കുടയുടെ മറവിലെ സ്നേഹത്തിന് വേണ്ടത് ചുട്ട അടി തന്നെ; ചാനൽ ചർച്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാകുന്നു; ശിവസേനയെ ന്യായീകരിച്ചും ചുംബനസമരത്തെ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ
കൊച്ചി: മറൈൻ ഡ്രൈവിലെ ശിവസേനയുടെ ചൂരൽ പ്രയോഗത്തെ ന്യായീകരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുട പിടിച്ചുള്ള ചുംബനത്തിന് വേണ്ടത് ചുട്ട അടി തന്നെയെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. പുതുതലമുറയുടെ രംഗബോധമില്ലാത്ത ചെയ്ത്തികളും അതിനെ തടയാൻ ശ്രമിക്കുന്ന സാദാചാര പൊലീസും മനസു മരവിച്ച സർക്കാർ സംവിധാനവുമാണ് ഉള്ളതെന്ന് വെള്ളാപ്പള്ളി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
പൊതുഇടങ്ങളിൽ ഒന്നിച്ചിരിക്കാനുള്ള അവകാശത്തിന്റെ പേരിൽ മാന്യമായി ജീവിക്കുന്നവർക്ക് അൽപ്പനേരം മാനസിക സന്തോഷത്തിന് വേണ്ടി വന്നിരിക്കാൻ പറ്റാത്ത ആവാസകേന്ദ്രങ്ങളായി പൊതുഇടങ്ങളെ മാറ്റുന്ന ഇന്നത്തെ പുതുതലമുറയുടെ അവകാശബോധത്തിന് കടിഞ്ഞാൺ ഇട്ടേ പറ്റൂ. കുടയുടെ മറവിലെ സ്നേഹപ്രകടനങ്ങൾക്കുള്ള സ്ഥലം പൊതുഇടമല്ല. രംഗബോധമില്ലാത്ത ഇത്തരം കോമാളിത്തരത്തിന് ചുട്ട അടിതന്നെയാണ് ആവശ്യമെന്നും വെള്ളാപ്പള്ളി വിശദമാക്കുന്നു.
ഇതിന്റെ പേരിൽ നടക്കുന്ന ചാനൽ ചർച്ചകളെയും വെള്ളാപ്പള്ളി വിമർശിക്കുന്നു. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നുപറയുന്നതുപോലെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ചാനലുകളിൽ വന്നിരുന്ന് ചർച്ച ചെയ്യുന്നവർ, ഇത്തരം ധാർമ്മിക മൂല്യച്യുതിയിലേക്ക് തകർന്ന് വീഴുന്ന പുതുതലമുറയുടെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത് അതിനപ്പുറം സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം ഉണ്ടാകുന്ന ഈ അധാർമ്മികതയിൽ നിന്നും നമ്മുടെ യുവത്വത്തെ സംരക്ഷിക്കുന്നതിനുള്ള ദാർശനിക കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള പൊതു ചർച്ചകളാവണം ചെയ്യേണ്ടത്. അല്ലാതെ ഇതിന്റെ പേരിൽ പൊതുസ്ഥലങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാവരുത് ഈ ചർച്ചകൾ- വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ പൂർണരൂപം
ജഗദ്ഗുരു ശ്രീനാരായണഗുരുദേവന്റെ തത്വദർശനത്തിന്റെ പ്രഭാവലയത്തിൽ ദൈവത്തിന്റെ സ്വന്തം നാടായി മാറിയ കേരളം വീണ്ടും ഭ്രാന്താലയമായി മാറുകയാണോ? എവിടെ നോക്കിയാലും അസ്വസ്തതകളും അസഹിഷ്ണുതകളും മാത്രം. നമ്മുടെ സംസ്കാരത്തിന് ഓരോദിവസവും അധഃപതനം സംഭവിച്ചുകൊണ്ടിരിക്കുന്നു. സാംസ്കാരിക മൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ തകരുന്നത് ഭാവിതലമുറയുടെ ജീവിതമാണ്. ഇന്ന് കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതുതലമുറയുടെ രംഗബോധമില്ലാത്ത ചെയ്തികളും അതിനെ തടയാൻ ശ്രമിക്കുന്ന സദാചാര പൊലീസും മനസ് മരവിച്ച സർക്കാർ സംവിധാനവുമൊക്കെ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്. അനുകൂലമായ ഒട്ടനവധി സാദ്ധ്യതകൾ ഉണ്ടായിട്ടും എന്തേ നമ്മുടെ നാട് പിൻ ഗിയർ ഇട്ട് ഓടുന്നു.
പൊതുഇടങ്ങളിൽ ഒന്നിച്ചിരിക്കാനുള്ള അവകാശത്തിന്റെ പേരിൽ മാന്യമായി ജീവിക്കുന്നവർക്ക് അൽപ്പനേരം മാനസിക സന്തോഷത്തിന് വേണ്ടി വന്നിരിക്കാൻ പറ്റാത്ത ആവാസകേന്ദ്രങ്ങളായി പൊതുഇടങ്ങളെ മാറ്റുന്ന ഇന്നത്തെ പുതുതലമുറയുടെ അവകാശബോധത്തിന് കടിഞ്ഞാൺ ഇട്ടേ പറ്റൂ. കുടയുടെ മറവിലെ സ്നേഹപ്രകടനങ്ങൾക്കുള്ള സ്ഥലം പൊതുഇടമല്ല. രംഗബോധമില്ലാത്ത ഇത്തരം കോമാളിത്തരത്തിന് ചുട്ട അടിതന്നെയാണ് ആവശ്യം. പക്ഷേ അത് ചെയ്യേണ്ടതാരെന്നത് മറ്റൊരു പ്രശ്നം. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നുപറയുന്നതുപോലെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ചാനലുകളിൽ വന്നിരുന്ന് ചർച്ച ചെയ്യുന്നവർ, ഇത്തരം ധാർമ്മിക മൂല്യച്യുതിയിലേക്ക് തകർന്ന് വീഴുന്ന പുതുതലമുറയുടെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത് അതിനപ്പുറം സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം ഉണ്ടാകുന്ന ഈ അധാർമ്മികതയിൽ നിന്നും നമ്മുടെ യുവത്വത്തെ സംരക്ഷിക്കുന്നതിനുള്ള ദാർശനിക കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള പൊതു ചർച്ചകളാവണം ചെയ്യേണ്ടത്. അല്ലാതെ ഇതിന്റെ പേരിൽ പൊതുസ്ഥലങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാവരുത് ഈ ചർച്ചകൾ. ഇത്തരം പൊതുചർച്ചകളിൽനിന്നും സമൂഹം പ്രതീക്ഷിക്കുന്നത് ചർച്ചകളുടെ ഒടുവിൽ സാമൂഹ്യ നന്മയ്ക്കുവേണ്ടിയുള്ള പൊതുനയം രൂപപ്പെടുത്തുക എന്നുള്ളതാണ്. ഏത് ചർച്ചയിലാണ് ഒരു പൊതുനയം രൂപപ്പെട്ടുവന്നിട്ടുള്ളത്. ഓരോ ചർച്ചയിൽ പങ്കെടുക്കുന്നവരും മുൻവിധിയോടുകൂടി തങ്ങളുടെ അഭിപ്രായങ്ങൾ ന്യായവും ചട്ടവും മനുഷ്യാവകാശവും ആവാസവ്യവസ്ഥയും ഒക്കെപ്പറഞ്ഞ് അത് പൊതുസമൂഹത്തിനുമേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് മറ്റൊരു തരത്തിലുള്ള സദാചാര ഗുണ്ടായിസമാണ്.
സോഷ്യൽ മീഡിയയിലൂടെ ആണിനേയും പെണ്ണിനേയും വിളിച്ചുവരുത്തി ഇക്കിളിപ്പെടുത്തുന്ന മനസുകളുടെ കൂട്ടായ്മകൾ സൃഷ്ടിച്ച് പൊതുനിരത്തുകൾ ഉപരോധിച്ച് മുഖത്ത് ചായം പൂശി തപ്പുകൊട്ടി കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നത് സാംസ്കാരിക കേരളത്തിന്റെ നെറുകയിൽ അടിക്കുന്ന വേറൊരു തരത്തിലുള്ള സദാചാരഗുണ്ടായിസമാണ്. മനുഷ്യാവകാശത്തിന്റെ പേരിൽ ചാനലുകളിൽ ഇരുന്ന് ചർച്ച ചെയ്യുന്ന ഒരാളുടെ എങ്കിലും മക്കളെ ഇത്തരത്തിലുള്ള അഴിഞ്ഞാട്ടത്തിന് വിടാറുണ്ടോ?
പൊതുസമൂഹം എന്നും ആവേശത്തോടും പ്രതീക്ഷയോടും നോക്കി കണ്ടുകൊണ്ടിരുന്ന നമ്മുടെ ഭരണാധികാരികളുടെ പിന്മുറക്കാർ കൊച്ചിയിലെ മറൈൻ ഡ്രൈവിൽ യാതൊരു ജനപിന്തുണയോ സംഘബലമോ ഇല്ലാത്ത വിരലിലെണ്ണാവുന്നവർ. നീതിപാലകർ നോക്കിനിൽക്കേ നിയമം കൈയിലെടുത്തപ്പോൾ ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ സദാചാരമൂല്യങ്ങളെയെല്ലാം കാറ്റിൽ പറത്തിയത് നാം കണ്ടു. ഈ മാതൃകാ ഭരണാധികാരികളെയാണോ പൊതുസമൂഹം സഹിക്കേണ്ടത്. ഇവിടെ പിന്നെങ്ങനെയാണ് ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിയമ നിർമ്മാണങ്ങൾ നടക്കുന്നത്.
നമ്മുടെ പൊലീസ് സംവിധാനത്തിന് എന്തുപറ്റി. കണ്ണും കാതും ചെവിയും മനസും ഒന്നിച്ച് സൂക്ഷ്മതയോടെ പൊതുജനത്തിന്റെ സംരക്ഷകരാകേണ്ട പൊലീസിന് എവിടെയാണ് പിഴയ്ക്കുന്നത്. നിയമം കൈയിലെടുക്കാൻ മറ്റുള്ളവർക്ക് സമയം കിട്ടിയതിന്റെ വീഴ്ച എവിടേയാണ്. മനസ്സാക്ഷി മരവിച്ചുപോയോ പൊലീസിന്റെ, അതോ രാഷ്ട്രീയ നേതൃത്വം മാറുന്നതനുസരിച്ച് താളത്തിനൊത്ത് തുള്ളേണ്ടിവരുന്നതിൽ നിന്നുള്ള അസഹിഷ്ണുതയിൽ നിന്ന് ഉടലെടുത്ത പ്രതിഷേധമാണോ ഇതൊക്കെ. എന്തായാലും ഇതൊരു മഹാദുരന്തത്തിലേക്കുള്ള പുറപ്പാടാണ്. അതനുവദിച്ചുകൂടാ. എല്ലാ ഭാഗത്തുനിന്നും തിരുത്തലുകൾ ഉണ്ടാവണം. അതിനുള്ള തുടക്കമാവണം ഇത്തരം സംഭവങ്ങൾ നൽകുന്ന പാഠങ്ങൾ.
നമ്മുടെ നാടിനെ ഇനിയും ഒരു ഭ്രാന്താലയമാക്കാൻ നാം അനുവദിക്കരുത്. അതിന് നാം ഓരോരുത്തരും സ്വയം വിമർശനത്തിനും തിരുത്തലിനും തയ്യാറാവണം. നമ്മുടെ നാടിന്റെ പൊതുമണ്ഡലത്തിലെ ഓരോ വ്യക്തിയും ആത്മാർത്ഥതയോടെ ഒരു തീരുമാനത്തിലെത്തുക. നാം നമ്മുടെ സുഖത്തിനുവേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തിയും പൊതുസമൂഹത്തെ ഒരിക്കലും അലോസരപ്പെടുത്തരുത്.
അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം''. ഗുരുവിന്റെ ഈ സന്ദേശം നൽകുവാൻ നാം ആത്മാർത്ഥമായി ശ്രമിച്ചാൽ ഒരിക്കലും ധാർമ്മിക മൂല്യങ്ങൾക്ക് ഗ്ളാനി സംഭവിക്കില്ല. ഭ്രാന്താലയം ദേവാലയമായത് ഇത്തരം സന്ദേശങ്ങളിലൂടെയാണ്. അല്ലാതെ ചാനൽ ചർച്ച നടത്തിയും സദാചാര ഗുണ്ടായിസം നടത്തിയും ചുംബനസമരം നടത്തിയും നിയമസഭ അലങ്കോലപ്പെടുത്തിയും അല്ല. പിക്കറ്റിംഗും ഹർത്താലും അക്രമവും നടത്തിയുമല്ല. മറിച്ച് ഗുരുദർശനത്തിന്റെ ശാന്തമായ സ്വാധീനമായിരുന്നു. അതൊരു തലമുറയെ പരിവർത്തനപ്പെടുത്തുന്നതിനുള്ള മഹാസന്ദേശവുമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍