സംസ്ഥാന സർക്കാരിന്റെ വാർഷിക സാമ്പത്തിക പ്രസ്താവന ആദ്യം കേൾക്കുക എന്നത് നിയമ സഭയ്ക്ക് മാത്രമുള്ള അവകാശമാണ്; അത് നിഷേധിക്കൽ ജനാധിപത്യ സംവിധാനങ്ങളോടുള്ള അനാദരവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണ്; ബജറ്റ് ചോർച്ചയെക്കുറിച്ച് ശങ്കു ടി.ദാസ് എഴുതുന്നു
എത്ര നിസ്സാരമാണല്ലേ കാര്യങ്ങൾ
ബഡ്ജറ്റ് ചോർന്നാലിപ്പോ എന്താ?
അതിനു മാത്രം അതിലെന്താ ഉള്ളേ?
ആരിതൊക്കെ ഇത്ര ഗൗരവമായെടുക്കുന്നു?
ലളിതയുക്തികളുടെ ഘോഷയാത്രയാണ്.
ബജറ്റ് ധനമന്ത്രിയുടെ ഔദാര്യമല്ല.
സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.
കാരണമൊരു പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ സംസ്ഥാന ഖജനാവിന്റെ നിയന്ത്രണാധികാരം സർക്കാരിനല്ല, നിയമസഭയ്ക്കാണ്.
അതിനാൽ തന്നെ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ഖജനാവിലേക്കുള്ള വരവുകളുടേയും ഖജനാവിൽ നിന്നുള്ള ചിലവുകളുടേയും കണക്ക് രേഖാമൂലം നിയമസഭയെ ബോധ്യപ്പെടുത്തി അതിന് അംഗീകാരം നേടിയെടുക്കാൻ സർക്കാർ കടമപ്പെട്ടിട്ടുമുണ്ട്.
ഭരണഘടനയുടെ അനുച്ഛേദം 202, ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ ബജറ്റ് എന്ന് പൊതുവേ നാം വിളിക്കുന്ന 'വാർഷിക സാമ്പത്തിക പ്രസ്താവന' (Annual Financial Statement), നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കാൻ സംസ്ഥാന ഗവർണ്ണറെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ഗവർണ്ണറുടെ പ്രതിനിധിയായി മാത്രമാണ് സംസ്ഥാന ധനമന്ത്രി ആ ഉത്തരവാദിത്വം നിർവഹിക്കുന്നത്.
അത്തരമൊരു സംവിധാനം ഇല്ലെങ്കിൽ സർക്കാരിന് തന്നിഷ്ടപ്രകാരം നികുതി പിരിക്കുകയും ചെലവ് നടത്തുകയും കടമെടുക്കുകയും കടം കൊടുക്കുകയും ഒക്കെ ചെയ്യാവുന്നൊരു സാഹചര്യമുണ്ടാവും.
അതൊഴിവാക്കാനാണ് ഭരണഘടന തന്നെ സാമ്പത്തിക കാര്യങ്ങളിലുള്ള ജനപ്രതിനിധി സഭയുടെ അധികാരം ഉറപ്പ് വരുത്തി കൊണ്ട് ബജറ്റ് അവതരണമെന്ന കർത്തവ്യം സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വാർഷിക സാമ്പത്തിക പ്രസ്താവന ആദ്യം കേൾക്കുക എന്നത് നിയമ സഭയ്ക്ക് മാത്രമുള്ള അവകാശമാണ്.
ആ അവകാശം സഭയ്ക്ക് നിഷേധിക്കുന്നത് നിയമസഭയെ നോക്കുകുത്തിയാക്കലാണ്.
ജനാധിപത്യ സംവിധാനങ്ങളോടുള്ള അനാദരവാണ്.
ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.
ബജറ്റ് ചോരുന്നത് അത്ര നിസ്സാരമായ സംഗതിയല്ലെന്നാണ് പറയുന്നത്.
അത് ബ്രീച് ഓഫ് പ്രിവിലേജ് ആണ്.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ ഒന്നാം കേരള മന്ത്രിസഭയുടെ ആദ്യ ബജറ്റിലെ ചില ഭാഗങ്ങൾ ധനമന്ത്രിയായിരുന്ന സി. അച്ചുത മേനോൻ നിയമസഭയിൽ അവതരിപ്പിക്കും മുമ്പ് കൗമുദി പത്രത്തിൽ അച്ചടിച്ചു വന്നിരുന്നു.
സംസ്ഥാന സർക്കാരിന്റെ രഹസ്യ രേഖകൾ തെറ്റായ മാർഗ്ഗത്തിലൂടെ കൈവശപ്പെടുത്തി പൊതുമധ്യത്തിൽ പ്രസിദ്ധപെടുത്തിയത് 1923ലെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്റെ 5(1)(b)/5(2) സെക്ഷനുകൾ പ്രകാരം ശിക്ഷാർഹമാണെന്ന് കണ്ട് വിചാരണ കോടതി അന്ന് കൗമുദിയുടെ പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണനോട് പിഴയടക്കാൻ ആവശ്യപ്പെടുകയുണ്ടായി.
ഇതിനെതിരെ, സംസ്ഥാന ബജറ്റ് എന്നത് ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരമുള്ള രഹസ്യ രേഖയല്ലെന്നും, അതിനാൽ തനിക്കെതിരായി വിധിച്ച ശിക്ഷ നിലനിൽക്കില്ലെന്നും വാദിച്ച് കൗമുദി ബാലകൃഷ്ണൻ ഹൈക്കോടതിയിൽ ഒരു റിവിഷൻ പെറ്റീഷൻ ബോധിപ്പിച്ചു.
ആ കേസിൽ ബജറ്റിന്റെ രഹസ്യ സ്വഭാവത്തെ പറ്റി ആഴത്തിലുള്ള പരിശോധന നടത്തിയ കോടതി സഭയിൽ അവതരിപ്പിക്കപ്പെടുന്ന നിമിഷം വരെ ബജറ്റ് ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന് കീഴിൽ വരുന്ന അതീവ രഹസ്യ രേഖ തന്നെയാണെന്നും, സഭയുടെ മേശപ്പുറത്ത് എത്തും മുൻപ് അത് പ്രസിദ്ധീകരിക്കപ്പെടുന്നത് ആക്ടിന്റെ 5(1)(b)/5(2) സെക്ഷനുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റം തന്നെയാണെന്നും, കേസ് ആദ്യമേ തങ്ങളുടെ പരിഗണനക്കാണ് എത്തിയിരുന്നുതെങ്കിൽ തങ്ങൾ കൂടുതൽ കാഠിന്യമുള്ള ശിക്ഷ വിധിക്കുമായിരുന്നു എന്നും നിരീക്ഷിച്ച് കൊണ്ടാണ് ആ റിവിഷൻ പെറ്റീഷൻ തള്ളിയത്.
ഇപ്പോഴും നിലനിക്കുന്ന 1960ലെ ആ കേരള ഹൈക്കോടതി വിധി അനുസരിച്ച് അവതരിപ്പിക്കപ്പെടും മുമ്പ് സംസ്ഥാന ബജറ്റ് ഒരു രഹസ്യ രേഖയാണ്.
ബജറ്റ് ചോരുന്നത് അത്ര നിസ്സാരമായ സംഗതിയല്ല.
അതൊരു ക്രിമിനൽ കുറ്റമാണ്.
ഏതൊരു ബജറ്റിനും രണ്ടു ഭാഗങ്ങളാണുള്ളത്.
ആദ്യ ഭാഗം സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യങ്ങളുടെ സാമാന്യമായ വിവരണം ആണെങ്കിൽ രണ്ടാം ഭാഗം അടുത്ത ബജറ്റ് പ്രഖ്യാപിക്കപ്പെടും വരെയുള്ള കാലത്തേക്കുള്ള സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിശദീകരണമാണ്.
ഇതിലേതെങ്കിലുമൊരു ഭാഗവും വേണ്ടപ്പെട്ടവർക്ക് നേരത്തെ ചോർത്തി നൽകുകയെന്നത് സ്വജനപക്ഷപാതിത്വവും സവിശേഷ പരിഗണനയും സത്യപ്രതിജ്ഞാ ലംഘനവും ആവുമെങ്കിൽ, രണ്ടാം ഭാഗം മാത്രമായി ബന്ധപ്പെട്ടവർക്ക് അറിയിച്ചു കൊടുത്താലും അത് വലിയ വിലപേശലിനുള്ള അവസരമൊരുക്കലാവും. പൂഴ്ത്തി വെയ്പ്പിനും കൃത്രിമ ക്ഷാമത്തിനും അമിത ലാഭ കൊയ്ത്തിനും എന്ന് തുടങ്ങി വൻ കോഴയിടപാടുകൾക്ക് വരെ അത് വഴിയൊരുക്കും.
നികുതി വർദ്ധനയെ പറ്റി നേരത്തെ തന്നെ മനസിലാക്കിയ വ്യാപാരികൾ അതൊഴിവാക്കാൻ വകുപ്പ് മന്ത്രിയെ തന്നെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കെ.എം. മാണിക്കെതിരെ ഉയർന്ന പ്രധാനപ്പെട്ട ആരോപണങ്ങളിൽ ഒന്ന്.
സംസ്ഥാനത്തിന്റെ ബജറ്റ് ചോരുന്നത് അത്ര നിസ്സാരമായ സംഗതിയേയല്ല.
അത് ഗുരുതരമായ അഴിമതിയാണ്.നമ്മൾ ബജറ്റ് അത്ര ശ്രദ്ധിക്കാറില്ല എന്നതുകൊണ്ട് മാത്രം ബജറ്റ് ഒരു ഗൗരവമില്ലാത്ത സംഗതിയാവില്ല.
അതിനാൽ, 'ബജറ്റ് ചോർന്നാൽ തന്നെയെന്താ?' എന്ന ലളിത യുക്തികളല്ല, 'ബജറ്റ് ചോർന്നിരിക്കുന്നു, ഇനിയെന്ത്?' എന്ന ചോദ്യമാണ് നമ്മിൽ നിന്നുണ്ടാവേണ്ടതും.
'വൺ ഫോർ ആൾ, ആൾ ഫോർ വൺ' (One for All, All for One) എന്നതാണ് മന്ത്രിസഭാ കൂട്ടുത്തരവാദിത്വത്തിന്റെ അടിസ്ഥാന പ്രമാണം.
ഓരോ മന്ത്രിയുടെ പിഴവിനും മുഴുവൻ മന്ത്രിസഭയ്ക്കും, മന്ത്രിസഭയുടെ പിഴവിന് ഓരോ മന്ത്രിക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്.
അപ്പോഴിവിടെ, ബജറ്റ് അവതരണ വിഷയത്തിൽ ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവിന്റെ ധാർമിക ഉത്തരവാദിത്വം ഓരോരുത്തരുടേതുമാണ് എന്നംഗീകരിച്ച് കൊണ്ട് മന്ത്രിസഭ ഒന്നാകെ രാജി വെയ്ക്കുകയാണോ, അതോ മന്ത്രിസഭയ്ക്കേറ്റ കളങ്കത്തിന്റെ ഉത്തരവാദിത്വം ഒറ്റയ്ക്കേറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് മാത്രം രാജി വെയ്ക്കുകയാണോ എന്ന് മാത്രമേ ചോദ്യം പോലുമുള്ളൂ.
ആരും ശിക്ഷിക്കപെടാതെ പോകുന്ന ഓരോ കുറ്റകൃത്യവും ബാക്കി വെയ്ക്കുക അതേ കുറ്റത്തിന്റെ കൂടുതൽ നിർഭയമായ പുനരാവർത്തന സാധ്യത കൂടിയാവും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍