ദയവു ചെയ്ത് പിന്തുണച്ച് ദ്രോഹിക്കരുതേ..! തന്നെ പ്രധാനമന്ത്രിയാക്കണം എന്നാവശ്യപ്പെട്ടുള്ള ഓൺലൈൻ പ്രചാരണത്തെ അംഗീകരിക്കുന്നില്ലെന്ന് ശശി തരൂർ; പാർട്ടിക്കുള്ളത് ഉറച്ച നേതൃത്വം; മാറ്റങ്ങൾ ഉണ്ടാവുമ്പോൾ അത് കൃത്യമായി നടക്കം; ചെയ്ഞ്ച് ഡോട്ട് ഓർഗിന്റെ ഒപ്പു ശേഖരണം പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായി കോൺഗ്രസ് എംപി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശശി തരൂരിനെ പ്രധാനമന്ത്രിയായി കാണണം എന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ഇന്ത്യയിൽ നിന്നും അന്തർദേശീയ പ്രശസ്തി നേടിയ നേതാവെന്നതും നയതന്ത്ര വിദഗ്ധൻ എന്നതും അദ്ദേഹത്തെ ഈ സ്ഥാനത്തു കാണാൻ ഇഷ്ടപ്പെടുന്നതിന് കാരണമായി. എന്നാൽ, കോൺഗ്രസ് എന്ന പാർട്ടിയിൽ നിന്ന് അത് സാധ്യമാകുമോ എന്ന സംശയമാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തകർന്നടിഞ്ഞതോടെ നേതൃമാറ്റമെന്ന വിധത്തിലുള്ള ആവശ്യങ്ങളും സജീവമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ശശി തരൂർ കോൺഗ്രസിന്റെ നേതൃത്വത്തിൽ വന്നാൽ എങ്ങനെയുണ്ടാകും എന്ന ചോദ്യത്തോടെ ഒരു ഓൺലൈൻ കാമ്പയിൻ തുടങ്ങിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യവുമായാണ് ചെയ്ഞ്ച് ഡോട്ട് ഓർഗിന്റെ പേരിൽ ഒപ്പുശേഖരണം തുടങ്ങിയത്. എന്നാൽ, ഈ പ്രചരണം തരൂരിന് തന്നെ തിരിച്ചടിയാകുന്ന അവസ്ഥയിലാണ്.
എന്തായലും തന്നെ പ്രധാനമന്ത്രിയാക്കണം എന്നാവശ്യപ്പെട്ടുള്ള ഓൺലൈൻ ഒപ്പുശേഖരണത്തെ തള്ളിപ്പറഞ്ഞ് അദ്ദേഹം തന്നെ രംഗത്തെത്തി. പ്രചാരണത്തെ അംഗീകരിക്കുന്നില്ലെന്നും പിന്തുണക്കില്ലെന്നും കോൺഗ്രസ് എംപി കൂടിയായ തരൂർ ഫേസ്ബുക്കു പോസ്റ്റിലൂടെ അറിയിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ തരൂരിനെ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ക്യാംപെയിനിൽ ഇതുവരെ 16,000 ലധികം ആളുകൾ ഒപ്പിട്ടുണ്ട്. പ്രചരണം മനസ്സിനെ സ്പർശിച്ചെന്നും ആശ്ചര്യപ്പെടുത്തിയെന്നും ശശി തരൂർ പറഞ്ഞു.
ഞാൻ കോൺഗ്രസിന്റെ ഒരു ലോക്സഭാംഗമാണ്. അതിൽ കൂടുതലായോ കുറവായോ ആരുമല്ല. പാർട്ടിക്ക് ചോദ്യം ചെയ്യപ്പേടണ്ടതില്ലാത്ത, ഉറച്ച ഒരു നേതൃത്വം ഉണ്ട്. മാറ്റങ്ങൾ ഉണ്ടാവുമ്പോൾ അത് കൃത്യമായി വ്യവസ്ഥാപിതമായ നടപടികളിലൂടെ ആയിരിക്കും. അനുയായികളെ പ്രചരണത്തെ പിന്തുണക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതായും ശശി തരൂർ പറഞ്ഞു. തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള അപേക്ഷ പിൻവലിക്കാനും തരൂർ അഭ്യർത്ഥിച്ചു.എന്നാൽ ചെയ്ഞ്ച് ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റിലൂടെ തരൂരിനു വേണ്ടിയുള്ള പ്രചരണം തുടരുകയാണ്. അപേക്ഷയുടെ ലിങ്ക് ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ അടക്കം ഈ ഓൺലൈൻ പ്രചരണം വാർത്തയായിരുന്നു.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ നേരിടാൻ അത്ര പോരെന്ന് കോൺഗ്രസുകാരിൽ തന്നെ ഭൂരിഭാഗവും ചിന്തിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോൾ യുപിയിലും ഉത്തരാഖണ്ഡിലുമെല്ലാം വ്ൻ വിജയം നേടി മോദി അതിശക്തനായി മാറുന്നുവെന്നാണ് പൊതുവെ ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ വിലയിരുത്തൽ. ആ ഘട്ടത്തിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും മോദിയും ബിജെപിയും അനായാസ വിജയം നേടുമെന്ന അവലോകനങ്ങളും വരുന്നു. ഇപ്പോഴത്തെ പോക്കിൽ വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ രാഹുൽ തന്നെ നയിച്ചാൽ രക്ഷയുണ്ടാവില്ലെന്ന ചിന്താഗതി ഉയർന്നുകഴിഞ്ഞു. പ്രിയങ്കാഗാന്ധിയെ നേതൃത്വത്തിൽ കൊണ്ടുവന്നാലും വലിയ രക്ഷയില്ലെന്ന അഭിപ്രായവും കോൺഗ്രസുകാർക്കുണ്ട്.
അങ്ങനെയിരിക്കെയാണ് ശശി തരൂരിന്റെ പേര് ഉയർന്നുവന്നത്. നിരവധി സീനിയർ നേതാക്കൾ കോൺഗ്രസിന് ഉണ്ടെങ്കിലും മോദിയെ എതിർക്കാൻ ഇന്ത്യയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലെ നയതന്ത്രജ്ഞർക്കിടയിലും നല്ല ബന്ധമുള്ള തരൂരിനെ പോലെ ഒരാളെ ഉയർത്തിക്കാട്ടണമെന്ന ആശയമാണ് ഒരു വിഭാഗം കോൺഗ്രസ്സുകാർ തന്നെ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ശശി തരൂരിനെ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്നായിരുന്നു ഓൺലൈൻ പ്രചരണം. രണ്ടു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തരൂരിനെ മുൻനിർത്തിയാൽ എങ്ങനെയിരിക്കുമെന്ന് അറിയാനാണ് ഒപ്പു ശേഖരണം. ഓൺലൈൻ അപേക്ഷ കോൺഗ്രസ് പ്രസിഡന്റിനും എഐസിസിക്കും യുപിഎക്കും സമർപ്പിക്കാനായിരുന്നു പദ്ധതി.
'2019 തെരഞ്ഞെടുപ്പിൽ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാൻ ഡോക്ടർ ശശിതരൂർ' എന്ന ശീർഷകത്തിലാണ് ജനാഭിപ്രായം തേടുന്നത്. ഒരു ജനാധിപത്യരാജ്യത്തിന്റെ വിജയത്തിനായി ദീർഘവീഷണമുള്ള പ്രധാനമന്ത്രിയെയാണ് നമുക്കാവശ്യമെന്ന് വ്യക്തമാക്കിയാണ് ക്യാമ്പെയ്ൻ. ഇതോടൊപ്പം തരൂരിനെ കുറിച്ചുള്ള ഒരു വിവരണവും നൽകിയിട്ടുണ്ട്. ശശി തരൂരിന്റെ അനുഭവ പരിചയവും യോഗ്യതകളും എണ്ണിപ്പറയുന്നു വിവരണത്തിൽ ഐക്യരാഷ്ട്ര സഭയിലെ സേവനങ്ങളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്.
ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, മലയാളം എന്നീ ഭാഷകൾ അറിയാം. ഐക്യരാഷ്ട്ര സഭയിലെ ജോലിയിൽ നിന്നും വിരമിച്ച ശേഷം ഇന്ത്യയെ സേവിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ബ്രിട്ടനിൽ ജനിച്ച് അമേരിക്കയിൽ ദീർഘനാൾ ജോലി ചെയ്ത തരൂരിന് രണ്ട് രാജ്യങ്ങളുടെയും പൗരത്വം ലഭിക്കുമായിരുന്നിട്ടും ഇന്ത്യയ്ക്ക് വേണ്ടി നിരസിച്ചെന്നും അപേക്ഷയിൽ പറയുന്നു. എളുപ്പവഴിയിലൂടെ രാജ്യ സഭാ എംപിയാവാൻ അദ്ദേഹം മുതിർന്നില്ല. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. യോഗ്യതയും ദേശീയ-അന്തർദേശീയ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള ശശി തരൂരിന് ലോകനേതാക്കളുമായി ഇന്ത്യയെ ബന്ധപ്പെടുത്താൻ കഴിയുമെന്നും അപേക്ഷയിൽ അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നന്മക്കായും പ്രതിപക്ഷത്തെ പുനരുജ്ജീവിപ്പിക്കാനും എന്ന് പറഞ്ഞാണ് അപേക്ഷ അവസാനിക്കുന്നത്.
പോൾ ട്രിവാൻഡ്രം എന്നയാളുടെ പേരിലാണ് അപേക്ഷ. Change.org എന്ന സൈറ്റിൽ ആരംഭിച്ച ഒപ്പുശേഖരണത്തോട് ആയിരങ്ങൾ അനുകൂലമായി പ്രതികരിച്ചെങ്കിലും ഇത് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിക്കും എന്നറിഞ്ഞു കൊണ്ടാണ് ഇപ്പോൾ തരൂർ പ്രചരണത്തെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍