അമ്മയെ കമന്റടിച്ചയാളെ മർദിച്ച മകനെ രണ്ടു വർഷത്തിന് ശേഷം കുത്തിക്കൊന്നു; ആസൂത്രിത കൊലപാതകത്തിന് ശേഷം ഉൾവനത്തിലേക്കു രക്ഷപ്പെട്ട പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടി പൊലീസ്; കോന്നി കൊക്കാത്തോട് കൊലപാതകത്തിൽ പ്രതികൾ അച്ഛനും മകനും കൂട്ടുകാരനും; മൂന്നാം പ്രതി ഇന്നു ഗൾഫിലേക്ക് പോകാനിരുന്നയാൾ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: അമ്മയെ കമന്റടിച്ച അയൽവാസിയെ മക്കൾ മർദിച്ചു. പ്രതികാരമായി അയൽവാസി അമ്മയെ വീടു കയറി വെട്ടി. ആ കേസ് നിലനിൽക്കേ തന്നെ മക്കളിലൊരാളെ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തി. പൊലീസിനെ വെട്ടിച്ച് ഉൾവനത്തിലേക്ക് കടന്ന രണ്ടു പ്രതികളെ 40 കിലോമീറ്റർ താണ്ടി അറസ്റ്റ് ചെയ്തു. കത്തിക്കുത്തിൽ പരുക്കേറ്റ മൂന്നാം പ്രതി പൊലീസ് കാവലിൽ ചികിൽസയിൽ.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതിന് കോന്നിക്ക് സമീപം വനത്തോടു ചേർന്നുള്ള ഗ്രാമമായ കൊക്കാത്തോട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊക്കാത്തോട് കിഴക്കേ നീരാമക്കുളം താന്നിവേലിൽ ഉഷയുടെ മകൻ എം.ആർ. സുജിത്തി(24) നെയാണ് മൂന്നംഗ സംഘം ആസൂത്രിതമായി വകവരുത്തിയത്. തടസം പിടിക്കാനെത്തിയ സുജിത്തിന്റെ സഹോദരൻ സുധി (26), അമ്മാവൻ രാജശേഖരൻ (51) എന്നിവർ പരുക്കുകളോടെ ചികിൽസയിലാണ്.
അരുവാപ്പുലം നെല്ലിക്കപ്പാറ കിഴക്കേ നീരാമക്കുളം മണ്ണിൽ കിഴക്കേതിൽ അണ്ണി എന്നു വിളിക്കുന്ന രാജീവ് (44), മകൻ അഭിജിത്ത് (21), തണ്ണിത്തോട് മണ്ണീറ തലമാനം പുഷ്പമംഗലത്തിൽ സുനാൽ എന്നു വിളിക്കുന്ന അഭിലാഷ് (23) എന്നിവർ ചേർന്നായിരുന്നു സുജിത്തിനെ വകവരുത്തിയത്. ഇതിന് ശേഷം കാടുകയറിയ രാജീവ്, അഭിലാഷ് എന്നിവരെയാണ് സിഐ ആർ ജോസ്, എസ്ഐ ബി രാജഗോപാൽ, തണ്ണിത്തോട് എഎസ്ഐ ഷെറീഫ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. മൂന്നാംപ്രതി അഭിജിത്ത് കത്തിക്കുത്തിൽ പരുക്കേറ്റ് പൊലീസ് കാവലിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുകയാണ്. ഇയാളെ നാളെ അറസ്റ്റ് ചെയ്തേക്കും. ഗൾഫിൽ ജോലി കിട്ടി ഇന്നു പോകാൻ തയ്യാറെടുത്തിരുന്നതാണ് അഭിജിത്ത്. കേസിൽപ്പെട്ടതോടെ ഈ സ്വപ്നങ്ങൾ അസ്തമിച്ചു.
സുജിത്തിനെ ക്രൂരമായി മർദിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ പദ്ധതി തയാറാക്കിയത്. അമിതമായി മദ്യപിച്ചു പോയതിനാൽ പിടിവിട്ടു പോവുകയായിരുന്നു. മദ്യലഹരിയിൽ പ്രതികൾ അക്ഷരാർഥത്തിൽ കൊലവിളി നടത്തുകയായിരുന്നു. രാജീവും സുജിത്തും അയൽവാസികളാണ്. സുജിത്തിന്റെ മാതാവ് ഉഷ കുളിക്കാൻ പോകുന്ന വഴിക്ക് രാജീവ് കമന്റടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതു രണ്ടു വർഷം മുൻപായിരുന്നു. കുളിക്കടവിൽ വച്ച് കമന്റടിച്ച രാജീവിനെ ഉഷ ചീത്ത പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇയാൾ അവരെ കൈയേറ്റം ചെയ്യാൻ മുതിർന്നു. ഉഷ വീട്ടിൽ വന്ന് ഈ വിവരം പറഞ്ഞപ്പോൾ മക്കളായ സുധിയും സുജിത്തും ചേർന്ന് രാജീവിനെ ക്രൂരമായി മർദിച്ചു. അന്നു മുതൽ ഇയാൾ പ്രതികാരം ചെയ്യുന്നതിന് അവസരം നോക്കിയിരുന്നു. ഒരു വർഷം മുൻപ് ഇയാൾ ഉഷയെ വീട്ടിൽ കയറി വെട്ടി. ആ കേസ് കോടതിയിൽ നിലനിൽക്കുമ്പോഴും ഇരുകൂട്ടരും തമ്മിൽ അടിയും വഴക്കും പതിവായിരുന്നു.
രാജീവിന്റെ പ്രായപൂർത്തിയാകാത്ത മകളുമായി അടുപ്പത്തിലാണ് അഭിലാഷെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് രാജീവിന്റെ വീട്ടിൽ ചെന്ന അഭിലാഷ് അച്ഛനും മകനുമായി ചേർന്ന് നന്നായി മദ്യപിച്ചു. മദ്യലഹരിയിൽ ലക്കുതെറ്റിയ മൂവരും തുടർന്ന് റോഡിലേക്ക് ഇറങ്ങി സുജിത്തിനെ കാത്തു നിന്നു. ഈ സമയം കൂട്ടുകാരനൊപ്പം വന്ന സുജിത്തിനെ പ്രതികൾ പ്രകോപിപ്പിച്ചു.
തുടർന്ന് ഉന്തും തള്ളും വാക്കേറ്റവുമായി. ഇതിനിടെ കൈയിൽ ഇരുന്ന കത്രിക കൊണ്ട് രാജീവ് സുജിത്തിനെ പല തവണ കുത്തി. ഇയാളുടെ നിലവിളി കേട്ട് സഹോദരൻ സുധിയും അമ്മാവൻ രാജശേഖരനും ഓടിയെത്തി. പിന്നെ അവിടെ കൂട്ടയടി നടന്നു. അടി മൂത്തതോടെ കൈയിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് അഭിലാഷ് എല്ലാവരെയും വെട്ടി. അതിന് ശേഷം കത്തി രാജീവിന് കൈമാറി. അതു കൊണ്ട് രാജീവ് സുജിത്തിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ് ശിരസിന്റെ പിൻഭാഗം പിളർന്ന് സുജിത്ത് തൽക്ഷണം മരിച്ചു. കൃത്യത്തിന് ശേഷം ഇരുവരും കാട്ടിലേക്ക് ഓടിക്കയറി. വിവരമറിഞ്ഞ് പൊലീസ് വന്നപ്പോഴേക്കും ഇവർ ഉൾവനത്തിൽ ചെന്നിരുന്നു.
രാത്രി 10 മണി മുതൽ പിറ്റേന്ന് പകൽ അഞ്ചു മണി വരെ തെരഞ്ഞെങ്കിലും പ്രതികളെ കിട്ടാതെ പൊലീസ് മടങ്ങി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വീണ്ടും പൊലീസ് നെല്ലിക്കപ്പാറ വനമേഖലയിൽ പരിശോധന നടത്തിയത്. ഇവിടെ കുടിൽ കെട്ടി കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയിൽ എടുത്തു. കാട്ടുപഴങ്ങളും കിഴങ്ങുകളുമായിരുന്നു ഭക്ഷണമാക്കി അരുവിയിലെ വെള്ളം കുടിച്ചാണ് ഇവർ കഴിഞ്ഞിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾക്ക് പുറമേ നാടൻ തോക്കും പ്രതികളിൽ നിന്ന് കണ്ടെടുത്തു. മൃഗവേട്ടയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍