പതിനാറുകാരി പ്രസവിച്ചത് തലശ്ശേരി ബിഷപ്പിന് കീഴിലെ ആശുപത്രിയിൽ; ചോരക്കുഞ്ഞിനേയും അമ്മയേയും ഒളിവിൽ പാർപ്പിച്ചത് വയനാട്ടിലെ മഠത്തിൽ; എല്ലാം മറച്ചുവച്ച ഡോക്ടറും കന്യാസ്ത്രീകളും പോക്സോ കേസിൽ കുടുങ്ങും; ഫാ റോബിന്റെ പീഡനം വെട്ടിലാക്കുന്നത് രണ്ട് രൂപതകളെ; പുലിവാല് പിടിച്ച് കത്തോലിക്കാ സഭ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പീഡനത്തെത്തുടർന്ന് +1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ കത്തോലിക്ക സഭയ്ക്ക് എതിരേയും അന്വേഷണം. അറസ്റ്റിലായ ഫാദർ റോബിൻ വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ക്രിസ്തുരാജ ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപെടുത്താൻ ശ്രമിച്ചവർക്കെതിരെയും കേസെടുക്കാനും പൊലീസ് ആലോചിക്കുന്നു. മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഫാദർ പ്രവർത്തിച്ചിരുന്നത്. തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രി സേക്രട് ഹാർഡ് കന്യാസ്ത്രീ മഠത്തിന് കീഴിലുള്ളതാണ്. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലാണ് ഈ മഠത്തിന്റെ പ്രവർത്തനം. പെൺകുട്ടിയേയും നവജാത ശിശുവിനേയും ഒളിവിൽ താമസിപ്പിച്ചത് വൈത്തിരിയിലെ മഠത്തിലാണ്. മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഈ മഠമെന്നാണ് സൂചന. അതുകൊണ്ട് തന്നെ രണ്ട് രൂപതകളെ പ്രതിസന്ധിയിലാക്കുന്നതാണ് റോബിന്റെ പീഡനം.
ഈ സാഹചര്യത്തിൽ സഭയിലെ പല ഉന്നതരും ഈ കേസിൽ കുടുങ്ങുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കാനും സഭയിലെ ഉന്നതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേസ് അന്വേഷണം റോബിൻ വടക്കുംചേരിയിൽ മാത്രം ഒതുക്കണമെന്നാണ് ആവശ്യം. കുട്ടികൾക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് (പോക്സോ) ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ കഴിയുന്നതിനു മുൻപ് ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. ചോദ്യം ചെയ്യലിൽ റോബിൻ കുറ്റം സമ്മതിച്ചു. തുടർന്ന് വൈദികനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ സാഹചര്യത്തിലാണ് സഹായിച്ചവർക്കെതിരേയും പോസ്കോ ചുമത്തേണ്ട സാഹചര്യം വരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എറണാകുളം പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസ് പീഡിപ്പിച്ച കേസിൽ പെൺകുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. വിചാരണ കോടതി ഡോക്ടറെ താക്കീത് ചെയ്യുകയും ഇത്തരം തെറ്റ് ഇനി ആവർത്തിക്കരുതെന്നും നിർദ്ദേശിച്ച് ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
അന്ന് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള 2012ലെ പോക്സോ നിയമപ്രകാരം ഡോ. അജിതയ്ക്കെതിരെ കേസ് എടുത്തത്. കേരളത്തിൽ ആദ്യമായാണ് പീഡനകേസിൽ പരിശോധിച്ച ഡോക്ടർക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇത് കോടതി ശരിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യം കൊട്ടിയൂരിലെ പീഡനത്തിലും ഉണ്ട്. റോബിനെ സഹായിച്ചവരെല്ലാം പോസ്കോ പ്രകാരം അകത്താകാൻ സാധ്യത ഏറെയാണ്. എന്നാൽ ഇത് ഒഴിവാക്കാനുള്ള കള്ളക്കളികൾ സജീവമാണ്. പെൺകുട്ടിയെ ചികിൽസിച്ച ആശുപത്രി, പ്രസവം എടുത്ത ഡോക്ടർ, ഒളിവിൽ താമസിപ്പിച്ച കന്യാസ്ത്രീ മഠം എന്നിവരെല്ലാം പോസ്കോ പ്രകാരം പ്രതിസന്ധിയിലാകുമെന്ന തിരിച്ചറിവ് സഭയ്ക്ക് വന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഫാദർ റോബിനെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത ആദ്യമേ രംഗത്ത് വന്നത്.
കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനുള്ള പോക്സോ വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാൽ തന്നെ വിചാരണ കഴിയുംവരെ വൈദികന് ജാമ്യം ലഭിക്കില്ല. പീഡനത്തിന് ഇരയായ പെൺകുട്ടിയേയും പ്രസവിച്ച കുട്ടിയേയും ചൈൽഡ് ലൈൻ കണ്ടെത്തിയത് വയനാട്ടിലെ വൈത്തിരിയിലെ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ നിന്നാണ്. പെൺകുട്ടിയുടെ പ്രായം പതിനാറാണെന്ന് ഇവർക്കും അറിയാമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ഈ അനാഥാലയത്തിന് എതിരേയും ആശുപത്രിക്കെതിരേയും കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസ് എടുക്കണ്ടി വരും. ജാമ്യമില്ലാത്ത വകുപ്പായതിനാൽ ഇവർക്കെല്ലാം ദീർഘകാലം അകത്തു കിടക്കേണ്ടിയും വരും. ആശുപത്രി അധികൃതരും കന്യാസ്ത്രീകളും മറ്റേതെങ്കിലും സഭാ പ്രമുഖന്റെ പേര് മൊഴിയായി നൽകിയാൽ അവർക്കെതിരേയും കേസെടുക്കേണ്ടി വരും. അങ്ങനെ കത്തോലിക്കാ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഈ പീഡനം മാറുകയാണ്.
പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസ് പീഡനക്കേസിൽ സഭ സമർത്ഥമായി കൈ കഴുകിയിരുന്നു. അവിടെ പീഡനത്തിന് ഉത്തരവാദിയായ ഫിഗരിസിനെ സഹായിച്ചതിന് പ്രത്യക്ഷ തെളിവൊന്നും ഉണ്ടായില്ല. എന്നാൽ റോബിന്റെ കാര്യത്തിൽ അതല്ല അവസ്ഥ. ഇത് തന്നെയാണ് സഭയെ വെട്ടിലാക്കുന്നതും. അതുകൊണ്ട് കൂടിയാണ് പീഡനത്തിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ വൈദികനെ തള്ളിപ്പറഞ്ഞ് മാനന്തവാടി രൂപത രംഗത്തെത്തിയതെന്നാണ് വിലയിരുത്തൽ. വൈദികനെ വികാരി സ്ഥാനത്തുനിന്നും പുറത്താക്കിയതായും, സഭാതലത്തിൽ നടപടി എടുക്കാൻ അന്വേഷണം തുടങ്ങിയതായും രൂപത ബിഷപ് വാർത്താകുറിപ്പിൽ അറിയിച്ചു. കൂടാതെ സഭാപരമായ കർമ്മങ്ങൾ ചെയ്യാനുള്ള മുഴുവൻ അവകാശങ്ങളും ഇദ്ദേഹത്തിൽ നിന്നും വിലക്കിയതായും മാനന്തവാടി രൂപത പ്രസ്താവിച്ചു.
കൂടാതെ മാനന്തവാടി രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും റോബിൻ വടക്കഞ്ചേരിലിന്റെ പേരും മറ്റ് വിവരങ്ങളും ഇന്ന് രാവിലെയോടെ നീക്കം ചെയ്തിട്ടുണ്ട്. സമൂഹത്തെ ഞെട്ടിച്ച പീഡനകേസ്സിൽ ഇരയുടെ പിതാവിനെവരെ വിലക്കെടുക്കുന്ന തരത്തിൽ ക്രിമിനൽ ബുദ്ധി കാണിച്ച റോബിന് ഒടുവിൽ അടിതെറ്റുകയായിരുന്നു. രാഷ്ട്ര ദീപികയുടെ മുൻ ഡയറക്ടർ, മാനന്തവാടി രൂപത മുൻ കോർപ്പറേറ്റ് മാനേജർ, മേരിമാതാ കോളേജ് മുൻ മാനേജർ, ദ്വാരക വിയാനി ഭവൻ ഡയറക്ടർ, ഡീ പോൾ സ്ക്കൂൾ അസി.മാനേജർ, ദ്യാരക ഡിപ്പാർട്മെന്റ് ഓഫ് യൂത്ത് മിനിസ്ട്രി ഡയറക്ടർ, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ നിന്നിരുന്ന റോബിൻ വടക്കഞ്ചേരിലിനെതിരെ മുമ്പും പല ആരോപണങ്ങളും ഉയർന്നിരുന്നൂവെങ്കിലും എഴുതി നൽകാത്ത പരാതികളില്ലാത്തതിനാൽ രൂപത ഇയാളെ കൂടെതന്നെ നിർത്തുകയായിരുന്നു.
പീഡന സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയ വൈദികനെ തിങ്കളാഴ്ചയാണ് പൊലീസ് തൃശ്ശൂർ ചാലക്കുടിയിൽനിന്ന് പൊലീസ് പിടികൂടിയത്. ഇയാൾ കാനഡയിലേയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റ പിടിയിലായത്. സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിലാണ് പെൺകുട്ടി ആൺകുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രി അധികൃതർ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയോ ആവശ്യമായ നടപടക്രമങ്ങൾ പാലിക്കുകയോ ചെയ്തിരുന്നില്ല. പ്രസവ ശേഷം കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയിൽ കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിലേയ്ക്ക് മാറ്റിയിരുന്നു. ക്രിസ്തുരാജ ആശുപത്രിയും ക്രൈസ്തവ കീഴിലുള്ള ആശുപത്രിയിലാണ്. ഇക്കാര്യങ്ങളെല്ലാം രഹസ്യമാക്കിവച്ചത് ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള ഇടപെടലുകളുടെ ഫലമായാണെന്നാണ് പൊലീസ് കരുതുന്നത്.
അതുകൊണ്ട് തന്നെ സഭയിലെ പല പ്രമുഖർക്കും ഇതുമായി ബന്ധമുണ്ടെന്നാണ് സൂചന. റോബിന് രക്ഷപെടുന്നതിന് വിവിധ കേന്ദ്രങ്ങളിൽനിന്ന് സഹായം ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രക്ഷപെടാൻ സഹായമൊരുക്കിയവർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസ് ആലോചിക്കുന്നുണ്ട്. കൂടുതൽ പെൺകുട്ടികൾ വൈദികന്റെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും. സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നതായും സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പെൺകുട്ടിയുടെ പ്രസവവിവരം മറച്ചുവച്ച കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 26നാണ് പെൺകുട്ടി പരാതി നൽകുന്നത്. നേരത്തെ ചൈൽഡ് ലൈൻ പ്രവർത്തകർ അജ്ഞാത ഫോൺകോൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.
കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ എജെഎം ഹയർസെക്കൻഡറി സ്കൂൾ മാനെജരുമായ റോബിൻ വടക്കുംചേരിയുടെ സ്കൂളിലെ +1 വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. നേരത്തെയും ഇതെ സ്കൂളിൽ നിന്നും സമാനമായ രീതിയിൽ പീഡന ആരോപണം ഉയർന്നിരുന്നു. ഇതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് കണ്ണൂർ എസ്പി ശിവവിക്രം വ്യക്തമാക്കിയിട്ടുണ്ട്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി 20 ദിവസം മുമ്പ് ജന്മംനൽകിയ ആൺകുഞ്ഞിനെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉന്നതതലത്തിൽ നിന്നുള്ള ഇടപെടൽ സംഭവത്തിൽ നടന്നെന്നും വീട്ടുകാരെ സ്വാധീനിച്ച ചിലരാണ് കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയതെന്നുമാണ് വിവരം. വയനാട്ടിലെ ഒരു അനാഥാലയത്തിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞിനെയും മാതാവിനെയും പൊലീസ് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.
ജില്ലാ ചൈൽഡ്ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. കുട്ടിയുടെ പിതാവാണു പീഡിപ്പിച്ചതെന്ന തരത്തിൽ കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ നടന്നെങ്കിലും ഇതെല്ലാം ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടൽ അപ്രസക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്