എല്ലാം മടുത്തു.... തന്നെ തോല്പിക്കാനും അപമാനിക്കാനും യുഡിഎഫ് മാത്രമല്ല.... മറ്റു ചിലരുമുണ്ടായിരുന്നു; ഇനി ആരു വേണമെങ്കിലും ജയിക്കുകയോ മന്ത്രിയാകുകയോ ചെയ്യട്ടെ; ഇനി സുധാകരൻ സഖാവ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ആലുപ്പുഴയിലെ സി.പി.എം രാഷ്ട്രീയം പുകയുന്നത് ഇങ്ങനെ
ആലപ്പുഴ: നിലവിലെ രാഷ്ട്രീയ - സമൂഹികരംഗങ്ങൾ മന്ത്രി ജി സുധാകരന് മടുത്തു. ഇനി സുധാകരൻ സഖാവ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇന്നലെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു.
കടുത്ത നിരാശയോടെയാണ് ഈ വിപ്ലവകാരി തന്റെ മനസിലിരുപ്പ് നാട്ടുകാർക്ക് മുന്നിൽ തുറന്നിട്ടത്. പുന്നപ്രയിലെ നീർക്കുന്നത്ത് നടന്ന ഒരു റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി തന്റെ പ്രസംഗത്തിനിടയിലാണ് ഏവരെയും ഞെട്ടിച്ച് വിടവാങ്ങുന്ന വിവരം പുറത്തുവിട്ടത്. കേട്ടിരുന്നവർ ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നീട് സമനില വീണ്ടെടുക്കുകയായിരുന്നു.
കേരള മന്ത്രിസഭയിലെ ചങ്കൂറ്റമുള്ള മന്ത്രിയെന്ന ഖ്യാതി പിടിച്ചുപറ്റിയ സുധാകരൻ പെട്ടെന്ന് തെരഞ്ഞെടുപ്പുരംഗം വിടുന്നുവെന്ന് പ്രഖ്യാപിച്ചപ്പോൾ മന്ത്രിയെ ഇത്തരത്തിൽ ചിന്തിപ്പിച്ച ഘടകമെന്തെന്നായി ജനങ്ങൾ. ഇതോടെ മന്ത്രി ജനങ്ങൾ ആവശ്യപ്പെടാതെ തന്നെ വിശദീകരണം നൽകി. വിശദീകരണം ഇങ്ങനെ..
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ യു ഡി എഫ് പരമാവധി ശ്രമിച്ചു. കോൺഗ്രസുകാർ മാത്രമല്ല തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചത്. ഒടുവിൽ പരാജയപ്പെടുത്താൻ കഴിയില്ലെന്നു കണ്ടപ്പോൾ ഭൂരിപക്ഷം കുറയ്ക്കാൻ ശ്രമം നടത്തി. ഇതും പരാജയപ്പെട്ടപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കി അപമാനിക്കാൻ നോക്കി. സ്ഥാപിത താല്പര്യക്കാരുടെ എല്ലാ കുതന്ത്രങ്ങളും മറികടന്ന് ഒടുവിൽ ഞാൻ ജയിച്ചു. കഴിഞ്ഞ പ്രാവശ്യത്തേതിലും ഭൂരിപക്ഷത്തിലാണ് ഇക്കുറി ജനങ്ങൾ എന്നെ വിജയിപ്പിച്ചത്. ഇനി അടുത്ത തെരഞ്ഞെടുപ്പിൽ ആര് വേണമെങ്കിലും ജയിച്ച് എം എൽ എ യോ മന്ത്രിയോ ആയിക്കൊള്ളട്ടേയെന്നും ജി സുധാകരൻ.
സുധാകരൻ മന്ത്രിയുടെ പ്രസംഗം ഇങ്ങനെ നീണ്ടെങ്കിലും ജനങ്ങളും ഇതരരാഷ്ട്രീയ കേന്ദ്രങ്ങളും ഇതത്ര മുഖവിലയ്ക്കെടുത്തിട്ടില്ല. അതേസമയം പാർട്ടിക്കുള്ളിലും ഭരണതലത്തിലും സുധാകരൻ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് അറിയുന്നത്. തന്നെ പരാജയപ്പെടുത്താൻ യു ഡി എഫ് കിണഞ്ഞു ശ്രമിച്ചുവെന്ന് സുധാകരൻ പറയുന്നതിൽ അതിശയോക്തിയില്ലെന്നാണ് ജനാഭിപ്രായം. മുന്നണി രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പുകളെ നേരിടുമ്പോൾ എതിർസ്ഥാനാർത്ഥി ഉണ്ടാവുക സ്വാഭാവികം. അപ്പോൾ യു ഡി എഫ് പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നു പറയുന്നതിൽ കഥയില്ല. മറിച്ച് തന്നെ പരാജയപ്പെടുത്താൻ വേറെ ചിലരും കൊണ്ടുപിടിച്ചു ശ്രമിച്ചുവെന്ന സുധാകരന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്.
ജില്ലയിൽ ഐസക്ക് - സുധാകരൻ പോര് മുറുകുന്നതിനിയിലാണ് തെരഞ്ഞെടുപ്പ് എത്തിയത്. ആലപ്പുഴയിൽ സജി ചെറിയാൻ പാർട്ടി സെക്രട്ടറിയായി നിയമിതനായശേഷം സുധാകരൻ - ഐസക്ക് പോര് ഏറെ പാരമ്യത്തിലെത്തുകയും ചെയ്തു. ഇടതുമുന്നണി അധികാരത്തിലെത്തി ഐസക്ക് ധനമന്ത്രിയായ ശേഷം സുധാകരന് തന്റെ വകുപ്പിൽതന്നെ കടുത്ത വെല്ലുവിളി നേരിടേണ്ടി വരികയാണ്. പൊതുമരാമത്ത് വകുപ്പിന് ആവശ്യമായ പണം നൽകാതെയും പദ്ധതി വൈകിപ്പിച്ചും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ അനുവദിക്കാതെയും ഐസക്ക് തന്റെ രാഷ്ട്രീയ വൈരം തീർക്കുന്നതായി മന്ത്രി സുധാകരന്റെ പല പ്രസംഗങ്ങളിലും പരാമർശിച്ചിട്ടുണ്ട്.
സുധാകരൻ കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ കൈയിട്ട് ഐസക്ക് തന്റെ രാഷ്ട്രീയവൈരം തീർക്കുമ്പോൾ നഷ്ടമാകുന്നത് വികസനവും ഖജനാവിലേക്ക് എത്തേണ്ട കോടികളും. അടുത്ത സമയത്ത് ആലപ്പുഴയിൽ നടന്ന ആധാരം എഴുത്തുകാരുടെ സംസ്ഥാന കൺവൻഷനിൽ ഉദ്ഘാടന പ്രസംഗത്തിനിടയിൽ സുധാകരൻ അടികൊള്ളാൻ രജിസ്ട്രേഷൻ വകുപ്പും ക്രെഡിറ്റ് എടുക്കാൻ ധനകാര്യ വകുപ്പും എന്ന് പരസ്യമായി പ്രഖ്യാപിച്ചത് പൊതുമരാമത്ത് - ധനകാര്യവകുപ്പുകൾ തമ്മിലുള്ള പോര് മറനീക്കി പുറത്തുവരികയായിരുന്നു.
ഇപ്പോൾ കഴിഞ്ഞ ദിവസം എ ജിയുടെതായി വന്ന ഒരു റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് കനത്ത തിരിച്ചടി നൽകുന്ന തരത്തിലായിരുന്നു. 606 കോടി രൂപ കെട്ടിക്കിടക്കുന്നതായാണ് എ ജിയുടെ റിപ്പോർട്ട്. തിടുക്കത്തിൽ എ ജി റിപ്പോർട്ട് പുറത്തുവിട്ടതിൽ ഐസക്കിന്റെ പങ്ക് വ്യക്തമാണ്. പണം കെട്ടികിടക്കുന്ന വകുപ്പിന് പിന്നെ എന്തിന് അധിക പണമെന്ന് വരുത്തിത്തീർക്കാനുള്ള ഐസക്കിന്റെ തന്ത്രം ഇതോടെ ഫലം കണ്ടു. ഇനി പൊതുമരാമത്ത് വകുപ്പിൽ എന്തെങ്കിലും നടക്കണമെങ്കിൽ മന്ത്രി സുധാകരനെ പൊതുജനം വഴിയിൽ തടഞ്ഞ് പ്രതിഷേധം അറിയിക്കണം. ഇത് മന്ത്രി സുധാകരനും പ്രതീക്ഷിക്കുന്നുണ്ട്. എന്നിട്ടെങ്കിലും ഐസക്ക് പഠിക്കട്ടെയെന്ന ചിന്തയും ഇല്ലാതില്ല.
കൂടാതെ സംസ്ഥാനത്ത് കയർ മേഖലയ്ക്ക് ഊർജം പകരുന്നതും കയറ്റുമതിക്ക് ഏറെ സഹായം ലഭിക്കുന്നതുമായ സുധാകരൻ വിഭാവനം ചെയ്ത അന്താരാഷ്ട്ര കയർ മേള ധനമന്ത്രി കെട്ടിപ്പൂട്ടി. മേള ഫലപ്രദമാണെന്ന് കണ്ട കഴിഞ്ഞ യുഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷവും മേള പൂർവ്വാധികം ഭംഗിയോടെ നടത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കയറ്റുമതിക്കാർ എത്തി കയർ വാങ്ങുന്ന പരിപാടിയായിരുന്നു ഇത് . കഴിഞ്ഞ വർഷം ഇതിൽനിന്നും കയർമേഖലയ്ക്ക് ലഭിച്ചത് നൂറ് കോടിയായിരുന്നു.
എന്നാൽ കയർമേളയ്ക്ക് എത്തുന്ന വിദേശികളെല്ലാം വ്യാജന്മാരാണെന്നാണ് ഐസക്ക് പറഞ്ഞത്. അതുകൊണ്ടുതന്നെ മേള നടത്തുന്നില്ലെന്ന് മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തി പറയുകയും ചെയ്തു. ഇതോടെ സുധാകരൻ വിഭാവനം ചെയ്ത കയർ മേള കാലപുരിയിലെത്തി. ഇപ്പോൾ പ്രതിഭാ ഹരിയുടെ സൂരി നമ്പൂതിരി പ്രയോഗവും കായംകുളം എം എൽ എയ്ക്ക് സുധാകരനോടുള്ള കടുത്ത എതിർപ്പും മുതലാക്കി ഐസക്ക് പ്രതിഭയെ തന്റെ തട്ടകമായ ആലപ്പുഴയിൽ ഇടം നൽകി സുധാകരനെതിരെ കുതന്ത്രങ്ങൾ മെനയുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍