ബിവറേജസ് മദ്യശാലയെ എതിർത്തും സ്വാഗതം ചെയ്തും ഇടുക്കി രൂപതാ ആസ്ഥാനത്ത് പ്രകടനങ്ങൾ; ഉപ്പുതറയിലും കട്ടപ്പനയിലും മദ്യശാല നിലനിർത്താൻ ഒരു വിഭാഗം വ്യാപാരികളുടെയും ഓട്ടോഡ്രൈവർമാരുടെയും നീക്കം; തൊടുപുഴയിലും പീരുമേട്ടിലും തദ്ദേശസ്ഥാപനാധികാരികൾ മദ്യശാലക്കെതിരെ വാളോങ്ങുന്നു
ഇടുക്കി: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിദേശമദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരെ സമരങ്ങളും പരാതികളും ഉയരുകയാണ്. നിത്യവും മദ്യം വേണമെന്നു നിർബന്ധമുള്ളവർപോലും അപമാനം ഭയന്നും സംഘടിതമായ ശക്തിയില്ലാത്തതിനാലും മദ്യശാല വേണമെന്ന ആവശ്യവുമായി രംഗത്തിറങ്ങുന്നില്ല.
എന്നാൽ മദ്യശാല തങ്ങളുടെ നാട്ടിൽനിന്നും പടിയിറക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് ഇടുക്കിയിലെ ചില കേന്ദ്രങ്ങളിൽ ഏതാനും ദിവസങ്ങളായി ദൃശ്യമാകുന്നത്. മദ്യശാലകൾ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽനിന്ന് മാറ്റണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് മദ്യനിരോധന-മദ്യവർജന സമിതിയുടെയും വീട്ടമ്മമാരുടെയും മറ്റും നേതൃത്വത്തിൽ സമരമുറകൾ അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം പേർ ബിവറേജസ് ഔട്ട്ലെറ്റുകളുടെ സംരക്ഷണത്തിനായി ഇറങ്ങിയിരിക്കുന്നത്. ആദ്യപടിയായി സോഷ്യൽ മീഡിയായെ കൂട്ടുപിടിച്ചാണ് മദ്യശാലകളെ സുരക്ഷിതസ്ഥലത്ത് നിലനിർത്താനുള്ള നീക്കത്തിന് ഇക്കൂട്ടർ തുടക്കം കുറിച്ചിരിക്കുന്നത്. കാര്യമായ പ്രത്യക്ഷ സംരക്ഷണ പരിപാടികൾ ഒരിടത്തും ആരംഭിച്ചിട്ടില്ലെങ്കിലും ഇടുക്കി രൂപതാ ആസ്ഥാനമായ കരിമ്പനിൽ മദ്യശാല വരുന്നതിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രകടനം നടത്തിയത് സംഘർഷ സാധ്യത വർധിപ്പിക്കുന്നു.
ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റഗ്രാമമായ ഉപ്പുതറയിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത് അവിടുത്തെ ഭൂരിപക്ഷം വ്യാപാരികളും ചില സംഘടനകളുമാണ്. ഒരു കാലത്ത് പ്രൗഢിയോടെ വളർന്നു വരികയും പിന്നീട് പ്രധാന റോഡ് ഒരു കിലോമീറ്ററോളം അകലേക്ക് മാറുകയും ചെയ്തതോടെ വളർച്ച മുരടിച്ച പ്രദേശമാണ് ഉപ്പുതറ. കോട്ടയം-കട്ടപ്പന റൂട്ട് ഉപ്പുതറയെ തൊടാതെ കടന്നുപോയിത്തുടങ്ങിയതോടെയാണ് കുടിയേറ്റ ഗ്രാമത്തിന്റെ വികസനം പതിറ്റാണ്ടുകൾക്ക് മുമ്പ് മുരടിച്ചത്. എന്നാൽ ബിവറേജസ് ഔട്ട്ലെറ്റ് വന്നതോടെ ടൗൺ പച്ചപിടിച്ചു തുടങ്ങിയെന്നും വ്യാപാരമേഖലക്ക് പുതിയ ഉണർവ് ലഭിച്ചെന്നുമാണ് വിലയിരുത്തൽ. ടൗൺ മധ്യത്തിൽ പ്രവർത്തിക്കുന്ന ബെവ്കോ ചില്ലറ മദ്യവിൽപന ശാല ഗതാഗതക്കുരുക്കിനും ബഹളത്തിനുമൊക്കെ കാരണമാകുന്നുവെങ്കിലും ഇവിടെനിന്നും വളരെ ദൂരേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടാണ് വലിയ വിഭാഗം വ്യാപാരികൾ സ്വീകരിച്ചിരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് ഇവിടുത്തെ മദ്യശാല മാറ്റാനാണ് ശ്രമം നടക്കുന്നത്. വാഗമണ്ണിലെ റിസോർട്ട് ഉടമകളുടെ താൽപര്യം സംരക്ഷിക്കാനാണ് 20 കിലോമീറ്ററോളം അകലേയ്ക്ക് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കാനുള്ള ശ്രമമെന്ന ആരോപണമാണ് ഉപ്പുതറയിലെ വ്യാപാരികളിൽ ഒരു വിഭാഗം ഉയർത്തുന്നത്. മദ്യശാല മാറ്റുന്നത് ഉപ്പുതറയിലെ വ്യാപാര രംഗത്തെ തളർത്തുമെന്നാണ് ഇക്കൂട്ടരുടെ പക്ഷം. മദ്യശാല ഉപ്പുതറയിൽ ആരംഭിച്ചശേഷം ഓട്ടോറിക്ഷകളുടെ എണ്ണം വൻതോതിൽ വർധിച്ചു. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ മദ്യം വാങ്ങാൻ ബസിലെത്തുന്നത് ബസ് ഉടമകളുടെ വരുമാനവും കാര്യമായി ഉയർത്തി. ഇതിനേക്കാൾ പ്രധാനം വ്യാപാരമേഖലയുടെ കുതിപ്പാണ്. മദ്യം വാങ്ങാനെത്തുന്നവരിൽ ഭൂരിഭാഗവും തങ്ങൾക്കാവശ്യമുള്ള വീട്ടുസാധനങ്ങളും വാങ്ങിയാണ് മടങ്ങുന്നത്. ഈ അനുകൂല സാഹചര്യങ്ങളൊക്കെ നാടിനെ വികസനത്തിലേക്ക് നയിക്കുമ്പോൾ അതിനെതിരായി ഔട്ട്ലെറ്റിനെ അധിക ദൂരത്തേക്ക് മാറ്റരുതെന്ന ആവശ്യമാണ് ഉപ്പുതറയിലെ വ്യാപാരികളിൽ മിക്കവരും ഉന്നയിക്കുന്നത്. ഇതിനായി അധികാരികൾക്ക് നിവേദനം നൽകി അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണിവർ. ടൗൺ പരിധിക്ക് പുറത്തേക്ക് ഔട്ട്ലെറ്റ് മാറ്റാൻ ശ്രമിച്ചാൽ പ്രത്യക്ഷസമരം തന്നെ സംഘടിപ്പിക്കുമെന്നാണ് വ്യാപാരികളുടെയും ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും നിലപാട്.
ബാർ നിരോധനത്തോടെ വലിയ വരുമാനക്കുറവുണ്ടായ തങ്ങൾക്ക് നോട്ട് നിരോധനവും തിരിച്ചടിയായെന്നും പിടിച്ചുനിൽക്കുന്നത് ബിവറേജസ് ഔട്ട്ലെറ്റുമായി ബന്ധപ്പെട്ടുള്ള ഓട്ടം കൊണ്ടാണെന്നും വിവിധ സ്ഥലങ്ങളിലെ ഓട്ടോക്കാർ പറയുന്നു. തടിയമ്പാട് പ്രവർത്തിക്കുന്ന ഔട്ട്ലെറ്റ് മാറ്റുന്നതു സംബന്ധിച്ച തർക്കം സംഘർഷത്തിലേക്കാണ് നീങ്ങുന്നത്. കൊച്ചുകരിമ്പനിലെ ഒരു കെട്ടിടത്തിലേക്കാണ് മദ്യശാല മാറ്റാൻ നീക്കം നടക്കുന്നത്. കൊച്ചുകരിമ്പൻ പാലത്തിനു സമീപം ഏറെക്കുറെ വിജനമായ സ്ഥലമാണിത്. മുമ്പ് പെന്തക്കോസ്ത വിഭാഗം ഈ കെട്ടിടം അവരുടെ പ്രാർത്ഥനാലയമായി ഉപയോഗിച്ചിരുന്നു. കെട്ടിടം മദ്യശാലയ്ക്ക് വിട്ടുകൊടുക്കാൻ ഉടമ തയാറായതോടെ മദ്യനിരോധന സമിതി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തുകയും നിർദിഷ്ട കെട്ടിടത്തിനു കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതിനിടെ ആരോ ആരാധനാലയത്തിന്റെ ബോർഡും ഇവിടെ സ്ഥാപിച്ചു. മദ്യവിരുദ്ധ പ്രവർത്തകരും മദ്യശാലയെ അനുകൂലിക്കുന്നവരും തമ്മിലുള്ള തർക്കം ഇവിടെ രൂക്ഷമായ സാഹചര്യം സംഘർഷത്തിനു വഴിവച്ചിരിക്കുകയാണ്.
കട്ടപ്പനയിലെ മദ്യശാല മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പലയിടത്തും പ്രതിഷേധവും പ്രകടനവും വഴി തടയലുമൊക്കെ സംഘർഷത്തിലേക്കാണ് നീങ്ങുന്നത്. ടൗണിൽ തിരക്കേറെയുള്ള ഇടുക്കിക്കവല ബൈപാസ് റോഡിലാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. ഇത് രണ്ട് കിലോമീറ്റർ അകലെയുള്ള വെട്ടിക്കുഴക്കവലയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നറിഞ്ഞ് മദ്യവരുദ്ധ സമിതി ഉപവാസവും പ്രകടനവും നടത്തി കെട്ടിടത്തിന് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളി- കക്കാട്ടുകട മേഖലയിലേക്ക് പറിച്ചു നടുമെന്ന സൂചനയെ തുടർന്ന് അവിടയും പന്തംകൊളുത്തി പ്രകടനം നടന്നു.
ഇതിനിടെ ടൗണിലെ സ്റ്റുഡിയോ ഉടമ റെജിയുടെ വീട് ഔട്ട്ലെറ്റ് സ്ഥാപിക്കാൻ വിട്ടുകൊടുക്കുന്നവെന്നാരോപിച്ച് ഒരുപറ്റം ആളുകൾ റെജിയുടെ വീട്ടിലേക്ക് മാർഗതടസം സൃഷ്ടിച്ചുവെന്നാരോപിച്ച് റെജിയുടെ ഭാര്യ സിന്ധു വനിതാ കമ്മിഷന് പരാതി നൽകി. പൊലിസിന്റെ സഹായത്തോടെയാണ് വീട്ടിൽ പ്രവേശിക്കുന്നതെന്നു റെജി പറഞ്ഞു. വീട്ടിൽ വന്ന മൂന്നു പേർ ബിവറേജസ് മദ്യശാല സ്ഥാപിക്കാൻ വന്നതാണെന്നു തെറ്റിദ്ധരിച്ചാണ് ചിലർ തങ്ങളുടെ സ്വൈരജീവിതം തകർക്കുന്നതെന്നും ഇവർ പരാതിപ്പെട്ടു. മദ്യശാല ടൗണിൽനിന്നും അധികം ദൂരേക്ക് പോകാതിരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കട്ടപ്പനയിലെ ഒരു വിഭാഗം വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും.
കാർഷിക മേഖലയുടെ തകർച്ചയും നോട്ട് പിൻവലിക്കൽ നടപടിയും വ്യാപാര മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തിൽ മദ്യശാലകൾ വിജനസ്ഥലത്തേക്കും കൂടുതൽ ഉൾപ്രദേശങ്ങളിലേക്കും മാറ്റുന്നത് വ്യാപാരമാന്ദ്യത്തിന് ആക്കം കൂട്ടുമെന്നു വ്യാപാരികൾ പറയുന്നു. മദ്യശാലക്കടുത്ത് കുപ്പിവെള്ളവും ലഘുഭക്ഷണങ്ങളും മുതൽ ഹോട്ടലുകൾ വരെ പ്രവർത്തിക്കുന്ന നിരവധി വ്യാപാരികളുണ്ട്. വൻതുക സെക്യൂരിറ്റിയും വാടകയും നൽകിയാണ് ഇവർ കച്ചവടം നടത്തുന്നത്. ഇതിനു പുറമെയാണ് നൂറുകണക്കിന് ഓട്ടോറിക്ഷ ഡ്രൈവർമാർ മദ്യശാലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. ഇവരെയൊക്കെ കടക്കെണിയിലാക്കുന്ന നടപടിയാണ് മദ്യശാലകൾ മാറ്റുന്നതെന്നു പരാതി ഉയരുന്നുണ്ട്. നെടുങ്കണ്ടത്തെ ബെവ്കോ ഔട്ട്ലെറ്റ് മാറ്റിയതിനെ തുടർന്ന് അവിടെയുണ്ടായ വ്യാപാരമാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മദ്യശാല തൂക്കുപാലത്തേക്ക് മാറ്റിയതോടെ നെടുങ്കണ്ടം ടൗണിലെ വ്യാപാരം പകുതിയിലേറെ കുറഞ്ഞതായാണ് വ്യാപാരികൾ പറയുന്നത്.
ഇതിനിടെ തൊടുപുഴയിൽ മാറ്റിസ്ഥാപിച്ച ഔട്ട്ലെറ്റ് പഴയ കെട്ടിടത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടി വന്നു. കാഞ്ഞിരമറ്റത്തുനിന്നും വെങ്ങല്ലൂർ - മങ്ങാട്ടുകവല പാതയോരത്തേക്കാണ് ഒൗട്ട്ലെറ്റ് മാറ്റിയത്. എന്നാൽ സ്ഥാപനത്തിന് ലൈസൻസ് എടുത്തില്ലെന്നാരോപിച്ച് നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ സമരം ചെയ്തു ഔട്ടലെറ്റ് പൂട്ടിച്ചു. ഇതിനു പിന്നാലെയാണ് പഴയ കെട്ടിടത്തിലേക്കുതന്നെ മാറ്റിയത്. പീരുമേട്ടിലെ ഔട്ട്ലെറ്റ് വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറ മേഖലയിലെ കല്ലാറിലേക്ക് മാറ്റുന്നതിനെതിരെ പീരുമേട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഇവിടെയും മദ്യശാലക്കനുകൂലമായി ഒരു സംഘം രംഗത്തിറങ്ങിയിട്ടുണ്ട്. മദ്യശാലകളെ അനുകൂലിച്ചും എതിർക്കുന്നവരെ പരിഹസിച്ചും സാമൂഹികമാദ്ധ്യമങ്ങളിൽ വ്യാപകമായ പ്രചാരണവും നടക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്