ആർഎസ്എസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയ്ക്കൊടുവിൽ ജനം ടിവിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞ് രാജേഷ് പിള്ള; പുറത്തുപോകുന്നത് ചാനലിന്റെ പോക്കിലും നടപ്പിലും എതിർപ്പുള്ളതിനാൽ; തന്റെ അഭിപ്രായങ്ങൾക്കു വില ലഭിച്ചില്ലെന്നും പിള്ള
തിരുവനന്തപുരം: ആർഎസ്എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനം ടിവിയുടെ സിഇഒ സ്ഥാനത്തുനിന്ന് രാജേഷ് പിള്ള രാജിവച്ചു. ഏറെക്കാലമായി ചാനൽ നേതൃത്വവുമായി അഭിപ്രായ ഭിന്നത തുടർന്ന രാജേഷ് പിള്ള തന്റെ രാജിക്കാര്യം അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു. തന്റെ ര ാജിക്കത്ത് അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ഇന്നലെ ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ചാനലിന്റെ ഇന്നത്തെ പോക്കിനെയും നടത്തിപ്പിനെയും കുറിച്ച് കൃത്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് പുറത്തു പോകുന്നതെന്ന് രാജേഷ് പിള്ള വിവരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറയേണ്ടത് തന്റെ കടമയാണ്. തന്റെ അഭിപ്രായങ്ങൾക്കു വിലയില്ല എന്നു വ്യക്തമായ സാഹചര്യത്തിൽ ചാനൽ വിടണമെന്നു തോന്നി.
ഒരു കടലാസിൽ ഒതുങ്ങിയ സ്വപ്നം യാഥാർത്ഥ്യമാക്കാൻ നാലു വർഷം ഊണും ഉറക്കവും കളഞ്ഞു പ്രവർത്തിച്ചുവെങ്കിലും ഒട്ടും നഷ്ടബോധമില്ലാതെയാണ് രാജിവച്ചു പുറത്തുപോകുന്നതെന്നും രാജേഷ് പിള്ള വ്യക്തമാക്കുന്നു. സ്ഥിരതയും നല്ല ശമ്പളവുമുള്ള ജോലി കളഞ്ഞിട്ടാണ് ചാനലിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തത്. കുറേ പേരുടെ അധ്വാനഫലമായി ചാനൽ യാഥാർഥ്യമായി. ജനങ്ങളെ ആകർഷിക്കാനുള്ള പല നല്ല പരിപാടികളും ചാനലിൽ കൊണ്ടുവരാനും തനിക്കായെന്ന് രാജേഷ്പിള്ള അവകാശപ്പെട്ടു.
രാജേഷ് മാറ്റി പുതിയ ടീമിനെ കൊണ്ടു വരണമെന്ന അഭിപ്രായം വളരെ നാളായി സംഘപരിവാറിൽ ശക്തമായിരുന്നു. ഇതിന് മുന്നോടിയായി മേജർ ലാൽ കൃഷ്ണയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരുന്നു. ഇതോടെ രണ്ട് അധികാര സ്ഥാനങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി രാജേഷ് പിള്ള അവധിയിൽ പോകുകയുണ്ടായി.
ആർഎസ്എസ് പിന്തുണയോടെ ആരംഭിച്ച ജനം ചാനലിൽ സംഘപരിവാർ അനുഭാവികളായവരെ ജീവനക്കാരായി നിയമിക്കാതിരുന്നതാണ് രാജേഷ്പിള്ളയ്ക്കെതിരേ മാനേജ്മെന്റ് തിരിയാൻ കാരണം. കഴിഞ്ഞവർഷം തന്നെ രാജേഷ് പിള്ളയെ ചാനലിൽനിന്നു പുറത്താക്കാനുള്ള നീക്കങ്ങൾ സജീവമായിരുന്നു. എന്നാൽ ഒരുവിഭാഗം ഓഹരിഉടമകളുടെ പിന്തുണയോടെ അദ്ദേഹം ചാനലിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുകയായിരുന്നു.
രാജേഷ് പിള്ളയുടെ കുറിപ്പ്:
സുഹൃത്തുക്കളെ,
ജനം ടിവിയിൽ നിന്നും രാജി വച്ചു . ഇന്നലെ രാജിക്കത്ത് അംഗീകരിച്ചു കൊണ്ടുള്ള അറിയിപ്പും കിട്ടി . ആദർശപരമായ അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ല ഈ നടപടി എന്ന് എന്നെ അടുത്തറിയാവുന്നവർക്കു അറിയാം ....കാരണം എന്റെ കാഴ്ചപ്പാടും ചിന്തകളും ജനത്തിൽ അവസരം ലഭിക്കാൻ വേണ്ടി പാകപ്പെടുത്തി എടുത്തതല്ലല്ലോ..... .മറിച്ചു ചാനലിന്റെ ഇന്നത്തെ പോക്കിനെയും, നടത്തിപ്പിനെയും കുറിച്ച് കൃത്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് പുറത്തു പോകുന്നത്... . അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറയേണ്ടത് കടമ ആണെന്ന് തോന്നി... അതിനു വിലയില്ല എന്ന് തോന്നിയപ്പോൾ വിടണം എന്നും തോന്നി.. (എല്ലാം തോന്നലുകൾ ആണല്ലോ ) അഭിപ്രായം ആണോ അഭിപ്രായവ്യത്യാസമാണോ ശരി എന്ന് കാലം തീരുമാനിക്കട്ടെ.. .ഇതിനപ്പുറം ഒന്നും ആ വിഷയത്തിൽ പറയാനില്ല...
എന്തായാലുതും ജനം ടിവിയുടെ തുടക്കം മുതൽ പ്രവർത്തിച്ച വ്യകതി എന്ന നിലക്ക്, ഒരു കടലാസ്സിൽ ഒതുങ്ങിയിരുന്ന ഒരു സ്വപ്നത്തിനു ജീവൻ കൊടുക്കാൻ നാല് വർഷം ഊണും ഉറക്കവും കളഞ്ഞു പുറകെ നടന്ന ആൾ എന്ന നിലക്ക് നഷ്ടബോധം ലവലേശമില്ലാതെ, ഏറെ സമാധാനത്തോടെയാണ് ഇറങുന്നതു... ...2012 ലാണ് സ്ഥിരതയും നല്ല ശമ്പളവുമുള്ള ഒരു ജോലി കളഞ്ഞു ഈ സ്വപനത്തിന്റെ പിന്നാലെ കൂടിയത്...അതും എന്ന് ചാനൽ വരുമെന്നോ, എന്നെങ്കിലും ഈ സ്വപനം യാഥാർഥ്യം ആകുമെന്നോ പറയാൻ സാധിക്കാത്ത രാഷ്ട്രീയ കാലാവസ്ഥ നിലനിന്ന കാലത്തു..... ..വിനീത Vineetha Menon ഓർക്കുന്നുണ്ടാകും....പ്രധാനമന്ത്രി ആകുന്നതിനു മുൻപ് ശ്രി നരേന്ദ്ര മോദിയെ കാണാനും ജനം ടിവിയെ കുറിച്ച് സംസാരിക്കാനും അവസരം ലഭിച്ചപ്പോൾ അദ്ദേഹം ആ കൂടിക്കാഴ്ചയിൽ സമയം എടുത്തു വായിച്ചതും അഭിനന്ദിച്ചതും ഞാൻ എഴുതിയ ജനം ചാനലിന്റെ വിഷൻ ഡോക്യുമെന്റ് ആണ് ..എന്തായാലും ഏറെ പേരുടെ അധ്വാനഫലമായി ആ സ്വപ്നം യാഥാർഥ്യമായി ..
2012 നു മുൻപ് തന്നെ കടലാസിൽ കുറിച്ച് വച്ച ചില സ്വപ്നങ്ങൾക്കു ജീവൻ നൽകാനും ജനശ്രദ്ധ പിടിച്ചു പറ്റുന്ന പ്രോഗ്രാമുകൾ ആക്കാനും ജനം ടിവി കാരണമായി ...നമസ്തേ പറഞ്ഞു തുടങ്ങുന്ന വാർത്താബുള്ളറ്റിനുകൾ, സ്വകാര്യ ടെലിവിഷനിൽ ആദ്യമായി സംസ്കൃത ഭാഷയിൽ വാർത്തകൾ, ശങ്കരഭാഗവൽ പാദരുടെ ദിഗ്വിജയത്തിന്റെ പാതയിലൂടെ ഒരു ആധുനിക സഞ്ചാരം നടത്തുന്ന 'ശങ്കരദിഗ്വിജയം', വിദ്യാഭ്യാസത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച 'അറിവുണരും വഴിയേ', പ്രശസ്തരുടെ ഉള്ളിലെ ആദ്ധ്യാത്മികതയുടെ നനവ് തേടുന്ന 'അകം പൊരുൾ', തമസ്കരിക്കപ്പെട്ട ചരിത്ര സത്യങ്ങൾ വിളിച്ചു പറഞ്ഞ 'weekend special' ഡോക്യൂമെന്ററികൾ, വാർത്തകളുടെ ഇന്നലെകൾ തേടുന്ന 'തലക്കെട്ടുകൾ മായുമ്പോൾ' ഭാരതത്തിന്റെ നേട്ടങ്ങളും ഗതകാലപ്രൗഢിയും വിളീബരം ചെയ്യുന്ന ഹിന്ദുസ്ഥാൻ ഹമാരാ capsule ... അങ്ങനെ ഒരു കൂട്ടം പരിപാടികൾ...ഇന്ന് അവയൊന്നും ജനത്തിൽ ഇല്ല.. ഹിന്ദുസ്ഥാൻ ഹമാരാ മാത്രം പേര് തിരിച്ചിട്ടു ഹമാരാ ഹിന്ദുസ്ഥാൻ ആയി തുടരുന്നു...'ശരിയാക്കൽ ' അങ്ങനെയൊക്കെ ആകണമല്ലോ..
ജനം ടിവിയുടെ പ്രോഗ്രാമുകളെയും വാർത്തകളെയും സംബന്ധിച്ചു നിരവധി ടെലിഫോൺ കോളുകളും സന്ദേശങ്ങളുമാണ് കഴിഞ്ഞ രണ്ട് വർഷമായി ദിവസവും ലഭിക്കുന്നത്,,ഇനി അത്തരം സന്ദേശങ്ങൾക്ക് ഈ നിലയത്തിൽ നിന്നും മറുപടി ഉണ്ടാകുന്നതല്ല... പ്രധാനമായും അത് അറിയിക്കാനാണ് ഈ കുറിപ്പ്....
എതിർത്തവർക്കും സ്നേഹിച്ചവർക്കും ഒരിക്കൽ കൂടി നല്ല നമസ്കാരം..ജനം മാനേജ്മെന്റിനും നന്ദി .
ഒരു അഭ്യർത്ഥന കൂടി- ഇതിനു താഴെ പോസിറ്റീവ് comments മാത്രം ഇടണം എന്ന് ..അപേക്ഷിക്കുന്നു വ്യക്തികളെയോ സ്ഥാപനങ്ങളെയോ മോശമായി പരാമർശിക്കരുത് ... എനിക്ക് വേണ്ടത് എല്ലാവരുടെയും ആശംസകളും പ്രാർത്ഥനയും മാത്രമാണ്.......
Stories you may Like
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- ബാർക്ക് റേറ്റിംഗിൽ കുതിച്ചു മീഡിയവണ്ണും ജനം ടിവിയും
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ഓർമ്മയാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍