തട്ടിക്കൊണ്ടുപോയ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തേടി കാമുകന്റെ വീട്ടിലെത്തിയ പിതാവ് പൊലീസിനെ വരുത്തി; കാമുകൻ പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞെങ്കിലും വൈദ്യപരിശോധനയിൽ നേരത്തേ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു; ചോദ്യം ചെയ്തപ്പോൾ വില്ലൻ സ്ഥാനത്ത് പിതാവ് തന്നെ; 16കാരിയെ പീഡിപ്പിച്ച പിതാവും തടങ്കലിൽവച്ച കാമുകനും അറസ്റ്റിലായി; കട്ടപ്പനയിൽനിന്നും ഒരു കണ്ണീർക്കഥ
ഇടുക്കി: സ്കൂൾ വിദ്യാർത്ഥിനിയായ തന്റെ മകളെ തേടിയെത്തിയ പിതാവ് മകളെ തട്ടിക്കൊണ്ടുപോയതിന് പൊലിസിനെ വരുത്തിച്ചു കാമുകനെ അറസ്റ്റ് ചെയ്യിച്ചു. തന്നെ കാമുകൻ പീഡിപ്പിച്ചില്ലെന്നു പെൺകുട്ടി പറഞ്ഞെങ്കിലും പൊലീസ് അതുറപ്പാക്കാൻ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. പെൺകുട്ടി നേരത്തേ പീഡനത്തിനു വിധേയയായിട്ടുണ്ടെന്നു വ്യക്തമായതോടെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പീഡിപ്പിച്ചതു സ്വന്തം പിതാവ് തന്നെയാണെന്ന് അറിയിച്ചു. ഒടുവിൽ മകളെ പീഡിപ്പിച്ച പിതാവിനെയും തട്ടിക്കൊണ്ടുപോയ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു
കട്ടപ്പനക്കടുത്ത് നിർമലാസിറ്റിയിൽ താമസക്കാരനായ ബാബുവെന്ന നാൽപത്തിരണ്ടുകാരനാണ് മദ്യലഹരിയിൽ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെ വീടിനു പുറത്താക്കിയശേഷം മകളെ പീഡിപ്പിച്ച സംഭവമാണ് പുറംലോകമറിഞ്ഞത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകകയും തടങ്കലിൽ വയ്ക്കുകയും ചെയ്തതിന് കാമുകൻ കട്ടപ്പന വെട്ടിക്കുഴക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ആക്രി കച്ചവടക്കാരൻ നിർമലാസിറ്റി പാർട്ടിപ്പടി പുത്തൻപുരയ്്ക്കൽ ഷാജി(28)യേയും പൊലിസ് അറസ്റ്റ് ചെയ്തു. കട്ടപ്പനയിൽ +1 വിദ്യാർത്ഥിനിയായ 16 കാരിയാണ് പിതാവിന്റെ പീഡനത്തിനിരയായത്. ഇയാൾ കരിമണ്ണൂർ ചെപ്പുകുളത്ത് റബർ പ്ലാന്റേഷൻ തൊഴിലാളിയാണ്. സംഭവം പുറത്തറിഞ്ഞതു യാദൃച്ഛികമായാണ്.
കഴിഞ്ഞ ദിവസം കൂട്ടുകാരിയോടൊപ്പം ഇടുക്കിക്കവലയിൽ ബസ്സിറങ്ങിയ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിനിയെ ഓട്ടോയിലെത്തിയ കാമുകൻ ഷാജി നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി വെട്ടിക്കുഴക്കവലയിലെ ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടി സ്കൂളിലെത്താതിരുന്നതിനാൽ അദ്ധ്യാപിക കൂട്ടുകാരിയോട് വിവരം ആരാഞ്ഞു. ഷാജി കുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയ വിവരം കൂട്ടുകാരി അദ്ധ്യാപികയെ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ പെൺകുട്ടിയുടെ പിതാവിനെ ഫോണിൽ വിവരമറിയിച്ചു. നിർമലാസിറ്റിയിൽ നേരത്തെ താമസിച്ചിരുന്ന ഷാജി അഞ്ചു മാസം മുമ്പാണ് വെട്ടിക്കുഴക്കലയിലെ വാടകവീട്ടിലേക്ക് മാറിയത്. ഈ കാലയളവിലാണ് ബാലഗ്രാം സ്വദേശികളായ പെൺകുട്ടിയുടെ കുടുംബം നിർമലാസിറ്റിയിൽ താമസത്തിനെത്തിയത്.
ഷാജിയാണ് കുട്ടിയെ കൊണ്ടുപോയതെന്നു മനസിലാക്കിയ പിതാവ് വെട്ടിക്കുഴക്കവലയിൽ യുവാവിന്റെ വാടക വീട്ടിലെത്തിയപ്പോൾ കുട്ടി വീടിനു പിന്നിലൂടെ ഇറങ്ങിയോടി. പെൺകുട്ടിയും യുവാവും തമ്മിൽ അഞ്ചുമാസത്തോളമായി പ്രണയത്തിലാണെന്നാണ് പൊലിസിനു ലഭിച്ച വിവരം. അമ്മയ്ക്ക് സുഖമില്ലെന്നും അമ്മയെ കാണിക്കണമെന്നും പറഞ്ഞാണ് പെൺകുട്ടിയെ യുവാവ് കൂട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയപ്പോൾ സ്കൂളിൽ പോകണമെന്നു പെൺകുട്ടി വാശിപിടിച്ചെങ്കിലും വിടാൻ യുവാവ് കൂട്ടാക്കിയില്ല. ഇതിനിടെയാണ് പിതാവ് മകളെ തേടിയെത്തിയത്. യുവാവിന്റെ വീട്ടിൽവച്ച് ബഹളമുണ്ടാകുകയും കട്ടപ്പന പൊലിസ് സ്ഥലത്തെത്തുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഷാജിയെ അറസ്റ്റ് ചെയ്തു. വനിതാ പൊലിസിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തെങ്കിലും തന്നെ കാമുകൻ പീഡിപ്പിച്ചിട്ടില്ലെന്നു പെൺകുട്ടി മൊഴി നൽകി. എന്നാൽ പൊലിസ് കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചു വൈദ്യപരിശോധന നടത്തിയതിൽ വിദ്യാർത്ഥിനി പീഡനത്തിനിരയായതായി തെളിഞ്ഞു. തുടർന്നു വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് വിദ്യാർത്ഥിനി പിതാവിന്റെ ക്രൂരത വെളിപ്പെടുത്തിയത്.
സ്ഥിരം മദ്യപാനിയായ പിതാവ് 13ന് ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തി വഴക്കുണ്ടാക്കി അമ്മയെ വീടിനു പുറത്താക്കിയതായി പെൺകുട്ടി പറഞ്ഞു. പിന്നീട് തന്റെയും ഹൃദ്രോഗിയായ ഇളയ സഹോദരന്റെയും ഒപ്പം കിടന്നു. സഹോദരൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി മൊഴി നൽകുകയായിരുന്നു. മാനഹാനി ഭയന്ന് പെൺകുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല.
ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് ഷാജിക്കെതിരെ കേസെടുത്തത്. കട്ടപ്പന സി, ഐ: വി എസ് അനിൽകുമാർ, എ. എസ്. ഐ ജോയ്സ് അപ്രേം, എസ്. ഐ സുധാകരൻ, സി. പി. ഒമാരായ സിനോജ്, റാൾഫ് എന്നിവടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Stories you may Like
- ചോരക്കുഞ്ഞിനെ കൊല്ലാൻ ഷാനിഫിനൊപ്പം അമ്മയും കൂടി; കാമുകനും കാമുകിയും അകത്താകുമ്പോൾ
- രണ്ട് കാമുകന്മാർക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്ന കേസ് വിചാരണയിലേക്ക്
- കാമുകൻ വായ്പ തുകയുടെ ഇഎംഐ അടയ്ക്കാൻ പണം നൽകിയില്ല, 25കാരി ജീവനൊടുക്കി
- ആറര വർഷത്തെ കൊടിയ പീഡനത്തിന് ദർശനയുടെ ആത്മഹത്യ; കേസെടത്തു പൊലീസ്
- ഡൽഹി ഉദ്യോഗസ്ഥൻ പെൺകുട്ടിയെ പീഡിപ്പിച്ചത് മയക്കുമരുന്ന് നൽകി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍