റോബിൻ എന്ന നരാധമൻ പുറത്ത് ചാടിയത് ആ കുരുന്നു പ്രസവിച്ചതുകൊണ്ടു മാത്രം; പുറം ലോകം അറിയാത്ത എത്രയോ തെണ്ടികൾ ഇപ്പോഴും ളോഹയിട്ട് പീഡന കൃഷി തുടരുന്നു; കടുക്കാ വെള്ളം കുടിക്കുന്നതുകൊണ്ടും പെണ്ണു കെട്ടുന്നതുകൊണ്ടും തീരുകയില്ല ഈ രോഗം; വിശ്വാസികൾ അനുഭവിക്കുന്ന ഈ നാണക്കേടിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരുമേനിമാരെ നിങ്ങൾക്ക് മാത്രമാണ്
എഡിറ്റോറിയൽ
കേരളത്തിലെ ക്രിസ്ത്യാനികൾക്ക് വിശിഷ്യാ സീറോ മലബാർ കത്തോലിക്കർക്ക് ഏറ്റവും വലിയ നാണക്കേടിന്റെ ദിനങ്ങളാണ് കടന്നു പോകുന്നത്. വഴിയെ പോകുന്നവരെല്ലാം കാർക്കിച്ചു തപ്പുകയും കല്ലെടുത്ത് എറിയുകയും ചെയ്യുമ്പോൾ തല തിരിക്കാൻ പോലും കഴിയാതെ അപമാന ഭാരത്താൽ മുഖം താഴ്ത്താനെ അവർക്ക് കഴിയുന്നുള്ളൂ. ഈ അപമാനം എല്ലാം അവർ പേറുന്നത് റോബിൻ എന്നു പേരുള്ള ഒരു നരാധമനായ ക്രിമിനൽ കാട്ടിക്കൂട്ടിയ വൃത്തികേടിന്റെ ഫലമാണ്. അവൻ വെള്ള ളോഹയിട്ടു കുഞ്ഞാടുകളെ കുമ്പസാരിപ്പിച്ചും അവരുടെ നാവിൻ തുമ്പിലേക്ക് വിശുദ്ധ കുർബ്ബാന എടുത്തു നൽകിയും ഇത്രയും കാലം ലോകത്തെയും ദൈവത്തെയും കബളിപ്പിക്കുകയായിരുന്നു.
ആരെക്കുറിച്ചെങ്കിലും ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമ്പോൾ കുറച്ചു പേരെങ്കിലും ആരോപണവിധേയനൊപ്പം നിൽക്കുന്നത് കാണാം. ചതിക്കപ്പെട്ടതാണെന്നും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ചിലരെങ്കിലും പറയുമ്പോൾ വിദൂര സാധ്യത എങ്കിലും സംശയിക്കപ്പെടാറുമുണ്ട്. എന്നാൽ അത്തരത്തിലുള്ള ഒരു ആനുകൂല്യവും ദയയും ഈ വൃത്തികെട്ട മനുഷ്യൻ അർഹിക്കുന്നില്ല. അവൻ കുറ്റം സമ്മതിച്ചു എന്നത് മാത്രമല്ല ആ പരമ നാറിയെ രക്ഷിക്കാൻ ഇരയായ പെൺകുട്ടിയുടെ വീട്ടുകാർ പോലും ശ്രമിച്ചു എന്നത് തന്നെ ഇവൻ ഒരു ദയയും അർഹിക്കാത്ത ഭ്രാന്തൻ നായയാണ് എന്നു കരുതാൻ മതിയാവും. സ്വന്തം ഗർഭത്തിന്റെ ഉത്തരവാദിത്വം ഇരയുടെ പിതാവിന്റെ പുറത്ത് കെട്ടി വയ്ക്കാൻ ശ്രമിച്ച ഈ തെണ്ടിയെ ഏതു ഭാഷ ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാൻ മൂന്നു വർഷം മുൻപ് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പോക്സോ നിയമത്തിൽ ഞങ്ങൾക്ക് വിശ്വാസമാണുള്ളത്. അതുകൊണ്ട് തന്നെ ജാമ്യം പോലും ലഭിക്കാതെ അഞ്ചോ ആറോ മാസം കൊണ്ട് വിചാരണ പൂർത്തിയാക്കി ഈ മനുഷ്യൻ തടവറയിൽ ആകുമെന്നു വിശ്വസിക്കാം. കുട്ടിയുടെ ഡിഎൻഎ മാത്രം പരിശോധിച്ചാൽ കുറ്റം തെളിയുമെന്നിരിക്കെ ഈ മനുഷ്യൻ ശിക്ഷിക്കപ്പെടും എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവേണ്ട കാര്യമില്ല. അപരിചിതനായ ഒരു ക്രിമിനൽ ബലാത്സംഗത്തിന് ഇരയാക്കുന്നത് പോലെയല്ല രക്ഷകരാവേണ്ട പിതാവും സഹോദരനും വൈദികരും അദ്ധ്യാപകരും ഒക്കെ പീഡിപ്പിക്കുന്നത്. ഇത്തരക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കാനോ ജീവിത കാലം മുഴുവനും ജയിലിൽ അടയ്ക്കാനോ ഉതകുന്ന വിധത്തിൽ നിയമം പരിഷ്കരിക്കേണ്ടിയും ഇരിക്കുന്നു.
ഇത്രയും വലിയൊരു നാണക്കേടിലേക്ക് സീറോ മലബാർ സഭാ വിശ്വാസികളെ തള്ളിയിട്ടതിന് റോബിൻ എന്ന ഭ്രാന്തൻ ക്രിമിനലിനെ മാത്രം കുറ്റപ്പെടുത്തപ്പെട്ടാൽ മതിയോ? റോബിന്മാരെ സൃഷ്ടിക്കുന്ന സഭയുടെ വ്യവസ്ഥിതിയാണ് യഥാർത്ഥ കുറ്റക്കാരൻ എന്നു തിരിച്ചറിഞ്ഞാൽ മാത്രമേ ഇനിയും ഇത്തരം നാണക്കേടുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സഭക്കു പറ്റൂ. റോബിന്റെ കാര്യം മാത്രം എടുക്കുക. ഇരുപതുകൊല്ലം മുൻപ് സഭയുടെ ഉടമസ്ഥതയിലുള്ള കൽപ്പറ്റ ഡീ പോൾ സ്കൂളിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്നപ്പോൾ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ പുലിവാല് പിടിച്ചതാണ്. അന്നു ആ സ്കൂളിൽ നിന്നും പുറത്താക്കിയ ഒരാൾ വൈദികനായി തുടർന്നു എന്നിടത്താണ് സഭയുടെ ആദ്യ തിന്മ ആരംഭിക്കുന്നത്..
ഇയാളുടെ കാര്യത്തിൽ സഭയുടെ ഉത്തരവാദിത്വം അതിനും അപ്പുറമാണ്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഈ കാലമാടനെ സഭ, രൂപതയിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ചുമതലയുള്ള കോർപ്പറേറ്റ് മാനേജരാക്കിയെന്നതും സഭയുടെ എല്ലാം തികഞ്ഞ അപൂർവ്വ നേതാക്കളിൽ ഒരാളായിരുന്ന ഫാ: മാത്യു വടക്കേമുറി തുടങ്ങി വച്ച ഇൻഫാമിന്റെ ചുമതലക്കാരൻ ആക്കിയെന്നതും നിസ്സാര കാര്യമല്ല. വിശ്വാസികളുടെ പത്രമായ ദീപികയുടെ എംഡി വരെയായി ഈ മനുഷ്യൻ വളർന്നു. ജോലി ചെയ്തിടത്തും ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചിടത്തുമെല്ലാം ഇയാൾ ലൈംഗികപവാദ കഥകളിലെ നായകനായി. ഒട്ടേറെ വിവാഹ ബന്ധങ്ങൾ ഇയാൾ മൂലം തകർന്നിട്ടുണ്ട് എന്നു വ്യക്തമായി തന്നെ റിപ്പോർട്ടുകൾ ഉണ്ട്.
ഇയാൾ നിരന്തരമായി എന്നിട്ടും സ്ത്രീകളോടും കുട്ടികളോടും അടുത്തു ഇടപെട്ടു കൊണ്ടിരുന്നു. നേഴ്സിങ് പഠനം എന്ന പേരിൽ ഇയാൾ പെൺകുട്ടികളെ ആന്ധ്രയിലേക്കും കർണ്ണാടകയിലേക്കും കൊണ്ടു പോയി. ഒരു ഉളുപ്പുമില്ലാതെ പള്ളിമേടയിലേക്ക് കൊണ്ടു പോയി എട്ടും പൊട്ടും തിരിയാത്ത ഒരു കുരുന്നു പെൺകുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി. പെൺകുട്ടി പ്രസവിച്ചിട്ടു പോലും കൂസൽ ഇല്ലാതെ വിശ്വാസികൾക്ക് ഈ ദുഷ്ടന്റെ കൈകൾ കൊണ്ടു വിശുദ്ധ കുർബ്ബാന വിഭജിച്ചു നൽകി. അപ്പന് പണം നൽകി ഒതുക്കിയ കേസ് പൊങ്ങി വരും എന്നു കണ്ടപ്പോൾ നാണമില്ലാകെ നാടുവിടാൻ പദ്ധതിയിട്ടു. തുടർച്ചയായ ഈ തെറ്റുകൾക്ക് റോബിൻ എന്ന മഹാ പ്രതിയേക്കാൾ ഉത്തരവാദി സഭാ നേതൃത്വം തന്നെയാണ്.
കൽപ്പറ്റ സ്കൂളിലെ സംഭവത്തോടെ വൈദിക പട്ടം തടഞ്ഞു നിയമത്തിന് മുൻപിൽ എത്തിക്കേണ്ടിയിരുന്ന ഒരുത്തൻ ആണ് വീണ്ടും 30 വർഷം കൂടി പീഡന പർവ്വം തുടർന്നത്. ഇതൊന്നും സഭാ അധികൃതർ അറിഞ്ഞില്ല എന്നു പറഞ്ഞാൽ അതു നുണ മാത്രമാണ്. ഈ പെൺകുട്ടി പ്രസവിച്ചിരുന്നില്ലെങ്കിൽ ഒരിക്കലും ഈ സംഭവം പുറം ലോകം അറിയുമായിരുന്നില്ല എന്നോർക്കണം. പ്രസവിച്ചിട്ടു പോലും 20 ദിവസം ആരും അറിഞ്ഞില്ല എന്നോർക്കുമ്പോൾ ആണ് ഏതു കാപാലികനും ഇത്തരം ക്രിമിനൽ പ്രവർത്തികൾ ചെയ്യാനും ഇതു മറച്ചു വച്ചു സഖുമായി ജീവിക്കാനും ഇവിടെ വഴിയുണ്ട് എന്നു വ്യക്തമാകുന്നത്.
ഈ പെൺകുട്ടി പ്രസവിച്ചതു കൊണ്ട് ഒരു റോബിനെ പുറം ലോകം അറിഞ്ഞു. പ്രസവിക്കാത്തതുകൊണ്ട് മാത്രം പീഡിപ്പിക്കപ്പെടുന്ന എത്ര കുട്ടികൾ കാണും. പീഡനത്തിന് ഇരയാകുന്ന ആൺകുട്ടികളുടെ കഥ ആർക്കും അറിയില്ല. മക്കളെ ജനിപ്പിച്ചു സ്ത്രീകൾക്ക് ചെലവിനു കൊടുക്കുന്ന അനേകം വൈദികരുടെ കഥ അവിടെയും ഇവിടെയും കേൾക്കാറുണ്ട്. ഇതൊക്കെ രഹസ്യമാക്കി വച്ചു പീഡകരെ പ്രോത്സാഹിപ്പിക്കുന്ന സഭയ്ക്ക് ദൈവം നൽകിയ ശിക്ഷയാണ് ഈ നാണക്കേട്. ആത്മഹത്യ ചെയ്ത ഓരോ കന്യാസ്ത്രീകളുടെയും ജീവചരിത്രം ചികഞ്ഞാൽ ഇങ്ങനെ ഒരുപാടു ദുരന്ത കഥകൾ കാണും.
ഈ അടുത്ത കാലത്ത് വാഗമണ്ണിന് സമീപം ഒരു കന്യാസ്ത്രീയുടെ ആത്മഹത്യയിലേക്ക് വഴിതെളിയിച്ച വൈദികൻ ഇപ്പോഴും കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു മലയോര ഗ്രാമത്തിൽ വൈദികനായി ആത്മീയ ശുശ്രൂഷ തുടരുന്നുണ്ട്. കോതമംഗലം രൂപതയിൽ നിന്നും അവിഹിത ഗർഭം ധരിപ്പിച്ചതിന്റെ പേരിൽ ഒരു വൈദികനെ ഈ അടുത്ത കാലത്ത് സഭാ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി രൂപതയിലെ ഒരു പള്ളിയിലെ വികാരിക്കു ഒരു സ്ത്രീയുമായി ബന്ധം ഉണ്ടാവുകയും കുഞ്ഞു ജനിക്കുകയും ചെയ്തതായും ആ കുഞ്ഞിനെയും അമ്മയെയും നോക്കാൻ ഏർപ്പാടിക്കിയ കൊച്ചച്ചനുമായി പിന്നീട് ബന്ധം ഉണ്ടായതായും ഒരു വാർത്തയുണ്ട്. ഇങ്ങനെ എത്രയോ വാർത്തകൾ പുറം ലോകം അറിയാതെ പോകുന്നു.
അച്ചന്മാർക്ക് കടുക്കാ വെള്ളം ഉറപ്പു നൽകിയതു കൊണ്ടോ അവരെ പിടിച്ചു പെണ്ണു കെട്ടിച്ചതുകൊണ്ടോ മാത്രം തീരുന്നതല്ല ഈ പ്രശ്നം. കുട്ടികളെ പീഡിപ്പിക്കുന്നവരുടെ അസുഖം പെണ്ണ് കെട്ടിച്ചാൽ തീരില്ല. അവർക്ക് വേണ്ടത് ജയിലും അവഹേളനവും മാത്രമാണ്. അതേ സമയം സ്വതന്ത്ര സഭയെന്ന നിലയിൽ വൈദികർക്ക് വിവാഹം കഴിക്കാൻ വേണമെങ്കിൽ റോമിൽ നിന്നും അനുമതി കിട്ടുമെന്നിരിക്കെ എന്തുകൊണ്ട് അതു വേണ്ടന്നു വച്ചു എന്നതും ചർച്ച ചെയ്യേണ്ടതാണ്. കത്തോലിക്ക സഭയുടെ കീഴിലുള്ള ഉക്രെയിൻ സഭയ്ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ട്. സീറോ മലബാർ സിനഡ് ചേർന്ന് വൈദികർക്ക് വിവാഹം കഴിക്കാൻ അനുമതി ചോദിച്ചാൽ ലഭിക്കാവുന്നതേയുള്ളൂ. വിവാഹം കഴിക്കാൻ അനുമതിയുള്ള മാർത്തോമ്മ - യാക്കോബായ - ഓർത്തഡോക്സ് വൈദികർക്കിടയിൽ ഇത്രയധികം പീഡന കഥകൾ കേൾക്കാനില്ല എന്നതുകൊണ്ടുതന്നെ ഇതു പരീക്ഷിക്കാവുന്നതാണ്.
എന്നാൽ ഏറ്റവും പ്രധാനമായ കാര്യം പോപ്പ് ഫ്രാൻസിസ് പറഞ്ഞത് പോലെ ലൈംഗിക പീഡനങ്ങളുടെ കാര്യത്തിൽ ഒരു സീറോ റ്റോലറൻസ് നിലപാട് എടുക്കുക എന്നതാവണം. വൈദികർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ അപ്പോൾ തന്നെ അന്വേഷിക്കാനുള്ള ഒരു സമിതി എല്ലാ രൂപതകളിലും ആരംഭിക്കണം. അതിൽ വൈദികർ മാത്രം പോര വിശ്വാസികളും അംഗമാവണം. ആരോപണം ഉയർന്നാൽ തന്നെ പ്രാഥമിക അന്വേഷണം നടത്തി പ്രഥമ ദൃഷ്ട്യാ കുറ്റം കണ്ടെത്തിയാൽ പൊലീസിന് കൈമാറുകയും സഭാ നടപടികളിൽ നിന്നും പുറത്താക്കുകയും വേണം. ഉഭയകക്ഷി സമ്മത പ്രകാരം ഉള്ള ബന്ധം ആണെങ്കിൽ സ്ഥലം മാറ്റി വേണം പരിഹാരം ഉണ്ടാക്കാൻ.
എന്നാൽ അവരുടെ പുതിയ ഇടവകയിലെ ബന്ധങ്ങളുടെ മേൽ ഒരു കണ്ണുണ്ടാവണം. മറച്ച് വയ്ക്കാൻ കൂട്ടു നിൽക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ വേണം. എങ്കിൽ മാത്രമേ സഭയ്ക്ക് തുടർച്ചയായി ഉണ്ടാകുന്ന ഈ അപമാനത്തിൽ നിന്നും രക്ഷപെടാൻ കഴിയൂ.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്