ഐക്യരാഷ്ട്രസഭയിൽ എങ്ങനെയാണു ജോലി ലഭിക്കുന്നത്? അതിന് എന്തെല്ലാം യോഗ്യതകൾ വേണം? മുരളി തുമ്മാരു കുടി എഴുതുന്നു
മുരളി തുമ്മാരുകുടി
"ചേട്ടൻ ഈ ലോകത്തെ എല്ലാ ജോലികളെയും പറ്റി എഴുതിയിട്ടും ഐക്യരാഷ്ട്രസഭയിൽ ഒരു ജോലി കിട്ടുന്നതെങ്ങനെയാണെന്ന് എന്താണ് എഴുതാത്തത്? അതൊക്ക വലിയ ബുദ്ധിമുട്ടായതുകൊണ്ടാണോ, അതോ ഞങ്ങൾ ഒക്കെക്കൂടി അങ്ങോട്ട് വന്നു ചേട്ടന് പണി തരും എന്നോർത്തിട്ടാണോ ?"
ഇത് രണ്ടുമല്ല കാരണം. ഏതാണ്ട് ഒരു വർഷം മുൻപ് ഞാൻ ഈ വിഷയത്തെപ്പറ്റി എഴുതിയിരുന്നു, ഇനിയുമെഴുതിയാൽ ഇവിടുത്തെ പഴയ ആളുകൾക്ക് ബോറടിക്കുമല്ലോ എന്ന് കരുതി റിപ്പീറ്റ് ചെയ്യാതിരുന്നതാണ്. എന്താണെങ്കിലും ചോദിച്ച സ്ഥിതിക്ക് ഒന്നുകൂടി എഴുതാം. ഐക്യരാഷ്ട്രസഭയിൽ ജോലി കിട്ടുക എന്നത് ആർക്കും ഒരു സ്വപ്നമാണ്. യുദ്ധത്തിന്റെയും ദുരന്തത്തിന്റെയും നടുക്ക് ആളുകൾക്ക് സേവനം നല്കാനുള്ള സാധ്യത, ലോകത്ത് പലയിടത്തും സഞ്ചരിക്കാനുള്ള അവസരം, നല്ല ശമ്പളം, ജോലിയുടെ മാന്യത, പല നാട്ടുകാരോടൊത്ത് ജോലി ചെയ്യുന്ന അനുഭവം ഇതെല്ലാം ഐക്യരാഷ്ട്രസഭയിലെ ജോലിയെ ആകർഷകമാക്കുന്നു.
ഐക്യരാഷ്ട്രസഭ എന്നത് ഒറ്റ സ്ഥാപനമല്ല. ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭ സ്ഥാപിക്കുന്നതിനു മുൻപേയുള്ള അന്താരാഷ്ട്ര തൊഴിൽസംഘടന തൊട്ട് ഐക്യരാഷ്ട്ര യൂണിവേഴ്സിറ്റി വരെ അൻപതിലധികം സ്ഥാപനങ്ങൾ ചേർന്ന ഒരു സംവിധാനമാണ് ഐക്യരാഷ്ട്രസഭ. എന്നാൽ ഈ സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകളെല്ലാം ക്രോഡീകരിച്ച് നിയമനം നടത്തുവാൻ നമ്മുടെ പി.എസ്.സി പോലൊരു സംവിധാനം ഇപ്പോൾ നിലവിലില്ല. അതിനാൽ ഐക്യരാഷ്ട്രസഭയിൽ ജോലി വേണമെന്നുള്ളവർ ഈ സ്ഥാപനങ്ങളുടെയെല്ലാം വെബ് സൈറ്റിലും പത്രമാസികകളിലും സ്ഥിരമായി ശ്രദ്ധിക്കണം. ഇതു ക്രോഡീകരിക്കുന്ന പല വെബ് സൈറ്റുകൾ ലഭ്യമാണെങ്കിലും ഒന്നും പൂർണ്ണവും ഔദ്യോഗികവുമല്ല. അങ്ങനൊരു വെബ് സൈറ്റ് ആണിത് (http://unjobs.org).
യുദ്ധം മുതൽ സമാധാനം വരെ, ദുരന്തം മുതൽ ആരോഗ്യപരിപാലനം വരെ, പോസ്റ്റൽ സർവീസ് തൊട്ടു ശൂന്യാകാശം വരെയുള്ള കാര്യങ്ങളിൽ ഐക്യരാഷ്ട്രസഭക്ക് താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ലോകത്തെ വിവിധ വിഷയങ്ങളിൽ ഉന്നത പരിശീലനം ലഭിച്ചവർക്ക് ഐക്യരാഷ്ട്ര സഭയുടെ വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് സാധ്യതയുണ്ട്. ഐക്യരാഷ്ട്രസഭക്ക് ലോകത്താകമാനം 193 അംഗരാജ്യങ്ങളുണ്ട്. അവിടുത്തെ ഓരോ ആളുകൾക്കും അവിടെ ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്, അവരതു ചെചെയ്തുകൊണ്ടുമിരിക്കുന്നു. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്രസഭയിൽ ജോലി കിട്ടുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും താല്പര്യമുള്ളവർ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ജോലി കിട്ടാനുള്ള സാധ്യത കൂടും എന്നു ഞാൻ പറയും. ലോകത്ത് രണ്ടോ അതിലധികമോ സ്ഥലത്ത് ജോലി ചെയ്തിട്ടുള്ള, ഇംഗ്ലീഷ് അല്ലാത്ത യു എൻ ഭാഷകൾ ഏതെങ്കിലും ഒക്കെ അറിഞ്ഞിരിക്കുന്ന ആളുകൾക്ക് ജോലി കിട്ടാനുള്ള സാധ്യത കൂടും. ഏതു ജോലിക്കും സ്ത്രീകൾക്ക് മുൻഗണനയുണ്ട്. അതുകൊണ്ട് സ്ത്രീകളും തീർച്ചയായും അപേക്ഷിക്കണം.
ഐക്യരാഷ്ട്രസഭയിൽ ജോലി പല ഗ്രേഡിൽ പല തരത്തിലുണ്ട്. പൊതുവെ പറഞ്ഞാൽ പ്രൊഫഷണൽ ആയിട്ടുള്ളവർക്ക് P-ജോലികളും, ഓഫീസ് ജോലി ചെയ്യുന്നവർക്ക് G- ജോലികളുമാണ് ലഭിക്കുക. ജോലികളിൽതന്നെ ഡിഗ്രി കഴിഞ്ഞാൽ ഉടൻ അപേക്ഷിക്കാവുന്നവ (P2) മുതൽ 15 വർഷം പരിചയം വേണ്ട P5 വരെയുണ്ട്. G- ജോലികളിലും ഇത്തരം തരംതിരിവുണ്ട്. എല്ലാത്തരം ജോലികളിലും സ്ഥിരമായിട്ടുള്ളതും താല്ക്കാലികമായിട്ടുള്ളതും ഉണ്ട്. സ്ഥിരമായിട്ടുള്ള ജോലികൾ മിക്കവാറും സ്ഥാപനങ്ങളുടെ വെബ് സൈറ്റിൽ കൂടിയാണ് നിയമനം നടക്കുന്നത്. താൽക്കാലിക ജോലികൾക്ക് അത് നിർബന്ധമല്ല.
പുതിയതായി ബിരുദാനന്തര ബിരുദം നേടിയവരെ ‘യംഗ് പ്രൊഫഷണൽ’ ആയി തെരഞ്ഞെടുക്കുന്ന ഒരു സംവിധാനമുണ്ട് UN ൽ. എല്ലാ വർഷവും ഈ തെരഞ്ഞെടുപ്പുണ്ട്. എന്നാൽ, എല്ലാ വർഷവും എല്ലാ രാജ്യത്തുനിന്നുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരമില്ല. ഐക്യരാഷ്ട്ര സഭക്കകത്ത് രാജ്യങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താനായി പലപ്പോഴും കുറച്ച് രാജ്യങ്ങളിലെ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കാറുള്ളൂ. അതുകൊണ്ട് ഓരോ വർഷവും ഇത് ശ്രദ്ധിക്കണം. (https://careers.un.org/lbw/home.aspx?viewtype=NCE&lang=en-US).
ഐക്യരാഷ്ട്ര സഭയുടെ മിക്കവാറും ഓഫീസുകളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാം ഉണ്ട്. സ്ഥാപനത്തിന് പുറത്തുള്ളവർക്ക് ഇതിനെ പറ്റി അറിയാനും അന്താരാഷ്ട്രമായ ഒരു സാഹചര്യത്തിൽ ജോലി ചെയ്യാനുമുള്ള അവസരമാണിത്. പക്ഷെ ഇതിന് ശമ്പളം ഇല്ല. ഇന്റേൺഷിപ്പിൽ നിന്നും നേരിട്ട് യു എന്നിൽ ജോലി കൊടുക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്, എന്നാലും സാധിക്കുന്നവർ എല്ലാം ഇന്റേൺഷിപ്പിന് ശ്രമിക്കണം എന്ന് തന്നെയാണ് എന്റെ നിർദ്ദേശം(https://careers.un.org/lbw/home.aspx?viewtype=ip).
ഐക്യരാഷ്ട്രസഭ ആസ്ഥാനമായ ന്യൂയോർക്ക്, പിന്നെ ജനീവ, വിയന്ന, പ്രാദേശിക കേന്ദ്രങ്ങളായ ബാങ്കോക്ക്, പനാമ, ബഹറൈൻ, നെയ്റോബി എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ വലിയ ഓഫീസുകളുണ്ട്. കൂടാതെ ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ ആ രാജ്യത്തിനു വേണ്ടിയുള്ള ഓഫീസുകളും, ഇവിടെയെല്ലാം ജോലിസാധ്യതകളുമുണ്ട്. സംഘർഷ പ്രദേശമായ സിറിയയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവരേക്കാൾ കൂടുതലാളുകൾ സമാധാനത്തിന്റെ കേന്ദ്രമായ സ്വിറ്റ്സർലാന്റിൽ ഉണ്ടാകുമെന്നത് സ്വാഭാവികമാണല്ലോ. അതുകൊണ്ട് ജോലിക്ക് അപേക്ഷിക്കുന്നവർ കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ അപേക്ഷിക്കാൻ ശ്രദ്ധിക്കണം.
ഐക്യരാഷ്ട്രസഭയുടെ ഓരോ രാജ്യത്തെ ഓഫീസിലും ആ രാജ്യത്തേക്ക് വേണ്ടി മാത്രം നാഷണൽ സ്റ്റാഫ് എന്ന പേരിൽ നിയമനമുണ്ട്. അന്താരാഷ്ട്ര നിയമനങ്ങളേക്കാൾ ശന്പളം കുറവാണെങ്കിലും രാജ്യത്തെ ശരാശരി ശന്പളത്തേക്കാൾ മികച്ചതായിരിക്കും ഇത്. ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്യുന്നതിന്റെ മറ്റെല്ലാ ഗുണങ്ങളും ഉണ്ടാവുകയും ചെയ്യും. ഒരു രാജ്യത്തെ ആളുകൾക്കു മാത്രം അപേക്ഷിക്കാവുന്നതുകൊണ്ട് മത്സരം കുറവായിരിക്കുകയും ചെയ്യും.
ഐക്യരാഷ്ട്രസഭയിൽ കുറച്ചുനാളെങ്കിലും സേവനം അനുഷ്ഠിക്കണം എന്നുള്ളവർക്കു വേണ്ടി ഒരു ‘ഐക്യരാഷ്ട്ര വാളണ്ടിയർ സർവീസ്’ ഉണ്ട്. ഒന്നോ രണ്ടോ വർഷത്തേക്ക് ചെറിയ ഒരു അലവൻസോടു കൂടി ഈ ജോലി ചെയ്യാം. ജോലി വളരെ മികച്ചതാണെങ്കിലും ശന്പളം കുറവായിരിക്കും. അതുകൊണ്ടുതന്നെ അപേക്ഷകരും കുറവാണ്.
ഐക്യരാഷ്ട്രസഭയിലെ അവസാനത്തെ തരം ജോലിസാധ്യത കൺസൾട്ടന്റ് ആയിട്ടാണ്. ഓരോ വർഷവും ആയിരക്കണക്കിന് കൺസൾട്ടന്റുമാരെയാണ് ഐക്യരാഷ്ട്രസഭ തെരഞ്ഞെടുക്കുന്നത്. എന്നാലിത് ദിവസക്കൂലിയുള്ള താൽക്കാലികമായ ജോലിയാണ്. എങ്കിലും മികച്ച വരുമാനം, വ്യത്യസ്തമായ ജോലി, മറ്റു രാജ്യങ്ങളിൽ സഞ്ചരിക്കാനുള്ള സാധ്യത എന്നിങ്ങനെ ഇതും നല്ലൊരു തൊഴിലവസരം നൽകുന്നു. (.https://www.unv.org)
ഐക്യരാഷ്ട്ര സഭയുടെ പോലെ തന്നെ ലോകത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാരിതര സ്ഥാപനങ്ങൾ ഉണ്ട് (റെഡ് ക്രോസ്സ്, അതിരുകളില്ലാത്ത ഡോക്ടർമാർ http://www.msf.org, എന്നിങ്ങനെ). ഇവരെല്ലാം ഹെഡ് ക്വാർട്ടറിലും ഫീൽഡിലും യു എന്നും ആയി ചേർന്നാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും ഐക്യരാഷ്ട്രസഭയിലേക്ക് എത്താൻ ഏറെ സാധ്യതകളുണ്ട്.
ഐക്യരാഷ്ട്രസഭയിൽ ജോലിക്ക് താല്പര്യമുള്ളവർ ആദ്യം ചെയ്യേണ്ടത് https://inspira.un.org/ എന്ന വെബ് സൈറ്റിൽ പോയി ബയോഡാറ്റ ഉണ്ടാക്കുക എന്നതാണ്. ശ്രദ്ധിച്ചും സമയമെടുത്തും ചെയ്യേണ്ട ഒന്നാണിത്. ഇതിൽ കൊടുക്കുന്ന വിവരങ്ങൾ സത്യസന്ധമായിരിക്കണമെങ്കിലും സ്വന്തം കഴിവുകളേയോ നേട്ടങ്ങളേയോ കുറച്ചു കാണിക്കേണ്ടതില്ല. അതിനുശേഷം ആഴ്ചയിൽ ഒരിക്കലെങ്കിലും പറ്റിയ ജോലി, അത് കൺസൾട്ടന്റ് തൊട്ട് സ്ഥിരം ജോലി പോലെ എന്തും ആകാം, അപേക്ഷിച്ചുകൊണ്ടിരിക്കുക. പി.എസ്.സി. പോലെ ഒരു സംവിധാനം ഇല്ലാത്തതിനാൽ അപേക്ഷകരെ കൃത്യമായി കാര്യങ്ങൾ അറിയിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ പത്ത് അപേക്ഷകൾ തള്ളിപ്പോയതുകൊണ്ട് പതിനൊന്നാമത് അപേക്ഷിക്കാതിരിക്കരുത്. 193 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളാണ് അതിനുവേണ്ടി ശ്രമിക്കുന്നത് എന്ന് ഓർക്കുക.
ലോകബാങ്ക് ഗ്രൂപ്പിലെ സ്ഥാപനങ്ങളിലെ ജോലിയുടെ കാര്യത്തിലും മിക്കവാറും ഇതുപോലെ ഒക്കെയാണ്. യംഗ് പ്രൊഫഷണൽ, നാഷണൽ സ്റ്റാഫ്, കൺസൽട്ടൻറ് ഒക്കെ. അവരുടെ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ് (http://web.worldbank.org/…/0,,pagePK:8454306~theSitePK:8453…).
ഇന്ത്യയിലെ ഐ എ എസ് ഓഫിസർമാക്കും മറ്റു പല സിവിൽ സർവീസുകളിൽ ഉള്ളവർക്കും പലകാരങ്ങങ്ങളാൽ ചെറിയകാലത്തേക്ക് ഐക്യ രാഷ്ട്രസഭയിലും ലോക ബാങ്കിലും ജോലി ചെയ്യാനോ അവരുമായി അടുത്ത് ബന്ധപ്പെടാനോ അവസരം കിട്ടാറുണ്ട്. നമ്മുടെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒക്കെ വേൾഡ് ക്ളാസ്സ് ആയതിനാൽ (ഇത് ഞാൻ തമാശക്ക് പറയുന്നതല്ല) അവരിൽ ഏറെ പേർക്ക് പിൽക്കാലത്ത് ബാങ്കിലും യു എന്നിലും നീണ്ട കാലത്തെ കോൺട്രാക്ടുകൾ ലഭിക്കാറുണ്ട്. കേരളത്തിലെ സിവിൽ സർവീസുകാർ ഒന്ന് ശ്രദ്ധിക്കണേ.
ലോക ബാങ്കിനും ഐക്യരാഷ്ട്രസഭക്കും പല പരിശീലന കേന്ദ്രങ്ങളുമുണ്ട് (ഐക്യ രാഷ്ട്ര സർവകലാശാല https://unu.edu), വേൾഡ് ബാങ്ക് ഇൻസ്റ്റിട്യൂട്ട് (https://olc.worldbank.org), UN Institute for Training and Research http://www.unitar.org). ഇതിൽ പഠിക്കുന്നതുകൊണ്ട് യു എൻ ജോലികൾക്ക് പ്രത്യേക പരിഗണന ഒന്നുമില്ലെങ്കിലും ഞാൻ മുൻപ് പറഞ്ഞ പല കാര്യങ്ങളും (യാത്ര ചെയ്യാനുള്ള അവസരം, മറ്റു രാജ്യക്കാരുമായുള്ള പരിചയം, ഭാഷകൾ പഠിക്കാനുള്ള അവസരം ഒക്കെ ഇതിന്റെ കൂടെ തരമാക്കാം, അത് അന്താരാഷ്ട്ര ജോലികൾക്ക് എല്ലാം സഹായകമാകും).
ഐക്യരാഷ്ട്രസഭയിലെ ജോലി ഏറെ ആകർഷകത്വം ഉള്ളതാണെങ്കിലും അതിന്റേതായ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് കൂടി മനസ്സിലാക്കുക. സംഘർഷഭൂമിയിലേക്ക് എപ്പോൾ വേണമെങ്കിലും പോകേണ്ടിവരും എന്നതും ഏതു സമയവും യാത്രയായതിനാൽ വീട് എപ്പോഴും ഒരു സംഘർഷഭൂമിയായിരിക്കും എന്നതുമാണ് സത്യം. എന്റെ വ്യക്തിപരമായ അനുഭവം മാത്രമല്ല.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്