കഞ്ചാവു മാഫിയയുടെ രാത്രി ഇടപാടുകൾ നടക്കാതായപ്പോൾ വീട്ടിലെ നായയെ കൊന്ന് ഡോറിന് മുന്നിൽ കൊണ്ടിട്ടു; മരം വളർത്തിയതിന് ചുറ്റും മണ്ണെണ്ണയൊഴിച്ച് തീയിട്ട് തുരത്താൻ നോക്കി; ഗുണ്ടായിസങ്ങൾക്ക് വഴങ്ങാതായതോടെ ഞങ്ങൾ വീട്ടിൽനിന്ന് ഇറങ്ങുന്നത് മറ്റേ പണിക്കാണെന്നാണ് പറഞ്ഞു പരത്തി; 40 കൊല്ലമായി താമസിക്കുന്നിടത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായത് എങ്ങനെയെന്ന് മറുനാടനോട് തുറന്നുപറഞ്ഞ് ഗീത ടീച്ചർ
എംപി റാഫി
മലപ്പുറം: കഴിഞ്ഞ നാൽപതു വർഷമായി പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് താമസിച്ചു വരികയാണ് ഡോ.പി ഗീതയും കുടുംബവും. 33 സെന്റ് ഭൂമിയും വീടുമാണ് ഇവിടെയുള്ളത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി പരിസരവാസികളുടെ സാദാചാര പൊലീസിങിനും അക്രമത്തിനും ഇരയാകേണ്ടി വന്നിരിക്കുകയാണ് ഗീതയടങ്ങുന്ന കുടുംബം. അമ്മയും ഭർത്താവും പി.എച്ച്.ഡി ചെയ്യുന്ന മകൾ അപർണ പ്രശാന്തിയും ഈ വീട്ടിലാണ് താമസം. മറ്റൊരു മകൻ ഡൽഹിയിൽ എം.ഫിൽ ചെയ്യുന്നു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎമ്മിന്റെ സംസ്ഥാനസമിതി അംഗവുമായ പുത്തലത്ത് ദിനേശന്റെ സഹോദരന്റെ ഭാര്യയായ ഗീത ടീച്ചർക്കും മകൾക്കുമെതിരെ നാട്ടിൽ ചില ക്രിമിനലുകളുടെ സദാചാര വിളയാട്ടം തടയാൻപോലും പൊലീസിന് കഴിയുന്നില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളതെന്നും ഇക്കാര്യം സോഷ്യൽ മീഡിയയിലുൾപ്പെടെ സജീവ ചർച്ചയായെന്നും ഇന്നലെ മറുനാടൻ റിപ്പോർട്ടുചെയ്തിരുന്നു.
മാസങ്ങളായി സമീപവാസികളിൽ ചില സദാചാര രോഗികൾ ഇവരുടെ കുടുംബത്തിനെ ആക്രമിക്കുകയാണെങ്കിലും ലോക്കൽ പൊലീസ് പ്രതികൾക്കൊപ്പം നിലകൊള്ളുന്ന സ്ഥിതിയാണുണ്ടായത്. മകൾ അപർണയ്ക്കെതിരെ ചിലർ കല്ലെറിയുകയും അസഭ്യവർഷവും അശ്ളീല ആംഗ്യങ്ങളും കാണിച്ച് അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പൊലീസ് നടപടിയെടുക്കാത്തത് വിശദമാക്കി അപർണ കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റും നൽകി.
അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് പച്ചയ്ക്ക് പ്രചരിപ്പിക്കുന്ന റസിഡൻഷ്യൽ അസോസിയേഷനെ പറ്റിയും പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ് നിലകൊള്ളുന്നതിനെ പറ്റിയുമെല്ലാം രൂക്ഷമായ ഭാഷയിലാണ് അപർണ വിമർശിച്ചത്. ഇതോടെ ഇത് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി. വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായ ഗീതടീച്ചർക്കും കുടുംബത്തിനുംപോലും ഇപ്പോഴത്തെ സാഹചര്യത്തിൽ നീതി ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായി. എങ്ങനെയാണ് സമീപവാസികൾ തങ്ങളെ വേട്ടയാടുന്നതെന്ന് ഗീതടീച്ചർ മറുനാടനോട് തുറന്നു പറയുന്നു.
അക്രമമെല്ലാം റസിഡൻഷ്യൽ അസോസിയേഷന്റെ അറിവോടെ
പൊതു ജീവിതം നയിക്കുന്ന ഒരു സ്ത്രീയോടുള്ള പ്രത്യക്ഷമായ അസഹിഷ്ണുതയാണ് തനിക്ക് നിരന്തരമായി നേരിടേണ്ടി വരുന്നതെന്ന് ടീച്ചർ പറയുന്നു. എന്നെ ലക്ഷ്യം വച്ച ഏറാണ് മകൾക്ക് കൊണ്ടത്. സ്ത്രീകൾ പുറത്തിറങ്ങേണ്ടെന്ന താക്കീതായിരുന്നു ഈ ഏറുകൾ. ഞങ്ങൾക്കെതിരെ അക്രമം തുടരുന്നവർ അത് മനസിലാക്കിയിട്ടുണ്ടോയെന്നത് എന്റെ പ്രശ്നമല്ല. എന്നെ എറിഞ്ഞ കല്ല് അവരിലേക്ക് എത്തുന്നത് വരെ ഞാൻ എന്റെ സമരം തുടരും- ശക്തമായ നിലപാടു പ്രഖ്യാപിച്ച് ഡോ. ഗീത മറുനാടൻ മലയാളിയോടു പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തോളമായി ഞങ്ങൾ വിവിധ അതിക്രമങ്ങൾ പരിസരവാസികളിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നു. റസിഡൻഷ്യൽ അസോസിയേഷന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. എന്റെ വീട്ടുമുറ്റത്ത് മരം വളർത്തിയതായിരുന്നു ഇവരുടെ ആദ്യത്തെ പ്രശ്നം. പിന്നീട് നായയെ വളർത്തുന്നതിൽ തുടങ്ങി ഞാനും മകളും പുറത്തിറങ്ങുന്നതും വരെയായി. ഇതെല്ലാം ഒരു സാമൂഹികതയാണെന്ന് അംഗീകരിക്കാൻ പറ്റാത്ത ആളുകളാണ് ഇതിന്റെയെല്ലാം പിന്നിൽ. മരം മുറിക്കാൻ വീടിന്റെ ചുറ്റുപാടും തീയിട്ടു വരെ ദ്രോഹിച്ചു. ഇവരുടെ ആവശ്യപ്രകാരം മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റി അതെല്ലാം മാനേജ് ചെയ്യുകയുണ്ടായി. പിന്നീടാണ് നായ പ്രശ്നം വരുന്നത്. വീട്ടുവളപ്പിലെ നായകളെ കൊല്ലാൻ സ്വകാര്യ നായപിടുത്തക്കാരെ വരെ വീട്ടിലേക്കു പറഞ്ഞു വിട്ടിരുന്നു.
ലൈസൻസെടുത്ത് വീട്ടിൽ വളർത്തുന്ന മൂന്ന് നായകൾക്കു പുറമെ എന്റെ വീട്ടു വളപ്പിൽ ഏതാനും തെരുവ് നായ്ക്കളും ഉണ്ടായിരുന്നു. എല്ലാ വീട്ടുപരിസരങ്ങളിലും പോയി എച്ചിലും ഭക്ഷണവുമെല്ലാം കഴിച്ച് ജീവിച്ചു പോകുന്നതാണ് അവിടത്തെ തെരുവ് നായകൾ. ഈ നായകൾ അക്രമകാരികളേയല്ല. ഞങ്ങൾ താമസിക്കുന്ന പ്രദേശത്ത് രാത്രി സമയങ്ങളിൽ അപരിചിതരെ കാണുമ്പോൾ നായകൾ കുരയ്ക്കും. ഇത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. കഞ്ചാവിനായാണ് പിരിസരങ്ങളിൽ രാത്രിസമയങ്ങളിൽ അപരിചിതർ എത്തിയിരുന്നത്. രാത്രി സമയങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന വലിയ മാഫിയയാണിവിടെ. പൊതിയും പെട്ടിയുമെല്ലാം ഇവർ വെച്ചു പോകുകയാണ് ചെയ്യുന്നത്. ഈ സമയം അപരിചിതരെ കാണുമ്പോൾ നായ കുരക്കും. ഇത് ക്രമേണ ഇവിടത്തെ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടായി. ഈ സമയത്താണ് തെരുവ് നായ ശല്യത്തെ തുടർന്ന് മീഡിയകളിലൂടെ കാമ്പയിനിങ് തുടങ്ങിയത്. ഇത് മുതലെടുത്ത് റസിഡൻഷ്യൽ അസോസിയേഷനിലെ ചില തൽപര കക്ഷികൾ നായകളെ കൊല്ലാൻ തീരുമാനിച്ചത്. മലപ്പുറം പോലുള്ള ജില്ലയിൽ നായകൾക്കെതിരെ കമ്മ്യൂണലായുള്ള ഒരു എതിർപ്പായിരുന്നില്ല എന്റ വീട്ടിലെ കാര്യത്തിൽ ഉണ്ടായത്. ഇവിടത്തെ മുസ്ലിം കമ്മ്യൂണിറ്റിയല്ല നായകൾക്കെതിരെ രംഗത്ത് വന്നിരുന്നത്.
ആറുമാസം പ്രായമായ പട്ടിക്കുഞ്ഞിനെ കൊന്ന് പ്രതികാരം
ഇതിനു പിന്നാലെ പരിസരത്തെ പത്ത് വീടുകളിൽ നിന്നുള്ള ആളുകളടക്കം നായപിടുത്തക്കാർ വടിയുമായി എന്റെ കോമ്പൗണ്ടിൽ വന്നു. നായയെയും നായപിടുത്തക്കാരെയും കൊല്ലുമെന്നായിരുന്നു ഇവരുടെ ഭീഷണി. 2016 ഓക്ടോബർ അഞ്ചാം തിയ്യതിയാണ് ഈ സംഭവം നടക്കുന്നത്. അന്നു തന്നെ ഈ സംഭവത്തിൽ പൊലീസിൽ രേഖാമൂലം പരാതി നൽകി. കേസെടുക്കേണ്ടെന്നും ഇത്തരത്തിലുള്ള സാഹചര്യം ഉണ്ടാവാതിരിക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്നും മുൻകരുതലുമാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്. ശേഷം ഒക്ടോബർ 23ന് വീട് തുറന്നപ്പോൾ ആറു മാസം പ്രായമുള്ള പട്ടിക്കുട്ടിയെ കൊന്നിട്ട് വീടിന്റെ ഉമ്മറത്ത് ഇട്ടിരിക്കുന്നതാണ് കണ്ടത്. വീടിന്റെ കോമ്പൊൗണ്ടിൽ എപ്പോഴും ഉണ്ടാകുന്ന പട്ടിയാണിത്. നേരത്തെയുള്ള ഭീഷണിയും ചൂണ്ടിക്കാട്ടി വീണ്ടും പൊലീസിൽ പരാതി നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നായയുടെ പോസ്റ്റുമോർട്ടവും നടത്തി ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്. കേസ് കോടതിയിലേക്ക് കൈമാറാനിരിക്കുകയാണിപ്പോൾ. ഇതിനു ശേഷം മരങ്ങളുടെ പേരിൽ നിരന്തരം ബുദ്ധിമുട്ടുണ്ടാക്കി. ആവശ്യപ്പെടുന്ന ചില്ലകൾ വെട്ടിയാൽ പോലും അതിർത്തിക്കപ്പുറം നാലു ഭാഗത്തും മണ്ണെണ്ണ ഒഴിച്ചു തീയിടൽ പതിവായിരുന്നു. നിസാര കാര്യത്തിനു പോലും ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് അറിയുന്നില്ല.
എനിക്കും എന്റെ മകൾക്കുമെതിരെ അപവാദ പ്രചാരണങ്ങൾ പരിസരവാസികൾ പതിവാക്കിയിരുന്നു. ഞങ്ങൾക്ക് ഭ്രാന്താണെന്നു വരെ പറഞ്ഞു പരത്തി. ഞങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതും അസമയത്ത് വീട്ടിൽ വരുന്നതുമാണ് ഇവരുടെയെല്ലാം പ്രശ്നം. ബുദ്ധിമുട്ട് അസഹ്യമായപ്പോൾ ഫെബ്രുവരി 27ന് മരം കത്തിച്ച വിഷയം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി. പൊലീസെത്തിയപ്പോൾ അവർ സംഘടിതമായി നേരിട്ടിരുന്നു. ഇതിനു ശേഷം പരിസരവാസികൾ ചേർന്ന് അനധികൃതമായി മരം വളർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എനിക്കെതിരെ ആർ.ഡി.ഒക്ക് പരാതി നൽകി. ഇത് അന്വേഷിക്കാനായി വില്ലേജ് ഓഫീസിൽ നിന്നും ആളെത്തിയിരുന്നു. ഇവരുടെ അന്വേഷണത്തിൽ തന്നെ പരാതിയിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടു.
തനിക്കെതിരെ പരാതി നൽകി ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് മാർച്ച് പത്തിന് എന്റെ മകൾക്കും വീടിനും നേരെ അക്രമം ഉണ്ടാകുന്നത്. രാവിലെ ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങുന്നത് മറ്റേ പണിക്കാണെന്നാണ് പണിക്കാരോടു വരെ അയൽ വീട്ടുകാർ പറഞ്ഞിരുന്നത്. അടുത്ത വീട്ടിൽ പെയിന്റിംങ് ജോലിക്കു വന്നയാളാണ് മകൾക്കെതിരെയും വീടിനു നേരെയും കല്ലെറിഞ്ഞത്. ഇവൻ ചുണ്ടുകൊണ്ടും കൈകൊണ്ടും പല ആഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. എന്റെ അമ്മയും മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഞാനും ഭർത്താവും തിരിച്ചെത്തിയ ശേഷം എസ്പിക്കും എസ്.ഐക്കും പരാതി നൽകി.
പ്രതികളെ സഹായിച്ച് ലോക്കൽ പൊലീസിന്റെ ക്യാൻവാസിങ്
ഇതിനു ശേഷം കേസിൽ നിന്നും പിൻതിരിപ്പിക്കാനായി ലോക്കൽ പൊലീസിന്റെ ഭാഗത്ത് നിന്നും പല സംസാരങ്ങളുമുണ്ടായിരുന്നു. കേസിന്റെ ഭവിഷ്യത്തും കോടതി കയറി ഇറങ്ങേണ്ട അവസ്ഥയുമെല്ലാമാണ് പൊലീസ് പേടിപ്പിക്കാനായി പറഞ്ഞത്. തെളിവുണ്ടാക്കി തന്നാൽ മാത്രം ആളെ അറസ്റ്റു ചെയ്യാമെന്നായിരുന്നു എസ്.ഐയുടെ മറുപടി.
അന്വേഷണത്തിൽ നിരുത്തരവാദപരമായ പെരുമാറ്റം തുടർന്നതോടെ ഡിവൈഎസ്പിക്കു പരാതി നൽകി. ഇതേ തുടർന്നാണ് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോൾ അവർ സംഘടിതമായി ഞങ്ങളെ അക്രമിച്ചു കൊണ്ടിരിക്കുകയാണ്. വാർത്ത പുറത്തു വന്നതിനു ശേഷം ഞങ്ങളെ പിന്തുണച്ച് നിരവധി പേർ എത്തിയിട്ടുണ്ട്. വാർത്ത വായിച്ച് വിടി ബൽറാം എംഎൽഎ ഇന്ന് വീട്ടിൽ എത്തിയിരുന്നു.
ഞങ്ങളെ ദ്രോഹിച്ചവരെ ഇതുവരെ സ്വാധീനം ഉപയോഗിച്ചോ മറ്റോ ഞങ്ങൾ നേരിട്ടിരുന്നില്ല. പക്ഷേ ഇപ്പോൾ ഞങ്ങൾക്കെതിരെയുള്ള അതിക്രമം അതിരു കടന്നതോടെയാണ് ഇതിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ ഞങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി വന്നിരിക്കുന്ന സാഹചര്യമാണ്.
റസിഡൻഷ്യൻ അസോസിയേഷൻ സമാന്തര ഭരണകൂടമായി പെരുമാറുകയാണ്. ഇക്കൂട്ടത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാർ ഉണ്ടെങ്കിലും രാഷ്ട്രീയ സംഘടനകളോ മതസംഘടനകളോ പ്രത്യക്ഷത്തിൽ ഒരു പങ്കു വഹിക്കുന്നതായി തോന്നുന്നില്ല., മറിച്ച് ചില സവർണ മാടമ്പികളുടെ നിക്ഷിപ്ത താൽപര്യങ്ങളാണ് ഇതിന്റെ പിന്നിൽ. ഇവർ സ്ത്രീകളെ അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഞങ്ങൾ മറ്റെവിടെനിന്നോ വന്ന പോലെയാണ് പെരുമാറുന്നത്. എന്തിനാണ് രാവിലെ ഇറങ്ങിപ്പോവുന്നത്, നിങ്ങൾക്കു മാത്രമേ പൊതുജീവിതമുള്ളൂ..എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉന്നയിച്ച് അപമാനിക്കുകയാണ് ഇവർ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരണവുമായി മുന്നോട്ടു പോവും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്