ഇടുക്കിയിലെ സി.പി.എം നേതാക്കളെ തീറ്റിപോറ്റുന്ന വൻകിട ക്വാറി കമ്പനികൾക്കെതിരെ യുവ ഐഎഎസുകാരൻ; നാല് ഭൂമി തുരപ്പന്മാരോട് 25 കോടി പിഴ ഈടാക്കാൻ സബ് കളക്ടർ; ഇടുക്കി മലനിരകളെ നിത്യമരണത്തിൽ നിന്നും കാക്കാൻ സ്വന്തം കൃത്യം നിർവ്വഹിക്കുന്ന ശ്രീറാമിനെ പുറത്താക്കിയേ മതിയാവൂ എന്ന വാശിയിൽ പാർട്ടി നേതൃത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടുക്കിയിലെ പുലി മുരകനാണ് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. വി എസ് അച്യൂതാനന്ദന്റെ പൂച്ചകൾ പരാജയപ്പെട്ടിടത്താണ് ശ്രീറാം വെങ്കിട്ടരാമൻ പൊരാട്ടം നടത്തുന്നത്. ഇടുക്കിയുടെ മലനിരകളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. കടുത്ത നടപടികളാണ് ഇതിനായി ഈ യുവ ഐഎഎസ് ഓഫീസർ എടുക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇടുക്കി ജില്ലയിലെ പാറമടകളിൽ കോടിക്കണക്കിനുരൂപ പിഴയീടാക്കാവുന്ന വൻ ക്രമക്കേട് റവന്യൂ സംഘം കണ്ടെത്തി. നാലു പാറമടയിൽമാത്രം അഞ്ചുമുതൽ 15 കോടി വരെ പിഴയീടാക്കാവുന്ന ക്രമക്കേടുകളുണ്ട്. പരിശോധന ജില്ല മുഴുവൻ വ്യാപിപ്പിച്ചാൽ കുറഞ്ഞത് 25 കോടിയെങ്കിലും പിഴയീടാക്കാൻ കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇടുക്കി മലനിരകളെ രക്ഷിക്കാൻ ഇത് അനിവാര്യമാണെന്നാണ് കളക്ടറുടെ നിലപാട്. കൊന്നത്തടി പഞ്ചായത്തിലെ തിങ്കൾക്കാട് ക്വാറി, ദേവികുളം താലൂക്കിലെ ഹൈറേഞ്ച് മെറ്റൽ ക്രഷർ, മാർ ബേസിൽ ഗ്രാനൈറ്റ്സ്, ശാന്തൻപാറ ഗ്രാനൈറ്റ്സ് എന്നീ ക്വാറികൾ റവന്യൂ സംഘം പരിശോധിച്ചു. ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് മാർച്ച് 20-ന് ജില്ലാ കളക്ടർക്ക് കൈമാറി. ജില്ലയിൽ 25 പാറമടകളുണ്ട്. ബാക്കി 21 പാറമടകൾ ഉടൻ പരിശോധിക്കും. മൂന്നാറിനെ രക്ഷിക്കാൻ ആദ്യ ഘട്ടത്തിൽ റിസോർട്ട് മാഫിയയ്ക്കെതിരെയാണ് സബ് കളക്ടർ നടപടി തുടങ്ങിയത്. അതിന് ശേഷമാണ് ക്വാറിക്കെതിരെ നടപടി തുടങ്ങിയത്. മിക്ക ക്വാറികളുടെയും ലോറികളുടെയും ഉടമകൾ രാഷ്ട്രീയനേതാക്കളുടെയോ ഇവർക്ക് സ്വാധീനമുള്ള ചിലരുടെയോ ബിനാമികളാണെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടുമുണ്ട്.
സബ് കളക്ടറുടെ പരിശോധനയിൽ വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. തിങ്കൾക്കാട് ക്വാറിയിൽമാത്രം കുറഞ്ഞത് രണ്ടരക്കോടി രൂപ പിഴയീടാക്കാനുള്ള ക്രമക്കേട്. ഒന്നോ രണ്ടോ ഏക്കർ സ്ഥലത്തെ പാറപൊട്ടിക്കാൻ അനുമതിയുണ്ടായിരുന്ന ക്വാറി വലിയപ്രദേശത്ത് ഖനനം നടത്തി. 75,000 ഘനമീറ്റർ പാറ അധികമായി പൊട്ടിച്ചു. ഇത് പാറയായി വിറ്റാൽ 8.25 കോടി വില ലഭിക്കും. മെറ്റലാക്കിയാൽ 10 കോടിയിലധികവും.വനപ്രദേശമായി കണക്കാക്കുന്ന കാർഡമം ഹിൽ റിസർവിലെ ഈ ക്വാറി പാരിസ്ഥിതികപ്രശ്നവുമുണ്ടാക്കുന്നു. പാടം നികത്തി, രണ്ടുതോടുകൾ ദിശ മാറ്റി, സമീപ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷം. മറ്റ് മൂന്നു ക്വാറികളിൽ നാലുകോടിയോളം രൂപ പിഴയീടാക്കാവുന്ന ക്രമക്കേടുകൾ.-ഇങ്ങനെ പോകുന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ.
പിഴയടയ്ക്കാൻ ക്വാറിയുടമകൾ തയ്യാറാണെന്നാണ് സൂചന. മിക്ക ക്വാറിയുടമകളും അടുത്ത പെർമിറ്റിന് അപേക്ഷ കൊടുത്തിട്ടുണ്ട്. പിഴയും അതിന്റെ പത്തിരട്ടിയിലധികവും അടുത്ത പെർമിറ്റ് കൊണ്ട് നേടിയെടുക്കാമെന്നതാണ് കാരണം. എന്നാൽ അധികൃതമായി ഒന്നും ചെയ്യാൻ അനുവദിക്കില്ലെന്നാണ് സബ് കളക്ടറുടെ പക്ഷം. ഇതിനായി നിരീക്ഷണം ശക്തമാക്കും. അതുകൊണ്ട് തന്നെ പിഴ നൽകി ക്വാറി തുടങ്ങിയാലും സബ് കളക്ടറുടെ ഇടപെടൽ വിനയാകും. ഇതുമനസ്സിലാക്കി റവന്യൂ സംഘത്തിന്റെ നടപടികൾക്ക് നേതൃത്വം നൽകുന്ന ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ പാറമടലോബി രംഗത്തിറങ്ങി. സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ സി.പി.എം. നേതൃത്വം രണ്ടാഴ്ചയിലേറെയായി പ്രത്യക്ഷസമരത്തിലാണ്. സിപിഐയുമായി ധാരണയുണ്ടാക്കി കളക്ടറെ മാറ്റാനാണ് നീക്കം. എന്നാൽ തിടുക്കത്തിൽ നടപടിയെടുത്താൽ തിരിച്ചടിയുണ്ടാകുമെന്ന് സർക്കാർ കരുതുന്നു. കളക്ടറുടെ ജനപിന്തുണയാണ് ഇതിന് കാരണം.
മൂന്നാറിലെ അനധികൃത കൈയേറ്റത്തിനെതിരേയും റിസോർട്ട് മാഫിയകൾക്കെതിരേയും നിലപാട് കർശനമാക്കിയ സബ് കളക്ടറെ തെറിപ്പിക്കാൻ കരുനീക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. പാർട്ടികളുടേയും നേതാക്കൾ ഇതിനായി രംഗത്തുണ്ട്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ ൈകയേറ്റഭൂമിയൊഴിപ്പിക്കാൻ സബ്കളക്ടർ ശ്രീറാം വെങ്കിട്ടറാം നടത്തുന്ന നീക്കങ്ങളോട് കടുത്ത എതിർപ്പാണ് സിപിഐ.യും സിപിഎമ്മും പുലർത്തുന്നത്. ഇരുകക്ഷികളുടെയും ജില്ലാനേതൃത്വവും മന്ത്രി എം.എം. മണിയും സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. കളക്ടറുടെ മുൻകൂർ അനുമതി വാങ്ങാതെ മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതു ലംഘിച്ചു ചില റിസോർട്ടുകൾ നിർമ്മാണം നടത്തിയിരുന്നു. ഇവയ്ക്കു നേരത്തെ ഇരുന്ന ദേവികുളം ആർഡിഒ സ്റ്റോപ്പ് മെമോ നൽകിയിരുന്നു.
എന്നാൽ, സ്റ്റോപ്പ് മെമോ വകവയ്ക്കാതെ ചിലർ വീണ്ടും നിർമ്മാണം നടത്തി. ഇതിനെതിരേ കർശന നടപടിയുമായി സബ് കളക്ടർ രംഗത്ത് വന്നതാണ് റിസോർട്ട് മാഫിയയെ ചൊടിപ്പിച്ചത്. സ്റ്റോപ്പ് മെമോ വകവയ്ക്കാതെ നിർമ്മാണം നടത്തിയവർക്കെതിരേ ക്രിമിനൽ കേസ് എടുത്തതോടെയാണ് ഇവർ ശ്രീറാമിനെതിരേ തിരിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയിലെ മലനിരകളെ രക്ഷിക്കാനുള്ള നടപടികൾ തുടങ്ങുന്നത്. അതുപോലെ തന്നെ ദേവികുളം മേഖലയിലെ ചില ഇടത് അനുഭാവികളുടെ ഭൂമിക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സബ് കളക്ടർ ശക്തമായ നടപടിയെടുക്കുമെന്ന അഭ്യൂഹവും ശക്തമാണ്.റിസോർട്ടുകളിൽ നിന്നു പുഴകളിലേക്കും മറ്റും മാലിന്യമൊഴുക്കുന്നതിനെതിരേയും മറ്റു ജില്ലകളിൽ നിന്ന് ആശുപത്രി മാലിന്യവും മറ്റും കൊണ്ടുവന്നു വനത്തിൽ തള്ളുന്നതിനെതിരേയും സബ് കളക്ടർ എടുത്ത നിലപാടുകൾ പ്രശംസിക്കപ്പെട്ടിരുന്നു.
മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് വിശദമായി പഠനം നടത്തിയ നിയമസഭാ ഉപസമിതി അവിടെ നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്ന് ശുപാർശ ചെയ്തിരുനനു. ഇത് ശ്രീറാമിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് ശ്രീറാമിനെ മാറ്റാൻ നീക്കം അണിയറയിൽ സജീവമാകുന്നത്. ഇതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ മൂന്നാർ ദൗത്യത്തിന് ചിറകൊടിച്ചതുപോലെ ഇപ്പോൾ ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ റിസോർട്ട് മാഫിയകൾക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളെ തടയാനാവില്ലെന്ന സ്ഥിതിയാണ് നിയമസഭാ സമിതിയുടെ റിപ്പോർട്ടിലൂടെ ഉണ്ടായത്.
ഇടുക്കിയെ രക്ഷിക്കാൻ അവസാന ശ്രമം എന്ന നിലയിലാണ് മാസങ്ങൾക്കു മുമ്പ് ദേവികുളം സബ്കളക്ടറായി അധികാരമേറ്റ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത നടപടികൾ കൈക്കൊണ്ടത്. ഇതിൽ പല നടപടികളും ഉന്നത രാഷ്ട്രീയ ബന്ധമുള്ള ചിലരുടെ റിസോർട്ടുകളിലേക്കും എസ്റ്റേറ്റുകളിലേക്കും എത്തിയതോടെയാണ് ജില്ലയിലെ സി.പി.എം നേതൃത്വവും ഇപ്പോൾ സിപിഐ നേതൃത്വവും ഉൾപ്പെടെ ശ്രീറാമിനെതിരെ തിരിഞ്ഞത്. ഇക്കാര്യം മറുനാടൻ റിപ്പോർട്ടുചെയ്തതോടെ വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. പുതിയ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കഴിഞ്ഞവർഷം ജൂലായ് 22ന് ശ്രീറാം മൂന്നാറിലെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യം മുമ്പ് വി എസ് മൂന്നാർ ദൗത്യം നടത്തിയതിൽ നിന്നും അൽപം ഭിന്നമായിരുന്നു. 2007-08 കാലത്തെ കെട്ടിടം പൊളിക്കലിനും കോലാഹലങ്ങൾക്കുംശേഷം വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഫയൽ ചെയ്ത കേസിൽ, മൂന്നാർ പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാകളക്ടറുടെ എൻഓസി ലഭിച്ചതിന് ശേഷമേ നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാൽ മൂന്നാർ ടൗൺ ഉൾപ്പെടുന്ന കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ മാത്രമേ ഈ ഉത്തരവ് ഭാഗികമായി പോലും പാലിക്കപ്പെട്ടുള്ളൂ. കണ്ണൻ ദേവൻ കമ്പനി ആദ്യകാലത്ത് തൊഴിലാളികൾക്കായി സ്ഥാപിച്ച പരിമിതമായ സൗകര്യങ്ങളുള്ള ടൗൺഷിപ്പായിരുന്നു മൂന്നാർ. മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകൾ തിരിച്ചറിയപ്പെടുകയും, ഇതു മുന്നിൽക്കണ്ട് 1995 മുതലിങ്ങോട്ട് നിരവധി വ്യാപാര സ്ഥാപനങ്ങളും, ലോഡ്ജുകളും റിസോർട്ടുകളും മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമായി നിർമ്മിക്കപ്പെടുകയും ക്രമേണ പുഴയുടെതീരം കൂടുതൽകൂടുതൽ കൈയേറപ്പെടുകയും ചെയ്തു. 2015 അവസാനത്തോടെ മുതിരപ്പുഴയുടെ സ്വാഭാവിക ഒഴുക്കിനെവരെ തടസ്സപ്പെടുത്തുന്ന വിധത്തിൽ നിർമ്മാണങ്ങളും കൈയേറ്റങ്ങളും വർദ്ധിച്ച ദയനീയമായ അവസ്ഥ സംജാതമായി.
കോടതി ഉത്തരവ് വന്ന 2010 ജനുവരി മുതൽ 2015 വരെ നിരവധി സബ്കളക്ടർമാരും, ജില്ലാകളക്ടർമാരും വന്നുപോയി. പക്ഷേ, ഇവരിലാരും കോടതി ഉത്തരവ് പാലിക്കാൻ ധൈര്യം കാണിച്ചില്ല. എന്നാൽ ശ്രീറാം നിയമം നടപ്പാക്കി. ഇതാണ് രാഷ്ട്രീയക്കാരുടെ കണ്ണിലെ കരാടായി ഈ ഉദ്യോഗസ്ഥനെ മാറ്റിയതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്