പീഡനക്കേസുകളിൽ കത്തോലിക്ക സഭ സംരക്ഷിക്കുന്നത് ഇരയെയോ പ്രതിയേയോ? ഫാ. റോബിന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിനെ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള അനാഥാലയത്തിൽ എത്തിച്ചിട്ടും പൊലീസിനെ അറിയിക്കാതെ നടത്തിയത് ഗുരുതര നിയമലംഘനം; കൂട്ടുനിന്നത് മാന്തവാടി രൂപതയുടെ പിആർഒ കൂടിയായ വൈദികൻ; ആരോപണങ്ങളിൽ പ്രതിരോധമില്ലാതെ എല്ലാത്തിനും മാപ്പു ചോദിച്ച് ഫാ. പോൾ തേലേക്കാട്ട്
തിരുവനന്തപുരം: കുറ്റവാളിയെ ഒറ്റപ്പെടുത്താനും ഇരയ്ക്കും സംരക്ഷണം കൊടുക്കാനുമാണോ കത്തോലിക്കാ സഭ ശ്രമിച്ചത്? പതിനാറുകാരിയായ +1 വിദ്യാർത്ഥി വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ച കേസിൽ കേരള സമൂഹം ഒന്നടങ്കം ചോദിച്ച ചോദ്യം ഇതായിരുന്നു. അല്ലായെന്ന ഉത്തരമാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിലൂടെ സമൂഹത്തിനു ലഭിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിനെ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള അനാഥാലയത്തിൽ എത്തിച്ചിട്ടും ഉടൻ പൊലീസിനെ അറിയിക്കാതെ ഗുരുതര നിയമലംഘനം നടന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനു നേതൃത്വം നല്കിയതാകട്ടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ അംഗങ്ങളായ പുരോഹതിനും കന്യാസ്ത്രീയും.
ഫാ. റോബിൻ വടക്കുംചേരി എന്ന നികൃഷ്ട വൈദികന്റെ പീഡനത്തിനിരയായ പതിനാറുകാരി കണ്ണൂർ തോക്കിലങ്ങാടിയിലെ ആശുപത്രിയിൽ പ്രസവിക്കുന്നത് ഫെബ്രുവരി ഏഴിനാണ്. അന്നുതന്നെ ഉച്ചയോടെ നവജാതശിശുവിനെ വയനാട് വൈത്തിരിയിലെ കന്യസ്ത്രികൾ നടത്തുന്ന ഹോളി ഇൻഫന്റ് മേരി ഹോം അഡോപ്ഷൻ സെന്ററിലെത്തിച്ചുവെന്നാണ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞത്. എന്നാൽ അന്ന് രാത്രി പത്തുമണിക്ക് പെൺകുട്ടിയുടെ അയൽവാസികളെന്നു പറഞ്ഞ് രണ്ടുപേർ ശിശുവിനെയെത്തിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
കോട്ടിയൂരിനടുത്ത് പട്ടുവത്ത് സർക്കാർ അംഗീകൃത അഡോപ്ഷൻ സെന്ററുണ്ടെന്നിരിക്കെയാണ് മാനന്തവാടി രൂപതയുടെ പരിധിയിൽ തന്നെ പ്രവർത്തിക്കുന്ന അഡോപ്ഷൻ സെന്ററിൽ കുഞ്ഞിനെ എത്തിച്ചത്. കുഞ്ഞിനെ കൊണ്ടുവന്നത് അയൽക്കാരായിട്ടും പാലീസ് സ്റ്റേഷനിൽ അറിയിച്ചില്ല. നവജാത ശിശുവിനെ അഡോപ്ഷൻ സെന്ററിന് കിട്ടിയാൽ മെഡിക്കൽ റിപ്പോർട്ടടക്കം 24 മണിക്കൂറിനുള്ളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കണമെന്ന ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടു. മാന്തവാടി രൂപതയുടെ പിആർഒ കൂടിയായ ഫാ. തോമസ് തേരകമാണ് വയനാട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യൻ. സംഭവത്തിൽ കമ്മിറ്റി കേസെടുക്കാൻ തയാറായത് അതായത് കുഞ്ഞിനെ പ്രവേശിപ്പിച്ച് പന്ത്രണ്ട് ദിവസം കഴിഞ്ഞ ഫെബ്രുവരി 20നാണ്.
കുഞ്ഞിന്റെ അമ്മ +1 വിദ്യാർത്ഥിയാണെന്നും നടന്നത് ബലാൽസംഗമാണെന്നും മനസിലായിട്ടും പൊലീസിന് വിവരം നല്‍കാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി തയാറായില്ല. അമ്മയുടെ പ്രായത്തിൽ സംശയമുണ്ടായിരുന്നുവെന്നാണ് ഇതിനു പറയുന്ന ന്യായം. സംശയം വന്നാൽ കൗൺസിലിംഗിന് വിധേയമാക്കി സ്കൂൾ സർട്ടിഫിക്കറ്റുകളടക്കമുള്ളവ പരിശോധിക്കണമെന്നാണ് ചട്ടം. പരിശോധനയിൽ പ്രായപൂർത്തിയായില്ലെന്നു തെളിഞ്ഞാൽ പൊലീസിനെ അറിയിക്കണമെന്നാണ് ജുവൈനൈൽ ജസ്റ്റിസ് നിയമം അനുശാസിക്കുന്നത്. കുറ്റവാളിയായ ഫാ. റോബിനെ രക്ഷപ്പെടുത്താൻ നിയമം കാറ്റിൽപ്പറത്തുകയായിരുന്നുവെന്നാണ് തെളിയുന്നത്.
കുറ്റവാളിയായ ഫാ. റോബിനെ സംരക്ഷിക്കാനുള്ള കളികൾ സഭാ നേതൃത്വത്തിൽനിന്ന് ഉണ്ടായെന്നാണ് ഇവിടെ വ്യക്തമാകുന്നത്. വൈദികർക്കെതിരേ ലൈംഗിക പീഡനക്കുറ്റം ആരോപിക്കപ്പെട്ട ഒരു കേസിലും ഇരയെ സംരക്ഷിക്കാനുള്ള സന്മനസ് സഭാ നേതൃത്വം കാട്ടിയിട്ടില്ല. ഇവിടെയും ഇത് ആവർത്തിക്കപ്പെടുകയായിരുന്നു. വാർത്ത പുറത്തുവിട്ട ഏഷ്യാനെറ്റ് ന്യൂസ് അവർ സീറോ മലബാർ സഭയെ പ്രതിനിധീകരിച്ചെത്തിയ സത്യദീപം എഡിറ്റർ കൂടിയായ ഫാ. പോൾ തേലേക്കാട്ടിനോട് ഇക്കാര്യം ചോദിച്ചപ്പോൾ വൈദികൻ ചെയ്ത കുറ്റത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
വയനാട്ടിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രവർത്തകർ കുറ്റംകൃത്യം മറച്ചുവയ്ക്കാനും കുറ്റവാളിയെ സംരക്ഷിക്കാനും ശ്രമിച്ചുവെന്ന് ന്യൂസ് അവർ അവതരിപ്പിച്ച വിനു എബ്രഹാം ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങളിൽ സീറോ ടോളറൻസ് സമീപനമാണ് സഭയ്ക്കെന്ന അവകാശവാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. സീറോ ടോളറൻസ് വാക്കിൽപറഞ്ഞു ഞെളിയേണ്ടതല്ല, പ്രവർത്തിച്ചു കാണിക്കേണ്ടതാണെന്ന് വിനു പറഞ്ഞു.
എന്നാൽ കേരളത്തിലെ മുഴുവൻ വൈദികർക്കും വേദനയും അപമാനവും സൃഷ്ടിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ മാത്രമാണ് ഫാ. പോൾ തേലേക്കാട്ടിൽ തയാറായത്. ആരെങ്കിലും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാതിരുന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതും നടപടി എടുക്കേണ്ടതും പൊലീസാണ്. കുറ്റകൃത്യങ്ങളിലൂടെ ആരെയും സംരക്ഷിക്കാൻ സഭ അനുവദിക്കില്ലെന്നും ഫാ. പോൾ തേലേക്കാട്ടിൽ പറഞ്ഞു.
'കേരളത്തിൽ 9032 വൈദികരുണ്ട്. അതിൽ 9031 വൈദികർക്കും വേദനയും അപമാനവും സൃഷ്ടിച്ച സാഹചര്യമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. അതിന്റെ പ്രത്യാഘാതങ്ങൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. അതിൽ വേദനിക്കുന്നവരുണ്ട്. ഇരയെയാണ് സംരക്ഷിക്കേണ്ടതെന്നിടത് ആ സംരക്ഷണം ഉണ്ടായില്ലെന്നതിൽ ദുഃഖവുമുണ്ട്. അതിന്റെ പേരിൽ ആ ദുഃഖിക്കുന്നവരോടും വേദനിക്കുന്നവരോടും ക്ഷമ ചോദിക്കുന്നു. ഇരയെ സംരക്ഷിച്ചവർ കുറ്റക്കാരെ സംരക്ഷിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാൻ താൻ ആളല്ല. ആരെങ്കിലും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാതിരുന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതും നടപടി എടുക്കേണ്ടതും പൊലീസാണ്. കുറ്റകൃത്യങ്ങളിലൂടെ ആരെയും സംരക്ഷിക്കാൻ സഭ അനുവദിക്കില്ല. ലൈംഗിക വൈകൃതങ്ങളിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരേ കൃത്യമായ നടപടികൾ ഉണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ അടക്കം നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാൾ ചെയ്യുന്ന ദുരന്തങ്ങൾ എല്ലാവർക്കും മാനഹാനി ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. ഇത് വളരെ വേദനാജനകവും അപമാനകരവുമാണ്' -ഫാ. പോൾ തേലേക്കാട്ട് കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങളിൽ ഇരകളെ സംരക്ഷിക്കുന്ന സമീപനം ഒരിക്കൽപ്പോലും കത്തോലിക്കാ സഭയിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത മുതിർന്ന മാദ്ധ്യമപ്രവർത്തകനായ റോയ് മാത്യു ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ കുട്ടി അഡ്മിറ്റായത് കത്തോലിക്കാ സഭയുടെ ആശുപത്രിയിലായിരുന്നു. കുഞ്ഞിനെ കൊണ്ടു പാർപ്പിച്ചത് സഭയുടെ അനാഥാലയത്തിലായിരുന്നു. അവരെല്ലാം ഇത് രഹസ്യമാക്കി വയ്ക്കുകയാണു ചെയ്തത്. ഇത്തരം കുറ്റവാളികളായ പുരോഹിതന്മാരെയും ബിഷപ്പുമാരെയും അറിഞ്ഞുകൊണ്ട് സംരക്ഷിക്കുന്ന നയമാണ് സഭ നടത്തിക്കൊണ്ടിരിക്കുന്നത്. ഇരയെ സംരക്ഷിക്കാനോ ഇരയൊടൊപ്പം നില്‍ക്കാനോ ഒരിക്കലും കത്തോലിക്കാസഭ നിന്നിട്ടില്ല. ഫാ. എഡ്വിൻ ഫിഗറസ് പീഡനക്കേസിൽ അറസ്റ്റിലായ സംഭവമടക്കം റോയ്മാത്യു ചൂണ്ടിക്കാട്ടി.
ഏതെങ്കിലുമൊരു മാസികയിൽ പടം വരച്ചാൽ സഭാ നേതൃത്വം ഇടലേഖനം എഴുതി ആൾക്കാരെ റോട്ടിലിറക്കും. ഇന്നാൽ ഇത്തരം കാര്യങ്ങളിൽ ഇന്നുവരെ ഇരയൊടൊപ്പം നിന്ന ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് റോയ് മാത്യു ചൂണ്ടിക്കാട്ടി. രണ്ടു ദിവസം കഴിഞ്ഞാൽ ഫാ. റോബിനെ ജാമ്യത്തിലിറക്കാൻ വരുന്നത് സഭയുടെ അച്ഛന്മാരും ബിഷപ്പുമാരും തന്നെയായിരിക്കും. ഇരയായ പെൺകുട്ടിയെ നിശബ്ദയാക്കാനുള്ള ശ്രമമായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ നടക്കാൻ പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഫാ. പോൾ തേലേക്കാട്ട് വീണ്ടും മാപ്പിലൂന്നിയുള്ള സമീപനമാണ് ചർച്ചയിൽ തുടർന്നത്. ഉന്നതമായ ആദർശങ്ങൾ സഭയുടെ പ്രഘോഷണത്തിലുണ്ട്, ഉന്നതമായ ആദർശങ്ങൾ സഭാ നേതൃത്വവും വൈദികരും പറയുന്നുണ്ട്. ആ ആദർശങ്ങൾ ചില സ്ഥലങ്ങളിൽ വീഴുന്നു, പരാജയപ്പെടുന്നു. ഇതിലുള്ള ദുഃഖം സഭയുടെ അകത്തും പുറത്തുമുണ്ടെന്ന് ഫാ. പോൾ തേലേക്കാട്ട് പറഞ്ഞു. കണ്ണൂർ ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റ അധ്യക്ഷൻ മാത്യു ടി.എ, കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെന്റ് അധ്യക്ഷൻ റെജി ഞെള്ളാനി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍