അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് റസിഡൻഷ്യൽ അസോസിയേഷൻ; പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ്; സാമൂഹ്യപ്രവർത്തക ഡോ. ഗീതയ്ക്കും മകൾ അപർണയ്ക്കുമെതിരെ നാട്ടിലെ സദാചാര രോഗികൾ ഉറഞ്ഞുതുള്ളുമ്പോൾ കുടപിടിച്ച് നിയമപാലകർ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉറ്റബന്ധുവിന് ഈ ഗതിയെങ്കിൽ കേരളം എങ്ങോട്ട്?
മറുനാടൻ മലയാളി ബ്യൂറോ
പെരിന്തൽമണ്ണ: രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് ജീവിക്കുന്നിടത്തോളം താൻ എങ്ങനെ ജീവിക്കണമെന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാം. പക്ഷേ, അങ്ങനെയല്ല ഞങ്ങൾ പറയുന്നതുപോലെ നിങ്ങൾ ജീവിക്കണമെന്ന് പറയുന്നിടത്തുനിന്നാണ് സദാചാര പൊലീസിങ്ങിന്റെ തുടക്കം. പാതിരാത്രിയോ അസമയത്തോ ഒരു സ്ത്രീ ഒറ്റയ്ക്ക് വീട്ടിൽ കയറിവന്നാലോ.. ഒരു സുഹൃത്തിന്റെ കാറിൽ വന്നിറങ്ങിയാലോ തുടങ്ങുന്ന സദാചാരച്ചൊറിച്ചിൽ ഇപ്പോൾ വ്യാപക അസുഖമായി മാറുകയാണ് സ്വയം പുരോഗമനക്കാരെന്ന് നടിക്കുന്ന മലയാളി സമൂഹത്തിൽ.
ഇതിന് വലിയൊരു ഉദാഹരണമായി മാറുകയാണ് മലപ്പുറം അങ്ങാടിപ്പുറത്തെ സാമൂഹ്യപ്രവർത്തകയും അദ്ധ്യാപികയുമായ ഡോ. പി ഗീതയും എഴുത്തുകാരിയും മാധ്യമ വിദ്യാർത്ഥിനിയുമായ മകൾ അപർണയുടേയും ജീവിതം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎമ്മിന്റെ സംസ്ഥാനസമിതി അംഗവുമായ പുത്തലത്ത് ദിനേശന്റെ സഹോദരന്റെ ഭാര്യയായ ഗീത ടീച്ചർക്കും മകൾക്കുമെതിരെ നാട്ടിൽ ചില ക്രിമിനലുകളുടെ സദാചാര വിളയാട്ടം തടയാൻപോലും പൊലീസിന് കഴിയുന്നില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളത്.
മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടിൽ സദാചാര പൊലീസുകാരുടെ നിരന്തര ആക്രണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ് സാമൂഹ്യപ്രവർത്തക ഡോ. പി ഗീതയും മകൾ അപർണ പ്രശാന്തിയും. മകളുടെ കല്യാണം നടത്തുന്നില്ലെന്നും ആണുങ്ങളെ ബഹുമാനിക്കാൻ അറിയില്ലെന്നുമൊക്കെ പറഞ്ഞ് ചുറ്റുവട്ടത്തുള്ളവർ തുടർച്ചയായി അസഭ്യ വർഷം നടത്തുന്നതിന് എതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഡോ.ഗീത.
കഴിഞ്ഞ ദിവസം അപർണ പ്രശാന്തിക്ക് നേരെ വീടിന് അടുത്ത് നിന്ന് കല്ലേറ് ഉണ്ടായി. സാമൂഹിക വിഷയങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് ഗീത ടീച്ചറും മകൾ അപർണയും. അതു സഹിക്കാത്ത ചിലർ ഇവരെ ദുർന്നടപ്പുകാരാക്കി ചിത്രീകരിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ അതിൽ പരാതി കിട്ടിയിട്ടും പൊലീസ് നടപടിയുണ്ടായിട്ടില്ല.
ഇക്കാര്യം വ്യക്തമാക്കി അപർണ കഴിഞ്ഞദിവസം വിശദമായ ഫേസ്ബുക്ക് പോസ്റ്റും നൽകിയിരുന്നു. വ്യക്തിഹത്യയും അതിക്രമവും ഒക്കെയായി നിരവധി പരാതികൾ നൽകിയപ്പോഴും ലോക്കൽ പൊലീസ് എത്തി കുറ്റാരോപിതരിൽ നിന്ന് ഞങ്ങളെപ്പറ്റി അന്വേഷിക്കുകയാണ് ചെയ്തത്. എന്നിട്ട് പ്രതികൾക്ക് അനുകൂലമായി തീർപ്പെഴുതുന്ന സ്ഥിതിയാണുണ്ടായതെന്ന് അപർണ പ്രശാന്തി പറയുന്നു.
വൈകിയെത്തുന്ന അമ്മയും അതിലേറെ വൈകിയെത്തുന്ന മകളും എന്നതിൽ തുടങ്ങി സദാചാര സംശയം വെട്ടുംകൊല്ലും റേപ്പ് ചെയ്യുമെന്ന ഭീഷണികളിൽ വരെ എത്തി നിൽക്കുമ്പോഴും പൊലീസ് കയ്യുംകെട്ടി നോക്കി നിൽക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വിഷയം വലിയ ചർച്ചയായി മാറുകയാണ് സോഷ്യൽ മീഡിയയിലും മറ്റും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ബന്ധുവിനും കുടുംബത്തിനും നീതിനൽകാൻപോലും ഈ സർക്കാരിന് കഴിയുന്നില്ലേയെന്ന ചോദ്യങ്ങളും ഉയരുന്നു. ഏതായാലും ഈ സദാചാര ചൊറിച്ചിലുകാർക്ക് കീഴടങ്ങില്ലെന്ന പ്രഖ്യാപനവുമായി ഉറച്ച നിലപാടെടുക്കുകയാണ് ഗീത ടീച്ചറും അപർണയും. ഇതിന് വൻ പിൻതുണയാണ് സോഷ്യൽ മീഡിയയിലും ലഭിക്കുന്നത്.
അപർണ പ്രശാന്തി നൽകിയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
Personal is political എന്നുറച്ചു വിശ്വസിക്കുന്നതു കൊണ്ടു തന്നെ നേരിട്ട അനുഭവങ്ങളെ പറ്റി അവസാനമായി ചിലത്..പ്രതിയെ ഐഡന്റി ഫൈ ചെയ്തു.. അത് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അയാൾ പൊലീസ് കസ്റ്റഡിയിൽ ആണ്. മറ്റ് തുടർച്ചകൾ അറിയില്ല. സ്റ്റേഷൻ പരിസരത്തു വച്ച് ഞങ്ങൾ പോയ കാറിന്റെ ഫോട്ടോ അയാൾ എടുത്തിട്ടുണ്ട് .. അയാൾക്കൊപ്പം നിന്ന് വെട്ടും കൊല്ലും റേപ്പ് ചെയ്യും എന്നൊക്കെ പറഞ്ഞവർ തൊട്ടടുത്തു തന്നെയുണ്ട്. ആദ്യഘട്ടത്തിൽ കേട്ട പാവം മനുഷ്യർ പ്രചരണത്തിനപ്പുറം അയാൾ നാട്ടിൽ നടത്തിയ അടികളെ കുറിച്ചും ഉന്നതബന്ധങ്ങളെപ്പറ്റിയും ദൃക്സാക്ഷികൾ പറയുന്നു. പൊലിസിനെ അറിയിച്ചിട്ടുണ്ട്.
ലോക്കൽ പൊലിസിൽ നിന്നും ഉന്നതാധികാരികളിൽ കൊടും വാശിയോടെ എത്തിയതിനു ശേഷമാണ് ഈ ചലനമുണ്ടാവുന്നത്. അതിനു മുന്നെ ഇതിനോട് ചുറ്റിപ്പറ്റി വ്യക്തിഹത്യയും അതിക്രമ ശ്രമവും ഒക്കെയായി നിരവധി പരാതികൾ ഞങൾക്കുണ്ടായിരുന്നു. അപ്പോഴൊക്കെ ലോക്കൽ പൊലിസ് ചെയ്തിരുന്നത് ചുറ്റുമുള്ളവരോട് (കുറ്റാരോപിതരോട്) ഞങ്ങളെ പറ്റി അന്വേഷിച്ച് തീർപ്പെഴുതുകയായിരുന്നു. എന്നെ കുറിച്ച് അമ്മയെ കുറിച്ച് വീട്ടുകാരെ കുറിച്ച് സാധാരണത്വത്തിന്റെ അച്ചിൽ വാർത്തെടുക്കാൻ പറ്റിയ കാര്യങ്ങൾ അവർ കണ്ടെത്തിയില്ല..
അച്ഛനെക്കാൾ വൈകിയെത്തുന്ന അമ്മയും അതിലേറെ വൈകിയെത്തുന്ന മകളും എന്നതിൽ തുടങ്ങി സദാചാര സംശയം കലർന്ന അസാധാരണത്വങ്ങൾ നിയമ നടപടിയെ സ്വാധീനിച്ചു.അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണ്....പ്രതീക്ഷ ഒട്ടുമില്ലാത്ത റെസിഡെൻഷ്യൽ അസോസിയേഷൻ നിയമത്തെ അവരുടെ നാട്ടുകൂട്ട സംഘശക്തിയെ പിൻപറ്റി നിയമവും..വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി ഞങ്ങൾ ആറു മാസത്തിലേറെയായി പൊലിസിനു മുന്നിൽ വരെ ഇരുന്നു ..നിരന്തര ശ്രമത്തിലൂടെ അത് മാറി.
നീ അയാളെത്തന്നെ നോക്കി നിന്നോ തുടങ്ങിയ മൊഴിയെടുപ്പ് ചോദ്യങ്ങളെ അതിജീവിക്കാൻ സഹായിച്ച മോഹൻലാൽ ഫാൻസിനും മമ്മൂട്ടി ഫാൻസിനും കക്ഷി രാഷ്ട്രീയ സൈബർ ഘടകത്തിനും നാട്ടുകാർക്കും സഹപാഠികളിലും സഹപ്രവർത്തകരിലും ചിലർക്കും നന്ദിയുണ്ട്. ഞാനത് പ്രതീക്ഷിച്ചിരുന്നു. പൊതുബോധത്തിനു പുറത്തുള്ളതു കൊണ്ടാണല്ലോ പരാതി പറഞ്ഞത്, സ്ത്രീ എന്നു പറയുന്നു രാഷ്ട്രീയ ശരി എന്നു പറയുന്നു, ചിരിക്കുന്ന തമാശയിൽ പോലും റേസിസം കാണുന്നു. എനിക്കെന്തോ കുഴപ്പമില്ലേ, ചേർത്തു പിടിച്ച വീട്ടുകാർക്കെന്തോ കുഴപ്പമില്ലേ .. ഓ അവള് ബുജി ചേച്ചി, സാധാരണ വീട്ടമ്മയാവാൻ പാകപ്പെടാത്തവൾ.. എറിഞ്ഞു വീഴ്ത്താൻ ശ്രമിച്ചവനെയും തല്ലിയോടിക്കാൻ ശ്രമിക്കുന്ന നാട്ടുകൂട്ടത്തെയും ഇരകളാക്കാൻ തക്കവണ്ണം പോന്ന കുഴപ്പം....
ശരിക്കും റേപ്പ് പഠിപ്പിക്കുമെന്നു പറഞ്ഞവനെ കൈയടിക്കാൻ പോന്ന കുഴപ്പം.. അറിയാം അതു കൊണ്ടു തന്നെ വിർച്ച്വൽ റേപ്പ് സർവൈവർ ആയ ഞാൻ എന്നതിന്റെ എക്സ്റ്റഷൻ ആയി ഇവിടെ ലൈംഗികാതിക്രമ ശ്രമത്തിന്റെ കൂടി സർവൈവർ ആവുന്നു. (അതെ, കുറച്ചു കല്ലെറിഞ്ഞതു തന്നെ) One thing is sure that I will be a survivor അതിനി അയാളും നാട്ടുകാരും എന്നെയും വീട്ടുകാരെയും പറഞ്ഞ പോലെ കൊന്നാലും....
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍