മഞ്ജുവാര്യർ നിരാഹാരം ഇരിക്കുന്ന സൂചനകൾ പുറത്തു വന്നതോടെ ചലച്ചിത്ര താരങ്ങൾ ഒരുമിച്ചു; കൂട്ടുകാരിയുടെ ദുരന്തം സ്വന്തം പ്രശ്നമായി കരുതി രംഗത്തിറങ്ങിയ മഞ്ജുവിന് കടുത്ത നിരാശ; ജനപിന്തുണ ഉണ്ടായിട്ടും സിനിമാ മേഖലയിൽ ഒറ്റപ്പെട്ട് പോയ നടിയും പിന്നോട്ടെന്ന് സൂചന; എല്ലാം ഒത്തുതീർപ്പ് ആക്കുമെന്ന ആശങ്ക ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മഞ്ജു വാര്യർ കടുത്ത നിരാശയിലാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്കുണ്ടായ ദുരന്തത്തിൽ ഒന്നും ചെയ്യാനാവാതെ പോവുന്നതിന്റെ നിരാശയാണത്. അപകട വിവരം അറിഞ്ഞപ്പോൾ മുതൽ സ്വന്തം കൂടപ്പിറപ്പിന് വേണ്ടിയെന്ന പോലെ രംഗത്തിറങ്ങിയ നടിക്ക് ദുരന്തം നടന്നു ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും മനസിലായി കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്നു. അതുകൊണ്ടാണ് നിലപാട് കർശനമാക്കാനും നിരാഹാരം അടക്കമുള്ള ശ്രമങ്ങളിലേയ്ക്കു കടക്കാനും ആലോചിച്ചത്.
എന്നാൽ ആ വിവരം പുറത്തു വന്നതോടെ സിനിമ ലോകത്ത് നടി വല്ലാതെ ഒറ്റപ്പെട്ടു. സിനിമയെ നിയന്ത്രിക്കുന്ന ലോബികൾ എല്ലാം മഞ്ജുവിനെതിരെ ഒരിമിക്കയായിരുന്നു. മലയാള സിനിമയിലെ ഏക വനിതാ സുപ്പർസ്റ്റാറിന്റെ രണ്ടു കൈയും വിട്ടുള്ള പോക്ക് അപകടത്തിലേയ്ക്കാണെന്നു പലരും മുന്നറിയിപ്പു നൽകി. സിനിമ വ്യവസായത്തെ മുഴുവൻ പ്രതിസന്ധിയിൽ ആക്കുന്ന ഇടപെടലുകൾ വേണ്ട എന്നു തന്നെയായിരുന്നു പൊതു അഭിപ്രായം. അതുകൊണ്ടാണ് ആദ്യം ബോധപൂർവ്വം അകലം പാലിച്ച നടന്മാരും നടന്മാരുടെ സംഘടനയും ഇന്നലെ ധൃതി പിടിച്ച് രംഗത്തിറങ്ങിയത്. നടീനടന്മാരുമായി പ്രശ്നം ഉണ്ടാക്കി നിൽക്കുന്ന വിനയൻ-ബൈജു കൊട്ടാരക്കര സംഘത്തിന് അനാവശ്യമായി മൈലേജ് ഉണ്ടാക്കി കൊടുക്കുന്നതിനെതിരെയാണ് വികാരം ഉണർന്നു. ഇതോടെ മഞ്ജുവിൽ സമ്മർദ്ദവും ശക്തമായി. ഈ സാഹചര്യത്തിൽ കടുത്ത നിലപാടിലേക്ക് മഞ്ജു നീക്കില്ല.
ആരേയും കേസിൽ പ്രതി ചേർ്ക്കുകയെന്നത് മഞ്ജുവിന്റെ ലക്ഷ്യമല്ല. എന്നാൽ നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കണ്ടെത്തണം. ഇതിന് സംഭവവുമായി ബന്ധപ്പെട്ടുയരുന്ന എല്ലാം അന്വേഷിക്കണം. അത് സമ്മതിക്കരുതെന്ന തരത്തിലാണ് താരങ്ങളുടെ ഇപ്പോഴത്തെ ഇടപെടലെന്നാണ് മഞ്ജു ക്യാമ്പിന്റെ വിലയിരുത്തൽ. താൻ പ്രതിഷേധത്തിനിറങ്ങിയാൽ വീണ്ടും സിനിമാ മേഖലയിൽ ഒറ്റപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ ആക്രമിക്കപ്പെട്ട നടിയുമായി ആശയ വിനിമയം നടത്തും. അതിന് ശേഷം മാത്രമേ കാര്യങ്ങളിൽ അന്തിമ തീരുമാനം മഞ്ജു എടുക്കൂവെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പ്രത്യേക വ്യക്തിയെ ടാർഗെറ്റ് ചെയ്ത് മഞ്ജു സമരത്തിനിറങ്ങുവെന്ന പ്രചരണം ശക്തമാക്കാൻ നീക്കം തുടങ്ങിയപ്പോഴാണ് നടിയുടെ പുനർചിന്തന വരുന്നത്.
കമലിന്റെ ആമിയെന്ന സിനിമയിൽ മാധവിക്കുട്ടിയായി എത്താനുള്ള തയ്യാറെടുപ്പിലാണ് മഞ്ജു. വിദ്യാബാലൻ പിന്മാറിയതോടെയാണ് മഞ്ജുവിന് ആമിയാകാനുള്ള അവസരമെത്തിയത്. അതിനിടെ മഞ്ജുവിനെ സിനിമയിൽ നിന്ന് ഒഴിവാക്കുന്നതിനായി ചില കള്ളക്കളികൾ തുടങ്ങിയെന്ന അഭ്യൂഹവുമെത്തി. സംവിധായകനായ കമൽ തന്നെ ഇക്കാര്യത്തിൽ ചില സൂചന നൽകിയെങ്കിലും മഞ്ജു തന്നെയാകും നായികയെന്നും പറഞ്ഞു. കമൽ അടക്കമുള്ളവർ പല വിവാദങ്ങളിലും പെട്ടു. ദേശീയ ഗാന വിഷയത്തിൽ പോലും കമലിനെ പിന്തുണച്ചെത്തിയവരിൽ പ്രമുഖ മഞ്ജുവായിരുന്നു. പൊതു സമൂഹത്തിന്റെ നിലപാടുകൾ കമലിന് അനുകൂലമാകാൻ ഇതും കാരണമായി. അതുകൊണ്ട് തന്നെ കമൽ അടക്കമുള്ളവർ നടിയുടെ പീഡന വിഷയത്തിൽ തനിക്കൊപ്പം നിൽക്കുമെന്നായിരുന്നു മഞ്ജു ക്യാമ്പിന്റെ പ്രതീക്ഷ. എന്നാൽ കമൽ പോലും മറുകണ്ടം ചാടുന്ന സാഹചര്യമാണുണ്ടായത്.
പീഡിപ്പിച്ച നടിയും നടനുമായുള്ള സ്വത്ത് തർക്കുവും മറ്റൊരു നടനുമായി ഉള്ള സാമ്പത്തിക ഇടപാടും സിനിമാ മേഖലയിൽ എല്ലാവർക്കും അറിയാം. നടി തന്നെ തന്നെ സിനിമയിൽ ഒറ്റപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പല വിവരങ്ങളും തുറന്നു പറഞ്ഞു. ഇതും ആർക്കെതിരെയാണെന്ന് എല്ലാവർക്കും അറിയാം. മാദ്ധ്യമങ്ങൾ ഈ വിഷയങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെ മാദ്ധ്യമ വിചാരണയെന്ന് തള്ളിപ്പറഞ്ഞ് നിർമ്മാതാക്കളും താരങ്ങളും സംവിധായകരും എത്തുന്നു. ചിലരെയെല്ലാം കുറ്റവിമുക്തരുമാക്കുന്നു. ഇതിന് മമ്മൂട്ടിയും ഇന്നസെന്റും കമലും സുരേഷ് കുമാറും മുന്നിൽ നിൽക്കുന്നു. പീഡന വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് പൂർണ്ണമായും കണ്ടെത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ സംശയ നിഴലിലുള്ളവർ കുറ്റക്കാരല്ലെന്ന് മമ്മൂട്ടിയും ഇന്നസെന്റും കമലും സുരേഷ് കുമാറും പ്രഖ്യാപിക്കുന്നു. ഇത് എങ്ങനെ നീതീകരിക്കാനാകുമെന്നാണ് മഞ്ജു ക്യാമ്പിന്റെ ചോദ്യം.
ശോഭാ സിറ്റിയിലെ ചന്ദ്രബോസിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് നിസാമെന്ന കോടീശ്വരനായിരുന്നു. എന്നാൽ പണത്തിന്റെ കരുത്തിൽ രക്ഷപ്പെടാനായിരുന്നു നിസാമിന്റെ ശ്രമം. മാദ്ധ്യമ ഇടപടെലായിരുന്നു ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. നിസാം അന്നും ഇപ്പോഴും പറയുന്നത് താൻ ചന്ദ്രബോസിനെ കൊന്നിട്ടില്ലെന്നാണ്. അത് അംഗീകരിച്ച് നിസാമിനെ വെറുതെ വിടണമെന്ന് പറയുന്നത് പോലെയാണ് സിനിമാക്കരിൽ പ്രമുഖരുടെ ഇപ്പോഴത്തെ പ്രസ്താവന. അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ളവരാണ് ഒരാളെ കുറ്റക്കാരനെല്ലെന്ന് പ്രഖ്യാപിക്കുന്നത്. ഇത് പൊലീസിൽ സമ്മർദ്ദമുണ്ടാക്കും. തങ്ങൾക്കൊപ്പമുള്ളവർക്കെതിരെ തിരിയരുതെന്നും അന്വേഷണം പൾസർ സുനി വരെ മതിയെന്നും പൊലീസിന് സന്ദേശം നൽകലാണ് ഇതിലൂടെ സിനിമയിലെ അധികാര ശക്തികൾ ചെയ്യുന്നത്. ഇത് തീർത്തും നീതികരിക്കാനാവാത്ത കാര്യമാണ്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സൂപ്പർതാരത്തിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നു. ഇതിലെല്ലാം സത്യസന്ധതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സൂപ്പർതാരത്തിനെതിരേയും അന്വേഷണം നടക്കണം. പണം നൽകിയ മറ്റൊരു നടന്റെ ഡ്രൈവറായിരുന്നു പൾസർ സുനി. അതുകൊണ്ട് തന്നെ ആ നിലയിലും അന്വേഷണം പൂർത്തിയാക്കണം. അതിന് ശേഷം പൊലീസ ്സത്യസന്ധമായ നിലപാടിൽ എത്തട്ടേ. അല്ലാതെ അന്വേഷണ ഘട്ടത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും ചിലരെ കുറ്റവിമുക്തരാക്കി. ഇത് മഞ്ജുവിനെ സമ്മർദ്ദത്തിലാക്കാനാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം ഇരുന്നാൽ തങ്ങൾ ആരും വരില്ലെന്ന് ഇവർ പറയാതെ പറയുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ നിരാഹാരത്തിൽ ചില പുനരാലോചനകൾ നടി നടത്തുന്നുണ്ടെന്നാണ് മറുനാടന് ലഭിച്ച സൂചന. കേരളത്തിലെ പൊതു സമൂഹത്തിലുള്ള മഞ്ജുവിന്റെ അംഗീകാരം സിനിമയിലെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടു വരുന്ന തരത്തിലാകുമോ എന്ന താര രാജാക്കന്മാരുടെ ഭയമാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്.
എംഎൽഎയും സിനിമാ നടനുമായ ഗണേശ് കുമാർ സിനിമാ മേഖലയിലെ അധോലോക സ്വഭാവം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. പുറത്തു പറയാനാവാത്ത സാമൂഹിക വിരുദ്ധ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മയക്കു മരുന്നു മാഫിയ മലയാള സിനിമയിൽ ശക്തമാണെന്നും ഗണേശ് പറഞ്ഞിരുന്നു. പണം കടം കൊടുക്കുന്നവരേയും പ്രതിസ്ഥാനത്ത് നിർത്തി. ഗണേശ് കുമാറിനെ പോലുള്ളവരും തന്നെ പിന്തുണയ്ക്കുമെന്ന് അതുകൊണ്ട് തന്നെ മഞ്ജു വാര്യർ കരുതി. പിസി ജോർജും പരസ്യ പ്രതികരണം നടത്തി. ഇവർ പോലും ഇന്നലെ വാക്കുമാറ്റി. സുപ്പർതാരത്തെ കുറ്റവിമുക്തയാക്കി രംഗത്തു വന്നു. ഇതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി മഞ്ജു. സിനിമയിലെ ചേരി തിരിവുകൾ പകൽ പോലെ വ്യക്തമാണ്. രണ്ട് ഗ്രൂപ്പുകൾ എന്നും സീജവമായിരുന്നു. ഇതിൽ മോഹൻലാൽ പക്ഷം തനിക്കൊപ്പമാകുമെന്ന മഞ്ജുവിന്റെ പ്രതീക്ഷയാണ് ഗണേശ് കുമാറിന്റെ മലക്കം മറിച്ചൽ മാറ്റി മറിച്ചത്. ഈ സാഹചര്യത്തിൽ താൻ തീർത്തും ഒറ്റപ്പെട്ടുവെന്ന് മഞ്ജുവും വിലയിരുത്തുന്നു.
പൾസർ സുനിക്ക് അപ്പുറം അന്വേഷണം എങ്ങുമെത്തില്ല. ഗൂഢാലോചനയുടെ തിയറിയിൽ പോലും വേണ്ടപ്പെട്ടവരെ ഒഴിവാക്കാനുള്ള സമർത്ഥമായ കളികൾ ഉണ്ടത്രേ. അതിനാൽ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായെന്ന് മഞ്ജു ക്യാമ്പ് പറയുന്നു. ഏക പ്രതീക്ഷ മാദ്ധ്യമ ഇടപെടൽ മാത്രമാണ്. ഇതുകൊണ്ട് തന്നെ പ്രശ്നത്തിൽ കള്ളക്കളി നടത്താൻ പൊലീസിന് ഭയമുണ്ട്. സംഭവത്തിന് പിടി തോമസിനെ പോലൊരു എംഎൽഎ സാക്ഷിയായതും പ്രതീക്ഷയാണ്. എല്ലാം അറിയുന്ന പിടി തോമസ് നിയമസഭയിൽ സർക്കാരിനെ മുൾമുനയിൽ നിർത്തും. അതുകൊണ്ട് തന്നെ പിണറായി സർക്കാർ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന നേരിയ പ്രതീക്ഷയും ഉണ്ട്. വരും ദിനങ്ങളാകും ഇതിനെല്ലാം ഉത്തരം നൽകുക.
അന്വേഷണം ഇഴഞ്ഞാൽ മഞ്ജു വാര്യർ സെക്രട്ടറിയേറ്റിന് മുമ്പിൽ സത്യാഗ്രഹം ഇരിക്കുമെന്ന് സൂചന മറുനാടനാണ് പുറത്തുവിട്ടത്. ഇതോടെയാണ് പരസ്യ പ്രസ്താവനകളുമായി താരങ്ങൾ രംഗത്തു വന്നത്. സിനിമാക്കാരി ആക്രമിക്കപ്പെട്ടു എന്നതിൽ അപ്പുറം സ്ത്രീയ്ക്കുണ്ടായ ദുരവസ്ഥയെ കുറിച്ചാണ് മഞ്ജു ആദ്യം മുതൽ സംസാരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ ഫെയ്സ് ബുക്കിലൂടെ അതി ശക്തമായി പ്രതികരിച്ചു. കൊച്ചിയിലെ സിനിമാക്കാരുടെ ഒത്തുചേരലിൽ ഗൂഢാലോചനയെന്നത് തുറന്നു പറഞ്ഞു. അപ്പോഴും ആരും മിണ്ടിയില്ല. സൂപ്പർതാരത്തെ രക്ഷിക്കാനുള്ള അണിയറ നീക്കമായിരുന്നു ആ ഒത്തുചേരലെന്നും മനസ്സിലായി. എങ്ങനേയും നടനെ ഗൂഡാലോചയിൽ കൊണ്ടു വരാതിരിക്കാൻ അമ്മയിലെ മുതിർന്ന നേതാവ് തന്നെ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള സിനിമാ നടൻ ഇതിനുള്ള ചരട് വലികൾ നടത്തുന്നുവെന്നും റിപ്പോർട്ടുകളെത്തി. വിഷയത്തിൽ പൊതുവികാരം ഉയർത്താൻ തന്റെ സത്യാഗ്രഹത്തിന് കഴിയുമെന്നും മഞ്ജു കരുതി. ഇത് സർക്കാരിനെതിരായ വികാരമായി മാറും. ഈ സാഹചര്യത്തിൽ പീഡനക്കേസിൽ ആരേയും രക്ഷിക്കാൻ സർക്കാർ ശ്രമിക്കില്ലെന്നും വിലയിരുത്തി.
ഈ വാർത്ത പുറത്തുവന്ന് നിമിഷങ്ങൾക്ക് അകം പ്രതികരണവുമായി ദിലീപ് എത്തി. പ്രതിസ്ഥാനത്ത് നിൽക്കുന്ന നടൻ താനല്ലെന്നും തന്നെ കുടുക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുവെന്നും പ്രതികരിച്ചു. ഇതിന് പുറകെ നടിയെ തട്ടിക്കൊണ്ടു പോയ സംഭവവത്തിൽ നടൻ ദിലീപിനെ പ്രതിരോധിച്ച് സിനിമാ നിർമ്മാതാക്കളും രംഗത്തുവന്നു. ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്താൻ ശ്രമം നടക്കുന്നതായി നിർമ്മാതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ ദിലീപിന് പൂർണ്ണ പിന്തുണ നൽകുന്നതായും സംഭവത്തിൽ ഒരാളെ വേട്ടായടാനുള്ള നീക്കം ചെറുക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. സംഭവം ഒരാളിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. തിയേറ്റർ ഉടമകളുടെ സമരത്തിനു ശേഷം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് ദിലീപിനെതിരെ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു.
പിന്നീട് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചവരെ പിടികൂടാൻ വൈകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയും, സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ പ്രതിസ്ഥാനത്തുനിർത്തി പ്രചരിക്കുന്ന റിപ്പോർട്ടുകളെ തള്ളിയുംചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ' രംഗത്തു വന്നു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയിൽ അംഗമായ ഒരു പെൺകുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം സമൂഹത്തെയപ്പാടെ നടുക്കുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ത്വരിതഗതിയിൽ നടക്കുന്നു. എങ്കിലും കാര്യങ്ങൾക്കു വേണ്ടത്ര വ്യക്തത കൈവരുകയോ, മുഴുവൻ പ്രതികളും പിടിയിലാവുകയോ ഉണ്ടായിട്ടില്ലെന്നും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ജനറൽ സെക്രട്ടറി മമ്മൂട്ടി എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ആഘാതത്തിൽനിന്നു കേരളീയ സമൂഹം മുക്തമാകുന്നതിനു മുൻപു തന്നെ, മറ്റൊരു അഭിനേതാവിനു നേരെ നിന്ദ്യമായ വ്യക്തിഹത്യയും മാദ്ധ്യമവിചാരണയുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അമ്മ പറയുന്നു.
അഭ്യൂഹങ്ങളുടെയും കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു അക്രമം ഇപ്പോൾ അരങ്ങേറുന്നതെന്നും അമ്മ നിലപാട് എടുത്തു. ഇവിടേയും അമ്മ ഉയർത്തിക്കാട്ടിയത് ദിലീപിനെയാണ്. അതുകൊണ്ട് തന്നെ ഇനി താൻ പ്രശ്നത്തിൽ ഇടപെട്ടാൽ തന്റെ കുടുംബ പ്രശ്നായി വിലയിരുത്തപ്പെടും. അതുകൊണ്ട് നടിയെ ആക്രമിക്കപ്പെട്ട വിഷയത്തിൽ മൗനത്തിലേക്ക് കടക്കാനാണ് മഞ്ജു വാര്യരുടെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്