യോഗ ചർച്ച പുറത്തായതോടെ ഒത്തുതീർപ്പിനൊരുങ്ങി ബാറുടമകളും സർക്കാരും; രണ്ട് കൂട്ടരുടേയും മുഖം രക്ഷിക്കുന്ന ഫോർമുല തേടുന്നു; വക്കം തന്നെ മധ്യസ്ഥൻ
ബി രഘുരാജ്
തിരുവനന്തപുരം: ബാറുടമകളുടെ യോഗത്തിൽ ഉയർന്ന കോഴക്കണക്കുകൾ മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ സർക്കാരും ബാറുടമകളും പ്രശ്നം ഒത്തുതീർപ്പാക്കാൻ പുതിയ ഫോർമുല തേടിത്തുടങ്ങി. കെ.എം. മാണിക്കെതിരെ കോഴ ആരോപണം പരസ്യമായി ഉന്നയിച്ച ബിജു രമേശുമായി അടുത്ത ബന്ധമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ ഇതിനായുള്ള ചരട് വലികളും തുടങ്ങി. കോഴയല്ല, സംഭാവനയായി പാർട്ടികൾക്ക് നൽകിയാതാണ് കാശെന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് നീക്കം. സർക്കാരിനെ താഴെയിടാൻ നോക്കിയാൽ കടുത്ത പ്രത്യാഘാതങ്ങൾ ബിജു രമേശിന് നേരിടേണ്ടി വരുമെന്നും യുഡിഎഫ് നേതൃത്വം സൂചന നൽകിയിട്ടുണ്ട്.
എല്ലാ ബാറുകളും തുറക്കാൻ അവസരമൊരുങ്ങിയാൽ എല്ലാം ശരിയാക്കാമെന്നാണ് ബിജു രമേശിന്റെ നിലപാട്. ഈ പ്രശ്നം പരിഹരിക്കപ്പെട്ടാൽ ബാറുടമകളുടെ അനിഷേധ്യ നേതാവായി മാറാമെന്നും കരുതുന്നു. അതിനാൽ ഒത്തു തീർപ്പ് സാധ്യത നൽകിയുള്ള മൊഴി നൽകൽ മാത്രമേ ബിജു രമേശ് വിജിലൻസിന് മുന്നിൽ നൽകൂ. ഈ മൊഴിയുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വിലയിരുത്തും. ഭരണത്തെ അട്ടിമറിക്കാൻ പോന്ന ഒന്നും മൊഴിയിൽ ഇല്ലെങ്കിൽ ഒത്തു തീർപ്പ് ചർച്ച സജീവമാക്കും. വിജിലൻസിനെ ഉപയോഗിച്ച് കോൺഗ്രസിലെ ഗ്രൂപ്പ് ഭിന്നതയിൽ നേട്ടമുണ്ടാക്കാൻ ഈ വിഷയത്തിൽ ശ്രമിക്കരുതെന്ന് രമേശ് ചെന്നിത്തലയോട് കുഞ്ഞാലിക്കുട്ടി തന്നെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ആത്മാർത്ഥമായ സമീപനമേ ഉണ്ടാകൂ എന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ കോഴ വിവാദത്തിൽ നിലപാട് മാറ്റി ഒരു ബാറുടമയും രംഗത്തെത്തി. അരൂരിലെ ബാറുടമ മനോഹരനാണ് നിലപാട് മാറ്റിയത്. കോഴ നൽകിയെന്നത് സുഹൃത്ത് പറഞ്ഞുള്ള കേട്ടറിവു മാത്രമാണെന്നും മന്ത്രി കെ എം മാണിയുടെ വീട്ടിൽ താൻ പോയിട്ടില്ലെന്നുമാണ് മനോഹരൻ പറഞ്ഞത്. മന്ത്രിക്ക് കോഴ നൽകിയതായി അറിയില്ലെന്നും മനോഹരൻ പറഞ്ഞു. എന്നാൽ ബാറുടമകളുടെ പണം വാങ്ങാത്ത രാഷ്ട്രീയക്കാരില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയും ഇക്കാര്യത്തിൽ പുണ്യവാളന്മാരാകേണ്ട. പണം വാങ്ങിയവർക്കും നൽകിയവർക്കും കച്ചവട താത്പര്യം മാത്രമാണുള്ളത്. ബാർ കോഴയിൽ ഒരു തെളിവും പുറത്തുവരാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇന്നലെ ബാറുടമാ യോഗത്തിനിടെ പലതവണ നേതാക്കൾ വക്കവുമായി ബന്ധപ്പെട്ടിരുന്നു. വക്കം വഴിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ചകൾ നടത്തിയതും. ഇന്നലത്തെ സാഹചര്യത്തിൽ ഒത്തു തീർപ്പ് വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. ബാറുടമകളുടെ വിശ്വാസ്യത നഷ്ടമായാൽ എന്ത് ആരോപണം ഉണ്ടായാലും കാര്യമില്ല എന്ന സമീപനമാണ് മുഖ്യമന്ത്രി എടുത്തിട്ടുള്ളത്. എന്നാൽ രാത്രിയിൽ നടന്ന ചർച്ചകളിൽ കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. ഇന്നലെ ആലുവ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് ഇത്തരം നീക്കങ്ങൾ യുഡിഎഫ് ക്യാമ്പ് നടത്തിയത്. മുഖ്യമന്ത്രിയും പികെ കുഞ്ഞാലിക്കുട്ടിയും മാണിയും രമേശ് ചെന്നിത്തലയും ആലുവയിൽ ചർച്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് ബാറുടമകളുമായി ഒത്തു തീർപ്പിന് ശ്രമം വേണമെന്ന പൊതു നിലപാട് ഉണ്ടായതെന്നാണ് സൂചന. ഇതിന് വക്കത്തിനേയും ചുമതലപ്പെടുത്തി.
ബാറുടമാ യോഗത്തിൽ മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും നൽകിയ കോഴയുടെ കണക്കും ചർച്ചയായി. മറുനാടൻ മലയാളി ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തു. തുടർന്ന് മാതൃഭൂമി അടക്കമുള്ള ന്യൂസ് ചാനലുകളും ഏറ്റെടുത്തു. മറുനാടൻ മലയാളി പുറത്ത് വിട്ട കണക്കുകൾ സാധൂകരിച്ച് ബിജു രമേശിന്റെ അഭിമുഖം റിപ്പോർട്ടർ ടിവിയിലും വന്നു. എന്നാൽ മന്ത്രിമാർക്ക് വീതിച്ച് നൽകിയ തുകയുടെ വിശദാംശങ്ങൾ റിപ്പോർട്ടറോട് പറഞ്ഞുമില്ല. ഈ സാഹചര്യത്തിൽ മറുനാടൻ മലയാളിയുടെ കണക്കുകളുമായി പ്രതിപക്ഷം ചാനൽ ചർച്ചയ്ക്ക് എത്തി. കൃത്യമായ മറുപടി ഈ ആക്ഷേപങ്ങൾക്ക് നൽകാൻ കോൺഗ്രസ് വക്താക്കൾക്കുമായില്ല. ഈ സാഹചര്യത്തിലാണ് ബാറുടമകളുമായി ഒത്തു തീർപ്പിന് കളമൊരുങ്ങുന്നത്.
എന്നാൽ ബാറുകൾ വീണ്ടും തുറക്കുന്ന ഫോർമുലമാത്രമേ അംഗീകരിക്കാൻ കഴിയൂ എന്നാണ് ബാറുടമകളുടെ നിലപാട്. ബിജു രമേശ് തന്നെയാകും സർക്കാരും യുഡിഎഫുമായുള്ള ചർച്ചകളിലും നിറയുക. കോടതികളിൽ അനുകൂല നിലപാട് എടുത്താൽ അഴിമതി ആരോപണങ്ങൾ പതിയേ പിൻവലിക്കാമെന്നാണ് നിലപാട്. എന്നാൽ കെപിസിസി അധ്യക്ഷൻ വി എം സുധീരനെ വഴിക്ക് കൊണ്ടു വരാതെ ഇത് നടപ്പാകില്ലെന്നും ബാറുടമകൾക്ക് അറിയാം. അതിനാൽ ഒത്തു തീർപ്പ് ചർച്ചകളിലും കരുതലോടെ മാത്രമേ നീങ്ങൂ. സർക്കാരിനെ പ്രതിസന്ധിയിലാക്കി കാര്യം നേടാനുള്ള സുവർണ്ണാവസരമാണ് ഇതെന്നും അവരും തിരിച്ചറിയുന്നു.
ബാറുടമകൾക്ക് പ്രശ്ന പരിഹാരം എന്ന ഉറപ്പ് മുഖ്യമന്ത്രിക്കായി വക്കം പുരുഷോത്തമൻ തന്നെ നൽകിയിട്ടുണ്ട്. കോൺഗ്രസിൽ സംഘടനാ പുനഃസംഘടനയാണെന്നും അതിനാൽ കെപിസിസി അധ്യക്ഷനെ മാറ്റാൻ കഴിയുമെന്നുമാണ് വിശദീകരണം. കേരളത്തിലെ എല്ലാ ഗ്രൂപ്പുകളും ഒറ്റക്കെട്ടായി ഈ തീരുമാനം എടുക്കും. സുധീരനെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തിയെങ്കിലും ബാറുടമകളുടെ പ്രശ്നം പരിഹരിക്കുമെന്നാണ് ഉറപ്പ്. എന്നാൽ കോഴപ്പണം കൈമാറുന്ന വീഡിയോയോ ഓഡിയോ ക്ലിപ്പുകളോ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകരുത്. ഇനിയാരുടേയും പേരുകൾ പുറത്ത് പറയരുതെന്നും ബാറുടമകളോട് ആവശ്യമുണ്ട്. ഒപ്പം പ്രതിപക്ഷ നിരയിലെ പേരുകളുമായി ആരോപണത്തെ ബന്ധപ്പെടുത്തുകയും വേണമെന്നാണ് നിർദ്ദേശം.
Stories you may Like
- പിറന്നാൾ ആഘോഷം നൽകുന്നത് ധ്രുവീകരണ സൂചനകൾ; വി എം സുധീരൻ തിരിച്ചെത്തുമോ?
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍