പുലയൻ ആണെന്നു കരുതി മാറി നിന്നിട്ടില്ല, ഇനി മാറി നിൽക്കുകയുമില്ല; പറ്റുമെങ്കിൽ ഫെരാരി കാറിൽ തന്നെ വരാൻ ശ്രമിക്കും; സ്വർണത്തിന്റെ കിരീടവും വെക്കാനും ശ്രമിക്കും; ക്യാമറകൾക്ക് മുമ്പിൽ അഭിനയിക്കാൻ ഞാൻ പേജ് ത്രീ അല്ല; ബഡായി ബംഗ്ലാവിലേക്കുള്ള ക്ഷണവും നിരസിച്ചു: ജിമ്മിയുടെ പോയിന്റ് ബ്ലാങ്കിൽ ഉള്ളുതുറന്ന് വിനായകൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത് കമ്മട്ടിപ്പാടത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെ നടൻ വിനായകനായിരുന്നു. ചാനൽ അവാർഡുകളിൽ മിക്കവയും തിരസ്ക്കരിച്ചപ്പോൾ സോഷ്യൽ മീഡിയയുടെ അവാർഡ് വിനായകന് തന്നെയായിരിന്നു. അതിന് ശേഷമാണ് സംസ്ഥാന അവാർഡും വിനായകനെ തേടിയെത്തിയത്. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ ജീവിക്കുകയായിരുന്നു വിനായകൻ. സിനിമയിലെ കഥാപരിസരമായ കൊച്ചിയിലെ കമ്മട്ടിപ്പാടത്തു തന്നെയാണ് വിനായകന്റെ വീട്. അതുകൊണ്ട തന്നെ കമ്മട്ടിപ്പാടത്തിലെ കഥാപാത്രങ്ങളെ തനിക്ക് പരിചയമുള്ളവരാണെന്നാണ് വിനായകൻ വ്യക്തമാക്കിയിരുന്നത്. പുരസ്ക്കാരം ലഭിച്ചതിന് ശേഷം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളവും ഏറ്റവും ഒടുവിൽ ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ പരിപാടിയായ പോയന്റ് ബ്ലാങ്കിലെ അഭിമുഖവും സോഷ്യൽ മീഡിയയിൽ വിനായകൻ ഫാൻസുകാരുടെ എണ്ണം കൂട്ടി.
ഉള്ളുതുറന്നുള്ള അഭിമുഖം തന്നെയായിരുന്നു വിനായകനെ സോഷ്യൽ മീഡിയ വളരെയധികം സ്നേഹിക്കാൻ ഇടയാക്കിയത്. ജാതീയതയെ കുറിച്ചും കമ്മട്ടിപ്പാടത്തെ കുറിച്ചും സിനിമയെയും സംഗീതത്തെയും കുറിച്ചെല്ലാം വിനായകൻ മറയില്ലാതെ ജിമ്മി ജെയിംസിന് മുന്നിൽ മനസു തുറന്നു. ജാതി ശ്രേണിയിൽ പുലയനാണെങ്കിലും അത് തന്നെ അലട്ടാറില്ലെന്നു പറ്റുമെങ്കിൽ മുൻനിരയിലേക്ക് വരാനാകും താൻ ശ്രമിക്കുകയെന്നും വിനായകൻ തുറന്നു പറഞ്ഞു. താൻ അയ്യങ്കാളി ചിന്താഗതിക്കാരനാണെന്ന് അഭിമുഖത്തിൽ വിനായകൻ പറഞ്ഞു. എന്നു കരുതി ഇത് വരെ മാറിനിന്നിട്ടില്ലെന്നും ഇനി മാറി നിൽക്കുകയില്ല. ഒന്നുമില്ലായ്മയിൽ നിന്ന് ഫൈറ്റ് ചെയ്താണ് മുമ്പോട്ട് വന്നത്. തനിക്ക് റിയൽ ആവാനാണ് ഇഷ്ടമെന്നും തന്നെത്തന്നെ കോമഡിയാക്കി വിൽക്കാൻ എനിക്ക് കഴിയില്ലെന്നും വിനായകൻ പറഞ്ഞു.
എന്തുകൊണ്ട് അവാർഡ് നൽകണമെന്ന് യുവത ഇത്ര ശക്തമായി ആവശ്യപ്പെട്ടെന്ന് ആയിരുന്നു അവതാരകന്റെ ആദ്യ ചോദ്യം. തനിക്ക് അവാർഡ് നൽകണമെന്ന് ആവശ്യപ്പെടുമ്പോഴല്ല യുവത എഴുന്നേൽക്കുന്നത്, അത് ആ പെൺകുട്ടിയെ ക്രൂരമായി കൊന്നു കളഞ്ഞപ്പോൾ മുതൽ ആരംഭിച്ചതാണ്. അതിന്റെ തുടർച്ചയാണ് ഇവിടെ നടന്നത് എന്നായിരുന്നു. ആറു പേർ ഭരിക്കുകയും ബാക്കിയുള്ളവർ ഭരിക്കപ്പെടുകയുമായിരുന്നുവെന്നും വിനായകൻ മറുപടി പറഞ്ഞു. യുവജനതയാണ് തനിക്ക് അവാർഡ് ലഭിക്കാൻ കാരണക്കാരെന്നും വിനായകൻ വ്യക്തമാക്കി.
എതിർക്കപ്പെടേണ്ടിയിടത്ത് എതിർക്കുകയും പറയാനുള്ളിടത്ത് പറഞ്ഞുമാണ് ഇത്രയും നാൾ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയാണ് ജീവിക്കുക. ഞാനും ഒരു കമ്മട്ടിപ്പാടത്തിന്റെ സൃഷ്ടിയാണ്. ഞാൻ കമ്മട്ടിപ്പാടത്ത് ആണ് ജീവിക്കുന്നത്. അവിടുത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്. എന്നും രാവിലെ വീടിന്റെ മുന്നിൽ ആളുകൾ വെളിക്കിരിക്കാൻ വരും. അവരോട് പറയുന്ന ഭാഷയുണ്ട്. അതേ അവിടെ പറയാൻ കഴിയൂ. എല്ലാവരും പറയുന്നതു പോലെ ഞാനും പറയണമെന്ന് പറയരുത്.
കമ്മട്ടിപ്പാടത്തിലെ മാലിന്യത്തിലും അഴുക്കിലുമാണ് ജീവിക്കുന്നത്. രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഒരു പാലം സൃഷ്ടിക്കപ്പെടുമ്പോൾ അതിന്റെ താഴെയുണ്ടാവുന്ന ഇരുട്ടിലും അഗാധതയിലുമാണ് താൻ വളർന്നത്. അന്നും ഇന്നും ഞാൻ പുലയനായി തന്നെയാണ് ജീവിച്ചത്. പുലയന്റെ താളം എന്റെ മനസ്സിലും ശരീരത്തിലും എപ്പോഴും ഉണ്ട്. ഡാൻസിലും സംഗീതത്തിലും ആ താളമാണ് എനിക്കുള്ളത്. എല്ലാം മറന്ന് ഡാൻസ് ചെയ്യുക എന്നതിനേക്കാൾ എല്ലാം മറന്ന് തുള്ളണം എന്നാണ് താൻ പറയുന്നത് വിനായകൻ പറയുന്നു. പുരസ്കാരം കിട്ടിയതിന്റെ പേരിൽ ഞാൻ വന്ന വഴിയിൽ നിന്നും മാറിനടക്കാൻ തനിക്കാവില്ല. നടന്നാൽ വീട്ടുകാരോടും കൂട്ടുകാരോടും കാണിക്കുന്ന ഏറ്റവും വലിയ ചതിയാവും അത്. അവാർഡ് കിട്ടിയതുകൊണ്ട് കമ്മട്ടിപ്പാടത്ത് നിന്ന് മാറുകയില്ല. എനിക്ക് എന്റെ കൂട്ടുകാരെ വിട്ട് പോകണമെന്ന് ഇത് വരെ തോന്നിയിട്ടില്ലെന്നും വിനായകൻ പറഞ്ഞു.
ജാതി, മതം , കറുപ്പ് തുടങ്ങിയ പ്രശ്നങ്ങളെ മുഴുവൻ ഞാൻ മറികടന്ന് പോയിട്ടുണ്ട്. എന്നെ അത് ഉപയോഗിച്ച് എതിർക്കാൻ നോക്കുമ്പോഴൊക്കെ ഞാൻ അത് തുടച്ച് കളഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ടെന്നും വിനായകൻ പറഞ്ഞു. ഞാനൊരു അയ്യങ്കാളി ചിന്തയുള്ളവനാണ്. പറ്റുമെങ്കിൽ ഒരു ഫെരാരി കാറിൽ തന്നെ വരണം എന്ന് കരുതുന്നു. ഒരു സ്വർണ്ണ കിരീടം വെക്കാൻ പറ്റുമെങ്കിൽ അത് ചെയ്യുക തന്നെ ചെയ്യുമെന്നും വിനായകൻ പറഞ്ഞു.
അവാർഡ് വാർത്തയറിഞ്ഞെത്തിയ മാധ്യമപ്രവർത്തകർ ജിലേബി കഴിപ്പിക്കാൻ ശ്രമിച്ചതിനെ വിനായകൻ വിമർശിച്ചു. മാധ്യമപ്രവർത്തകരിൽ ചിലർ ചില ആംഗ്യങ്ങൾ കാണിക്കാൻ പറഞ്ഞു. അമ്മയെ കെട്ടിപ്പിടിക്കാൻ പറഞ്ഞു. എന്തിനാണ് എന്നോട് അമ്മയെ കെട്ടിപ്പിടിക്കാൻ പറയുന്നത്.? ഹൈപ്പ് ക്രിയേറ്റ് ചെയ്യാനാണ് അവർ ശ്രമിക്കുന്നതെന്നും തനിക്ക് റിയൽ ആവാനാണ് ഇഷ്ടമെന്നും വിനായകൻ പറഞ്ഞു. ഞാൻ പേജ് 3 അല്ല. കോമഡി കാണിച്ച് എന്നെത്തന്നെ വിൽക്കാൻ കഴിയില്ല. താൻ ജീവിച്ചത് കോമഡിയല്ലെന്നും വിനായകൻ കൂട്ടിച്ചേർത്തു.
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിന്റെ പേരിൽ തന്നെ വിൽക്കാനുള്ള ശ്രമങ്ങള പിന്തുണയ്ക്കില്ലെന്ന് തുറന്നുപറഞ്ഞ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിനർഹനായ നടൻ വിനായകൻ. ഹിറ്റ് കിട്ടാൻ വേണ്ടി ക്യാമറകൾക്കു മുന്നിൽ അഭിനയിക്കാൻ താൻ പേജ് ത്രീ അല്ല. ചാനലുകളിലെ കോമഡി പരിപാടികളിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ അത് തള്ളിക്കളഞ്ഞു. തനിക്ക് ജീവിതം സീരിയസ്സാണ്. വന്ന വഴികൾ അതാണ്. അത് മാത്രമാണ് ചാനലുകളിലെ ക്യാമറകൾക്കു മുന്നിലും തനിക്ക് കാണിക്കാൻ കഴിയുന്നതെന്നും വിനായകൻ വ്യക്തമാക്കി. ഏഷ്യാനെറ്റിന്റെ പോയിന്റ് ബ്ലാങ്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിനായകൻ.
സംസ്ഥാന പുരസ്കാരം നേടിയ അന്ന് തന്റെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകർക്ക് തന്നെക്കൊണ്ട് അഭിനയിപ്പിക്കാനായിരുന്നു തിടുക്കം. അമ്മയ്ക്ക് ജിലേബി എടുത്ത് വായിൽ വച്ചുകൊടുക്കാനും അമ്മയെ കെട്ടിപ്പിടിക്കാനും മാധ്യമപ്രവർത്തകർ തന്നോട് ആവശ്യപ്പെടുകയുണ്ടായി. ഇതിനു മുൻപോ ഇത്തരത്തിൽ ഒരു കെട്ടിപ്പിടുത്തമോ ഉമ്മയോ എന്റെ അമ്മയ്ക്ക് താൻ നൽകിയിട്ടില്ല. പിന്നെന്തിന് അന്ന് മാത്രമായി ക്യാമറകൾക്കു മുന്നിൽ ഞാൻ അഭിനയിക്കണം.കഴിഞ്ഞ 20 വർഷമായി തിരിഞ്ഞു നോക്കാത്തവരാണ് ഇപ്പോൾ എത്തുന്നത്. ഇപ്പോൾ എന്നെ വിൽക്കാനാണ് ശ്രമിക്കുന്നത്. ഹിറ്റ് കിട്ടാൻ വേണ്ടി മാത്രം നിങ്ങളുടെ ക്യാമറകൾക്ക് ആഘോഷിക്കാൻ ഞാൻ പേജ് ത്രീ അല്ല.
ബഡായി ബംഗ്ലാവിലേക്ക് അടക്കം തന്നെ ക്ഷണിച്ചിരുന്നതാണ്. എന്നാൽ, താൻ അതിൽ പങ്കെടുത്തില്ല. അതിന് കാരണം എന്റെ യഥാർത്ഥ ജീവിതം കോമഡിയാക്കാൻ കഴിയാത്തതു കൊണ്ടാണെന്നും വിനായകൻ പറഞ്ഞു. വിനായകന്റെ അഭിമുഖം സോഷ്യൽ മീഡിയയിലും ഇതിനോടകം തന്നെ വൈറലായട്ടുണ്ട്. ഒരുലക്ഷത്തിലേറെ ആളുകളാണ് വിനായകന്റെ അഭിമുഖം ഒരു ദിവസം കഴിയും മുമ്പ് കണ്ടത്. സാധാരണ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിക്കാതെ ഉത്തരം കിട്ടാൻ വേണ്ടി മാത്രമുള്ള ചോദ്യങ്ങൾ ഉന്നയിച്ച ജിമ്മി ജോർജ്ജിനും സോഷ്യൽ മീഡിയ കൈയടിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്