെ ജനങ്ങൾക്ക് മുന്നിൽ ജനകീയമാക്കാൻ കഴിഞ്ഞു. ഈ പ്രവർത്തനത്തിനാണ് ആദ്യാമായി സേനയിൽ നിന്ന് അംഗീകാരം ലഭിക്കുന്നത്. പിന്നെ ആരുടേയും വാഗ്ധാനങ്ങളുടെ മുന്നിൽ ഇന്നുവരെ തല കുനിച്ച് കൊടുത്തിട്ടില്ല. ശരിയെന്ന് മനസ് പറയുന്നത് മാത്രമേ ഇന്നുവരെ ചെയ്തിട്ടുള്ളു. അതുകൊണ്ട് സ്ഥലം മാറ്റങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. 12 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു ഡസനോളം സ്ഥലം മാറ്റങ്ങളാണ് തേടിയെത്തിയത്. രാജേഷ് രാമൻ പറയുന്നു.
2008 ലാണ് സിഐ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത്. 2015 ൽ തൃശ്ശൂർ വെസ്റ്റ് സ്റ്റേഷനിൽ ഉള്ളപ്പോൾ കണിമംഗലത്ത് വയോധികനെ കെട്ടിയിട്ട് മോഷണം നടത്തിയ ഒരു സംഘത്തെ വളരെപെട്ടന്ന് പിടിക്കാൻ സാധിച്ചു. മോഷണശ്രമത്തിനിടെ വയോധികൻ മരിച്ചു. അത് വലിയ അംഗീകാരങ്ങൾ നേടിത്തന്ന ഒരു അന്വേഷണം ആയിരുന്നു. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞതാണ് മറ്റൊരു വലിയ ഭാഗ്യം. ജില്ലാ സംസ്ഥാന ക്യാമ്പുകളുടെ മുഖ്യസംഘാടകൻ ആകാൻ കഴിഞ്ഞു. കുട്ടികളിലെ കലാപരമായി കഴിവുകളെ കുറച്ചെങ്കിലും പരിപോഷിപ്പിക്കാൻ അതൊരു വലിയ അവസരമായിരുന്നു. ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് 2016 ലെ സ്വാതന്ത്ര ദിനത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടാനായത്.
ഹൃസ്വചിത്രങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നു എന്നാണ് എന്റെ കാഴ്ചപ്പാട്. അതിനാൽ, കുട്ടികളേയും യുവാക്കളേയും ബോധവൽക്കരിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ഹൃസ്വചിത്രങ്ങൾ ചെയ്ത് പ്രചരിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ ആലോചന. പ്രത്യേകിച്ച് മയക്കുമരുന്നടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാർത്ഥികളിലടക്കം കൂടി വരുന്ന സാഹചര്യത്തിൽ. പൊലീസ് സേന നിർമ്മിച്ച വിവിധ ബോധവൽക്കരണ ഹൃസ്വചിത്രങ്ങളിൽ പൊലീസ് വേഷം തന്നെ ചെയ്താണ് സിനിമയിലും ഒരു കൈ നോക്കിയത്. ഉണർവ്, ഡാൻസിങ് ഡത്ത്, ഇരകൾ, കമ്പാർട്ട്മെന്റ് തുടങ്ങിയ ഹൃസ്വചിത്രങ്ങളിൽ ഇക്കാലത്ത് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.
മക്കളേയും കലാകാരന്മാരാക്കണം
അന്നത്തെ ഓലപ്പുരയിൽ നിന്ന വീട് ചെറുതായി ഒന്നു മാറ്റം വരുത്തി. രണ്ട് മുറിയുള്ള ചെറിയ വീട് തന്നെയാണ് ഇപ്പോളും. ഒരു സുഹൃത്ത് ഒരിക്കൽ വീട്ടിൽ വന്ന് പോയതിന് ശേഷം പറഞ്ഞ വാക്കുകൾ ഇപ്പോഴാ ഓർമ്മ വന്നത്. മുഖ്യമന്ത്രിയുടെ മെഡലൊക്കെ കിട്ടിയ ആളല്ലേ, വലിയൊരു വീടൊക്കെ വച്ചൂടെ, ലോൺ കിട്ടുമല്ലോ..? എന്ന്. മക്കൾ ഇപ്പോൾ പഠിക്കുകയാണ്. ബോധിരാജും ഋഷിരാജും അവർ വലുതാകട്ടെ എന്നിട്ടാവാം എന്ന് കരുതി. ചെറിയ വീടാണെങ്കിലും സ്വസ്ഥതയും സമാധാനവും ഉണ്ട്. അതാണല്ലോ കുടുംബ ജീവിതത്തിൽ വേണ്ടതും. രാജേഷ് രാമൻ പറയുന്നു. സൂര്യയാണ് ഭാര്യ, ചെറിയൊരു നർത്തകിയാണ്. സഹോദരി അഭിപാഷകയാണ്. അഡ്വ. റീന ടി ആർ. മക്കൾ കീ ബോർഡും ഡ്രംസും പഠിക്കുന്നുണ്ട്. അവരെ മികച്ച കലാകാരന്മാരാക്കണം അതാണ് ഇനിയുള്ള ലക്ഷ്യം. ചിൽഡ്രൻസ് പാർക്കിന് മുന്നിലെ റവന്യൂ ടവറിലെ പന്ത്രണ്ടാം നിലയിൽ, ജനലിലൂടെ മുറിക്കുള്ളിലേക്ക് നിറയുന്ന കായൽ കാറ്റിന്റെ കുളിർമയിൽ രാജേഷ് പറഞ്ഞു നിർത്തി.
Stories you may Like
- ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണം
- നിർമ്മിത ബുദ്ധിയിൽ ഷൂമാക്കറുടെ ഇന്റർവ്യൂ, തട്ടിപ്പുമായി ജർമ്മൻ മാസിക
- കേരളത്തിലെ നഴ്സുമാർക്ക് നോർക്ക വഴി കാനഡയിൽ അവസരം
- ഹോട്ടൽ വെയിറ്ററിൽ നിന്ന് സൂപ്പർ താരത്തിലേക്ക്! അക്ഷയ് കുമാറിന്റെ അതിജീവന കഥ
- ഇപിക്ക് പൊലീസിന്റെ ക്ലീൻ ചീറ്റ്; സിപിഎമ്മിനെ വെട്ടിലാക്കി കണ്ടെത്തലുകൾ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്