കട്ട പ്രേതകഥയല്ല, വ്യത്യസ്തമായ ഹൊറർ ത്രില്ലറായി എസ്ര; നൂറുവട്ടമൊന്നുമില്ലെങ്കിലും ഒരു വട്ടം കണ്ടാൽ കാശുപോവില്ല; വിനയാവുന്നത് അമിതമായ പ്രതീക്ഷകൾ പ്രേക്ഷകന് കൊടുത്തു കൊണ്ടുള്ള പൊക്കിവിടലുകൾ
എം മാധവദാസ്
പാലപ്പൂവും പഴയ തറവാടും, വെള്ളവസ്ത്രം ധരിച്ച സുന്ദരിയായ യക്ഷിയുമൊക്കെ ചേർന്നതാണ് മലയാളികളുടെ പ്രേതകഥാ സങ്കൽപ്പങ്ങൾ. ഇതിനോട് ചേർന്നു നിന്നുകൊണ്ടാണ് മലയാള സിനിമാ പ്രവർത്തകരും ഹൊറർ എന്ന പേരിലുള്ള കോമഡിയും പ്രേമവും അൽപ്പം അശ്ളീലവും ചാലിച്ച ചിത്രങ്ങൾ ഒരുക്കാറുള്ളത്. 'ഭാർഗവീനിലയം' എന്ന മനോഹര ചിത്രം പിറവിയെടുത്ത മലയാളത്തിൽ പിന്നീട് ഇങ്ങോട്ടുള്ള പ്രേത ചിത്രങ്ങളൊക്കെ ടൈപ്പും ഒരേ ഫോർമുലയിൽ ഉള്ളവയുമായിരുന്ന. 'ലിസയും' 'ആകാശഗംഗയും' 'ഇന്ദ്രിയവും' 'വെള്ളിനക്ഷത്രവും' 'മേഘസന്ദേശവും' 'പ്രേതവും' ഉൾപ്പെടെയുള്ള ഭൂരിഭാഗം ചിത്രങ്ങളും ഒരേഅച്ചിൽ വാർത്തവ തന്നെ.
ഹോളിവുഡ് ചിത്രങ്ങൾ മലയാള സിനിമകളെ പല രീതിയിലും സ്വാധീനിക്കാറുണ്ടെങ്കിലും ഹൊറർ ചിത്രങ്ങളുടെ കാര്യത്തിൽ അങ്ങനെയില്ല. വേറിട്ട ഹൊറർ ചിത്രങ്ങൾ വിദേശത്തുനിന്ന് പുറത്ത് വരാറുണ്ടെങ്കിലും നമ്മുടെ സിനിമക്കാർ ഇപ്പോഴും മാടമ്പള്ളിയിലെ യക്ഷിയുടെയും മനോരോഗിയുടെയും പിന്നാലെ തന്നെ അലയുകയാണ്. വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരു ഹൊറർ ലവ് സ്റ്റോറി മലയാളത്തിൽ ഒരുക്കിയത് സിബി മലയിലാണ്. എന്നാൽ പരിചിതമായ വഴിയിൽ നിന്ന് മാറിനടന്ന 'ദേവദൂതൻ' എന്ന ചിത്രത്തെ പ്രേക്ഷകർ തിരസ്ക്കരിക്കുകയായിരുന്നു. സലീം കുമാറിന്റെ ഒരു കഥാപാത്രം പറഞ്ഞപോലെ വ്യത്യസ്തതക്കുവേണ്ടി വ്യത്യസ്തതയൊരുക്കിയ ഫാസിലിന്റെ 'വിസ്മയത്തുമ്പത്ത്' എന്ന ചിത്രത്തിനും പരാജയം ഏറ്റുവാങ്ങണ്ടേിവന്നു.
മിഷ്ക്കിൻ ഉൾപ്പെടെയുള്ള സംവിധായകർ തീർത്തും പുതിയ രീതിയിൽ ഭീതി ചിത്രം തമിഴിൽ ഒരുക്കിയിട്ടുണ്ടെങ്കിലും മലയാള സംവിധായകർ ഭയത്തിനൊപ്പം ചിരിയും കൂട്ടിച്ചേർത്ത് സുരക്ഷിത പാക്കേജിലുടെയാണ് ഇന്നും സഞ്ചരിക്കുന്നത്. നായകന്റെ സുഹൃത്തുക്കളും എതിരാളികളുമൊക്കെ പ്രേതത്തെക്കണ്ട് തുണിയില്ലാതെ ഓടുന്നതും പഴത്തൊലി ചവിട്ടി വീഴുന്നതുമായുള്ള കോമഡി, സൈഡ് ട്രാക്കിൽ കയറ്റിയ ചിത്രങ്ങളാണ് മുമ്പ് സൂചിപ്പിച്ച സിനിമകളിൽ ഭൂരിഭാഗവും. ഈ വഴിയിൽ നിന്നും മാറി എന്നതാണ് ജയ്. കെ എന്ന നവാഗത സംവിധായകൻ രചനയും സംവിധാനവും നിർവ്വഹിച്ച എസ്ര എന്ന ചിത്രത്തിന്റെ എറ്റവും വലിയ പ്രത്യേകത.
പക്ഷേ പഴയ ബംഗ്ളാവും ശവപ്പെട്ടിയും പള്ളിയും പട്ടക്കാരനുമൊക്കെയായി പ്രമേയം ചില പതിവ് പ്രേതകഥകളോട് ചേർന്നു നിൽക്കുമ്പോഴും അവതരണത്തിൽ വരുത്തിയ പുതുമകളും സാങ്കേതിക തികവും ശ്രദ്ധേയമാണ്. ഒരു ഫിലിംഫെസ്റ്റിവൽ സിനിമ കാണുന്ന മുഡ് പലപ്പോഴും ഉണ്ടാക്കാൻ സംവധായകന് കഴിഞ്ഞിട്ടുണ്ട്. പുതിയ പരീക്ഷണങ്ങൾ നടത്താൻ നമ്മുടെ സംവിധായകർക്ക് ഈ പടം പ്രചോദനമാകും. ഒരു പ്രേതപടം എന്നതിലുപരി ഹൊറർ ത്രില്ലർ എന്ന ടൈറ്റിലാണ് എസ്രക്ക് കൂടുതൽ യോജിക്കുക.
വ്യത്യസ്തമായ കഥാപശ്ചാത്തലം ഒരുക്കുകയും മികച്ച സാങ്കേതിക നിലവാരത്തിൽ അത് ചെയ്തതും അഭിനന്ദനാർഹം തന്നെ. എന്നാൽ പ്രമേയത്തിന്റെ ഉദ്വേഗവും ഭീതിയും പൂർണ്ണമായും പകർത്താൻ പറ്റിയ തിരക്കഥ ഒരുക്കാൻ കഴിയാത്തതും, അവസാന നിമിഷങ്ങൾ സാധാരണമായതും നിരാശ സമ്മാനിക്കുന്നുമുണ്ട്. മലയാള സിനിമയിൽ കണ്ടു ശീലിച്ച പൊതുപാറ്റേൺ ഇല്ലാത്തതും, വേഗത കുറഞ്ഞ് കഥ പറയുന്നതുംമൂലം സാധാരണ പ്രേക്ഷകർക്ക് ചിത്രത്തോട് എത്രത്തോളം താൽപ്പര്യമുണ്ടാവുമെന്ന് കണ്ടറിയണം. അതനുസരിച്ചായിരിക്കും ഈ പടത്തിന്റെ വാണിജ്യവിജയം.പക്ഷേ ആദ്യഘട്ടത്തിൽ തീയേറ്ററിലുള്ള ആരവങ്ങൾവച്ച് നോക്കുമ്പോൾ പടം ജനത്തിന് പടിച്ചുവെന്ന് പറയാം.നൂറുവട്ടം കാണാനൊന്നും പറ്റില്ളെങ്കിലും ഒരു വട്ടം കാണുന്ന സാധാരണ പ്രേക്ഷകന് കാശുപോവില്ളെന്ന് വ്യക്തം.
യഹൂദകഥയും ദിബുക്ക് ബോക്സുമായി പ്രമേയ പുതുമകൾ ഒട്ടേറെ
കേരളത്തിലെ അവസാനത്തെ യഹൂദന്മാരിൽ ഒരാളായ എബ്രഹാം എസ്ര മരണപ്പെടുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. 1941ൽ മരിച്ച ഇയാളുടെ ആത്മാവ് 21ാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരു മനുഷ്യനിലേക്ക് കുടിയേറുന്നതാണ്് ചിത്രത്തിന്റെ രത്നച്ചുരുക്കം.
യഹൂദന്റെ പുരാതനമായ വീട്ടിലുണ്ടായിരുന്ന ദിബുക്ക് ബോക്സ്, മുംബൈയിൽ നിന്ന് ജോലി സംബന്ധമായി കേരളത്തിലത്തെിയ രഞ്ജൻ (പ്രഥ്വീരാജ്) ന്റെ വീട്ടിലത്തെുന്നു. ന്യൂക്്ളിയർ വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ടാണ് രഞ്ജനും ഭാര്യ പ്രിയ (പ്രിയ ആനന്ദും) കൊച്ചിയിലത്തെുന്നത്. ഫോർട്ട് കൊച്ചിയിലെ പഴയ ഒരു ബംഗ്ളാവിൽ താമസമാക്കിയ രഞ്ജന്റെ ഭാര്യ പുരാവസ്തുക്കൾ വിൽക്കുന്ന ഷോപ്പിൽ നിന്നാണ് ദിബുക്ക് ബോക്സ് വാങ്ങുന്നത്. ഇതോടെ ഇവരുടെ ജീവിതത്തിൽ ചില സംഭവങ്ങൾ ഉണ്ടാവുകയാണ്. കാലങ്ങൾക്ക് മുമ്പ് മരിച്ച എബ്രഹാം എസ്ര (സുദേവ് നായർ) എന്ന യഹൂദന്റെ ആത്മാവ് ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അതുവഴിയുണ്ടാകുന്ന ഭയപ്പെടുത്തലുകളും സങ്കീർണ്ണതകളുമൊക്കെയാണ് എന്ന ചിത്രം പറയുന്നത്.
യഹൂദ പശ്ചാത്തലവും ആത്മാവ് അടക്കം ചെയ്ത ദിബുക്ക് ബോക്സുമെല്ലാം മലയാളികൾക്ക് അത്ര പരിചിതമല്ലാത്തതുകൊണ്ട് പുതിയൊരു അനുഭവം ആകുമെന്ന് ഉറപ്പാണ്. ( വിദേശ സിനിമകളിൽ ഇത് നിരവധി തവണ കണ്ടതാണെങ്കിലും). എന്നാൽ പശ്ചാത്തലം മാറുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി പതിവ് ഹൊറർ ചിത്രങ്ങളിലേതുപോലെ ബംഗ്ളാവും, പെട്ടിയിൽ അടച്ചിട്ട ദുരാത്മാവ് അത് തുറക്കുന്ന ആളുടെ ശരീരത്തിൽ കയറുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് എസ്രയുടെയും കഥ. എന്നാൽ മലയാളത്തിൽ ഇതുവരെ കടന്നുവരാത്ത വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെയായി ഒട്ടൊക്കെ പുതുമ സമ്മാനിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങൾ ഫോർട്ട് കൊച്ചിയിലെ പഴയ ബംഗ്ളാവിലെ ഭീതിപ്പെടുത്തുന്ന അവസ്ഥയിൽ അകപ്പെടുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം കഥാസന്ദർഭം അർഹിക്കുന്ന തീവ്രതയോടെ അവതരിപ്പിക്കാൻ സാധിക്കാതെ വരുന്നത് പോരായ്മയുമാകുന്നു.
രഞ്ജന്റെയും പ്രിയയുടെയും സന്തുഷ്ടമായ ജീവിതത്തിലേക്ക് എബ്രഹാം എസ്രയുടെ ആത്മാവത്തെുന്നതോടെ ഉണ്ടാവുന്ന ഭീതിയുടെ നിഴൽ, പൂർണമായും ഞെട്ടിപ്പിക്കുന്ന അനുഭവമായി അവതരിപ്പിക്കാൻ പതിയെ സഞ്ചരിക്കുന്ന ചിത്രത്തിന് സാധിക്കുന്നില്ല. എന്നാൽ ഇടയ്ക്കെങ്കിലും ചില കിടിലൻ കാഴ്ചകളൊരുക്കുന്നുമുണ്ട്. അടുത്ത വീട്ടിലെ നായയെ കൊന്ന ശേഷം മതിലിന് മുകളിലൂടെ നടക്കുന്ന പ്രിയയുടെ ദൃശ്യം ഉൾപ്പെടെയുള്ള രംഗങ്ങൾ തന്നെ ഉദാഹരണം.
ആകർഷണമായ ആദ്യപകുതിയിൽ നിന്ന് രണ്ടാം പകുതിയിലേക്കത്തെുമ്പോൾ ചിത്രം അൽപ്പം ദുർബലമാവുന്നു. എന്നാൽ മികച്ചൊരു ഫ്ളാഷ് ബാക്കിലൂടെയും തുടർന്നുള്ള രംഗങ്ങളിലൂടെയും കഥയുടെ സംഘർഷം തിരിച്ചു പിടിക്കുന്ന സിനിമ ചില ട്വിസ്റ്റുകളോടെ പ്രേക്ഷകരുടെ കൈയടി നേടുന്നു.പക്ഷേ പെട്ടന്ന് അവസാനിച്ചുവെന്നൊരു തോന്നൽ ബാക്കിയാക്കിയാണ് ചിത്രം തീരുന്നത്. എസ്രയുടെ ദൗത്യം ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം പെട്ടന്ന് പറഞ്ഞവസാനിപ്പിക്കുന്നു. ഇത്തരം ചില പരിമിതികൾ ഒഴിച്ചു നിർത്തിയാൽ വേറിട്ട ഒരാസ്വാദന തലം ഒരുക്കിത്തരുന്ന നിലവാരമുള്ള ഹൊറർ ത്രില്ലർ തന്നെയാണ് എസ്ര.
സാങ്കേതികയിൽ നമ്പർ വൺ
സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസിങ്ങ് നീണ്ടതിന് ഒരിക്കൽ ഈ പടത്തിന്റെ സംവിധായകൻ നന്ദി പറഞ്ഞത് ഓർക്കുന്നു. ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങളിൽ അതുകൊണ്ട് സുക്ഷ്മമായി ശ്രദ്ധിക്കാൻ അണിയറ പ്രവർത്തകർക്കായി.ഇതിന്റെ ഗുണം ചിത്രത്തിൽ മൊത്തം പ്രതിഫലിക്കുന്നുണ്ട്. സുജിത്ത് വാസുദേവന്റെ ക്യാമറയും വിവേക് ഹർഷന്റെ എഡിറ്റിംഗുമെല്ലാം സൂപ്പർ. ഫ്ളാഷ് ബാക്ക് രംഗത്തിലും പ്രേതബാധയുള്ള ബംഗ്ളാവിലെ രംഗങ്ങളിലുമെല്ലാം കലാസംവിധായകൻ ഗോകുൽദാസിന്റെ മികവ് പ്രകടമാണ്. സിനിമയുടെ മൂഡിനനുസരിച്ചാണ് ചിത്രത്തിന്റെ സംഗീതവും ഒഴുകുന്നത്.
പഥ്വീരാജിന് രഞ്ജൻ എന്ന കഥാപാത്രം വെല്ലുവിളിയൊന്നുമല്ല. പക്ഷേ ആ സാധാരണ കഥാപാത്രത്തിലും ശരീരഭാഷകൊണ്ട് ഒരു അസാധാരണത്വം കൊണ്ടുവരാൻ കഴിഞ്ഞുവെന്നതിലാണ് രാജുവിന്റെ മിടുക്ക്. രഞ്ജന്റെ ഭാര്യയായ പ്രിയ എന്ന കഥാപാത്രത്തെ മികവുറ്റതാക്കി പ്രിയാ ആനന്ദ് മലയാളത്തിലേക്കുള്ള കടന്നു വരവ് ശ്രദ്ധേയമാക്കി. എ. സി. പി ഷഫീർ അഹമ്മദായത്തെുന്ന ടൊവിനോ തോമസിന് കാര്യമായൊന്നും ചെയ്യാൻ നില്ല. അപ്രധാനമായ ഒരു റോളിൽ പ്രതാപ് പോത്തൻ രണ്ടു മൂന്നു രംഗങ്ങളിൽ വന്നുപോകുന്നുണ്ട്. ഡേവിഡ് ബെന്ന്യാമിൻ എന്ന കഥാപാത്രമായി ബാബു ആന്റണിയും ഫാദർ സാമുവലായി വിജയരാഘവനും തിളങ്ങുന്നുണ്ട്. മാർക്കേസ് എന്ന പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയ സുജിത്ത് ശങ്കറിന് ഇത് എന്തുപറ്റിയെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്. നേരത്തെ 'ഞാൻ സ്റ്റീവ് ലോപ്പസ്, 'മഹേഷിന്റെ പ്രതികാരം' എന്നീപടങ്ങളിൽ കാഴ്ചവച്ച ഉഗ്രൻ പ്രകടനത്തിലേക്ക് സുജിത്ത് ഇവിടെ എത്തിയിട്ടില്ല.
വിനയാവുന്നത് പൊക്കിവിടലുകൾ
പക്ഷേ ചിത്രത്തിന് ശരിക്കും വിനയായത് പ്രേക്ഷകരുടെ അമിതമായ പ്രതീക്ഷകളാണ്.ആകെ പേടിച്ച് മുട്ടിടിച്ച് കാണണ്ടേ എന്തോ ഭീകര ചിത്രമാണ് ഇതെന്നും മറ്റുമുള്ള പ്രചാരണം കേട്ടുവന്നവർ നിരാശരായിപ്പോവും.('കൺജറിങ്ങ് ' പോലുള്ള ഹോളിവുഡ് ചിത്രങ്ങൾ കണ്ടിട്ട് ഞെട്ടാത്ത നമ്മുടെ അടുത്താണോ കളി.) ഹൃദ്രോഗികളും മറ്റും ഈ പടം കാണരുതെന്നും ഇത് ഒറ്റക്ക് കണ്ടാൽ വൻ തുക സമ്മാനമുണ്ടെന്നുമൊക്കെ ആയിരുന്ന ഇതിന്റെ അണിയറപ്രവർത്തകൾ അടിച്ചുവിട്ടത്.അത്രക്ക് പേടിക്കാനൊക്കെ ഈ പടത്തിൽ എന്താണ് ഉള്ളതെന്നും മനസ്സിലാവുന്നില്ല.ഇതുകൊണ്ട് മറ്റൊരു ദുരന്തവും ഉണ്ടായി. നിശബ്ദതവരുമ്പോഴേക്കും ജനം അലമ്പും ബഹളവും ഉണ്ടാക്കുകയാണ്.അത് മാസ് കൗണ്ടർ സൈക്കോളജിയാണ്! പൊക്കിവിടലല്ല പ്രമോഷനെന്ന് ഇതിന്റെ പി.ആർ.ഒകൾ മനസ്സിലാക്കണ്ടിയിരക്കുന്നു.
അതുപോലെതന്നെ നൂറുവട്ടം കണ്ടിട്ടും എസ്ര വിസ്മയിപ്പിക്കുന്നുവെന്ന് നമ്മുടെ രാജു അടിച്ചുവിട്ടതൊക്കെ ശുദ്ധ തള്ളുതന്നെനയാണ്. കൂടിയാൽ രണ്ടുവട്ടും... അതിലപ്പുറം കാണാനുള്ള വകുപ്പൊന്നും ഈ പടത്തിലില്ല.ഇങ്ങനെ അമിതമായ പ്രതീക്ഷകൾ വരുന്നതുകൊണ്ടാണ് പലർക്കും 'എസ്ര' കണ്ടിട്ടും ഇത്രയേ ഉള്ളൂവെന്ന് തോന്നിപ്പോവുന്നത്.
വാൽക്കഷ്ണം: തനി ചീപ്പും അപലപനീയവുമായ കുറെ പബ്ളിസിറ്റി സ്റ്റണ്ടുകൾ ഇതിന്റെ അണിയറ പ്രവർത്തകർ നടത്തിയത് കാണാതിരുന്നു കൂട. എസ്രയുടെ ചിത്രീകരണം നടക്കുന്നിടത്ത് പ്രേതബാധയുണ്ടായെന്നും, ലൈറ്റുകൾ അണയുകയും ക്യാമറ ഓഫാകുകയുവരെ ചെയ്തെന്നും ഒടുവിൽ പള്ളിലച്ചനെകൊണ്ട് സെറ്റ് വെഞ്ചരിപ്പിച്ചെന്നുമൊക്കെ! ഇത്തരം അന്ധവിശ്വാസ പ്രചാരണങ്ങളും ഗിമ്മിക്കുകളും സത്യത്തിൽ സിനിമയുടെ പ്രമോഷന് ആവശ്യമുണ്ടോയെന്ന് പുരോഗമനവാദിയാണെന്ന് പറയുന്ന പ്രഥ്വീരാജിനെപ്പോലുള്ളവർ ചിന്തിക്കേണ്ടതാണ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്