സോഷ്യൽ മീഡിയയിൽ സജീർ അബ്ദുള്ള വിതച്ച ഐസിസ് ആശയങ്ങളെ പ്രാവർത്തികമാക്കിയത് മുഈനുദ്ദീൻ; കേരളത്തിൽ ഐസിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിന് അറസ്റ്റിലായ മുഈനുദ്ദീനെ നാളെ കേരളത്തിലെത്തിക്കും; കനകമല അറസ്റ്റിനു കാരണമായ ടെലഗ്രാം ഗ്രൂപ്പ് നിയന്ത്രിച്ചതും ഇയാളെന്ന് എൻഐഎ
എം പി റാഫി
കോഴിക്കോട്: ഐസിസ് കേസിൽ കഴിഞ്ഞ ദിവസം ഡൽഹിയിലെ വിമാനത്താവളത്തിൽ വച്ച് എൻ.ഐ.എ അറസ്റ്റു ചെയ്ത കാസർകോഡ് സ്വദേശി മുഈനുദ്ദീനെ(25)നാളെ കേരളത്തിലേക്കു കൊണ്ടുവരും. കേരളത്തിൽ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന കാസർകോഡ് കാഞ്ഞാങ്ങാട് കുന്നുമ്മൽ, ലക്ഷ്മി നഗർ സ്വദേശി തെരുവത്ത് അബ്ദുള്ളയുടെ മകൻ പാറക്കടവത്ത് മുഈനുദ്ദീനെയാണ് എൻ.ഐ.എ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്.
കേരളത്തിൽ നിന്നും കൂട്ടത്തോടെ ഐസിസിലേക്കു പോയ സംഭവത്തിലും റിക്രൂട്ട്മെന്റിലും ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിനായാണ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തേക്കു കൊണ്ടുവരുന്നത്. നിലവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐസിസ് കേസിന്റെ ഭാഗമായാണ് മുഈനുദ്ദീന്റെ അറസ്റ്റ്.
ഫെബ്രുവരി ആദ്യത്തിൽ മുഈനുദ്ദീൻ, കോഴിക്കോട് സ്വദേശി സജീർ അബ്ദുള്ള മംഗലശേരി എന്നിവർക്കെതിരെ എൻ.ഐ.എ ഐസിസ് റിക്രൂട്ട്മെന്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മാസങ്ങളായി എൻ.ഐ.എ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സജീർ, മുഈനുദ്ദീൻ എന്നിവരുടെ ഐസിസ് ബന്ധം വ്യക്തമായത്. തുടർന്ന് ഇരുവർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. യു.എയിൽ ജോലിക്കു പോയ എഞ്ചിനീയറിങ് ബിരുദധാരിയായ കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കഴിഞ്ഞ ഒക്ടോബറിൽ മറുനാടൻ മലയാളി പുറത്തു വിട്ടിരുന്നു. ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന സമീർ അലി എന്ന ഫേസ്ബുക്ക് അക്കൗണ്ടിനു പിന്നിലും അൽ മുഹാജിറൂൻ ഐസിസ് ബ്ലോഗിനു പിന്നിലും സജീറലിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതുസ്ഥിരീകരിച്ച ശേഷമായിരുന്നു ഈ മാസം ആദ്യവരം എൻ.ഐ.എ കേസെടുത്തത്.
യു.എ.ഇയിൽ തന്നെ ജോലി ചെയ്യുന്ന 25 വയസ് പ്രായമുള്ളയാളാണ് കാഞ്ഞങ്ങാട് സ്വദേശി മുഈനുദ്ദീൻ. കഴിഞ്ഞ ഒക്ടോബർ 2നു നടന്ന കനകമല ഓപ്പറേഷൻ അറസ്റ്റോടെയാണ് മുഈനുദ്ദീനെ കുറിച്ചുള്ള വിവരങ്ങൾ എൻ.ഐ.എക്കു ലഭിച്ചത്. ഇതിനു ശേഷം മുഈനുദ്ദീനെ നിരീക്ഷിച്ചു വരികയായിരുന്നു അന്വേഷണ സംഘം. കനകമല അറസ്റ്റിനു കാരണമായ ടെലഗ്രാം ഗ്രൂപ്പിലെ അംഗവും ഇതു നിയന്ത്രിച്ചിരുന്ന ആളുമായിരുന്നു മുഈനുദ്ദീൻ. കേരളത്തിൽ വിവിധ ഇടങ്ങളിൽ സ്ഫോടനങ്ങൾ നടത്താനും രാഷ്ട്രീയ നേതാക്കളെ വകവരുത്താനും ഗ്രൂപ്പിലൂടെ പദ്ധതിയിട്ടിരുന്നത് മുഈനുദ്ദീന്റെ നേതൃത്വത്തിലായിരുന്നു.
ഇതോടെ മൂഈനുദ്ദീനു മേൽ നിരീക്ഷണം ശക്തമാക്കി. സോഷ്യൽ മീഡിയകളിൽ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചായിരുന്നു ഐസിസ് ആശയം പ്രചരിപ്പിച്ചിരുന്നത്. ഇയാൾ ദുബായിൽ ഉണ്ടെന്ന വിവരം ലഭിച്ചതോടെ യു.എ.ഇ ഗവൺമെന്റിന് കേസ് വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. തുടർന്ന് യു.എ.ഇ പൊലീസിന്റെ പിടിയിലായ മുഈനുദ്ദീനെ 14ന് അബൂദാബിയിൽ നിന്നും കയറ്റിവിടുകയായിരുന്നു. 15ന് ഡൽഹി ഇന്ധിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയ മൂഈനുദ്ദീനെ അറസ്റ്റ് രേഖപ്പെടുത്തി എൻ.ഐ.എ കോടതിയിൽ ഹാജരാക്കി.
കേരളത്തിൽ നിന്നുള്ള ഐസിസ് കേസിന്റെ നിർണായക വിവരങ്ങൾ മുഈനുദ്ദീനിൽ നിന്നും ലഭിക്കുമെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്ന സൂചന. ഇയാളെ കേരളത്തിലേക്കെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും നാളെ കൊച്ചിയിലെ എൻ.ഐ.എ കേന്ദ്രത്തിൽ എത്തിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഓൺലൈനിൽ മുഈനുദ്ദീൻ പല പേരുകളിലാണ് അറിയപ്പെടുന്നത്. അബു അൽ ഇന്തോനേഷി, ഇബ്നു അബ്ദുല്ല എന്നീ പേരുകളിലാണ് ഇയാൾ ടെലഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിച്ചിരുന്നത്. കേരളത്തിൽ ഐസിസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ അബൂദാബിയിൽ നിന്ന് വെസ്റ്റേൺ യൂനിയൻ മണി ട്രാൻസ്ഫർ വഴി മുഈനുദ്ദീൻ യുവാക്കൾക്ക് പണം അയച്ചുകൊടുത്തിരുന്നുവെന്നും കനകമല കേസിൽ അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നും ഐസിസിലേക്കു പോയ 21പേരെ ലക്ഷ്യസ്ഥാനത്തെത്തിച്ചതിനു പിന്നിലും മുഈനുദ്ദീൻ പ്രവർത്തിച്ചിരുന്നു.
ഐസിസ് നേതാക്കളുടെ നിർദ്ദേശമനുസരിച്ച് യു.എ.ഇയിൽ വച്ചാണ് ഇയാൾ സോഷ്യൽ മീഡിയ വഴിയുള്ള പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിച്ചിരുന്നത്. കേരളത്തിൽ നിന്നെത്തിയ സംഘത്തെ ടെഹ്റാനിൽ എത്തിക്കുന്നതിനും മറ്റു സഹായങ്ങൾ ചെയതതും മുഈനുദ്ദീൻ വഴിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഐസിസിൽ ചേർന്ന മലയാളികൾ വിദേശത്തേക്കു പോകാൻ ടിക്കറ്റ് എടുത്തിരുന്നത് ഒരേ അക്കൗണ്ടിൽ നിന്നാണെന്ന് നേരത്തെ എൻ.ഐ.എ കണ്ടെത്തിയിരുന്നു.
ഈ അക്കൗണ്ടിന്റെ ആധികാരികത അടക്കമുള്ള വിഷയങ്ങൾ മൂഈനുദ്ദീനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകും. കേരളത്തിൽ നിന്നും കൂടുതൽ റിക്രൂട്ട്മെന്റ് നടന്നിട്ടുണ്ടോയെന്നും ചോദ്യം ചെയ്യലിലൂടെ അറിയാൻ സാധിക്കും. അതേ സമയം ഐസിൽ ക്യാമ്പിൽ നിന്നും തിരിച്ചെത്തിയ ആളാണ് മുഈനുദ്ദീനെന്ന സൂചനയുമുണ്ട്. ചോദ്യം ചെയ്യലിൽ ഇതേകുറിച്ചുള്ള കൂടുതൽ വ്യക്തത വരുത്താനാകുമെന്നാണ് എൻ.ഐ.എ പ്രതീക്ഷിക്കുന്നത്.
Stories you may Like
- ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ! നടി നിഖില വിമലിന്റെ വേറിട്ട ജീവിതം
- മാർക്കും മസ്ക്കും കൊമ്പുകോർക്കുമ്പോൾ!
- മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി
- മുഖ്യമന്ത്രി പിണറായിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് വി ഡി സതീശൻ
- സംഘപരിവാർ നേതാക്കളുടെയും അനുകൂലികളുടെയും പേജുകൾ ഹാക്ക് ചെയ്യാൻ ശ്രമം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍