ജോലി പരസ്യവും അപേക്ഷയും ഒന്നു കൂടി വായിക്കുക; ജോലിക്ക് പോകുന്ന സ്ഥാപനത്തെ കുറിച്ച് അറിയുക; അവകാശപ്പെട്ടതിന്റെ തെളിവുകൾ കൈവശം വയ്ക്കുക; വേഷം കെട്ടാത്ത വസ്ത്രങ്ങൾ ധരിക്കുക; സമയം തെറ്റിക്കരുത്; പുളുവടിക്കാതെ മുഖത്ത് നോക്കി സംസാരിക്കുക: ഇന്റർവ്യൂവിൽ വിജയിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
1988-ലാണ് ആദ്യമായി ജോലിക്ക് പോകുന്നത്, നാഗ്പൂരിൽ. നാട്ടിലും വിദേശത്തുമായി ഇതിപ്പോൾ അഞ്ചാമത്തെ ജോലിയാണ്. ഇന്റർവ്യൂ എന്നത് മിക്കവാറും പ്രൊഫഷണൽ ജോലികൾക്കെല്ലാം നിർബന്ധമായതിനാൽ ഇക്കാലത്തിനിടയിൽ അഞ്ചു പ്രാവശ്യം ഇന്റർവ്യൂ നേരിട്ടിട്ടുണ്ട്. എന്നുവച്ച് പോയ എല്ലാ ഇന്റർവ്യൂവിലും വിജയശ്രീലാളിതനായ മാന്യദേഹം ആണ് ഞാനെന്ന് തെറ്റിദ്ധരിക്കേണ്ട. വിജയിച്ച ഒരു സ്ഥലത്ത് ജോലിക്കു പോയില്ല (ഭൂട്ടാനിൽ), രണ്ടു സ്ഥലത്ത് ഇന്റർവ്യൂ ഉണ്ടായിരുന്നില്ല (ഒമാനിലും ബോംബെയിലും). ഒറ്റ സ്ഥലത്തേ ചന്തു തോറ്റുള്ളൂ, കൊച്ചിയിൽ ഹിന്ദുസ്ഥാൻ ഓർഗാനിക്ക് കെമിക്കൽസിൽ. അത് വലിയ ഭാഗ്യമായി എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എച്ച് ഓ സി നല്ലൊരു കമ്പനിയാണ്, വീട്ടിൽ നിന്നും പത്തു കിലോമീറ്റർ ദൂരമേയുള്ളൂ, എം ടെക്കിനു യോജിച്ച ജോലിയുമായിരുന്നു. ഒരു മലയാളി പ്രൊഫഷണലിന്റെ ജീവിതം നാട്ടുകാരുടെ കല്യാണം കൂടിക്കൂടി മുരടിച്ചു പോകാൻ നാട്ടിൽ ജോലികിട്ടുന്നത്രയും പറ്റിയ മാർഗ്ഗമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. Killing you osftly എന്നൊക്കെ പറയുന്നത് ഇതാണ്.
അഞ്ച് ഇന്റർവ്യൂവിന് പോയതുകൂടാതെ ഒരു അഞ്ഞൂറ് പേരെയെങ്കിലും ഇക്കാലത്തിനിടയിൽ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്, ഇപ്പോഴും ഇടക്കിടക്ക് ചെയ്യുന്നു. കൂടുതലും സ്കൈപ്പ് വഴിയാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഇന്റർവ്യൂവിനെപ്പറ്റി ചില നിർദ്ദേശങ്ങൾ തരാം.
- പരസ്യവും അപേക്ഷയും രണ്ടാമതും വായിക്കുക: നമ്മൾ ഒരു ജോലിക്ക് അപേക്ഷിച്ചതിനു ശേഷം മാസങ്ങൾ കഴിഞ്ഞായിരിക്കും പലപ്പോഴും ഇന്റർവ്യൂ നടക്കുന്നത്. തൊഴിലന്വേഷിച്ച് നടക്കുന്ന കാലമാണെങ്കിൽ അതിനിടക്ക് മറ്റു പല അപേക്ഷകളും അയച്ചുകാണും. നിങ്ങൾ കരിയറിനെ സീരിയസായി എടുക്കുന്ന ആളാണെങ്കിൽ അതിലോരോന്നിലും വേറെവേറെ സി വി യും കവറിങ് ലെറ്ററും എഴുതിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇന്റർവ്യൂവിന് വിളിച്ചാൽ ആദ്യം ചെയ്യേണ്ടത് അപേക്ഷിച്ച തൊഴിൽ പരസ്യവും നമ്മളയച്ച അപേക്ഷയും (സി വി യും) ഒന്നുകൂടി വായിച്ചുനോക്കുകയാണ്. ഏതായിരുന്നു പൊസിഷൻ, എത്ര നാളത്തേക്കുള്ള ജോലിയാണ്, എന്തൊക്കെ യോഗ്യതകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്, എന്തൊക്കെയാണ് സി വി യിൽ നമ്മൾ 'തള്ളി'വിട്ടിരിക്കുന്നത്. ഇതെല്ലാം രണ്ടാമതും ഓർമ്മയിൽ വെക്കുക.
- നമ്മൾ ജോലിക്ക് അപേക്ഷിച്ചിരിക്കുന്ന സ്ഥാപനത്തെപ്പറ്റി ഒരു ഗവേഷണം നടത്തുക: ഏതു സ്ഥാപനത്തിലാണോ ജോലിക്ക് അപേക്ഷിച്ചിരിക്കുന്നത് അതിനെപ്പറ്റി വിശദമായ ഒരന്വേഷണം നടത്തുക. ഇന്റർനെറ്റിന്റെ കാലത്ത് അത് വളരെ ഈസിയാണ്. സ്ഥാപനത്തിന്റെ വെബ് സൈറ്റ് മാത്രം നോക്കിയാൽ പോരാ, സ്ഥാപനത്തിന്റെ പേര് ടൈപ്പ് ചെയ്ത് 'ന്യൂസ്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ സ്ഥാപനത്തെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ സമീപകാലത്തെ എല്ലാ വാർത്തകളും അറിയാൻ കഴിയും. ഇതുകൂടാതെ സ്ഥാപനത്തെപ്പറ്റി നേരിട്ടറിയാവുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരോട് ചോദിച്ച് പരമാവധി കാര്യങ്ങൾ അറിയുക.
- കൈയിലെടുക്കേണ്ട രേഖകൾ: ഇന്റർവ്യൂവിന് പോകുമ്പോൾ നമ്മളയച്ച അപേക്ഷ, നമ്മുടെ ബയോഡേറ്റ, കമ്പനിയിൽ നിന്നും അയച്ച ഇന്റെർവ്യൂ ലെറ്റർ, നമ്മുടെ സർട്ടിഫിക്കറ്റുകൾ, നമ്മൾ ചെയ്തിട്ടുള്ള പ്രോജക്ടിന്റെ റിപ്പോർട്ടുകൾ, അതിനെപ്പറ്റിയുള്ള ന്യൂസ് ക്ലിപ്പിംഗുകൾ ഇവയെല്ലാം ഒരു ചെറിയ ഫയലിൽ അടുക്കിസൂക്ഷിക്കുക. ഒരു നോട്ട് പാഡും പേനയും കൈയിലെടുക്കാൻ മറക്കരുത്.
- ഇന്റർവ്യൂവിന് തയ്യാറെടുക്കുക: ഏതുതരം സ്ഥാപനത്തിൽ ഏത് പോസ്റ്റിലേക്കാണ് നിയമനം എന്നതനുസരിച്ച് വരാനിടയുള്ള ചോദ്യങ്ങളെല്ലാം എഴുതി അതിന്റെ ഉത്തരം കണ്ടെത്തുക. മൂന്ന് തരത്തിലുള്ള ചോദ്യങ്ങളാണ് പൊതുവെ പ്രതീക്ഷിക്കേണ്ടത്. നിങ്ങളുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, നിങ്ങളുടെ തൊഴിൽ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, പൊതുവിജ്ഞാനവും കുടുംബകാര്യവും ചേർന്ന് മൂന്നാമത്തേത്. കൂടുതൽ ഉയരത്തിലേക്ക് പോകും തോറും സബ്ജക്ടിലുള്ള ചോദ്യങ്ങൾ കുറഞ്ഞുവരും. അൻപതാം വയസ്സിൽ ഇന്റർവ്യൂവിന് പോകുന്നതിന് മുൻപ് ടെക്സ്റ്റ് ബുക്ക് ഒന്നും വായിക്കേണ്ട കാര്യമില്ല, എന്നാൽ പുതിയ കുട്ടികൾ ആണെങ്കിൽ വായിക്കുകയും വേണം. ചോദ്യവും ഉത്തരവും തയ്യാറാക്കാൻ കൂട്ടുകാരുടെ സഹായവും തേടാം.
- ഇക്കാലത്ത് ഇന്റർവ്യൂ കൂടുതലും 'കോംപീറ്റൻസി ബേസ്ഡ്' ആയി മാറുകയാണ്: ഓരോ തൊഴിലും ചെയ്യാൻ നിശ്ചിത യോഗ്യതകൾ വേണമെന്ന് മുൻകൂർ നിശ്ചയിക്കുന്നു. (പലപ്പോഴും സ്പെസിഫിക്കേഷനിൽ പറഞ്ഞിട്ടുമുണ്ടാകും, പ്രൊഫഷണലിസം, കമ്മൂണിക്കേഷൻ, ടെക്നോളജി, എന്നിങ്ങനെ). അതിലോരോന്നിലും തന്റെ കഴിവുകൾ വിശദമാക്കാൻ ഇന്റർവ്യൂ നേരിടുന്ന ആളോട് പറയുന്നു. സ്വന്തം വ്യക്തിജീവിതത്തിൽ നിന്നും ഉദാഹരണസഹിതം ഉത്തരം പറയുന്നവർക്കാണ് കൂടുതൽ മാർക്ക് കിട്ടുന്നത്. ഉദാഹരണത്തിന് ''നേതൃത്വഗുണത്തെപ്പറ്റിയുള്ള നിങ്ങളുടെ ചിന്ത എന്താണ്?'' എന്ന ചോദ്യത്തിന് ഗാന്ധിജിയുടെയോ ഒബാമയുടെയോ നേതൃത്വത്തെപ്പറ്റിയല്ല, സ്കൂളിലോ കോളേജിലോ നിങ്ങൾ കാണിച്ച നേതൃത്വഗുണത്തെപ്പറ്റിയാണ് പറയേണ്ടത്. അങ്ങനെ ഓരോ വിഷയത്തിലും നമ്മുടെ അനുഭവങ്ങൾ എങ്ങനെ ബോർഡിനെ ധരിപ്പിക്കാം എന്ന തരത്തിൽ വേണം തയ്യാറെടുക്കാൻ.
- മോക്ക് ഇന്റർവ്യൂ: സിവിൽ സർവീസിനൊക്കെ പോകുന്നവർക്കു വേണ്ടി തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാദമി മോക്ക് ഇന്റർവ്യൂ നടത്താറുണ്ട്. അതുപോലെ ഏത് ഇന്റർവ്യൂവിന് മുൻപും സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ ഒരു മോക്ക് സെഷൻ നടത്തുന്നത് നന്നായിരിക്കും. ഇന്റർവ്യൂ എന്ന പ്രസ്ഥാനം മാസ്റ്റർ ചെയ്യാനുള്ള ഒരു തന്ത്രം ഞാൻ അവസാനം പറയുന്നുണ്ട്, ശ്രദ്ധിക്കുക.
- വസ്ത്രധാരണം: മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗമാണല്ലോ. അപ്പോൾ കാടിനുള്ളിൽ മറ്റൊരു മൃഗത്തെ കാണുമ്പോൾ സെക്കന്റുകൾക്കകം 'ഇതിനെ വിശ്വസിക്കാമോ' എന്ന് നമ്മൾ അറിയാതെ തന്നെ അളന്നു നോക്കുമെന്ന് ശാസ്ത്രീയപഠനങ്ങൾ തെളിയിക്കുന്നുണ്ട് (http://uk.businessinsider.com/harvard-psychologist-amy-cuddy-how-people-judge-you-2016-1?r=US&IR=T). അതുകൊണ്ടുതന്നെ നമ്മുടെ ബാഹ്യരൂപം സർവപ്രധാനമാണ്. കുളിക്കാതെ, മുടി ചീകാതെ, ബർമുഡയും ടീഷർട്ടുമിട്ട് ഇന്റർവ്യൂവിന് ചെന്നാൽ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ മുതലാളിമാർ പോലും നിങ്ങളെ വിശ്വസിക്കില്ല. അതുകൊണ്ട് ഏറ്റവും വൃത്തിയായി പ്രൊഫഷണലായി ഡ്രസ്സ് ചെയ്തുവേണം ഇന്റർവ്യൂവിന് പോകാൻ. ഏതാണ് പ്രൊഫഷണൽ ഡ്രസ്സ് എന്നത് നിങ്ങൾ ഏതു രാജ്യത്താണ്, ഏതു സ്ഥലത്താണ്, ഏത് കാലാവസ്ഥയിലാണ് ജീവിക്കുന്നത് എന്നതൊക്കെ അനുസരിച്ച് മാറും. എറണാകുളത്തെ ഇന്റർവ്യൂവിന് ത്രീ പീസ് സ്യൂട്ട് ഇട്ടു ചെല്ലുന്നതും ജനീവയിലെ ഇന്റർവ്യൂവിന് ഹാഫ് സ്ലീവ് ഷിർട്ടിട്ടു ചെല്ലുന്നതും ഒരുപോലെ അൺപ്രൊഫഷണലാണ്. അതുകൊണ്ട് അതിനെപ്പറ്റി ഒരു ജനറിക് ഗൈഡൻസ് ബുദ്ധിമുട്ടാണ്. പക്ഷെ ഇന്റർവ്യൂ ലെറ്റർ വന്നാലുടൻ അല്പം ഗൂഗിൾ ഗവേഷണം നടത്തിയാൽ കണ്ടുപിടിക്കാവുന്ന കാര്യങ്ങളേയുള്ളു ഇതൊക്കെ. പെൺകുട്ടികളുടെ കാര്യത്തിൽ ഇത് അല്പം കൂടി സങ്കീർണ്ണമായ പ്രശ്നമാണ്. പ്രത്യേകിച്ചും വിദേശത്താണ് ഇന്റർവ്യൂ എങ്കിൽ (നേരിട്ടോ സ്കൈപ്പിലോ). ഇന്ത്യയിലാണ് ഇന്റർവ്യൂ എങ്കിൽ സാരിയോ ചുരിദാറോ ഒക്കെ പ്രൊഫഷണൽ ആയിട്ടാണ് കരുതുന്നതെങ്കിലും വിദേശത്ത് അങ്ങനെ ആകണമെന്നില്ല. ചെരിപ്പ് തൊട്ട് ഷാള് വരെയുള്ള ആക്സസസറീസിന്റെ കാര്യത്തിൽ നമ്മൾ അപേക്ഷിക്കുന്ന ജോലി, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രീതികൾ, ജോലി ചെയ്യുന്ന രാജ്യം ഇതൊക്കെ നോക്കിവേണം കാര്യങ്ങൾ തീരുമാനിക്കാൻ. ഈ വിഷയത്തിൽ ഇന്ത്യക്കകത്തും പുറത്തും എച്ച് ആറിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു. ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും ഏതു രാജ്യത്താണെങ്കിലും 'വേഷം കെട്ടാ'തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ നമുക്ക് തീരെ പരിചയമില്ലാത്ത വേഷമാണെങ്കിൽ ഒരു ഡ്രസ്സ് റിഹേഴ്സൽ നല്ലതാണ്. ആദ്യമായി ടൈ കെട്ടിപ്പോകുന്ന ആൺകുട്ടികളും ട്രൗസറിട്ട് പോകാനുദ്ദേശിക്കുന്ന സ്ത്രീകളുമെല്ലാം ഇത് ചെയ്യണം. കാരണം വേഷം നമ്മുടെ ആത്മവിശ്വാസത്തെ ബൂസ്റ്റ് ചെയ്യുന്നതായിരിക്കണം, അല്ലാതെ വിയർപ്പിക്കുന്നതാകരുത്.
- സമയകൃത്യത പാലിക്കുക: എവിടെയാണോ ഇന്റർവ്യൂ അവിടെ പറഞ്ഞ സമയത്തു തന്നെ എത്തുക എന്നത് ഏറ്റവും പ്രധാനമാണ്. പരിചയമില്ലാത്ത ദൂരസ്ഥലത്താണ് എത്തേണ്ടതെങ്കിൽ അന്നുരാവിലെ ടാക്സിയെടുത്ത് കറങ്ങിത്തിരിഞ്ഞ് സമയം കളയാതെ തലേദിവസം തന്നെ സ്ഥലത്തെത്തി ഇന്റർവ്യൂ നടക്കുന്നയിടം ഒന്നു കണ്ടുവെക്കാൻ ശ്രമിക്കുക. അതുപോലെ സ്ഥലത്തെ ട്രാഫിക് എങ്ങനെയുണ്ടെന്നും മുൻകൂട്ടി അറിഞ്ഞുവെക്കുക.
- ഫോർമലായി സംസാരിക്കുക: ഇന്റർവ്യൂവിന് റൂമിലെത്തുന്ന ആദ്യത്തെ മുപ്പത് സെക്കന്റ് നിർണ്ണായകമാണ്. മുൻപ് പറഞ്ഞ മൃഗങ്ങളുടേതു പോലുള്ള ഇൻസ്റ്റിൻക്ട് വച്ച് അവർ നിങ്ങളെ അളക്കുകയാണ്. നിങ്ങൾ വായ തുറക്കുന്നതിനു മുൻപേ പകുതി ഇന്റർവ്യൂ കഴിഞ്ഞിരിക്കും. അതിനാൽ പറഞ്ഞുതുടങ്ങുമ്പോൾ തന്നെ ''ഗുഡ്മോർണിങ് ഗയ്സ്'' എന്നൊന്നും പറഞ്ഞ് കുളമാക്കരുത്. വിദേശത്താണെങ്കിൽ ഗുഡ്മോർണിങ് സാർ/ മാഡം എന്നും പറയരുത്. ചുമ്മാ ഒരു ഗുഡ്മോർണിങ്/ആഫ്റ്റർനൂൺ മതി, പ്രസന്നഭാവത്തിൽ ആയിരിക്കണമെന്നു മാത്രം. ഇന്ത്യയിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് വരുന്നവർ ഓരോ ചോദ്യത്തിനും ഉത്തരമായി സാർ സാർ പറയുന്നത് കുഴപ്പമേ ഉണ്ടാക്കൂ.
- മുഖത്തുനോക്കി സംസാരിക്കുക: ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരെ ശ്രദ്ധിച്ച് അവരുടെ മുഖത്ത് നോക്കി ഉത്തരം പറയുക. ഇന്റർവ്യൂ ബോർഡിൽ ചോദ്യം ചോദിക്കാതെ ഇരിക്കുന്നവരെയും ശ്രദ്ധിക്കുക, അവർ നമ്മളെ അളക്കുന്നതു പോലെതന്നെ ആത്മവിശ്വാസത്തോടെ തിരിച്ച് അവരെയും അളന്നു നോക്കുക.
- പുളുവടിക്കാതിരിക്കുക: വരുന്ന എല്ലാ ഉദ്യോഗാർത്ഥികളും എല്ലാം അറിയുന്നവരായിരിക്കണമെന്ന് ഒരു ഇന്റർവ്യൂ ബോർഡും നിഷ്കർഷിക്കുന്നില്ല, എന്നാൽ സത്യസന്ധരായിരിക്കണമെന്ന് പ്രതീക്ഷിക്കും. അതുകൊണ്ടുതന്നെ അറിയാത്ത ചോദ്യങ്ങൾക്ക് ബ്ലഫ് ചെയ്യുന്നത് അനാവശ്യമാണ്. അറിയില്ല എന്നുപറയുന്നതിലെ ആത്മാർത്ഥതയും ആത്മവിശ്വാസവുമാണ് ഇന്റർവ്യൂ ബോർഡിനിഷ്ടം.
- തെങ്ങിൽ പിടിച്ചുകെട്ടുന്ന പശു: തെങ്ങിനെപ്പറ്റി ഉപന്യാസം എഴുതാൻ പഠിച്ച് പരീക്ഷക്ക് പോയിട്ട് പശുവിനെപ്പറ്റി വന്ന ചോദ്യത്തിന് പശുവിനെ തെങ്ങിൽ കെട്ടി തെങ്ങിനെപ്പറ്റി ഉപന്യാസം എഴുതിയ കഥ കേട്ടിട്ടില്ലേ? അതുപോലെ നിങ്ങൾക്ക് അറിയാവുന്ന വിഷയത്തിലേക്ക് ഇന്റർവ്യൂ ബോർഡിനെ എത്തിക്കുന്നത് ഇന്റർവ്യൂവിലെ ഒരു കലയാണ്. സി വി യിലും കവറിങ് ലെറ്ററിലും ഇതിന്റെ വഴിമരുന്നിട്ടുവെക്കാം. നിങ്ങളുടെ കംഫർട്ട് സോണിൽ ബോർഡിനെ എത്തിക്കാൻ പറ്റിയാൽപ്പിന്നെ രക്ഷപെട്ടു.
- തിരിച്ചുള്ള ചോദ്യം: ഇക്കാലത്ത് എല്ലാ ഇന്റർവ്യൂവും ''നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ?''
എന്ന ചോദ്യത്തിലാണ് അവസാനിക്കുന്നത്. ഒന്നുമില്ലെന്ന് പറയരുത്. എന്നുവച്ച് 'എനിക്കെത്ര ശമ്പളം തരും' എന്നൊന്നും ചോദിച്ചു കളയരുത്. ആ തൊഴിലിലും സ്ഥാപനത്തിലും നിങ്ങൾക്കുള്ള താല്പര്യം പ്രകടമാക്കുന്നതായിരിക്കണം നിങ്ങളുടെ ചോദ്യം. 'What is the policy of this organisation
regarding training for employees?' എന്നത് ഒരു ഷുവർ വിന്നിങ് ചോദ്യമാണ്. 'When can I expect the results?' എന്നത് ന്യായവും നിക്ഷ്പക്ഷവുമായ ചോദ്യമാണ്. അങ്ങോട്ട് ചോദ്യം രണ്ടെണ്ണം മതി, ഓവർ ആക്കണ്ട.
സ്കൈപ്പ് വഴിയുള്ള ഇന്റർവ്യൂ ഇപ്പോൾത്തന്നെ വ്യാപകമായിക്കഴിഞ്ഞു. ഇനിയുള്ള കാലത്ത് അത് കൂടിവരികയേയുള്ളു. അടിസ്ഥാന തയ്യാറെടുപ്പുകളെല്ലാം മുൻപ് പറഞ്ഞത് പോലെ തന്നെ ആണെങ്കിലും ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.
- സ്ഥാപനത്തിന്റെ വിശ്വാസ്യത: നല്ല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തികച്ചും തട്ടിപ്പുകാരായ ആളുകൾ ഇന്റർവ്യൂ സംഘടിപ്പിക്കാറുണ്ട്. അതുകൊണ്ട് വിദേശത്തു നിന്നും ഒരു ഇന്റർവ്യൂ കാൾ വന്നാൽ, പ്രത്യേകിച്ചും നിങ്ങൾ ജോലിക്ക് അപേക്ഷിക്കാതെ, ഏതെങ്കിലും ഏജൻസി വഴി സി വി കിട്ടിയായതാണെന്നൊക്ക പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ ഉടൻ തന്നെ അവരുടെ വിശ്വാസ്യത പരിശോധിക്കണം. ഏത് സ്ഥാപനമാണോ നിങ്ങളെ ഇന്റർവ്യൂ ചെയ്യുന്നത് അവരുടെ പേരും scam fraud എന്നുള്ള വാക്കുകളും ചേർത്ത് ഗൂഗിൾ ചെയ്താൽ മതി (ഉദാഹരണം, https://careers.un.org/lbw/home.aspx?viewtype=SCAM).
- വിശ്വസിക്കാവുന്ന ഇന്റർനെറ്റും കറണ്ടും: സ്കൈപ് ഇന്റർവ്യൂ നടക്കുന്നതിനിടക്ക് ഇന്റർനെറ്റ് ഫെയിലാകുന്നതോ കറന്റ് കട്ടാകുന്നതോ നമ്മുടെ കുറ്റമല്ലെങ്കിലും 'പണി കിട്ടുന്നത്' നമുക്ക് മാത്രമാണ്. അതുകൊണ്ട് ഒന്നുകിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുക (അതും ഫുൾ ചാർജ്ജും പവർ ബാങ്കുമുൾപ്പെടെ), അല്ലെങ്കിൽ യു പി എസ് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.
- ശബ്ദമില്ലാത്ത വെളിച്ചമുള്ള മുറി, നല്ല ഹെഡ് ഫോൺ: ടൗണിന്റെ നടുക്കുനിന്നോ ടാക്സിയിലിരുന്നോ, ഇന്റർനെറ്റ് കഫെയിൽ ഇരുന്നോ ഒന്നും ഇന്റർവ്യൂ കാൾ എടുക്കരുത്. പൂർണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലമായിരിക്കണം, ഒച്ചപ്പാടിലാത്ത മുറിയായിരിക്കണം, ഇടക്ക് ആളുകളോ വീട്ടുമൃഗങ്ങളോ ഒന്നും കയറിവരില്ല എന്നുറപ്പും വരുത്തണം. (ഇന്റർവ്യൂവിനിടക്ക് കുട്ടിയോ പട്ടിയോ ഫീൽഡിൽ കയറിവരുന്നത് സ്ഥിരം കാഴ്ചയാണ്. സംഗതി കാണാൻ ക്യൂട്ട് ഒക്കെയാണെങ്കിലും ഇന്റർവ്യൂവിന്റെ ഗൗരവം പോകും. പിന്നെ അത് എങ്ങോട്ടും പോകാം). മുറിയിലെ വെളിച്ചത്തിൽ ഇന്റർവ്യൂ ചെയ്യുന്നവർക്ക് നിങ്ങളെ വ്യക്തമായി കാണാൻ പറ്റുമോ എന്ന് മുൻകൂർ ടെസ്റ്റ് ചെയ്തു നോക്കണം, അല്ലെങ്കിൽ അതനുസരിച്ച് ലൈറ്റിന്റെയും സീറ്റിന്റെയും പൊസിഷൻ അറേഞ്ച് ചെയ്യണം.
- മദ്യക്കുപ്പിയും അടിവസ്ത്രവും: വീട്ടിലെ മുറിയിലാണ് ഇന്റർവ്യൂ കൊടുക്കാൻ ഇരിക്കുന്നതെങ്കിൽ നമ്മുടെ പുറകിലെന്താണ് ഇന്റർവ്യൂ ബോർഡിലുള്ളവർക്ക് കാണാൻ പാകത്തിനുള്ളത് എന്നു ശ്രദ്ധിക്കണം. കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന മുറിയോ, അടുത്ത മേശയിലിരിക്കുന്ന മദ്യക്കുപ്പിയോ, അഴയിൽ തൂക്കിയിട്ടിരിക്കുന്ന അണ്ടർവെയറോ ഒക്കെ പാരയാകും. മദ്യപാനമോ അടിവസ്ത്രം ധരിക്കുന്നതോ മോശമായതുകൊണ്ടല്ല, മറിച്ച് ഇന്റർവ്യൂ എന്ന പ്രോസസിനെ നിങ്ങൾ നിസ്സാരമായി എടുക്കുന്നു എന്ന തോന്നലിൽ നിന്നാണ് നിങ്ങളുടെ അവസരം കുറയുന്നത്.
- പേനയും പേപ്പറും തൊട്ടടുത്ത് വെക്കുക: ഇന്റർവ്യൂവിനിടക്ക് ഒരു മിനിറ്റ്, പേനയെടുക്കട്ടെ, എന്നുപറഞ്ഞ് വീഡിയോ ഫീൽഡിൽ നിന്ന് അപ്രത്യക്ഷമാകുന്നതൊക്കെ അങ്ങേയറ്റം അൺപ്രൊഫഷണലാണ്.
- തട്ടിപ്പ് കാണിക്കരുത്: സ്കൈപ്പ് ഇന്റർവ്യൂ നടക്കുമ്പോൾ ഫീൽഡിനു പുറത്ത് സുഹൃത്തുക്കളെ സഹായത്തിനോ ഒരു ധൈര്യത്തിനോ നിർത്തുന്നത് റിസ്ക്കാണ്. നമ്മൾ ബോർഡിലുള്ളവരെയല്ലാതെ മറ്റാരെയെങ്കിലും ശ്രദ്ധിക്കുന്നുവെന്ന് അവർക്ക് തോന്നുന്നതും നമ്മളെ ആരെങ്കിലും പ്രോംപ്റ്റ് ചെയ്യുന്നതും നമുക്ക് ഗുണകരമാകില്ല. ശബ്ദമോ ഭാഷയോ വ്യക്തമായില്ലെങ്കിൽ രണ്ടാമത് ചോദിക്കുന്നതിൽ തെറ്റില്ല. അതുപോലെതന്നെ നമ്മളും വ്യക്തമായി സാവധാനത്തിൽ വേണം ഉത്തരം പറയാൻ. മനസ്സിലാകുന്നുണ്ടോ എന്ന് അവരോട് ചോദിക്കുകയുമാകാം.
- ഒരു ഗ്ലാസ് വെള്ളം: ഇന്റർവ്യൂ നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ ഒരു ഗ്ലാസ് വെള്ളം അടുത്തു കരുതേണ്ടത് അത്യാവശ്യമാണ്. എന്നാൽപ്പിന്നെ ഒരു കുപ്പി ബിയർ അടുത്ത് വച്ചേക്കാമെന്നൊന്നും കരുതിയേക്കരുത്.
ഇനി ഞാനൊരു രഹസ്യം പറയാം. ഒരു ജോലി കിട്ടണം എന്ന ആഗ്രഹത്തോടെ ഞാൻ ഒരു ഇന്റർവ്യൂവിനും പോയിട്ടില്ല. യാത്ര ചെയ്യണം എന്ന ആഗ്രഹം പണ്ടേ ഉണ്ട്. ഇന്റർവ്യൂവിനാകുമ്പോൾ അവർ വണ്ടിക്കൂലിയും കാശും തരുമല്ലോ, അതായിരുന്നു ലക്ഷ്യം. ഇന്റർവ്യൂവിനെല്ലാം നന്നായി പെരുമാറാൻ കഴിഞ്ഞതിന്റെ കാരണവും അത് തന്നെയാണെന്നാണ് എന്റെ വിശ്വാസം. എന്താണെങ്കിലും നിങ്ങൾക്ക് ഇന്റർവ്യൂ എന്ന സംഗതിയെ
മാസ്റ്റർ ചെയ്യാൻ യഥാർത്ഥത്തിലുള്ള, ഗൗരവമുള്ള മൂന്നോ നാലോ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത്രയും ഗുണമുള്ള വേറൊരു മാർഗ്ഗമില്ല. നിങ്ങളുടെ യോഗ്യതയുടെയും അല്പം മുകളിലുള്ള ജോലികൾക്ക് അപേക്ഷിക്കുക, ഇന്റർവ്യൂവിന് കാൾ വന്നാൽ ധൈര്യമായി അറ്റൻഡ് ചെയ്യുക. കിട്ടിയാൽ ഊട്ടി... ഇല്ലെങ്കിൽ എക്സ്പീരിയൻസ്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്