സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഹൈദരാബാദും ഐസിഐസിഐയും അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്തില്ല; അപ്പാച്ചെ സർവ്വറുകളിൽ ഹാക്കർമാർ നുഴഞ്ഞു കയറാത്തത് ഭാഗ്യം കൊണ്ട്; സൈബർ ഡോം തിരിച്ചറിഞ്ഞത് നെറ്റ് ബാങ്കിങിലെ ഗുരുതര സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ഇടപാടുകാരുടെ വിവരങ്ങൾ കേരളാ പൊലീസ് സുരക്ഷിതമാക്കിയത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം:രാജ്യത്തെ മൂന്നു പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഐസിഐസിഐ ബാങ്കിലേയും വിവരങ്ങൾ ഒന്നും സുരുക്ഷിതമല്ല! ഇവരുടെ ഇന്റർനെറ്റ് ബാങ്കിങ് വെബ്സൈറ്റുകളിൽ കേരള പൊലീസിനു കീഴിലെ സൈബർഡോം വിഭാഗം ഗുരുതര സുരക്ഷാ പാളിച്ച കണ്ടെത്തി. ബാങ്കിന്റെ സെർവറുകളിൽ സൂക്ഷിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഇടപാടുകാരുടെ യൂസർ നെയിമും പാസ്വേഡും അടക്കമുള്ള സകല വിവരങ്ങളും ചോർത്താവുന്ന സുരക്ഷാ വീഴ്ചയാണ് സൈബർഡോം കണ്ടെത്തിയത്. ഇതിനൊപ്പം സൈബർ സുരക്ഷ ശക്തമാക്കാനുള്ള മാർഗ്ഗ നിർദ്ദേശവും നൽകി. ഇതിലൂടെ ഈ ബാങ്കുകളുടെ ഇന്റർനെറ്റ് സുരക്ഷ പഴുതടച്ചതുമായി.
ലക്ഷകണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഈ ബാങ്കുകളിലുള്ളത്. നിരവധി സർക്കാർ സ്ഥാപനങ്ങളുടേയും വൻകിട സ്വകാര്യ സ്ഥാപനങ്ങളുടേയും പണമിടപാടുകളാണ് ഈ മൂന്ന് ബാങ്കുകളിലുമായി നടക്കുന്നത്. അതുകൊണ്ട് തന്നെ കേരളാ പൊലീസന്റെ സമയോചിതമായ ഇടപെടൽ ഇല്ലാതാക്കിയത് ഒരു വൻ സാമ്പത്തിക അട്ടിമറിക്കുള്ള നീക്കത്തെയാണ്. സുരക്ഷാ പാളിച്ചയുണ്ടെന്ന വിവരം ബാങ്കുകളെ അറിയിച്ചിട്ടുണ്ടെന്നും വീഴ്ച പരിഹരിച്ചെന്നും കേരളാ പൊലീസിലെ ഉന്നത വൃത്തങ്ങൾ മറുനാടനോട് പങ്കുവച്ചു. എടിഎം തട്ടിപ്പ് അടക്കമുള്ളവ വ്യാപകമായ സാഹചര്യത്തിലാണ് കേരളാ പൊലീസിന്റെ ഇടപെടലെന്നതും ശ്രദ്ധേയമാണ്.
അപ്പാച്ചെ എന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സെർവറുകളിലേക്ക് ഹാക്കർമാർക്കു നുഴഞ്ഞുകയറാൻ വഴിയൊരുക്കുന്ന പിഴവുണ്ടെന്നു കഴിഞ്ഞ മാസംതന്നെ ലോകവ്യാപകമായി മുന്നറിയിപ്പുണ്ടായിരുന്നു. ഇതു പരിഹരിക്കാനുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റും പുറത്തിറക്കി. എന്നാൽ ബാങ്കുകൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവരുടെ സുരക്ഷാ പാളിച്ചകൾ മനസ്സിലാക്കാനാകാത്തതാണ് ബാങ്കുകൾക്ക് ഇത് തിരിച്ചറിയാൻ കഴിയാത്തതിന് കാരണം. അപ്പാച്ചെ സംവിധാനത്തിലെ പിഴവുകൾ ഇടയ്ക്കിടെ അപ്ഡേറ്റുകളിലൂടെ തിരുത്താറുണ്ട്. ഇവർ നൽകിയ അപ്ഡേറ്റുകൾ സോഫ്റ്റ് വെയറിൽ യഥാസമയം വരുത്തുന്നതിൽ വന്ന വീഴ്ചയാണ് സുരക്ഷയ്ക്ക് വെല്ലുവിളിയായി മാറിയതെന്നാണ് കണ്ടെത്തിയിള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ അപ്പാച്ചെ സങ്കേതത്തിൽ വേണ്ട പരിഷ്കരണം ഉടൻ വരുത്താനാണ് നിർദേശിച്ചിട്ടുള്ളത്.
കേരള പൊലീസിനു കീഴിലെ ഐടി അന്വേഷണ ഗവേഷണ വിഭാഗമായ സൈബർഡോമിലെ സന്നദ്ധ പ്രവർത്തകരായ ഹേമന്ത് ജോസഫ്, ജിതിൻ ഡി.കുറുപ്പ്, വി.ബി.സരൺ എന്നിവരാണ് മൂന്നു ബാങ്കുകളുടെ സെർവറുകൾ അരക്ഷിതമാണെന്നു കണ്ടെത്തിയത്. ഹാക്കിങ്ങിലൂടെ ബാങ്കുകളുടെ സെർവറിലേക്കു നുഴഞ്ഞുകയറാനും ഇവർക്കു കഴിഞ്ഞു. എന്നാൽ നിയമപരമായി അക്സസ് ചെയ്യുന്നത് തെറ്റായതിനാൽ തന്നെ ഇവർ അത് ചെയ്തിരുന്നില്ല. എന്നാൽ സർവ്വറിലേക്കുള്ള വിന്റോ സുരക്ഷിതമാണെന്ന ബാങ്കുകളുടെ തെറ്റിദ്ധാരണയാണ് ഹാക്കിങ്ങ് തടയുന്നതിനുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാത്തത് എന്നാണ് സൂചന.
ഹാക്കിങ്ങിനും അനധികൃത നുഴഞ്ഞ് കയറ്റത്തിനും സാധ്യതയുണ്ടെന്ന് മു്നനറിയിപ്പ് ലഭിച്ചപ്പോൾ ബാങ്കുകൾ പരിശോധിച്ചിരിക്കാം എന്നാൽ സൈബർ നുഴഞ്ഞ് കയറ്റത്തിന് സാധ്യതയുള്ള വിന്റോ ശ്രദ്ധിക്കാത്തതാകാം സുരക്ഷാ പാളിച്ചയ്ക്ക് കാരണമെന്നും സൈബർ വിദഗ്ദർ വിലയിരുത്തുന്നു. പുറമേ നോക്കുമ്പോൾ സുരക്ഷിതമെന്നു തോന്നുമെങ്കിലും നുഴഞ്ഞ് കയറാനാകുന്ന അവസ്ഥയാണെ്നന് കണ്ടെത്തിയതിനെതുടർന്നാണ് ബാങ്കുകൾക്ക് സുരക്ഷാ പാളിച്ചയെക്കുറിച്ച് അറിയിപ്പ് നൽകി പ്രശ്നം പരിഹരിച്ചത്.
തുടർന്നു വിവരം പൊലീസിനു കൈമാറുകയായിരുന്നു. ഇത്തരം സുരക്ഷാ പിഴവുകൾ പഴുതാക്കി സെർവറിലേക്കു നുഴഞ്ഞുകയറുകയാണു ഹാക്കർമാരുടെ മുഖ്യജോലി. യൂസർ നെയിം, അക്കൗണ്ട് നമ്പർ, കാർഡ് നമ്പർ തുടങ്ങി ഇടപാടുകാരുടെ വിവരങ്ങളെല്ലാം ബാങ്കുകൾ കംപ്യൂട്ടർ സെർവറുകളിലാണു സൂക്ഷിക്കുക. സുരക്ഷാ പിഴവുണ്ടെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ബാങ്ക് വെബ്സൈറ്റുകളിലൂടെ ഹാക്കർമാർക്കു സെർവറിലേക്കു നുഴഞ്ഞുകയറാം.
ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുകയോ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. സെർവറിൽ വ്യാജ വെബ്സൈറ്റ് ലഭ്യമാക്കുകയും ഇടപാടുകാർ ലോഗിൻ ചെയ്യുമ്പോൾ പാസ്വേഡ് ചോർത്തിയെടുക്കുകയും ചെയ്യാം. രാജ്യം മുഴുവൻ ഇടപാടുകാരുള്ള മൂന്നു പ്രമുഖ ബാങ്കുകളുടെ സുരക്ഷാ പിഴവു കണ്ടെത്തി മുന്നറിയിപ്പു നൽകാൻ കഴിഞ്ഞതു കേരള പൊലീസിനും അതോടൊപ്പം തന്നെ റെയ്ഞ്ച് ഐജി മനോജ് എബ്രഹാമിനും അഭിമാനമായി.
രാജ്യത്തെ ഭൂരിഭാഗം ഉപഭോക്താക്കളും നെറ്റ് ബാങ്കിങ്ങ് സൗകര്യം സ്ഥഛിരമായി ഉപയോഗിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രത്യേകിച്ച് നോട്ട് നിരോധിക്കൽ തീരുമാനത്തിന് ശേഷം നെറ്റ് ബാങ്കിങ് പോലുള്ള സേവനങ്ങൾ ഉപയോഗിക്കുന്ന വരുടെ എണ്ണം ക്രമാധീതമായാണ് വർദ്ധിച്ചതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പണം കൈയിൽ സൂക്ഷിക്കുന്നതിലും നല്ലത് ഓൺലൈനായി വീട്ടിലുരുന്ന് ഇടപാടുകൾ നടത്താൻ സഹായകമാകുന്ന സംവിധാനമെന്ന രീതിയിൽ വലിയ സ്വീകാര്യതയും ലഭ്യമായ തുടങ്ങിയതാണ്.
സർക്കാർ സേവനങ്ങളായ ഇലക്ട്രിസിറ്റി, വാട്ടർ ബില്ലുകൾ ഉൾപ്പടെയുള്ളവ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഒടുക്കുന്നതും വർദ്ധിച്ച് വരുന്നുണ്ട്. വീട്ടിലോ ഓഫിസിലോ ഇരുന്ന് എല്ലാ ബില്ലുകളും അടയ്ക്കാമെന്നത് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ജനം ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ കഷ്ടപ്പെട്ട് അധ്വാനിച്ച് ബാങ്കിലിട്ടിരിക്കുന്ന പണത്തിന് വേണ്ടത്ര സുരക്ഷകൂടി ഏർപ്പെടുത്തണമെന്നും അതിൽ ബാങ്കുകൾക്ക് വീഴ്ച സംഭവിച്ചാൽ പിന്നെ പണം കൈയിൽ സൂക്ഷിക്കുകയും നേരിട്ട് ഇടപാടുകൾ നടത്തുന്നതുമാണ് ഭേദമെന്ന കാഴ്ചപ്പാടാണ് ജനത്തിനും.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍