ഹരി ഓം പറഞ്ഞു തുടങ്ങി ഹരി ഓമിൽ തന്നെ അവസാനിക്കുമ്പോൾ ഏത് മഹാരോഗത്തിനും മരുന്നായി; ഒറ്റമൂലിയും ആയുർവേദവും സത്യമെന്ന് ലോകത്തെ വിശ്വസിപ്പിച്ച മഹാപണ്ഡിതൻ; അന്തരിച്ച സ്വാമി നിർമ്മാലാനന്ദഗിരിക്ക് പകരം വയ്ക്കാൻ ഇനി ആരും ഉണ്ടാവില്ല
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ആത്മീയതയെയും ആരോഗ്യ സേവനത്തെയും വ്യത്യസ്തമായ വീക്ഷണകോണിൽ നോക്കിക്കണ്ട് പ്രവർത്തിച്ച വ്യക്തിയായിരുന്നു പ്രമുഖ ആയുർവേദ ചികിത്സകനും സന്യാസിയുമായ ഒറ്റപ്പാലം പാലപ്പുറത്തെ സ്വാമി നിർമലാനന്ദഗിരി മഹാരാജ്. പരമ്പരാഗത വൈദ്യ ചികിത്സയിൽ നിന്ന് വ്യത്യസ്തമായി ആഹാരം, പരിസരം, ജീവിതരീതി എന്നിവയിലെ കുഴപ്പങ്ങളാണ് രോഗമുണ്ടാക്കുന്നതെന്നു മനസ്സിലാക്കി നിരവധി പേർക്ക് ആശ്വാസമേകിയ ചികിൽസകൻ. എല്ലാത്തിനുമുപരി അദ്വൈത ഫിലോസഫിയുടെ പ്രചാരകനായി കാസർകോട് മുതൽ തിരുവനന്തപുരം വരെയും ഉത്തരേന്ത്യയിലും നിരന്തരമായ പ്രഭാഷണം നടത്തി ശ്രദ്ധേയനായ വ്യക്തിത്വം
ഭാരതീയ സംസ്കൃതിയുടെ വക്താവും പ്രയോക്താവുമായ കയറൻപാറ പാലിയിൽ മഠത്തിൽ സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ് (88) വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സമാധിയായത്. മാറാവ്യാധികൾവരെ ആയുർവേദചികിത്സയിലൂടെ ഭേദമാക്കിയിരുന്ന ഭിഷഗ്വരപണ്ഡിതനായിരുന്നു നിർമ്മലാനന്ദ ഗിരി. അവധൂതനായി കഴിഞ്ഞിരുന്ന അദ്ദേഹം കൂടുതൽ കാലം കഴിഞ്ഞത് ഒറ്റപ്പാലത്തായിരുന്നു. അപ്പോഴും നാടു മുഴവൻ ഓടി നടന്ന് ആയുർവേദത്തിന്റേയും ഒറ്റമൂലിയുടേയും കരുത്ത് അറിയിച്ചു. വൻനഗരങ്ങളിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ കൈയൊഴിയുമ്പോൾ, നാടിന്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു സ്വാമി. സ്വാമി സമാധിയാവുമ്പോൾ അസ്തമിക്കുന്നതും ഈ പ്രതീക്ഷയാണ്. ഇനി ഞാൻ രോഗങ്ങളെ പേടിക്കണം. കഴിഞ്ഞ 16 വർഷമായി ആ പേടിയില്ലായിരുന്നു-സ്വാമിജിയുടെ വിശ്വാസികൾ ഈ വിയോഗത്തെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.
ഏതു രോഗം വന്നാലും ഫോൺവിളിപ്പുറത്ത് സ്വാമിജി ഉണ്ടായിരുന്നു. ആർക്കുവേണ്ടി വിളിച്ചാലും കേൾക്കുന്ന വിളി. ഹരി ഓം! അല്ലെങ്കിൽ പഞ്ചാക്ഷരി പറഞ്ഞു തുടങ്ങി, ശരി - ഹരി ഓം! പറഞ്ഞവസാനിപ്പിക്കുന്ന സംഭാഷണത്തിനിടെ സ്വാമിജി മരുന്നു പറഞ്ഞുതരും. ഒരു മരുന്നല്ല, പല മരുന്നുകൾ. ഒന്നു കിട്ടിയില്ലെങ്കിൽ പ്രയോഗിക്കാൻ മറ്റൊന്ന്. ആയുർവേദവും ഹോമിയോയും യുനാനിയും ഒറ്റമൂലികളും പ്രായോഗിക ബുദ്ധിയമൊക്കെ ആ പട്ടികയിലുണ്ടാവും- ഈ വാക്കുകളെ ശരിവയ്ക്കും വിധമായിരുന്നു സ്വാമിയുടെ ആരോഗ്യ രംഗത്തെ ഇടപെടൽ.
പാലക്കാട്ടെ മണ്ണിൽ പിടിച്ചുനിർത്തിയത് തിരുവല്ല സ്വദേശിയായ രുക്മിണിയമ്മയായിരുന്നു. തിരുവല്ലയിൽ താമസിച്ചിരുന്ന സമയത്ത് രുക്മിണിയമ്മയുടെ മകൾ സിന്ധുവിന് ബാല്യകാലത്തുണ്ടായ രോഗം ഭേദമാക്കിയത് സ്വാമി നിർമലാനന്ദഗിരിയാണ്. സ്വാമിയുടെ ചികിത്സയുടെ ഗുണംകൊണ്ടുമാത്രമാണ് മകളുടെ രോഗം ഭേദമായതെന്ന് ഈ അമ്മ ഇന്നും വിശ്വസിക്കുന്നു. പിന്നീട്, അദ്ധ്യാപികയായ രുക്മിണിയമ്മയും വാണിജ്യനികുതിവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് പുരുഷോത്തമൻനായരും സ്ഥലംമാറ്റമായി ഷൊർണൂരിൽ താമസംതുടങ്ങി. സ്വന്തമായി ആശ്രമങ്ങളോ സ്ഥാപനങ്ങളോ ഇല്ലാതെ രാജ്യംമുഴുവൻ സഞ്ചരിച്ച് മറ്റുള്ളവർക്ക് അറിവുപകർന്നും അസുഖങ്ങൾ ചികിത്സിച്ച് ഭേദമാക്കിയും മുന്നോട്ടുനീങ്ങുകയായിരുന്നു സ്വാമി. അങ്ങനെ, സ്വാമിയെ വള്ളുവനാട്ടിൽവച്ച് വീണ്ടും കാണാനിടയായതോടെയാണ് ഇവിടെത്തന്നെ താമസമൊരുക്കാമെന്ന ആശയം പങ്കുവെക്കുന്നത്.
ഷൊർണൂർ കവളപ്പാറ ആറണിയിലുള്ള ഇവരുടെ വീടിന്റെ ഒരുഭാഗം സ്വാമിയുടെ ആശ്രമത്തിനായി വിട്ടുനൽകി. 1990 മുതൽ 2004വരെ സ്വാമി കവളപ്പാറയിലെ പാലിയിൽ മഠത്തിൽ നിരവധിപേർക്ക് മാറാവ്യാധികൾക്കുള്ള മരുന്ന് ചൊല്ലിക്കൊടുത്തും ചികിത്സയേകിയും കഴിഞ്ഞു. പിന്നീട്, രുക്മിണിയമ്മയും കുടുംബവും കയറംപാറയിലേക്ക് താമസംമാറിയപ്പോൾ ആശ്രമവും ചികിത്സയും ഇവരോടൊപ്പം അങ്ങോട്ടേക്ക് മാറി. ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ കുടുംബത്തിനൊപ്പം. ഫീസ് വാങ്ങാതെ, മരുന്നിന്റെ വിലമാത്രം ഈടാക്കിയായിരുന്നു ഏത് മഹാരോഗത്തിനും നിർമ്മലാനന്ദഗിരി ചികിത്സനൽകിയത്. ലോകത്തിലെ ഏതു കാര്യത്തെക്കുറിച്ചും സംസാരിക്കാൻ കഴിയുന്ന പണ്ഡിതനായിരുന്നു സ്വാമി.
വൈദ്യവും രാഷ്ട്രീയവും ആഹാരങ്ങളും വിരുദ്ധാഹാരങ്ങളും ജാതിയും മതവുമുൾപ്പെടെ എന്തും ആ നാവിന് വഴങ്ങും. ഇഷ്ടവിഷയം അലോപ്പതി ചികിൽസയും മരുന്നുകളുടെ പേരിലുള്ള തട്ടിപ്പുകളുമായിരുന്നു. ചികിൽസകൾക്ക് സ്വാമിജിക്ക് പ്രതിഫലം വേണ്ടായിരുന്നു. സ്വാമിജി വാർത്തയും പ്രസിദ്ധിയും ആഗ്രഹിച്ചില്ല. അറിഞ്ഞതും പഠിച്ചതും ഉള്ളിൽത്തെളിഞ്ഞതുമായ ജ്ഞാനം മറ്റുള്ളവർക്കായി പ്രയോജനപ്പെടുത്തണന്ന ആഗ്രഹത്തിലായിരുന്നു ജീവിതം. കേരളത്തിലുടനീളം ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, ആയുർവേദ ചികിത്സയുമായി സഞ്ചരിച്ചിരുന്ന ശങ്കര സമ്പ്രദായത്തിലെ സന്ന്യാസിയാണ് നിർമ്മലാനന്ദഗിരി. പൂർവ്വാശ്രമത്തിൽ സ്വാമിജിയുടെ സ്ഥലം കോട്ടയം ജില്ലയിലെ ഓണംതുരുത്തായിരുന്നു.
ഒരു വിധത്തിലുള്ള സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. കയറം പാറയിലെ ഒരു ചെറിയ വീട്ടിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഇന്ന് വേദാന്തത്തിൽ അഗാധപാണ്ഡിത്യം നേടിയിട്ടുള്ളവരിൽ അപൂർവം സന്യാസിമാരിൽ ഒരാളാണ് ഇദ്ദേഹം. സംസ്കൃതം വൈദ്യം മർമചികിത്സ എന്നിവയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ നിരവധിപേരെ ആധ്യാത്മികതയിലൂന്നിയ ജീവിതചര്യയിലേക്ക് ആകർഷിച്ചിട്ടുണ്ട്. ഗീതാ ചികിത്സകൻ, വാഗ്മിപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനാണിദ്ദേഹം. വാരാണസിയിലെ തിലകാണ്ഡേശ്വരത്തായിരുന്നു ആദ്യകാലം. ഇവിടുത്തെ മഠാധിപതി അച്യുതാനന്ദഗിരി മഹാരാജിന്റെ ശിഷ്യൻ ശ്രീധരാനന്ദ ഗിരിയിൽ നിന്നാണ് സന്യാസം സ്വീകരിച്ചത്. ഇതോടൊപ്പം ആയുർവേദ പഠനവും പൂർത്തിയാക്കി. വൈദ്യവുമായി ബന്ധപ്പെട്ട നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇവ പിന്നീട് ഗ്രന്ഥങ്ങളാക്കി പുറത്തിറക്കിയിരുന്നു.
സർവമേഖലകളെയും സ്പർശിക്കുന്ന ഇദ്ദേഹത്തിന്റെ പ്രഭാഷണവും ചികിത്സയും ഏറെ പ്രസിദ്ധമാണ്. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള രോഗികൾ നിത്യേന ചികിത്സക്കായി ഇവിടെ എത്താറുണ്ട്. ആയുർവേദ, ഹോമിയോ വിഭാഗങ്ങൾ ഒരു പോലെ കൈകാര്യം ചെയ്തിരുന്നു സ്വാമിജി. ഒരു മേഖലയെയും അദ്ദേഹം തള്ളിയിരുന്നില്ല. സർവ്വതിലെയും നല്ല അംശങ്ങളെ സ്വാംശീകരിച്ച് നൽകുകയായിരുന്നു. തൊണ്ണൂറുകളിൽ ഒറ്റപ്പാലത്തിനടുത്തുള്ള കൂനത്തറ ആറാണിയിലാണ് ഇദ്ദേഹം ആദ്യമായെത്തിയത്. തുടർന്ന് രണ്ടായിരത്തിലാണ് കയറൻപാറയിൽ താമസം തുടങ്ങിയത്. തന്ത്ര, ക്ഷേത്രരഹസ്യം, ഭഗവത് ഗീത ഒരു ആമുഖം, ഇശാവാസ്യോപനിഷത്ത്, ദാമ്പത്യജീവിതം, ഗൃഹ വൈദ്യം, അക്ഷരകഷായം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
വേദം, ഉപനിഷത്ത് എന്നിവയോടൊപ്പം കാൻസർ അടക്കമുള്ള മാരക രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ച് പ്രഭാഷണം നടത്തി. കേരളത്തിനകത്തും പുറത്തുമായി സഞ്ചരിച്ച് ആയിരക്കണക്കിന് രോഗികളെയും ചികിത്സിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് ഒറ്റപ്പാലത്ത് സമാധിയിരുത്തും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍