നാല്പത് വർഷം മുമ്പ് നിങ്ങളും കൂട്ടുകാരും എന്തായിരുന്നു? ഇപ്പോൾ ഓരോരുത്തരും എന്താണ്? തൊഴിലും ജീവിതവും തമ്മിലുള്ള ബന്ധമാകാൻ ഒരു ചെറു പരീക്ഷണം; മുരളി തുമ്മാരുകുടി എഴുതുന്നു...
മുരളി തുമ്മാരുകുടി
ഞങ്ങൾ നാലു കൂട്ടുകാർ ഒരുമിച്ചാണ് പത്താം ക്ലാസ്സ് പാസായത്. അന്ന് അറുന്നൂറിലാണ് മാർക്ക്. അഞ്ഞൂറ്റിനാല്പതൊക്കെയാണ് ഒന്നാം റാങ്ക്. ഇരുനൂറ്റിപ്പത്ത് പാസ്സ്മാർക്ക്. അഞ്ഞൂറിനു മുകളിൽ മാർക്ക് വാങ്ങിയ ഞാനായായിരുന്നു ക്ലാസ്സിൽ ഒന്നാമത്. രണ്ടാമത്തെയാൾ (ബി എന്നു വിളിക്കാം) നാനൂറ്റിയന്പതിനു മുകളിൽ മാർക്ക് വാങ്ങി. മൂന്നാമന് (സി) മുന്നൂറ്റി ഇരുപത്, നാലാമന് (ഡി) ഇരുനൂറ്റിപ്പത്ത്. ഞങ്ങൾ വളരെയടുത്ത കൂട്ടുകാരാണ്. മാർക്ക് വന്നപ്പോൾ സി യുടെയും ഡി യുടെയും അമ്മമാർ അവരോട് പറഞ്ഞു, 'നീയൊക്കെ ആ മുരളിയെ കണ്ടുപഠിക്ക്' എന്ന്. അന്ന് പതിനഞ്ച് വയസ്സ് പ്രായമുള്ള ഞങ്ങൾ ആരും ആരെയും കണ്ടുപഠിക്കാൻ പോയില്ല.
പത്തുവർഷം കഴിഞ്ഞ് ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഞാനന്ന് പി എച് ഡി ചെയ്യുകയാണ്. ബി ബിരുദാനന്തരബിരുദം കഴിഞ്ഞ് ബാങ്കിൽ ക്ലർക്കായി, സി ബിരുദമൊന്നും കിട്ടാതെ ഒരു കമ്പനിയുടെ സെയിൽസ് മാനായി, ഡി പ്രീ-ഡിഗ്രി പൊട്ടി നേരെ പാടത്തിറങ്ങി.
പത്തു പാസ്സായി മുപ്പത്തിയഞ്ചു വർഷം കഴിഞ്ഞ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടുമ്പോൾ കാര്യങ്ങളാകെ മാറിയിരുന്നു. ഡി റിയൽ എസ്റ്റേറ്റ് ബിസിനസ്സൊക്കെ നടത്തി നാട്ടിലെ പ്രമുഖ പണക്കാരനായെങ്കിലും കുട്ടികളുടെ പഠിത്തമെല്ലാം സ്വാഹയായി. സി സെയിൽസ് മാനിൽ നിന്നും റീജിയണൽ സെയിൽസ് മാനേജരായി. മക്കൾ രണ്ടു പേർ എൻജിനീയർമാരായി, മകളുടെ കല്യാണം കഴിഞ്ഞു. പക്ഷെ ആൾ ഫുൾടൈം തണ്ണിയാണ്, അതിന്റെ പ്രശ്നങ്ങളുമുണ്ട് കുടുംബത്തിൽ.
ബി യുടെ കാര്യം അപ്പോഴേക്കും സാമ്പത്തികമായി അല്പം പരുങ്ങലിലായി. മകൻ നന്നായി പഠിക്കുന്നതു കാരണം മുന്നോട്ടു നോക്കുമ്പോൾ അത്ര കുഴപ്പമില്ല. എന്റെ കാര്യം ഔദ്യോഗികമായി യു എൻ ഒക്കെയാണെങ്കിലും വ്യക്തിജീവിതത്തിൽ അന്ന് പല പ്രതിസന്ധികൾ നേരിടുകയാണ്. ആരും ആരെയും നോക്കി പഠിക്കാൻ ഇപ്പോൾ ഞങ്ങളോട് ആരും പറയാറില്ല. കാലമിനിയുമുരുളും. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഞങ്ങൾക്കെല്ലാം ഇനിയുമുണ്ടാകും. ഇനി അറുപതോ എഴുപതോ വയസ്സിൽ ഞങ്ങൾ കണ്ടുമുട്ടിയാൽ ഞങ്ങളുടെ ആരോഗ്യം, കുട്ടികൾ ഞങ്ങളെ കരുതലോടെ നോക്കുന്നുണ്ടോ എന്നതൊക്കെയായിരിക്കും ഞങ്ങളുടെ പ്രധാന സംസാരവിഷയം. അപ്പോഴേക്കും ആരെന്നും എന്തെന്നും ആർക്കറിയാം.
ഇത് എന്റെ മാത്രം കഥയല്ല. അന്പതോ അറുപതോ വയസ്സുള്ളവർ ഓരോരുത്തർക്കും നിങ്ങളുടെ ചുറ്റിലുമുള്ള നാല് പേരെ നിരീക്ഷിച്ച് ഈ പരീക്ഷണം ചെയ്തു നോക്കാവുന്നതാണ്. നാല്പത് വർഷം മുൻപുണ്ടായിരുന്ന നിങ്ങളുടെ ആപേക്ഷിക നില എന്തായി, ഇപ്പോഴത്തെ നില എന്ത്, ഇനി എങ്ങോട്ടാണ് പോകുന്നത്. എങ്ങോട്ടു ജീവിതം പോകുമെന്നാണ് നാം കരുതിയിരുന്നത്, ഇപ്പോൾ എവിടെയെത്തി ?
കരിയറിലെ ഉന്നതിയെപ്പറ്റിയായിരുന്നു ഈ സീരീസ്. നിങ്ങൾ എവിടെയാണെങ്കിലും ഏതു തൊഴിലിലാണെങ്കിലും ഏതു പ്രായത്തിലാണെങ്കിലും തൊഴിൽ ജീവിതത്തിൽ മുന്നേറാനുള്ള മാർഗ്ഗങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. എന്നാൽ എല്ലാവർക്കും അവർ ആഗ്രഹിക്കുന്നതോ അവർ അർഹിക്കുന്നതോ ആയ തൊഴിൽ ജീവിതം തന്നെ ലഭിച്ചു എന്ന് വരില്ല. എന്നാൽ അതുകൊണ്ട് മാത്രം അവർ ജീവിതത്തിൽ പരാജയപ്പെട്ടുവെന്നോ, മറ്റുള്ളവരെക്കാൾ പിന്നിലാണെന്നോ വിചാരിക്കേണ്ട കാര്യമില്ല. അതേസമയം തന്നെ 'കുടുംബമാണ് ഏറ്റവും വലുത്', 'പണം കൊണ്ടൊന്നും വലിയ കാര്യമില്ല' എന്ന തരത്തിലൊക്കെയുള്ള തത്വശാസ്ത്രത്തിൽ ഒന്നും വലിയ കാര്യമില്ല താനും. ഇതൊക്കെ പൊതുവെ 'കിട്ടാത്ത മുന്തിരി' തരം ജീവിത വീക്ഷണമാണ്. ജീവിതവിജയം എന്നത് നമ്മുടെ തൊഴിൽരംഗത്തെ പുരോഗതിയോ, സാമ്പത്തികനേട്ടമോ,
കുട്ടികളുടെ പഠനമികവോ, കുടുംബത്തിലെ സന്തോഷമോ മാത്രം നോക്കി അളക്കാവുന്ന ഒന്നല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇതിലോരോന്നിനും എത്രമാത്രം പ്രാധാന്യം കൊടുക്കണം എന്നതിന് സമൂഹത്തിൽ ചില അളവുകോലുകളുണ്ട്. ഉദാഹരണത്തിന്, കുടുംബമാണ് സമൂഹജീവിതത്തിൽ ഏറ്റവും പ്രധാനമെന്ന് ചിന്തിക്കുന്നവരാണ് സമൂഹത്തിൽ ഏറിയ കൂറും. പണമുണ്ടാക്കുന്നവരെ പൊതുവെ സമൂഹം അംഗീകരിക്കും. നല്ല കരിയറിൽ എത്തിപ്പറ്റുന്നവരെയും, അധികാര സ്ഥാനത്ത് ചെന്നെത്തുന്നവരെയും പൊതുവെ സമൂഹത്തിന് മതിപ്പാണ്. ഇതെല്ലാം കൂടി ആർക്കും തന്നെ സാധിക്കാറില്ലെങ്കിലും.
അതേസമയം വ്യക്തിപരമായി നമുക്ക് വേറെ ചിന്താഗതി ഉണ്ടാകാം. പണത്തിലും വലുത് അഭിമാനമാണെന്ന് ചിന്തിക്കുന്നവരും, മിടുക്കരായ കുട്ടികളുള്ളതാണ് ഏറ്റവും വലിയ നേട്ടമെന്ന് ചിന്തിക്കുന്നവരുമുണ്ട്. കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി എത്രയോ മികച്ച കരിയർ അവസരങ്ങൾ വേണ്ടെന്നു വച്ച ആളുകളുണ്ട്! ഇതൊന്നും പ്രത്യേകിച്ച് ശരിയോ തെറ്റോ അല്ല, ശരിയും തെറ്റും ഉണ്ടുതാനും. ഇതിലോരോന്നിലും തീരുമാനമെടുക്കേണ്ടത് നമ്മളാണ്. എന്നുവച്ച് ഈ തീരുമാനങ്ങളൊന്നും നമ്മൾ പതിനഞ്ചാം വയസ്സിൽ എടുക്കേണ്ടതോ, ഒരിക്കൽ എടുത്തൽപ്പിന്നെ മാറ്റാൻ പറ്റാത്തതോ അല്ല.
മനുഷ്യർ അടിസ്ഥാനമായി അത്യാഗ്രഹികളാണ്. ജീവിതത്തെ അളക്കുന്ന എല്ലാ മാനദണ്ഡങ്ങളിലും പുരോഗതി മാത്രമുണ്ടാകണമെന്നും, പറ്റിയാൽ എല്ലാത്തിലും മറ്റുള്ളവരുടെ മുൻപിലെത്തണമെന്നുമാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷെ അത് നടക്കുന്ന കാര്യമല്ല. അപ്പോൾ പിന്നെ ജീവിത വിജയത്തെപ്പറ്റി നമ്മുടെ വീക്ഷണം എന്തായിരിക്കണം?
രണ്ടുതരത്തിലാണ് ഞാൻ ജീവിതത്തെ നോക്കിക്കാണുന്നത്. ഒന്നാമത് ജീവിതം എന്നത് ഒരു റണ്ണിങ്
ട്രാക്കിലെ ഓട്ടം പോലെ ഒരു ദിശയിൽ മാത്രം ഉള്ളതല്ല. തൊഴിൽ ജീവിതം, കുടുംബം, കുട്ടികൾ, പണം, സമൂഹത്തിന്റെ അംഗീകാരം, ആരോഗ്യം, സുഹൃത്തുക്കൾ എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് ആക്സിസിൽ കൂടെയാണ് ഞാൻ എന്റെ ജീവിതത്തെ കാണുന്നത്. ഇതിലോരോന്നിലും ഞാൻ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നത് മാത്രമല്ല, ഞാൻ എവിടെ നിന്ന് തുടങ്ങി എന്നതും എനിക്ക് പ്രധാനമാണ്. എന്റെ കയ്യിലിപ്പോൾ അഞ്ചു കോടി രൂപ ഉണ്ടെന്നു കരുതുക (കടം ചോദിക്കണ്ട, ചുമ്മാ പറഞ്ഞതാ). അപ്പോൾ ആറ് കോടി കയ്യിലുള്ള മറ്റൊരാളെക്കാൾ പുറകിലാണെന്ന് നിങ്ങൾക്ക് തോന്നാം. എന്നാൽ ഞാൻ ജീവിതം തുടങ്ങിയത് പത്തു ലക്ഷത്തിലും, മറ്റെയാൾ തുടങ്ങിയത് പത്തു കോടിയിലും ആണെങ്കിൽ പുരോഗതി ഉണ്ടായത് എനിക്കാണെന്ന് വ്യക്തമാണല്ലോ.
നമ്മുടെ ജന്മം എന്നത് പ്രപഞ്ചത്തിലെ ഒരു ലോട്ടറിയാണ്. വെങ്ങോലയിൽ നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ശരാശരിക്കാരായ അച്ഛനമ്മമാരുടെ മകനായി ഞാൻ പിറന്ന അതേസമയത്ത് തന്നെ അമേരിക്കയിൽ ശതകോടീശ്വരന്റെ മക്കളായും, ജർമ്മനിയിൽ നോബൽ സമ്മാനം കിട്ടിയവരുടെ മക്കളായും, സോമാലിയയിലെ മുക്കുവന്റെ മക്കളായുമൊക്കെ ആളുകൾ ജനിച്ചിട്ടുണ്ട്. ഇവരുടെ ഓരോരുത്തരുടെയും സ്റ്റാർട്ടിങ് കാപിറ്റൽ ഏറെ വ്യത്യസ്തമാണ്. എന്നാൽ ഇത് ആർജ്ജിക്കാൻ നമ്മൾ ഒന്നും ചെയ്തിട്ടുമില്ല. അപ്പോൾ നമുക്കോരോരുത്തർക്കും കിട്ടിയ മൂലധനമുപയോഗിച്ച് നാം എങ്ങനെ മുന്നോട്ടു വന്നു എന്നതാണ് നാം നമ്മളെ അളക്കാൻ ഉപയോഗിക്കേണ്ട മാനദണ്ഡം, അല്ലാതെ നമ്മുടെ കയ്യിൽ എന്ത് നീക്കിയിരിപ്പുണ്ടെന്നത്
മാത്രമല്ല. ഇതാണ് എന്നെ സംബന്ധിച്ചിടത്തോളം ജീവിത വിജയം.
രണ്ടാമത്തെ കാര്യം അല്പം സിംബോളിക്ക് ആണ്. സർക്കസിൽ കൂടാരം കണ്ടിട്ടുള്ളവർ അതിലെ നെടുംതൂണ് പല വശങ്ങളിലേക്ക് വലിച്ചുകെട്ടിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. വലിച്ചു കെട്ടിയിരിക്കുന്ന ഓരോ കയറിന്റെയും ടെൻഷന്റെ സംതുലിതാവസ്ഥയിലാണ് നെടും തൂണവിടെ ഉറച്ചുനിൽക്കുന്നത്. ഈ തൂണിന്റെ ബലത്തിലാണ് കൂടാരം നിലനിൽക്കുന്നത്. മനുഷ്യജീവിതവും ഇതുപോലെയാണ്. സുഹൃത്തുക്കൾ, കരിയർ, സമ്പത്ത്, ആരോഗ്യം, കുടുംബം, കുട്ടികൾ, എന്നീ അനവധി ബന്ധനങ്ങളാൽ വലിച്ചുമുറുക്കിയാണ് ഓരോ മനുഷ്യനും നിലനിൽക്കുന്നത്. ഈ തൂണുകളിൽ കെട്ടിയ കൂടാരത്തിന്റെ തണലിലാണ് നാം നമ്മുടെ ജീവിതം കെട്ടിപ്പടുത്തിരിക്കുന്നത്. എന്നാൽ ഇതിലേതെങ്കിലും ഒരു കയറിൽ മാത്രം കൂടുതൽ ശ്രദ്ധ കൊടുത്താലോ തീരെ ശ്രദ്ധിക്കാതിരുന്നാലോ തൂണ് ലംബമായി നിൽക്കില്ല. അതിനാൽ നമ്മുടെ ജീവിതം എന്നത് ഏതെങ്കിലും ഒരു വിഷയത്തിലേക്ക് മാത്രമൊതുങ്ങിയാൽ അത് ഏങ്കോണിച്ച കൂടാരം പോലെയാകും. ഉദാഹരണത്തിന് ഓഫീസിനു പുറത്ത് ജീവിതമില്ലാത്ത ആൾ, കുടുംബത്തിന് പുറത്ത് ഒട്ടും ഇടപെടാത്ത ആൾ, പണത്തിന്റെ പുറകെ മാത്രം പോകുന്ന ആൾ, ഇവരെല്ലാം ചെരിഞ്ഞ തൂണിന്റെ കീഴെ കൂടാരം കെട്ടി താമസിക്കുന്നവരാണ്.
അത് വലിയ പ്രശ്നമൊന്നുമല്ല, എല്ലാ ടെന്റുകളും തികച്ചും സന്തുലിതമാകണമെന്ന് ഒരു നിർ ബന്ധവുമില്ല. നിങ്ങൾ നിങ്ങളുടെ ടെന്റിന്റെ രൂപത്തിലും ശക്തിയിലും സംതൃപ്തരാണോ എന്നത് മാത്രമാണ് പ്രധാനം. പ്രശ്നം അതല്ല, നിങ്ങൾ ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കൊടുക്കുകയും ആ വിഷയത്തിൽ നിങ്ങൾ പരാജയപ്പെടുകയും ചെയ്താൽ നെടുംതൂൺ താഴെ വീഴും. ടെന്റിലുള്ളവരുടെയെല്ലാം കാര്യം കുഴപ്പത്തിലാകുകയും ചെയ്യും. ഉദാഹരണത്തിന് കുടുംബത്തെ ശ്രദ്ധിക്കാതെ നിങ്ങൾ കരിയറിൽ ശ്രദ്ധിച്ചു എന്നും, ഏതെങ്കിലും കാരണം കൊണ്ട് കരിയർ പൊളിഞ്ഞു പോയി എന്നും കരുതുക. അപ്പോൾ നിങ്ങളുടെ ജീവിതം പിടിവിട്ടു പോകും, ടെന്റ്റ് വശം കുത്തി വീഴും. കുടുംബത്തിലോ, പണത്തിലോ, സുഹൃത്തുക്കളിലോ, സമൂഹത്തിലോ എവിടെയാണെങ്കിലും അമിത പ്രാധാന്യം കൊടുക്കുമ്പോൾ ഉള്ള കുഴപ്പമാണിത്.
നിങ്ങൾ എവിടെ ശ്രദ്ധ കൊടുക്കുന്നോ അത് പാളിയാൽ പിന്നെ നിങ്ങളുടെ ജീവിതം പിടിച്ചാൽ കിട്ടില്ല. അപ്പോഴാണ് മദ്യത്തിലും ആത്മീയഗുരുക്കന്മാരിലേക്കും നമ്മൾ എത്തിപ്പെടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് പരാജയം. ജീവിതത്തിൽ കുടുമ്ബത്തിനും കാരിയറിനും അപ്പുറം പലതും ഉണ്ട്. അവയൊക്ക നമ്മൾ പ്രാധാന്യം കൊടുക്കേണ്ടതും ആണ്. ഒരു കാര്യത്തിലും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ശരിയല്ലാത്ത പണമുണ്ടാക്കുന്നതും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതും ഒക്കെ അവഗണിക്കുന്നതും മണ്ടത്തരം ആണ്. ഇതിലൊന്നും കൃത്യമായ ബാലൻസ് ഒന്നും ആർക്കും കിട്ടില്ല, എന്ന് വച്ച് അതിനു ശ്രമിക്കാതിരിക്കുന്നത് ശരിയല്ലല്ലോ.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്