ആദായ നികുതിക്കാർ അറസ്റ്റ് ചെയ്തപ്പോൾ ഭാര്യയുടെ താലി പണയം വച്ച് കടം കൊടുത്ത മാനേജർക്കെതിരെയും കേസ് കൊടുത്തു; ചാനൽ തുടങ്ങാൻ പണം നിക്ഷേപിച്ചവർക്ക് എതിരെയെല്ലാം കള്ളക്കേസുകൾ; ഉടമസ്ഥാവകാശം കോടതി കയറിയിട്ടും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലോണുകൾ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ സഹായിച്ചതിന് നികേഷ് കുമാർ പ്രതിഫലം പറ്റുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ നിരവധി സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള കേസുകൾ പുറത്തു കൊണ്ടുവന്ന മാദ്ധ്യമപ്രവർത്തകനാണ് എം വി നികേഷ് കുമാർ. മലയാളം ചാനൽ മാദ്ധ്യമ രംഗത്തെ മിശിഹാ എന്ന് അറിയപ്പെടുന്ന നികേഷ് എന്നാൽ, ചാനൽ മുതലാളി എന്ന നിലയിൽ ഒരു സമ്പൂർണ പരാജയമായിരുന്നു. ചാനൽ തുടങ്ങാൻ വേണ്ടി പലരിൽ നിന്നും പണം പിരിച്ച് ഷെയർ നൽകാതെ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലെ പ്രതി കൂടിയാണ് നികേഷ്. ഇന്ത്യാവിഷൻ ചാനലിൽ നിന്നും പടിയിറങ്ങിയ ശേഷം നികേഷ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത് പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകളായിരുന്നു. ഇതിന് ശേഷം ഒരു വർഷത്തിനുള്ളിൽ കോടികളുടെ മുടക്കുമുതലിൽ റിപ്പോർട്ടർ ചാനൽ പിറന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നുള്ള ലോണും മറ്റ് ചില വ്യവസായികളിൽ നിന്നും ഷെയർ സ്വീകരിച്ചുമായിരുന്നു ചാനൽ നിലവിൽ വന്നത്. എന്നാൽ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചാനലിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. പണം വാങ്ങിയവർക്ക് ഷെയർ നൽകാൻ തയ്യാറാകാത്തതായിരുന്നു പ്രധാന പ്രശ്നം. ഇതോടെ പലരും പടിയിറങ്ങി കോടതിയിലെത്തി. ചിക്കിങ് മുതലാളി മൺസൂറുമായുള്ള തർക്കം ചെന്നൈയിലെ ട്രിബ്യൂണലിലാണ്. ഈ കേസിൽ വിധി നികേഷിന് എതിരാകുമെന്നാണ് സൂചന. കൂടാതെ 12 കോടിയോളം രൂപ നൽകിയ ലാലിയ ജോസഫിന്റെ കേസിൽ നികേഷിനെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ഇങ്ങനെയൊക്കയാണ് അവസ്ഥയെന്നിരിക്കെ തനിക്കെതിരെ തിരിയുന്നവരെ കള്ളക്കേസ് നൽകി ഒതുക്കാനുള്ള തന്ത്രമാണ് നികേഷ് പയറ്റുന്നത്. ഏറ്റവും ഒടുവിൽ ആദായനികുതി വകുപ്പ് അറസ്റ്റു ചെയ്തപ്പോൾ ജയിലിൽ നിന്നും ഇറക്കാൻ വേണ്ടി പണം നൽകിയ തിരികെ ചോദിച്ചപ്പോൾ ചാനലിലെ സെയിൽസ് വിഭാഗം പ്രസിഡന്റായിരുന്ന ആർ രാധാകൃഷ്ണന് എതിരെയാണ് നികേഷ് കേസ് നൽകിയിരിക്കുന്നത്.
കളമശ്ശേരി പൊലീസ് സ്റ്റേഷനിലും സെൻട്രൽ പൊലീസ് സ്റ്റേഷനിലുമാണ് നികേഷ് കുമാർ അടുത്തിടെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ, നികേഷ് നൽകിയത് പണം തിരികെ ചോദിച്ചതിനുള്ള പ്രതികാരമാണെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. സെയിൽസ് പ്രസിഡന്റായിരുന്ന വേളയിൽ രാധാകൃഷ്ണൻ സ്വന്തം പണം വകമാറ്റി ചിലവഴിച്ചുവെന്ന് ആരോപിച്ചാണ് കേസ് നൽകിയിരിക്കുന്നത്. കൊടുത്ത പണം തിരികേ വേണമെന്ന് കാണിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും മടുത്തതോടെ രാധകൃഷ്ണൻ പരാതി നൽകുകയുണ്ടായി. ഈ കേസിൽ പൊലീസ് എഫ്ഐആർ പോലും ഇട്ടില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് നികേഷ് രാധാകൃഷ്ണനെതിരെ കള്ളക്കേസ് നൽകിയിരിക്കുന്നത്.
സേവന നികുതി അടയ്ക്കാത്തതിന് 2015 മാർച്ച് 23ന് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങൾ മുത്തൂറ്റ് ഫിനാൻസിൽ പണയപ്പെടുത്തിയാണ് നികേഷ് കുമാറിന് രാധാകൃഷ്ണൻ പണം നല്കിയത്. എന്നാൽ, 29 ലക്ഷം രൂകയാണ് രാധാകൃഷ്ണൻ സംഘടിപ്പിച്ചു കൊടുത്തത്. ഈ പണം നല്കാതിരുന്നതിന്റെ പേരിൽ പല ഘട്ടങ്ങളിലായി കമ്പനിയുടെ അക്കൗണ്ടിലേക്ക് ഷെയറായി മാറ്റാമെന്ന നികേഷ് കുമാറിന്റെ ഉറപ്പിൻ മേൽ നൽകിയിരുന്നു. എന്നാൽ, ഈ പണമൊന്നും നികേഷ് നൽകുകയും ചെയ്തില്ല. 2012 ഡിസംബർ 31ന് 20 ലക്ഷം രൂപയും 2014 മെയ് 15ന് ആറരലക്ഷം രൂപയും 2014 ഒക്ടോബർ അഞ്ചിന് രണ്ടരലക്ഷം രൂപയും ഞാൻ ഷെയർ മണിയായി നൽകിയിരുന്നു. എ്ന്നിട്ടും ഒരു ഓഹരിയും നൽകുകയും ചെയ്തില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ പരാതി.
നികേഷ് കുമാർ എന്നെ ഭംഗി വാക്കുകൾ പറഞ്ഞ് വിശ്വസിപ്പിച്ച്, ചതിച്ച്, എനിക്ക് മോഹനവാഗ്ദാനങ്ങൾ നൽകി ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് രൂപ വാങ്ങി ഓഹരി നൽകാതെ വഞ്ചിച്ചു എന്നതായിരുന്നു പരാതി. പല തവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രീതിയിൽ പറഞ്ഞ അവധി പ്രകാരം മേൽ പറഞ്ഞ ഓഹരികൾ തിരികെ നൽകിയില്ല. ഏകദേശം എനിക്ക് 29 ലക്ഷം രൂപയുടെ ഓഹരികൾ നികേഷ് കുമാർ വിശ്വാസവഞ്ചനയും ചതിയും നടത്തി നൽകിയിട്ടില്ല. ഓരോ ഘട്ടത്തിലും എന്നിൽ നിന്ന് പണം നികേഷ് കുമാർ വാങ്ങുന്ന സമയത്ത് പല വാഗ്ദാനങ്ങൾ നൽകുകയും എനിക്ക് അർഹമായ ഓഹരിയും കൂടാതെ അർഹമായ ലാഭ വിഹിതവും യഥാസമയം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മേൽ വാഗ്ദാനങ്ങളാൽ എന്നിൽ ചതിപ്രയോഗം നടത്തുകയും ആ ചതിയിലൂടെ എനിക്ക് 29 ലക്ഷം രൂപയും നഷ്ടം ഉണ്ടാവുകയും അത്രയും ലാഭം നികേഷ് കുമാറിന് ഉണ്ടായിട്ടുള്ളതാണ്.- രാധാകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രാധാകൃഷ്ണന്റെ 30 വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് നികേഷ് കുമാർ തട്ടിയെടുത്തത്. റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്തു എന്നതിന്റെ പേരിൽ ജീവിതം വഴിമുട്ടിയെന്നാണ് രാധാകൃഷണൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. അഞ്ച് വർഷത്തോളം ശമ്പളത്തിൽ നിന്നും നിയമാനുസൃതം പിടിച്ച ടിഡിഎസ് ഇതുവരെയും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ നികേഷ് കുമാർ അടച്ചിരുന്നില്ല. അതുപോലെ തന്നെ ശമ്പളത്തിൽ നിന്നും നിയമാനുസൃതം പിടിച്ച പ്രൊവിഡണ്ട് ഫണ്ടും ഇതുവരെ അടച്ചിരുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നികേഷ് കുമാർ തരാനുള്ള 29 ലക്ഷം രൂപയുടെ ഓഹരികളും, ഫോം16, പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റിവിറ്റി, മറ്റ് കമ്പനി ആനുകൂല്യങ്ങൾ എന്നിവ ഏത്രയും പെട്ടന്ന് ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരികരിക്കണമെന്നാണ് പരാതിയിൽ ബോധിപ്പിച്ചത്. എന്നാൽ, അഴീക്കോട് ഇടതു സ്ഥാനാർത്ഥിയായ നികേഷ് കുമാറിനെതിരെ പരാതി നൽകിയിട്ടും വേണ്ട നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. എഫ്ഐആർ പോലും ഈവിഷയത്തിൽ ഇട്ടില്ലെന്ന ആരോപണം ഉയർന്നു. എന്നാൽ, നികേഷ് നൽകിയ പരാതിയിൽ പൊലീസ് ഉടനടി പരാതി നൽകുകയും ചെയ്തു. ഇത് അഴീക്കോട് സ്ഥാനാർത്ഥിയായതിന്റെ പ്രത്യുപകാരമായിരുന്നു എന്നും പറയുന്നുണ്ട്.
നേരത്തെ വിവാദമായ കളമശേരി തട്ടിക്കൊണ്ടുപോകൽ കേസ് മാതൃകയിൽ നികേഷ് കുമാർ പൊലീസിനെ ഉപയോഗിച്ച് ഓഹരി തട്ടിപ്പ് കേസ് പിൻവലിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നു എന്ന പരാതിയും ഓഹരി ഉടമകൾ ഉന്നയിച്ചിരുന്നു. തങ്ങളുടെ ഓഹരി പൂർണമായും കൈക്കലാക്കാൻ പൊലീസ് ദുരുപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയോ സർക്കാരോ അറിയാതെയാണ് പൊലീസിനെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് എന്നാണ് പരാതി. അഴീക്കോട് ഇടതുസ്ഥാനാർത്ഥിയായിരുന്നു എന്ന് പറഞ്ഞ് ആ സ്വാധീനം ചില പൊലീസ് ഉദ്യോഗസ്ഥരിൽ ഉപയോഗിച്ച് റിപ്പോർട്ടർ ചാനലിലെ ഓഹരി ഉടമകളുടെ ഓഹരികൾ സ്വന്തമാക്കാൻ വഴിവിട്ട് ശ്രമിക്കുന്നു എന്നായിരുന്നു പരാതി.
ദുബൈ വ്യവസായി എ.കെ.മൻസൂർ, പ്ലാന്ററായ ലാലിയ ജോസഫ്, ലീന നാരായണൻ, വിജയകുമാരി എന്നിവരാണ് പരാതി ഉന്നയിച്ചത്. 5 ശതമാനം വിയർപ്പ് ഓഹരി നൽകിയാൽ മതിയെന്ന വ്യവസ്ഥയിലാണ് നികേഷ് കുമാറിനെ എഡിറ്റർ ഇൻ ചീഫാക്കി ഇവർ ചാനൽ ആരംഭിച്ചതെന്നും എന്നാൽ പിന്നീട് ചാനൽ ആരംഭിച്ച ശേഷം ഓഹരി ഉടമകൾ അറിയാതെ അവരുടെ ഓഹരികൾ നികേഷ് കുമാർ വ്യാജരേഖ ചമച്ച് സ്വന്തമാക്കി എന്നുമാണ് ഇവർ ആരോപിച്ചത്.
അതേസമയം റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥാവകാശം കോടതി കയറുമ്പോൾ തന്നെ നികേഷ് കുമാറിന് സർക്കാർ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ(കെഎഫ്സി) നിന്നും ആറ് കോടിയിലേറെ രൂപ ലോണെടുത്തിരുന്നു. കേസിൽ കുടുങ്ങികിടക്കുന്ന സ്ഥാപനത്തിന്റെ വസ്തു ഈട് നൽകി വായ്പ്പ് നൽകിയത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. അപേക്ഷിച്ച് 15 ദിവസത്തിനകമാണ് നികേഷിന് ലോൺ അനുവദിച്ചത്. ജീവനക്കാർക്ക് ശമ്പളം പോലും ഈ പണം ഉപയോഗിച്ച് നൽകിയിട്ടില്ലെന്നാണ് വിവരം. പട്ടിണി കിടന്ന് മടുത്ത ജീവനക്കാർ പലരും ചാനലിൽ നിന്നും പടിയിറങ്ങി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്