ഇറോം ശർമ്മിളയുടെ സമരം മണിപ്പൂർ ജനത കാണാതെ പോയോ? എന്തുകൊണ്ടാണ് അവരുടെ തെരഞ്ഞെടുപ്പ് പോരാട്ടം വെറും 90 വോട്ടുകളിൽ മാത്രം ഒതുങ്ങിയത്? മലയാള മനോരമയിലെ നോർത്ത് ഈസ്റ്റ് ലേഖകൻ ജാവേദ് പർവേശ് എഴുതുന്നു..
ജാവേദ് പർവേശ്
ഇറോമിന്റെ ഈ പരാജയം അത്്ഭുതപ്പെടുത്തുന്നതല്ല. മണിപ്പൂർ തിരഞ്ഞെടുപ്പ് നേരിട്ട് പോയി റിപ്പോർട്ട് ചെയ്യുകയും ഇറോമിനോട് പലവട്ടം സംസാരിക്കുകയും ചെയ്ത ഞാനുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് ഇറോം വൻ വോട്ടിന് തോൽക്കുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ ത്തന്നെയാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. അത് നോട്ടയ്ക്കും താഴെയാണെന്നതു മാത്രമാണ് വാർത്ത. അപ്പോഴും ഞാൻ ഞെട്ടുന്നില്ല.
അറിയേണ്ട വസ്തുതകൾ ഇതാണ്.
1. ഇറോം ഷർമിളയുടെ സമരം ഒരു മാസ് മൂവ്മെന്റ് അല്ലായിരുന്നു. ജയിലായി നോട്ടിഫൈ ചെയ്ത ആശുപത്രിയിൽ 16 വർഷം ഇറോം നിരാഹാരം കിടക്കുമ്പോൾ പുറത്ത് ജന്തർമന്ദിലെന്നപോലെ പതിനായിരങ്ങൾ നിറഞ്ഞുകവിഞ്ഞ ഒരു സമരവും നടന്നിട്ടില്ല. ആശുപത്രിക്ക് പുറത്തുള്ള പന്തലിൽ നാലഞ്ചു സ്ത്രീകൾ ഊഴമിട്ട് നിരാഹസമരം കിടക്കും. അത്രതന്നെ.
2. വാറണ്ടില്ലാതെ ആരുടെ വീടും റെയ്ഡ് ചെയ്യാനും സംശയം തോന്നിയാൽ വെടിവച്ചുകൊല്ലാനും അധികാരം നൽകുന്ന പ്രത്യേകസൈനികാധികാരനിയമത്തിനെതിരേ (അഫ്സ്പ) ഇറോം നിർഹാരം ആരംഭിക്കുന്നത് വൈകാരികപരമായ ഒരു തീരുമാനത്തിന്റെ പുറത്തായിരുന്നു. അസ്ഫ്പ പിൻവലിക്കാതെ അമ്മയെക്കാണില്ലെന്നും മുടിചീകില്ലെന്നും സ്വയംനിശ്ചയിച്ച വൈകാരിക തീരുമാനം പോലെത്തന്നെ. അത് ഒരു സംഘടന നിശ്ചയിച്ചുറപ്പിച്ച സമരം അല്ലായിരുന്നു.
3.അഫ്സ്പയ്ക്കെതിരേയുള്ള സമരവും മാസ് മൂവ്മെന്റ് അല്ലായിരുന്നു. ഇന്നും ഇരകളുടെ കുടുംബവും സുഹൃത്തുക്കളും ഏതാനും മനുഷ്യവകാശപ്രവർത്തകരും മാത്രമാണ് ഇതിനെതിരേ രംഗത്തുള്ളത്. അന്യന്റെ വീട്ടിൽ നടന്ന മനുഷ്യവകാശലംഘത്തിന് എനിക്ക് എന്തിന് വിഷമം എന്നു ഒരു ജനത കരുതുന്നത് മണിപ്പൂരിന്റെ മാത്രം സവിശേഷതയില്ല.
4. മണിപ്പൂരിലെ സൈന്യത്തിന്റെ കൂട്ടബലാൽസംഗത്തിനെതിരേ മുപ്പതോളം അമ്മമാർ നഗ്നരായി പ്രതിഷേധിച്ചപ്പോഴും റൈസ്ബീർ മോന്തിയിരിക്കുകയായിരുന്നു മണിപ്പൂരുകാർ. ഇറോമിന് വേണ്ടി മണിപ്പൂരിൽ സ്ത്രീകൾ മനുഷ്യച്ചങ്ങല തീർത്തു. 10 ലക്ഷം പേർ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തുവെന്ന് കേൾക്കുന്ന മലയാളികൾ അതിൽ പങ്കെടുത്തവരുടെ എണ്ണം കേട്ട് ഞെട്ടേണ്ട. കഷ്ടിച്ച് 100 പേർ മാത്രം.
5. നിരാഹാരം കിടക്കുന്നതിന് മുൻപും അഫ്സ്പയെക്കെതിരേ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തകയായിരുന്നു ഇറോം. ഇംഫാൽ താഴ് വരകളിലൂടെ സൈക്കിൾ ഓടിച്ചുനടന്ന വെറുംപെൺകുട്ടിയല്ലായിരുന്നു അവർ. പത്രക്കുറിപ്പുകൾ പത്രം ഓഫിസുകളിൽ എത്തിച്ചുനൽകുകയും പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന പെൺകുട്ടി. ഇപ്പറഞ്ഞ കാര്യങ്ങൾ കേരളത്തിൽ വലിയ കാര്യമല്ലായിരിക്കാം. പക്ഷേ സൈന്യം അവരുടെ നിയമം നടപ്പിലാക്കിയ അക്കാലത്ത് സൈന്യത്തിന്റെ സർവയലൻസിൽ വരാൻ ധൈര്യം കാണിച്ച അപൂർവം പേരിൽ ഒരാളായിരുന്നു അവർ. അഫ്സ്പയെക്കേതിരേ രംഗത്തിറങ്ങിയാൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ വീട്ടിൽ പട്ടാളബൂട്ടിന്റെ ശബ്ദം കേൾക്കാം എന്നത് പട്ടാളക്രൂരതകളുടെ അനുഭവം ഇല്ലാത്ത മലയാളിക്ക് മനസിലാകില്ല.
6. ഏതാനും ദിവസം കഴിയുമ്പോൾ ഇറോം സമരം നിർത്തുമെന്നാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കരുതിയത്. ഭക്ഷണം കിട്ടാതെ മരിക്കുമെന്നായപ്പോഴും ഇറോം സമരം നിർത്താൻ തയ്യാറായില്ല. തുടർന്നാണ് ബലമായി മൂക്കിലൂടെ ദ്രവരൂപത്തിലൂടെയുള്ള ആഹാരം നൽകാൻ തീരുമാനമായത്. അത് പിന്നീട് അവരുടെ ജീവിതത്തിന്റെ ഭാഗമായി. ഓരോ തവണയും കോടതിയിൽ ഹാജരാക്കുന്ന ഇറോമിന് ജാമ്യം നൽകും. അടുത്ത നിമിഷം അവർ നിരാഹാരം തുടങ്ങും. വീണ്ടും പൈപ്പിലൂടെ ആഹാരം നൽകും.
6.ഇറോമിന്റെ സമരം ലോകശ്രദ്ധയാകർഷിച്ചതോടെയാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഇറോം മനുഷ്യവകാശപോരാട്ടത്തിന്റെ പ്രതിരൂപമായി മാറിയത്. ചരിത്രത്തിലെ ഏറ്റവും സുദീർഘമായ നിരാഹാരസമരം എന്ന് ലോകമാധ്യമങ്ങൾ എഴുതിയതോടെ ഇറോമിന് ഒരു നായികയുടെ പരിവേഷം ലഭിച്ചു. മനസാക്ഷിയുടെ തടവുകാരിയെന്ന് ആംനസ്റ്റി ഇന്റർനാഷണൽ അവരെ വിശേഷിപ്പിച്ചു.
7. ഇറോമിന്റെ സമരത്തിന് വിവിധ മനുഷ്യവകാശസംഘടനകളുടെ പിന്തുണയുണ്ടായിരുന്നു. ആംനസ്റ്റി പോലുള്ള സംഘടനകളായിരുന്നു ഇതിനു മുൻപിലുണ്ടായിരുന്നത്.ഇറോം ഫണ്ട് വാങ്ങിയെന്നും ചൈനയുടെ സൃഷ്ടിയാണെന്നുമുള്ളത് വെറും ആരോപണം മാത്രമാണ്. ഇന്നും ദരിദ്രസാഹചര്യത്തിൽ അനാഥയെപ്പോലെയാണ് അവർ ജീവിക്കുന്നത്.
8. ഇറോമിന് പിന്തുണ നൽകിയിരുന്ന ന്യൂനപക്ഷം പോലും ഇറോം സമരം നിർത്തിയപ്പോൾ രണ്ടു തട്ടിലായി. ഒരു വിഭാഗം ഇറോം സമരം നിർത്തരുതെന്ന് പറഞ്ഞപ്പോൾ മറുവിഭാഗം ഇറോമിന് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞു. ഇറോമിന്റെ സമരത്തെ പുറംലോകത്ത് എത്തിച്ച അവരുടെ നേതാവിന്റെ സ്ഥാനത്തുള്ള ബബ് ലു ലോയിങ്ടോംബാം ഉൾപ്പെടെയുള്ളവർ രണ്ടാമത്തെ പക്ഷക്കാരായിരുന്നു. പക്ഷേ ഇറോം തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ചപ്പോൾ ഈ രണ്ടുവിഭാഗവും അവർക്കൊപ്പം നിന്നില്ല.
9. ഒരിക്കൽപോലും ഇറോമിന്റെ സമരത്തിൽ പങ്കാളികളാകാത്തവരാണ് അവരുടെ പ്രജ പാർട്ടിയുടെ നേതാക്കൾ. ഇവരുടെ വാക്കുകളിൽ 16 വർഷം ഏകാന്തജീവിതം നയിച്ച, പുറംലോകത്തെക്കുറിച്ച് അധികം അറിയാത്ത ഇറോം വീണുപോയി. കോളജ് തിരഞ്ഞെടുപ്പിൽപോലും മൽസരിക്കാത്ത നേതാക്കളുള്ള പ്രജയുടെ തിരഞ്ഞെടുപ്പുപ്രചാരണം വൻ പരാജയമായിരുന്നു. ഇറോമിന്റെ മനുഷ്യവകാശപോരാട്ടത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിവുള്ള ഒരാൾപോലും പ്രജയിൽ ഇല്ലാതായിപ്പോയി.
10. ക്രൗഡ് ഫണ്ടിങ്ങിലൂടെ തിരഞ്ഞെടുപ്പു ഫണ്ടിനായി ശ്രമിച്ചെങ്കിലും ഇത് വേണ്ടത്ര വിജയിച്ചില്ല. കോടികൾ ചെലവഴിച്ച് തിരഞ്ഞടുപ്പു പ്രചാരണം നടത്തിയ ഇബോബിക്കും ബിജെപി സ്ഥാനാർത്ഥിക്കുമിടയിൽ സൈക്കിളോടിച്ച് പ്രചാരണം നടത്തിയ ഇറോം ഒന്നുമല്ലാതായി.
11. ക്രിസ്ത്യൻ ഭൂരിപക്ഷമായ മണിപ്പൂർ ബിജെപിയെ തുണച്ചു എന്നെല്ലാം പറയുന്നത് കൂടിയ അവകാശവാദമാണ്. മെയ്ത്തികൾ ഹിന്ദുക്കളാണ്. ഹിൽ ഡിസ്ട്രിക്ടുകളിളാണ് ക്രിസ്ത്യാനികളായ നാഗന്മാരുള്ളത്. പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇവർ കോൺഗ്രസിനെതിരേ വോട്ട് കുത്തി എന്നത് ശരിയാണ്. അത് ബിജെപിക്കാർക്കുള്ള ക്രിസ്ത്യൻഎൻഡോഴ്സ്മെന്റ് അല്ല. ഇറോമിന്റെ പരാജയം സൈന്യത്തിന്റെ അക്രമത്തിനുള്ള പിന്തുണയും അല്ല.
12.ഇറോം സമരം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും തിരഞ്ഞെടുപ്പിനു മൽസരിക്കുമ്പോഴും മനുഷ്യവകാശത്തിന് വേണ്ടി നിലകൊള്ളുന്ന വിരലിലെണ്ണാവുന്ന തദ്ദേശീയരും വലിയൊരു വിഭാഗം മാധ്യമങ്ങളും കേരളം ഉൾപ്പെടെ പുറത്തു ജീവിക്കുന്ന സമാനമനസ്കരുമാണ് അവരെ പിന്തുണച്ചത്. അതിൽ 90 പേർ ഒഴികെ മറ്റാക്കും തൗബാലിൽ വോട്ടും ഇല്ലായിരുന്നു.
13.ജനസമ്മതി കൊണ്ടല്ല ഇറോം ഷർമിള സമരം നയിച്ചത്. അതുകൊണ്ടുതന്നെ ജനസമ്മതി കൊണ്ട് അവരെ അളക്കേണ്ടതുമില്ല.
ഇത് എഴുതുമ്പോൾ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട് ഇറോം. ഡൽഹിയിൽ സമരം ചെയ്യാൻ പോയിരുന്നു എന്നതൊഴിച്ചാൽ മണിപ്പൂരിൽ നിന്നുള്ള ആദ്യത്തെ ഒറ്റയ്ക്കുള്ള യാത്ര. 16 വർഷം തന്റെ ജീവിതം ഒരു ലക്ഷ്യത്തിന് വേണ്ടി പോരാട്ടമാക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്ത അവർ കേരളത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്നു രാവിലെ സംസാരിക്കുമ്പോഴും അവർ ആ പ്രതീക്ഷയാണ് പങ്കുവച്ചത്. എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും കേരളം അവരെ നിരാശപ്പെടുത്തില്ലെന്ന് കരുതുന്നു. പ്രത്യേകിച്ചും ഇറോമിന്റെ മനുഷ്യവകാശപോരാട്ടത്തിന് പിന്തുണ നൽകിയ ഇടതുപക്ഷം കേരളം ഭരിക്കുന്ന സാഹചര്യത്തിൽ.
(മലയാള മനോരമ പത്രത്തിനെ മാധ്യമപ്രവർത്തകനായ ജാവേദ് പർവേശ് ഫേസ്ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം).
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍