രാഷ്ട്രീയക്കാരുടെ ഒത്താശയോടെ റിസോർട്ട് കെട്ടിപ്പൊക്കാൻ ഒരുങ്ങിയവരുടെ കുത്തിനു പിടിച്ച് ശ്രീറാം വെങ്കിട്ടരാമൻ; വേണ്ടപ്പെട്ടവർക്ക് പിടിവീണപ്പോൾ സബ്കളക്ടറെ മാറ്റണമെന്ന മുറവിളിയുമായി കക്ഷിഭേദമെന്യേ ചരടുവലികൾ; കോടതി പറഞ്ഞത് അക്ഷരംപ്രതി നടപ്പാക്കുന്ന ഉദ്യോഗസ്ഥനെ ജനങ്ങളുടെ ശത്രുവാക്കുന്ന കുതന്ത്രം ഫലിച്ചാൽ അത് മൂന്നാറിന്റെ മരണമണി
മറുനാടൻ മലയാളി ബ്യൂറോ
ദേവികുളം: കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുമ്പോഴും ടൂറിസമാണ് കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രിയുൾപ്പെടെ പറയുന്നു. ആ കേരള ടൂറിസത്തിന്റെ ഹൃദയമായി നിലകൊള്ളുന്ന ഭൂമിയാണ് മൂന്നാർ. നീലക്കുറിഞ്ഞികൾ പൂക്കുന്ന, നടന്നുപോകുമ്പോൾ മേഘപ്പാളികൾ തൊട്ടുരുമ്മി സ്വകാര്യംപറയുന്ന യഥാർത്ഥ സ്വർഗഭൂമി. ഭൂമിയിലെ ആ സ്വർഗത്തിന്റെ ചാരുത കവർന്നെടുക്കാൻ ഒരുകൂട്ടർ ശ്രമിക്കുമ്പോൾ അതിനെ നഖശിഖാന്തം എതിർത്തുകൊണ്ട് രംഗത്തെത്തുന്ന റവന്യൂ അധികാരികൾ അധികമുണ്ടായിട്ടില്ല ഇടുക്കിയുടെ ചരിത്രത്തിൽ.
മറുനാടൻ റിപ്പോർട്ടിന്റെ ഒന്നാം ഭാഗം
ഇപ്പോൾ നട്ടെല്ലുള്ള ഒരു റവന്യൂ ഉദ്യോഗസ്ഥൻ അതിന് ശ്രമിക്കുമ്പോൾ റിസോർട്ട്, ഭൂമാഫിയകളുടെ ദല്ലാളന്മാരായി നിന്ന് ഭരണകക്ഷിയുടേത് ഉൾപ്പെടെ എല്ലാവരും ആ ഉദ്യോഗസ്ഥനെതിരെ നിലകൊള്ളുന്നു.
റിസോർട്ട് മാഫിയക്ക് മൂന്നാറിലെ ഭൂമിയെ കശാപ്പുചെയ്യാൻ വിട്ടുകൊടുക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മുന്നോട്ടുപോകുമ്പോൾ എതിർക്കാൻ പലപല തൊടുന്യായങ്ങളുമായി രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം രംഗത്തെത്തുന്നത് വേണ്ടപ്പെട്ടവർക്ക് വേദനിക്കുന്നു എന്ന തിരിച്ചറിവോടെയാണ്. പക്ഷേ, കോടതിയുത്തരവിന്റെ ബലത്തിലാണ് ശ്രീറാം എന്ന റവന്യൂ ഉദ്യോഗസ്ഥൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നത് എന്നതിനാൽ അതിനെ പ്രത്യക്ഷത്തിൽ എതിർക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന ഭയവും രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ട്.
എങ്കിലും അവർ കർഷകരുടേയും കർഷക തൊഴിലാളികളുടേയും വേദനയെന്ന മട്ടിൽ ആണ് വിഷയം സമരരംഗത്തേക്ക് എത്തിക്കുന്നത്. നേരത്തേ തിരുവല്ലയിലായിരുന്നു ശ്രീറാമിന്റെ പ്രവർത്തനം. അവിടെയും ജെസിബികളുമായി അനധികൃത നിർമ്മാണത്തിനെതിരെ ശക്തമായി നിലകൊണ്ട ശക്തനായ ഉദ്യോഗസ്ഥനാണ് ശ്രീറാം. അതുകൊണ്ടുതന്നെ ശ്രീറാമിന്റെ നിശ്ചയദാർഢ്യം പ്രകടമാണ് മൂന്നാറിലും. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ശ്രീറാമിനെ ദേവീകുളത്തേക്ക് നിയോഗിച്ചതെന്നാണ് സൂചന.
ആദ്യഘട്ടത്തിൽ സി.പി.എം ഉൾപ്പെടെയുള്ള കക്ഷികൾ, ഇപ്പോൾ മന്ത്രിയായ എംഎം മണി ഉൾപ്പെടെ ഉള്ള നേതാക്കൾ റവന്യൂ വകുപ്പിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നെങ്കിലും അന്ന് വകുപ്പ് കയ്യാളുന്ന സിപിഐ റവന്യൂ ഉദ്യോഗസ്ഥരെ ന്യായീകരിച്ചിരുന്നു ഇടുക്കിയിലെ വിഷയങ്ങളിൽ. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. സിപിഐ ഇടുക്കി ജില്ലാ നേതൃത്വം തന്നെ ഇടുക്കിയിലെ, പ്രത്യേകിച്ച് മൂന്നാറിലെ റവന്യൂ നടപടികളുമായി ബന്ധപ്പെട്ട് ദേവികുളം സബ്കളക്ടർക്കെതിരെ നിലകൊള്ളുകയാണ് ഇപ്പോൾ. ഇതോടെ ഇദ്ദേഹത്തെ മാറ്റണമെന്ന് ഇടുക്കിയിലെ ഭരണ കക്ഷി നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെടുമ്പോഴും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ന്യായമായ കാരണങ്ങളൊന്നും സംസ്ഥാന സർക്കാരിന് മുന്നിൽ അവതരിപ്പിക്കാനും അവർക്ക ആവുന്നില്ല.
അതുകൊണ്ട് ഇപ്പോൾ സമരം നടത്തി ദേവീകുളം സ്ബ് കളക്ടർ മോശക്കാരനെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് മൂന്നാറിൽ അരങ്ങേറുന്നത്. രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കുന്ന ആരോപണങ്ങളും സബ്കളക്ടറായി എത്തിയ ശേഷം ശ്രീറാം സ്വീകരിച്ച നടപടികളും ശ്രദ്ധിച്ചാൽ മാത്രം ഇക്കാര്യം വ്യക്തമാകും.
യാഥാർത്ഥ്യവുമായി പുലബന്ധംപോലും ഇല്ലാത്തവയാണ് അവയിൽ പലതും. സാധാരണക്കാർക്ക്, അല്ലെങ്കിൽ യഥാർത്ഥ കർഷകന് വിഷമം ഉണ്ടാക്കുന്ന ഏതു കാര്യമാണ് ദേവികുളം സബ്കളക്ടർ സ്വീകരിച്ചിട്ടുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അനധികൃത നിർമ്മാണം നടത്തി മൂന്നാറിനെ മുടിക്കുന്ന റിസോർട്ട് മാഫിയക്കെതിരെ കടുത്ത നടപടികൾ ശ്രീറാം തുടങ്ങിയതോടെയാണ് അവരുടെ ദല്ലാളന്മാരായി പലരും രാഷ്ട്രീയ കക്ഷികളുടെ പേരിൽ രംഗത്തെത്തിയിട്ടുള്ളതെന്നാണ് വിവരം.
പ്രദേശത്തെ രാഷ്ട്രീയ കക്ഷികൾ സബ്കളക്ടർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇങ്ങനെ:
- 1.മൂന്നാർ മേഖലയിലെ 8 വില്ലേജുകളിൽ സാധാരണക്കാരായ ആളുകളെ ഒരുവീട് പോലും വയ്ക്കാൻ അനുവദിക്കുന്നില്ല. പ്രധാന മന്ത്രിയുടെ പദ്ധതിയിൽ പെടുന്ന ഒരു ശൗചാലയം പണിയാൻപോലും സമ്മതിക്കുന്നില്ല.
- 2.നട്ടു വളർത്തിയ മരങ്ങൾ മുറിക്കുന്നതിനും തടസ്സം നിൽക്കുന്നു. വട്ടവടയിലെ സാധാരണക്കാരായ കർഷകരുടെ 14,000 ഏക്കറോളം വരുന്ന യൂക്കാലിപ്റ്റസ് കൃഷി ഇതുമൂലം പ്രതിസന്ധിയിലാണ്.
- 3. മീഡിയാ മാനിയാക്കായ ഈ ഉദ്യോഗസ്ഥൻ ഓരോദിവസവും ഓരോ ഉത്തരവെന്ന കണക്കിന് വിചിത്രമായ പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന് ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ്.
- 4. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ താൽപര്യങ്ങൾക്കും നയങ്ങൾക്കും വിരുദ്ധമായാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം. വട്ടവട കൊട്ടാക്കമ്പൂർ വില്ലേജുകളിലെ എല്ലാ പട്ടയങ്ങളും പരിശോധിക്കാൻ ഉത്തരവിറക്കി. കുറേ ആളുകൾക്ക് നോട്ടീസും കൊടുത്തു ഉപരോധ സമരവും ജനരോഷവുംകൊണ്ട് അതിനെ ഒരുവിധം പ്രതിരോധിച്ചു. അപ്പോൾ ഇതാ പുതിയ ഉത്തരവ്. അഞ്ചുനാട് എന്നറിയപ്പെടുന്ന മറയൂർ, കാന്തല്ലൂർ, വട്ടവട, കൊട്ടാക്കമ്പൂർ, കീഴാന്തൂർ എന്നീ വില്ലേജുകളിൽ എല്ലാം പട്ടയം പരിശോധിക്കാതെ കൈവശ സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയില്ല പോലും.
- 5. സൂപ്പർകളക്ടർ ചമഞ്ഞ് അടിക്കടി ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവുകളിറക്കുന്ന ഈ ഉദ്യോഗസ്ഥനെ പുറത്താക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
സബ്കളക്ടർ എന്ന നിലയിൽ ശ്രീറാം കൈക്കൊണ്ട നടപടികൾ ഇങ്ങനെ:
- 1. നിലവിൽ സ്റ്റോപ്പ്മെമോ അവഗണിച്ച് നിർമ്മാണം തുടർന്ന റിസോർട്ട് ഉടമകൾക്കെതിരേ ക്രിമിനൽ കേസെടുത്തുതുടങ്ങി. പള്ളിവാസൽ, കെ.ഡി.എച്ച്, ചിന്നക്കനാൽ വില്ലേജുകളിലായി ഏകദേശം 50 കേസുകൾ ഇങ്ങനെ എടുത്തിട്ടുണ്ട്.
- 2. വീടു നിർമ്മിക്കുന്നതിന് എൻഒസി ലഭിക്കുന്നതിനായി സമർപ്പിക്കപ്പെട്ട എല്ലാ അപേക്ഷകളും ഫാസ്റ്റ് ട്രാക്കിൽ തീർപ്പാക്കി.
- 3. പള്ളിവാസൽ വില്ലേജിൽ ചിത്തിരപുരം ഭാഗത്തുള്ള കെ.എസ്.ഇ.ബിവക 196.8 ഏക്കർ ഭൂമിയിൽ നിന്നും 27 ഏക്കർ ഭൂമിക്ക് അനധികൃതമായി പട്ടയം എടുത്ത് റിസോർട്ടുകൾ നിർമ്മിക്കുന്നതായും ഈ ഭൂമിസർക്കാരിലേക്ക് ഏറ്റെടുത്ത് ഭൂരഹിതരായആളുകൾക്ക് നൽകണമെന്നും ജില്ലാകളക്ടർക്ക് റിപ്പോർട്ടയച്ചു.
- 4. ഉടുമ്പൻചോല താലൂക്കിൽ ചതുരംപ്പാറ വില്ലേജിൽ ഉൾപ്പെട്ട സി.എച്ച്.ആർ പ്രദേശത്തെ വമ്പൻ ക്വാറി മുതലാളിയുടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും അനധികൃതമായി പാറ പൊട്ടിച്ച വകയിൽ ക്വാറി മുതലാളിയിൽ നിന്നും ഒരുകോടിരൂപ പിഴ ഈടാക്കുവാൻ ശുപാർശ ചെയ്ത് റിപ്പോർട്ട് അയക്കുകയും ചെയ്തു.
- 5. ഇതേ വില്ലേജിൽ തന്നെ ഉള്ള മറ്റൊരു ക്വാറിയിൽ പരിശോധന നടത്തി കോടിക്കണക്കിന് രൂപയുടെ കല്ല് അനധികൃതമായി പൊട്ടിച്ച് കടത്തിയതായി കണ്ടെത്തി കളക്ടർക്ക് റിപ്പോർട്ട് ചെയ്തു.
- 6. പള്ളിവാസൽ വില്ലേജിൽ ആരോഗ്യവകുപ്പിന്റെ ഭൂമികൈയേറി മതിലുംറോഡും നിർമ്മിച്ച റിസോർട്ടുടമയിൽ നിന്നും ഈ സ്ഥലം വീണ്ടെടുക്കുവാൻ ഉത്തരവിട്ടു.
- 7. മൂന്നാർ ടൗണിലെ പൊതുമരാമത്ത് വകുപ്പിന്റെയും കെ.എസ്.ഇബിയുടേയും ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങി. (യാതൊരു രേഖയുമില്ലാതെ കെ.എസ്.ഇ.ബി ഭൂമി കൈയേറിയാണ് എസ്രാജേന്ദ്രൻ എം.എൽഎ താമസിക്കുന്നത് എന്ന് നേരത്തേ തന്നെ ആരോപണമുണ്ട്.)
- 8. വട്ടവട, കൊട്ടാക്കമ്പൂർ വില്ലേജുകളിലായി ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി അന്യാധീനപ്പെട്ടു കിടക്കുന്നതായി കാണിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിതാ പി ഹരൻ സമർപ്പിച്ച റിപ്പോർട്ടനുസരിച്ച് ഈ ഭൂമിയെല്ലാം പരിശോധന നടത്തി വീണ്ടെടുക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവനുസരിച്ചുള്ള നടപടികളുടെ ഭാഗമായി അനധികൃതമായി 50 ഏക്കറോളം ഭൂമി കൈവശംവച്ചിട്ടുള്ള ഇടുക്കിഎംപി ജോയ്സ് ജോർജിനടക്കം നോട്ടീസയച്ചു.
ഈ ശക്തമായ നടപടികൾ തന്നെയാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേവികുളത്തുനിന്ന് പറപ്പിക്കാൻ കക്ഷിഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കുന്നതിന് പിന്നിലെന്ന് വ്യക്തം.
രണ്ടുപക്ഷത്തിന്റേയും ഈ വാദങ്ങളിൽ നിന്ന് ആർക്കാണ് സബ്കളക്ടർ ദ്രോഹിയാകുന്നതെന്ന് വ്യക്തമാകുന്നു. രാഷ്ട്രീയക്കാർക്കുപോലും തലവേദനായി ശ്രീറാം വെങ്കിട്ടരാമൻ എന്ന നട്ടെല്ലുള്ള ഉദ്യോഗസ്ഥൻ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നടങ്കം എതിർക്കുന്നതിന്റെ പൊരുളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നു. ഇതിനെല്ലാം പുറമെയാണ് റിസോർട്ട് മാഫിയക്കെതിരെ ശ്രീറാം കഴിഞ്ഞ മാസം സ്വീകരിച്ച ശക്തമായ നടപടികൾ.
ഇദ്ദേഹം ആദിവാസി ക്ഷേമത്തിനും മറ്റുമായി കൈക്കൊള്ളുന്ന നടപടികൾ സാധാരണ ജനങ്ങൾക്കിടയിൽ ഈ സബ്കളക്ടർക്ക നല്ല മതിപ്പുണ്ടാക്കിയെന്നാണ് മറുനാടന് വ്യക്തമായിട്ടുള്ളത്. കരമടവ് നിർത്തിവച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ രേഖകളിൽ പരിശോധന നടക്കുന്നതിനാൽ തങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുമെന്ന കാര്യത്തിൽ യഥാർത്ഥ കർഷകർക്ക് സന്തോഷമേ ഉള്ളുവെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
പഞ്ചായത്ത് അനുമതി തേടിയുള്ള റിസോർട്ട് നിർമ്മാണത്തിനും കൂച്ചുവിലങ്ങ്
പഞ്ചായത്തുകളിൽ നിന്ന് അനുമതി തേടി നിർമ്മാണം തുടങ്ങുകയും പിന്നീട് ഇത് സബ്കളക്ടർ കണ്ടെത്തിയതോടെ അവയുടെ നിർമ്മാണം നിർത്തലാക്കാൻ പഞ്ചായത്തുകൾക്ക് ലൈസൻസ് റദ്ദാക്കാനുൾപ്പെടെ നടപടി സ്വീകരിക്കേണ്ടിവരികയും ചെയ്ത നിരവധി സംഭവങ്ങളാണ് ഉണ്ടായത്. ഇതോടെയാണ് ശ്രീറാം റിസോർട്ട് മാഫിയയുടെയും നോട്ടപ്പുള്ളിയായതെന്ന് രേഖകളിൽ നിന്നുതന്നെ വ്യക്തമാണ്.
പള്ളിവാസൽ പഞ്ചായത്തിൽ നിന്ന് ആദ്യം അനുമതി നൽകുകയും പിന്നീട് ദേവികുളം സബ്കളക്ടർ നിർദ്ദേശിക്കുകയും ഫോണിൽ ഉത്തരവ് നൽകുകയും ചെയ്തതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിരവധി റിസോർട്ടുകൾക്കാണ് നിർമ്മാണം നിർത്താൻ നോട്ടീസ് നൽകുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുള്ളത്.
മൂന്നാർ ടീ വില്ലേജ് റിസോർട്ട്, ചിത്തിരപുരം ഭാഗത്തെ ഏഞ്ചലീന സ്നോലൈൻ റിസോർട്ട്, മൂന്നാർ ക്യൂൻ റിസോർട്ട് എന്നിവയ്ക്കെല്ലാം ഇങ്ങനെ നോട്ടീസ് നൽകി. ഇവർക്ക് ആദ്യഘട്ടത്തിൽ നിർമ്മാണാനുമതി പഞ്ചായത്ത് നൽകുകയും സബ്കളക്ടർ ഇത് കണ്ടുപിടിച്ച് നോട്ടീസ് നൽകാൻ നിർദ്ദേശിക്കുകയുമായിരുന്നുവെന്നാണ് വിവരം. പഞ്ചായത്ത് അനുമതി നൽകുകയും പിന്നീട് റവന്യൂ അധികാരിയെന്ന നിലയിൽ സബ്കളക്ടറും വില്ലേജ് ഓഫീസറും ഇടപെട്ട് ഇവയ്ക്ക് നിർമ്മാണം നിർത്താൻ സ്റ്റോപ്പ് മെമോ നൽകുകയും ലൈസൻസ് റദ്ദുചെയ്യുമെന്ന് വ്യക്തമാക്കി ഷോകോസ് നോട്ടീസ് നൽകുകയുമായിരുന്നു.
ഇത്തരത്തിൽ തട്ടിപ്പുകൾക്കെതിരെ സന്ധിയില്ലാതെ നടപടി സ്വീകരിക്കുന്നതിന് പുറമെ ഏതു സാധാരണക്കാരനും നേരിട്ട് സന്ദർശിച്ചോ അല്ലാതെയോ നൽകുന്ന പരാതികൾ കൃത്യമായി പഠിച്ച സമയബന്ധതമായി തീർപ്പാക്കുന്നുമുണ്ട് ഈ ഉദ്യോഗസ്ഥൻ. സ്ഥലത്തെ ഊരുകളിലെ പ്രശ്നങ്ങൾ പഠിച്ചും അവർക്ക് കുടിവെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ എത്തിക്കാനും പുതിയ പദ്ധതികൾ നടപ്പാക്കുകയും നടപടികളെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒരു റവന്യൂ അധികാരി ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന ഉദ്യോഗസ്ഥനെ മൂന്നാറിൽ നിന്ന് കെട്ടുകെട്ടിക്കാനാണ് ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയക്കാർ കൈകോർക്കുന്നത്.
സിവിൽസർവ്വീസ് എന്നത് രാഷ്ട്രീയക്കാരെ സേവിക്കലല്ല മറിച്ച് സാധാരണക്കാരായ ജനങ്ങളെ സേവിക്കലാണെന്ന് തിരിച്ചറിയുന്ന വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ശ്രീറാം വെങ്കിട്ടരാമൻ. ആ അർത്ഥം മനസ്സിലാക്കി ശക്തമായ നടപടികളുമായി അദ്ദേഹം മുന്നോട്ട് പോകുമ്പോൾ എതിർത്ത് തോൽപ്പിക്കാനും മാഫിയകളെ സംരക്ഷിക്കാനും രാഷ്ട്രീയക്കാരും കൂടി കച്ചകെട്ടി ഇറങ്ങുമ്പോൾ നഷ്ടമാകുന്നത് മൂന്നാറിന്റെ അവസാനത്തെ അവസരമാണ്.
ഈ ശക്തനായ ഉദ്യോഗസ്ഥനെയും മാറ്റിയാൽ അനധികൃത നിർമ്മാണങ്ങളും, കൈയേറ്റവും പുഴമലിനീകരണവും എല്ലാംകൊണ്ട് വീർപ്പുമുട്ടുന്ന മൂന്നാറിന് അത് എന്നെന്നേക്കുമായുള്ള മരണമണിയായി മാറും. അതിന് സംസ്ഥാന സർക്കാരിന്റെ, സിപിഐയുടെ കയ്യിലിരിക്കുന്ന വകുപ്പിന്റെ അനുവാദം ഉണ്ടാകില്ലെന്ന പ്രത്യാശയിലാണ് കേരളത്തിലെ പ്രകൃതി സ്‌നേഹികളും മൂന്നാർ എന്ന സ്വപ്‌നഭൂമി നശിപ്പിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്ന നല്ല മനുഷ്യരും.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍