Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടും പ്രതികളെ അറസ്റ്റു ചെയ്തില്ല; കൃഷ്ണദാസിന്റെ ബലത്തിൽ കുറ്റവാളിൽ ഇപ്പോഴും വിലസി നടക്കുന്നു; ജിഷ്ണ പ്രാണോയിയുടെ മാതാപിതാക്കൾ നീതിക്ക് വേണ്ടി ഡിജിപി ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിന്

മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടും പ്രതികളെ അറസ്റ്റു ചെയ്തില്ല; കൃഷ്ണദാസിന്റെ ബലത്തിൽ കുറ്റവാളിൽ ഇപ്പോഴും വിലസി നടക്കുന്നു; ജിഷ്ണ പ്രാണോയിയുടെ മാതാപിതാക്കൾ നീതിക്ക് വേണ്ടി ഡിജിപി ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരത്തിന്

കോഴിക്കോട്: മുഖ്യമന്തി പിണറായി വിജയൻ നൽകിയ വാക്ക് പോലും പാലിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിൽ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു. ഈ മാസം 27 മുതൽ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഓഫിസിന് മുന്നിലായിരിക്കും ജിഷ്ണുവിന്റെ അച്ഛനും അമ്മയും നിരാഹാരം ആരംഭിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സത്യാഗ്രഹം നടത്താൻ ആലോചിച്ചെങ്കിലും പാർട്ടി ഇടപെട്ട പിന്തിരിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

മുഖ്യമന്ത്രി, ഭരണപരിഷ്‌കരണ കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എം സുധീരൻ എന്നിവരടക്കമുള്ളവരുമായി ജിഷ്ണുവിന്റെ കുടുംബം നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ജിഷ്ണുവിന്റെ മരണത്തിനുശേഷം ഇത്രയുംദിവസം പിന്നിട്ടിട്ടും കേസിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പ്രധാന പ്രതിയെന്ന് വീട്ടുകാർ ആരോപിക്കുന്ന നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു. നേരത്തെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ചു ആവശ്യങ്ങളായിരുന്നു സർക്കാരിന് മുന്നിൽ ജിഷ്ണുവിന്റെ മാതാപിതാക്കൾ വെച്ചത്.

ആദ്യ ഘട്ടത്തിൽ അന്വേഷണം അട്ടിമറിച്ച പൊലീസുകാർക്കെതിരെ നടപടി വേണം, കൃഷ്ണദാസിന് വേണ്ടി പോസ്റ്റുമോർട്ടം റിപ്പോർട്ട് അട്ടിമറിച്ച ഡോക്ടർമാർക്കെതിരെ നടപടി വേണം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ കിരൺ നാരായണനെ നിലനിർത്തിക്കൊണ്ട് സമഗ്രമായ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരത്തിലേക്ക് നീങ്ങുന്നത്.

നെഹ്റു ഗ്രൂപ്പ് ചെയർമാൻ പികെ കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസിൽ വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അദ്ധ്യാപകൻ പ്രവീൺ, വിപിൻ, പിആർഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികൾ. ഒളിവിൽ പോയിരിക്കുന്ന അദ്ധ്യാപകരെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP