ഏതു സർക്കാർ വന്നാലും അവർക്കൊക്കെ വിജെ കുര്യനെ വേണം; വിരമിച്ചിട്ടും പറഞ്ഞു വിടാതെ സിയാൽ എംഡിയായി നിർത്തി പിണറായി വിജയൻ; നെടുമ്പാശ്ശേരി വിമാനത്താവളത്തെ ലോകത്തിന് മുഴുവൻ മാതൃകയാക്കിയ ഐഎഎസ് ഓഫീസർ വിരമിച്ചിട്ടും തസ്തികയിൽ തുടരുന്നത് കാര്യക്ഷമത കൊണ്ടു തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിന്റെ വികസന ഇടനാഴിയിലെ സുപ്രാധാന ചുവടുവെപ്പായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം. കെ കരുണാകരൻ എന്ന ക്രാന്തദർശിയായ മുഖ്യമന്ത്രിയുടെ കീഴിൽ വിരിഞ്ഞ വികസന സ്വപ്നമായിരുന്നു സിയാൽ എന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ കേരളത്തിൽ തുടങ്ങിയ സുപ്രാധനമായ ഈ പദ്ധതി ഇന്നൊരു വലിയ വിജയാണ്. ഈ വിജയത്തിന്റെ ക്രെഡിറ്റ് മറ്റാരേക്കാളും അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു ഉദ്യോഗസ്ഥൻ കൂടിയുണ്ട്. സിയാലിന്റെ ശിൽപി കൂടിയായ വി ജെ കുര്യൻ എന്ന ഐഎഎസുകാരനാണ് അത്. വിമാനത്താവളത്തിന്റെ എംഡിയായി കെ കരുണാകരൻ നിയമിച്ച വിജെ കുര്യൻ സർക്കാറുകൾ മാറിമാറി വന്നപ്പോഴും ആ സ്ഥാനത്തു തന്നെ തുടർന്നു.
ഏത് സർക്കാർ അധികാരത്തിലിരുന്നാലും വിജെ കുര്യൻ അവർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു ജലവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കൂടിയായിരുന്ന വി.ജെ.കുര്യൻ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ച മാനേജിങ് ഡയറക്ടർ. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ നയതന്ത്ര മികവോടെ പലതും ചെയ്ത ഐഎഎസുകാരൻ. ഇങ്ങനെ പലതുണ്ട് വിശേഷണങ്ങൾ. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി പൂർത്തിയാക്കുന്ന ഈ ഐഎഎസുകാരൻ സർവ്വീസിൽ നിന്ന് വിരമിക്കുകയാണ്. എന്നാൽ ഈ കഠിനാധ്വാനിയുടെ സേവനം പൂർണ്ണമായും ഒഴിവാക്കാൻ സർക്കാരിന് കഴിയുന്നുമില്ല. അതുകൊണ്ട് തന്നെ സിയാലിന്റെ എംഡി സ്ഥാനത്ത് വിരമിച്ചാലും നാല് വർഷം കൂടി തുടരും.
നാലുവർഷം കൂടി സിയാലിനു കുര്യന്റെ സേവനം ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതായി അറിയിച്ചത് മുഖ്യമന്ത്രി തന്നെയാണ്. അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ.കുര്യൻ സർവീസിൽനിന്നുള്ള യാത്രയയപ്പു ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവള കമ്പനിക്കു തുടക്കമിട്ട് അതിനെ ലാഭകരമാക്കിയതാണ് വി.ജെ.കുര്യന്റെ ഏറ്റവും വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഭരണമികവിനെ സംസ്ഥാനം വിലമതിക്കുന്നു. സിയാലിന്റെ വിജയം വലിയൊരു കൂട്ടായ്മയുടെ ഭാഗമാണെന്നും പിണറായി പറഞ്ഞു. എന്നാൽ, സിയാലിന്റെ പിറവിക്കു കാരണം അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ ഉറച്ച തീരുമാനവും രാഷ്ട്രീയപിന്തുണയുമാണെന്ന് കുര്യൻ നന്ദിപ്രസംഗത്തിൽ പറഞ്ഞു. 2021നുള്ളിൽ സംസ്ഥാനത്തെ അവശേഷിക്കുന്ന 230 ഗ്രാമപ്പഞ്ചായത്തുകളിൽക്കൂടി ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കാനാകുമെന്ന് ജലവിഭവ സെക്രട്ടറിയുടെ ചുമതല നിർവഹിച്ചിരുന്ന കുര്യൻ പറഞ്ഞു.
1983 ബാച്ച് കേരള കാഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ കുര്യൻ മൂവാറ്റുപുഴ സബ്കലക്ടറായാണ് സർവിസ് ആരംഭിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ കലക്ടറായി ജോലി നോക്കവെ നിരവധി ജനക്ഷേമപദ്ധതികൾക്ക് തുടക്കമിട്ടു. സ്പൈസസ് ബോർഡ് ചെയർമാൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. എറണാകുളം സീപോർട്ട് എയർപോർട്ട് റോഡിന്റെ നിർമ്മാണത്തിന്റെ അമരക്കാരനായിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെയാണ് കേരളത്തിലെ ആദ്യ പൊതുസ്വകാര്യ പങ്കാളിത്ത വിമാനത്താവളമെന്ന നിർദ്ദേശം കുര്യൻ മുന്നോട്ടുവെക്കുന്നത്. ഇത് പിന്നീട് കേരളത്തിന്റെ അഭിമാനപദ്ധതിയായി മാറുകയും ചെയ്തു. തുടക്കത്തിൽ നെടുമ്പാശ്ശേരി മോഡൽ ഏറെ വിമർശിക്കപ്പെട്ടു. ഇത്തരമൊരു നിർദ്ദേശം പ്രാവർത്തികമാകുമോ എന്ന് പോലും ചോദിച്ചു. എന്നാൽ ഇന്ന് ഏവരും ചർച്ച ചെയ്യുന്നതും സിയാൽ മോഡൽ വികസന സംരഭങ്ങളെയാണ്.
അങ്ങനെ നിശ്ചയദാർഢ്യംകൊണ്ട് തന്റെ കർമമണ്ഡലത്തിൽ മാതൃകപരമായ പ്രവർത്തനം കാഴ്ചവച്ച ഐ എ എസുകാരനാണ് വിജെ കുര്യൻ. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ എം.ഡിയായി കുര്യൻ കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത് പോൾ ചെയ്ത വോട്ടിന്റെ 100 ശതമാനവും നേടി. അടുത്ത അഞ്ച് വർഷത്തേക്ക് കൂടിയാണ് വി.ജെ കുര്യന്റെ കാലാവധി നീട്ടിനൽകിയത്. ഈ സാഹചര്യത്തിലാണ് 2021 വരെ കുര്യൻ സിയാലിന്റെ തലപ്പത്ത് തുടരുന്നത്. നാലാം തവണയായിരുന്നു ഈ ചുമതല കുര്യനെ തേടി എത്തിയത്. ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ നാലുതവണ ഒരേ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാകുന്നത് അപൂർവമാണ്. സിയാലിന്റെ ശില്പി കൂടിയായ കുര്യൻ സർക്കാർ പ്രതിനിധിയായാണ് എംഡിയാകുന്നത്. അതുകൊണ്ട് കൂടിയാണ് വിരമിക്കുമ്പോൾ ഈ സ്ഥാനത്ത് തുടരാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണ്ടി വന്നത്.
36 രാജ്യങ്ങളിലായി 18,300 ഓഹരി ഉടമകളാണു സിയാലിനുള്ളത്. ആകെ ഓഹരികൾ 38.25 കോടി. 2003-04 മുതൽ തുടർച്ചയായി സിയാൽ ലാഭവിഹിതം നൽകുന്നുണ്ട് ഈ വർഷം 103 കോടി രൂപയാണു ലാഭവിഹിതമായി നൽകുന്നത്. ഇതിനെല്ലാം പിന്നിൽ വി ജെ കുര്യന്റെ മാന്ത്രികതയാണ് ഉള്ളത്. വി.ജെ. കുര്യന്റെ നേതൃത്വത്തിൽ സിയാൽ തുടങ്ങിവച്ചിട്ടുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനും കൂടി വേണ്ടിയാണ് സർക്കാർ വിരമിച്ച ഉദ്യോഗസ്ഥന് സിയിലന്റെ ചുമതല നാല് കൊല്ലം കൂടി നൽകുന്നത്. കഴിഞ്ഞ വർഷം കമ്പനി 524.54 കോടി രൂപയുടെ വരുമാനവും 175.22 കോടി രൂപയുടെ (നികുതി കിഴിച്ചുള്ള) ലാഭവും നേടി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 26.71 ശതമാനവും ലാഭത്തിൽ 21.19 ശതമാനവും വളർച്ചയുണ്ട്. 36 രാജ്യങ്ങളിലായി 18,200 നിക്ഷേപകരുള്ള സിയാൽ 2003-04 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നു.
മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏഴാമതും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവുമാണ് സിയാലിനുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77 ലക്ഷത്തിലധികം പേർ കൊച്ചിയിലൂടെ യാത്ര ചെയ്തു. 2023ഓടെ 3,000 കോടി രൂപ വരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടന്നുവരുന്നു. അടുത്തിടെ പുതിയ വിമാനത്താവള ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍