കോട്ടയത്തേക്ക് രണ്ടു ഫോൺ കോൾ; കോഴിക്കോട്ടേക്ക് ഒന്ന്; തിരുവനന്തപുരത്തേക്ക് മറ്റൊന്ന്; മനോരമയും ദീപികയും മാതൃഭൂമിയും കേരളകൗമുദിയും ചേർന്ന് ഒതുക്കി തീർത്തിട്ടുള്ളത് എത്ര പീഡന കഥകൾ: സോഷ്യൽ മീഡിയയുടെ കാലത്ത് മെത്രാന്മാരുടെ ഫോൺ വിളികളിൽ ഒതുങ്ങാത്ത വാർത്തകളെ കുറിച്ച് മുൻ മാധ്യമ പ്രവർത്തകനും വചന പ്രഘോഷകനുമായ ശാന്തിമോൻ എഴുതുന്നത്
മരിയൻ തീർത്ഥാടനകേന്ദ്രമായ നോക്കിൽ നിന്നു ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു വയോധികനായ ഒരു വൈദീകൻ. തീവണ്ടിമുറിയിൽ ആ അപ്പൂപ്പനോട് ചങ്ങാത്തംകൂടി ഒരു കുഞ്ഞുബാലിക. പെട്ടെന്ന് ചെറുപ്പക്കാരിയായ ആ അമ്മ കുട്ടിയെ ശാസിച്ചുകൊണ്ടു പറഞ്ഞു: 'പീഡോഫൈൽസ്'.
കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്കുള്ള ഒറ്റവാക്കാണ് അത്. ആ നിമിഷം ഹൃദയംതകർന്ന് മരിച്ചുപോയിരുന്നെങ്കിലെന്നു കൊതിച്ചു ആ നല്ല പുരോഹിതൻ.അദ്ദേഹം നേരിട്ട് പറഞ്ഞതാണിത്. ഇത് വിവരിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ തൊണ്ടയിടറി.കത്തോലിക്ക രാജ്യമാണ് അയർലൻഡ്. ജനസംഖ്യയുടെ എഴുപത്തിരണ്ട് ശതമാനവും കത്തോലിക്കർ. ജനജീവിതത്തിൽ നൂറ്റാണ്ടുകളായി സക്രിയമായിരുന്നു സഭ; സജീവമായ ഇടവകകൾ, പ്രാർത്ഥനകളും കൂദാശകളും സജീവം. പക്ഷേ, കഴിഞ്ഞ ഇരുപതുവർഷംകൊണ്ട് കാര്യങ്ങളാകെ കീഴ്മേൽ മറിഞ്ഞു.
അമേരിക്കയിലെ സ്ഥിതിയും ഭിന്നമല്ല. അവിടുത്തെ കത്തോലിക്കാസഭ വൈദീകരുടെ പീഡനകേസുകൾ കൈകാര്യംചെയ്തും നഷ്ടപരിഹാരം നൽകിയും മുച്ചൂടും മുടിഞ്ഞു. പോർട്ട് ലാൻഡ്, ടക്സൺ, മിൽവോക്കി തുടങ്ങി ഒരു ഡസനിലേറെ രൂപതകൾ കോടതികളിൽ പാപ്പർ ഹർജി ഫയൽചെയ്തു.പള്ളിയോടുചേർന്നുള്ള പ്രൈമറിസ്കൂൾ മുറ്റത്ത് കാൽകുത്താൻ ഭയമാണെന്നു പറഞ്ഞ ഇംഗ്ലണ്ടിലെ ഒരു ഇംഗ്ലീഷ് വൈദീകൻ എന്റെ സുഹൃത്താണ്. ലോകമെന്പാടുമുള്ള വൈദീകരുടെ പാപങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മാപ്പിരന്നത് നാളുകൾ മാത്രം മുൻപാണ്.ഏറ്റവും പുതിയ കണക്കനുസരിച്ച് 415,792 വൈദീകരുണ്ട് കത്തോലിക്കാസഭയിൽ. ഇവരിൽ ഇടറിപ്പോയവർ ഒരു ശതമാനത്തിലും താഴെയാണ്. പക്ഷേ, ആ ന്യൂനപക്ഷത്തിന്റെ പേരിലാണ് ലോകം മുഴുവനുമുള്ള വൈദീകർ അവഹേളിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും.
സുകൃതികളായ ആ ബഹുഭൂരിപക്ഷത്തിനുമുന്നിൽ സ്തുതിചൊല്ലിക്കൊണ്ടുതന്നെ ചിലതൊക്കെ പറയട്ടെ ഞങ്ങൾ ഇക്കുറി.മാനന്തവാടി രൂപതയിലെ റോബിൻ എന്ന പുരോഹിതന്റെ പിഴച്ചുപോയ വഴികളെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ വിചാരണയിപ്പോൾ. ഏറെ നല്ലതാണ് ആ വിചാരണയെന്നു പറയുമ്പോൾ തെല്ലുമില്ല, വൈക്ലബ്യം. കാരണം, മൂടിവയ്ക്കപ്പെട്ട ഒട്ടനവധി കനൽക്കഥകൾ നേരിട്ടറിയാം; ഇത്രയേറെ ചാനലുകളും സോഷ്യൽ മീഡിയയും ഇല്ലായിരുന്ന ഒരു കാലഘട്ടം.ഏതു രൂപതാമെത്രാനും വെറും നാല് ഫോൺവിളികൾ കൊണ്ട് ഇത്തരത്തിലുള്ള ഏതു വാർത്തയും തമസ്കരിക്കാൻ കഴിയുമായിരുന്ന കാലത്തെക്കുറിച്ചാണത്. കോട്ടയത്തേക്ക് രണ്ടു ഫോൺ കോൾ, കോഴിക്കോട്ടേക്ക് ഒന്ന്, തിരുവനന്തപുരത്തേക്ക് മറ്റൊന്ന്. മനോരമയും ദീപികയും മാതൃഭൂമിയും കേരളകൗമുദിയും ചേർന്ന് ഇത്തരത്തിൽ ഒതുക്കിത്തുതീർത്ത സംഭവങ്ങൾ വാർത്താമുറികളിൽ പ്രവർത്തിച്ചവർക്കറിയാം.
കാലം മാറിയതോടെ വാർത്തകളുടെ മൂടികൾ തുറക്കപ്പെടുന്നുവെന്നു മാത്രം. സഭയുടെ 'സൽപ്പേര്' നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം തമസ്കരണങ്ങൾ. കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇപ്പോഴും വിദഗ്ദമായി ചെയ്യുന്നുണ്ട് ഇതേ തന്ത്രം.ഇത്തരത്തിൽ 'ഭ്രൂണഹത്യ ചെയ്യപ്പെട്ട' വാർത്തകൾകൂടി കണക്കിലെടുത്താണ് ഈ കുറിപ്പിലെ അക്ഷരങ്ങളെ തേച്ചുമിനുക്കിയത്. മുറിപ്പെടുത്താൻ ഉദ്ദേശ്യമില്ല; മിഴിതുറന്നൊന്നുകാണാൻ ഇടയാകട്ടെ എന്നുമാത്രമാണ് പ്രാർത്ഥന.ആൾക്കൂട്ടം തന്റെ മുന്നിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുവന്ന പാപിനിയുടെ മുഖത്തുപോലും നോക്കാതെ ക്രിസ്തു നിലത്ത് എഴുതിക്കൊണ്ടിരുന്നു; ഒടുവിൽ അദ്ദേഹം പറഞ്ഞു: 'നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം ഇവളെ കല്ലെറിയട്ടെ!'
ആ പാവത്തെ കരുണയോടെ ഉൾക്കണ്ണിൽക്കണ്ടുകൊണ്ട് നടത്തിയ 'നിലത്തെഴുത്തല്ല' യെരുശലേം ദേവാലയത്തിൽ ചാട്ടവാർ എടുത്തപ്പോൾ ക്രിസ്തു നടത്തിയതെന്നു വിസ്മരിക്കരുത്. 'വെള്ളയടിച്ച കുഴിമാടങ്ങൾ' എന്ന് അവൻ ആരെയെങ്കിലും നോക്കി വിളിക്കുന്നുണ്ടോയെന്നുകൂടി ചുറ്റുമൊന്നു പരതുന്നത് നല്ലതാണ്.റോബിൻ ചെയ്തുവെന്നു പരക്കെ പറയപ്പെടുന്ന കാര്യങ്ങൾ ഇവയാണ്:
ഒന്ന് :തനിക്ക് ആത്മീയമായി ഭരമേല്പിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയുമായി വ്യഭിചാരം എന്ന പാപം ചെയ്തു.
രണ്ട് :പ്രായംതികയാത്ത ബാലികയെയാണ് ലൈംഗികമായി ദുരുപയോഗിച്ചത്.
മൂന്ന്: ദൈവത്തിന്റെ പ്രതിപുരുഷനായി തന്നെ കണ്ടിരുന്ന ഒരു കുട്ടിയുടെ ദാരിദ്ര്യം മുതലെടുത്ത് അവളെ ചൂഷണം ചെയ്തത്.
നാല്: തന്നിൽ നിന്ന് പെൺകുട്ടിക്ക് പിറന്ന കുഞ്ഞിന്റെ പിതൃത്വം അവളുടെ തന്നെ അപ്പനിൽ ആരോപിക്കാനുള്ള കാപട്യം.
അഞ്ച് :ഈ കടുത്തപാപങ്ങൾ മറച്ചുവച്ചു രക്ഷപെടാനുള്ള ശ്രമം.ഈ കുറ്റങ്ങൾ അയാൾ സമ്മതിച്ചതായാണ് പൊലീസിന്റെ ഭാഷ്യം.
48 വയസുള്ള, ആത്മീയപരിശീലനം ലഭിച്ച ഒരാൾക്ക് എങ്ങിനെയാണ് ഒരു ബാലികയെ ലൈംഗികമായി ദുരുപയോഗിക്കാൻ മനസുവരുന്നത്? ക്രൈസ്തവവിശ്വാസമുള്ള സാധാരണ മനുഷ്യർക്കുപോലും ചിന്തിക്കാൻ പ്രയാസമുള്ള കാര്യമാണിത്.
കേരളത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ കുടുംബങ്ങളിൽ നടക്കാറില്ല? ഉണ്ടാവാം. എന്നാൽ, ഒരു പുരോഹിതൻ ഇതുചെയ്യുമ്പോഴുള്ള ആ പാപത്തിന്റെ ഗൗരവം പലകുറി ഏറുന്നു.പുതിയനിയമത്തിൽ തന്നെ ഇതിനുള്ള ഉദാഹരണമുണ്ട്.
സ്നാപകയോഹന്നാന്റെ ജനനം ഗബ്രിയേൽ മാലാഖ പുരോഹിതനായ സക്കറിയയോട് വെളിപ്പെടുത്തുന്പോൾ അദ്ദേഹമൊരു മറുചോദ്യം ചോദിക്കുന്നുണ്ട്: 'ഇതെങ്ങിനെ സംഭവിക്കും?'ഏതാനും മാസം കഴിഞ്ഞു വീണ്ടും ഗബ്രിയേൽ ദൂതൻ സാധാരണക്കാരിയായ മറിയത്തിന്റെ അടുക്കലും സമാനമായ സന്ദേശം നൽകുന്നു. മറിയവും സക്കറിയ ചോദിച്ചതുപോലെ ചോദിക്കുന്നു: 'ഇതെങ്ങിനെ സംഭവിക്കും?'
അവിശ്വസിച്ച സക്കറിയ ഊമനായി; മറിയത്തിനാകട്ടെ മറുപടിയും ലഭിച്ചു.അത്രമേൽ 'സീരിയസ്' ആണ് പൗരോഹിത്യം എന്ന് സാരം. അസ്സീസിയിലെ അതിവിശുദ്ധനായ ഫ്രാൻസിസിനെ മെത്രാൻ പോലും പലകുറി നിർബന്ധിച്ചു: 'നീയൊരു വൈദീകൻ ആകുക.'തനിക്കതിനുള്ള വിശുദ്ധിയില്ല എന്നായിരുന്നു ഫ്രാൻസിസിന്റെ ആവർത്തിച്ചുള്ള ഉത്തരം.ഒരുപാട് ഇരുണ്ടുപോകുന്ന കാലഘട്ടമാണ് ഇത്. എല്ലാ വെട്ടങ്ങളും വല്ലാതെ കെട്ടുപോകുന്ന ഒരു കെട്ടകാലം! കേരളത്തിലെ സഭയിൽ ഇപ്പോൾ സംഭവിക്കുന്നത് ഒരു അപായസൂചനയാണ് എന്നു തിരിച്ചറിയാൻ വൈകിപ്പോകരുത്.
കഴിഞ്ഞദിവസം ഒരു മാധ്യമസുഹൃത്ത് 'ഔട്ട് ലൂക്ക്' മാസികയുടെ ഒരു ലക്കം അയച്ചുതന്നു. അതിന്റെ കവർ സ്റ്റോറിയുടെ തലക്കെട്ട്:
പ്പ്രിെസ്റ്റ്ല്യ് പ്പ്രെദറ്റൊര്സ്. ഇരപിടിയന്മാരായ പുരോഹിതരെന്നു ഭാഷാന്തരം.
റോബിന്റെ കഥകൾ പുറത്തറിയാൻ തുടങ്ങിയിരുന്നില്ല അപ്പോൾ. ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളസഭ കണ്ട 'ഇരപിടിയന്മാരുടെ' മുഖങ്ങളായിരുന്നു അതിൽ.കോട്ടപ്പുറം രൂപതയിലെ എഡ്വേർഡ് ഫിഗറസ് എന്ന നാൽപ്പത് വയസുള്ള പുരോഹിതൻ; 14 വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇരട്ടജീവപര്യന്തം.
തൃശൂർ രൂപതയിലെ രാജു കൊക്കൻ എന്ന വൈദീകൻ; ആദ്യകുർബാന സ്വീകരണത്തിന് ഒരുങ്ങിയ ഒൻപതുവയസുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചതാണ് കുറ്റം! പാലക്കാട് വാളയാറിൽ ഫാത്തിമ സോഫിയ എന്ന പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കുറ്റത്തിന് ആരോഗ്യരാജ് എന്ന പുരോഹിതൻ അറസ്റ്റിൽ.കുറേവർഷം മുൻപ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കുറ്റം ചുമത്തപ്പെട്ട സിറിയക് കാർത്തികപ്പള്ളി എന്ന വൈദീകൻ. ഈ പട്ടിക നീണ്ടുപോകുന്നു.
ഇതിലേറെ സംഭവങ്ങൾ അറിയാവുന്നവരാണ് പല രൂപതാധ്യക്ഷന്മാരും. പലതും പുറത്തുവരാതെ മറച്ചുപിടിച്ചത് അവരുടെ മിടുക്ക്; ദൈവസന്നിധിയിൽ അത് കുടുക്ക് ആവാതിരുന്നാൽ മതിയായിരുന്നു. ആരെയും അപകീർത്തിപ്പെടുത്താനല്ല ഈ വാക്കുകൾ; ഇതൊരുതരം സ്വയം വിമർശനമാണ്. എത്രകാലം ഇത് കണ്ടില്ലെന്നു നടിക്കാൻ കഴിയും? സെമിനാരി പരിശീലനകാലത്ത് തുടങ്ങണം നല്ല പുരോഹിതനെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ. വിശുദ്ധിയുടെ ഞാറ്റടികൾ ആകേണ്ടിയിരുന്ന സെമിനാരികൾ പാരലൽ കോളേജ് നിലവാരത്തിലുള്ള അധ്യയനശാലകളും കോളേജ് ഹോസ്റ്റലിനേക്കാൾ അശുദ്ധിവിളയുന്ന താമസസ്ഥലങ്ങളും ആയിത്തീരുന്നു. വേലിതന്നെ വിളവുതിന്നുന്ന അനുഭവങ്ങൾ!
ഒരു പുരോഹിതനാവുക അത്രവലിയ നഷ്ടക്കച്ചവടമല്ല ഇന്ന്! സമൂഹത്തിൽ മാന്യമായ സ്ഥാനം, ഏതു പന്തിയിലും മുൻനിരയിലൊരു ഇരിപ്പിടം. കൊച്ചച്ചന്മാർക്കുപോലും ആഡംബരകാറുകളും സ്മാർട്ട് ഫോണുകളും ഇന്റർനെറ്റും ആയാസരഹിതമായ ജീവിതവും. അല്ലലില്ലാതെ ജീവിക്കാനുള്ള വക വേറെയും. സൗഹൃദസദസുകളിൽ മദ്യപിക്കുന്ന വൈദീകരും ധാരാളം.
വൈദീകജീവിതങ്ങൾക്ക് ഒരു 'മോണിറ്ററിങ്' സംവിധാനം വേണം. ഓരോ വൈദീകന്റെയും ആത്മീയസ്ഥിതി വിലയിരുത്താൻ മുതിർന്ന വൈദീകരുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കണം. പുഴുക്കുത്തുകൾ തുടക്കത്തിലേ കണ്ടറിഞ്ഞാൽ ചികിത്സ എളുപ്പമാണ്.
കുറ്റപ്പെടുത്താനല്ല, ഈ കുറിമാനം എന്ന് ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ. വല്ലാതെ നിറംകെട്ടു പോകുന്നു ഈ കാലം, നമ്മുടെ അൾത്താരകൾ അങ്ങനെ ആകാതിരിക്കട്ടെ.പ്രിയപ്പെട്ട വൈദീകരെ, നിങ്ങൾ ഉയർത്തുന്ന കാസകളിൽ ഞങ്ങളിൽ പലരുടെയും തുടിക്കുന്ന ഹൃദയം കൂടിയുണ്ടെന്ന് ഓർമ്മിക്കണേ!
(ദീപികയിൽ ദീർഘകാലം ജോലിചെയത ശേഷം യുകെയിൽ സ്ഥിരതാമസമാക്കി വചന പ്രഘോഷകനായി മാറിയ വ്യക്തിയാണ് ലേഖകൻ)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്