സർക്കാർ ഭൂമി സംരക്ഷിക്കാൻ നിലപാടെടുത്ത യുവ ഐഎഎസുകാരനെ പുറത്താക്കുകയല്ല തട്ടിക്കളയുമെന്ന നിലപാടുമായി സി.പി.എം; ശ്രീറാമിന് തരിച്ചു പോകാൻ കയ്യുംകാലും ഉണ്ടാവില്ലെന്ന് എംഎൽഎയുടെ ഭീഷണി; സുഹൃത്തിന്റേതെന്ന് പറയുന്ന സർക്കാർ ഭൂമിയിൽ പണിത വീട്ടിൽ താമസിക്കുന്ന രാജേന്ദ്രൻ വീട് വയ്ക്കുന്നത് സർക്കാർ ഭൂമിയിൽ തന്നെ; മൂന്നാറിലെ സ്ഥിതി അതീവ ഗുരുതരം
മറുനാടൻ മലയാളി ബ്യൂറോ
ദേവികുളം: മൂന്നാറിൽ ഭൂമി കയ്യേറ്റക്കാരായ രാഷ്ട്രീയക്കാർക്കെതിരെ ഉൾപ്പെടെ ശക്തമായ നടപടികളുമായി ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നീങ്ങുന്നതോടെ അയാൾ നാലുകാലിലാകും മൂന്നാറിൽ നിന്ന് മടങ്ങുകയെന്ന ഭീഷണിയുമായി സി.പി.എം എംഎൽഎ എസ് രാജേന്ദ്രൻ രംഗത്തെത്തിയത് വലിയ ചർച്ചയായി മാറുന്നു.
കോടതി ഉത്തരവ് പ്രകാരം മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന സബ്കളക്ടറാണ് ശ്രീറാം വെങ്കിട്ടരാമൻ ഐപിഎസ്. മുമ്പ് വി എസ് സർക്കാരിന്റെ കാലത്ത് മൂന്നാർ ദൗത്യം പരാജയപ്പെട്ട സ്ഥാനത്ത് ഒരു ചുണക്കുട്ടിയായി നിൽക്കാനും രാഷ്ട്രീയസ്വാധീനങ്ങൾക്ക് വഴങ്ങാതെയും ശ്രീറാം കൈക്കൊണ്ട നടപടികൾ സിപിഎമ്മിന്റേയും സിപിഐയുടേയും പ്രാദേശിക നേതാക്കളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് മൂന്നാറിൽ.
പാർട്ടി എണ്ണിയെണ്ണി കൊലചെയ്ത എതിരാളികളുടെ അനുഭവം ഓർമിപ്പിച്ച് ഇപ്പോഴത്തെ മന്ത്രി എംഎം മണിയുടെ മുൻകാലത്തെ വൺ ടൂ ത്രീ.. എന്ന വിവാദ പ്രസംഗത്തെ വെല്ലുന്ന രീതിയിലാണ് ശ്രീറാമിനെതിരെ പാർട്ടി എംഎൽഎ പ്രതികരിച്ചിരിക്കുന്നത്. മുമ്പ് വി എസ് സർക്കാരിന്റെ കാലത്ത് മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ നടത്തിയ മൂന്നാർ ദൗത്യത്തിന് നേതൃത്വം നൽകിയത് സുരേഷ് കുമാറും ഋഷിരാജ് സിംഗും രാജു നാരായണ സ്വാമിയും ഉൾപ്പെട്ട മൂന്ന് സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്നു. അന്ന് ആ ദൗത്യം പാർട്ടിതലത്തിൽ തന്നെ ഇടപെട്ടാണ് പൊളിച്ചടുക്കിയത്. ഇതിനു ശേഷം ഇപ്പോഴാണ് നിയമങ്ങൾ ശക്തമായി നടപ്പാക്കിക്കൊണ്ട് ശ്രീറാം എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ഭൂമാഫിയയുടേയും കള്ളക്കളികൾ പൊളിച്ചടുക്കി രംഗത്തെത്തിയത്.
എംഎൽഎ നിലവിൽ താമസിക്കുന്നത് സുഹൃത്തിന്റേത് എന്ന് അവകാശപ്പെടുന്ന രേഖകളില്ലാത്ത സർക്കാർഭൂമിയിൽ പണിത വീട്ടിലാണ് (സർവേ നമ്പർ 922) എംഎൽഎ സ്വന്തം വീടുനിർമ്മാണം ആരംഭിച്ചിട്ടുള്ളത് സർക്കാർഭൂമി കയ്യേറിയാണെന്ന ആരോപണമാണ് കൂടെ ഉയർന്നിട്ടുള്ളത് (സർവേ നമ്പർ 912). ഇദ്ദേഹം രവീന്ദ്രൻപട്ടയം സമ്പാദിച്ചു കൈക്കലാക്കിയ ഭൂമി (സർവേ നമ്പർ 843) കെഎസ്ഇബി വകയാണെന്ന വിവരങ്ങളും പുറത്തുവരുന്നു. കൂടാതെ ഇടമലക്കുടി ഏലകൃഷിപ്രോത്സാഹന പദ്ധതിയുമായിബന്ധപ്പെട്ട് ഒന്നരക്കോടിരൂപയുടെ അഴിമതി ആരോപണം കേസായി എംഎൽഎയ്ക്കെതിരെ നിലനിൽക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തിൽ കടുത്ത നിലപാടെടുത്ത ശ്രീറാമിന്റൈ കൈയുംകാലും വെട്ടാതെ വിട്ടത് നാട്ടുകാർ സംയമനം പാലിച്ചതുകൊണ്ട് മാത്രമാണെന്നും നാലുകാലിലാകും സബ്കളക്ടറുടെ മടക്കമെന്നും പറഞ്ഞാണ് എസ് രാജേന്ദ്രൻ എംഎൽഎ ഉദ്യോഗസ്ഥനെതിരെ പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ശക്തമായ പ്രതികരണം നടത്തിയതിലൂടെ തന്നെ എസ് രാജേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ കയ്യേറ്റങ്ങൾക്കെതിരെ എത്രമാത്രം ശക്തമായാണ് ശ്രീറാം നടപടിയുമായി നീങ്ങുന്നതെന്ന് വ്യക്തമാകുന്നതായി എതിർപക്ഷവും വാദിക്കുന്നു.
അതേസമയം, അനധികൃത ഭൂമി കയ്യേറ്റം വീണ്ടും ചർച്ചയാകുന്നതിനിടെ, മൂന്നാറിൽ താനുൾപ്പെടെ സർക്കാർ ഭൂമി കയ്യേറിയതായ വിവരങ്ങൾ പുറത്തുവന്നതാണ് എംഎൽഎയെ മുൻപിൻ നോക്കാതെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്. ഭരണകക്ഷിയിൽപ്പെട്ട നേതാക്കൾ മൂന്നാർ ടൗണിലെ 10 ഏക്കർ സർക്കാർ ഭൂമി കയ്യേറി പാർട്ടി ഗ്രാമമാക്കിയെന്നും വ്യക്തമായിട്ടുണ്ട്. പ്രദേശത്തു പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ നേരിടാൻ ഇവർ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചുവെന്നും വാർത്തകൾ വന്നു.
മൂന്നാർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സർക്കാർ ഭൂമിയാണ് പാർട്ടിക്കാർ കയ്യേറി പാർട്ടിഗ്രാമമാക്കി മാറ്റിയത്. മുൻ ഏരിയാ സെക്രട്ടറിയാണ് സർക്കാർ ഭൂമി വളച്ചുകെട്ടി കയ്യേറ്റത്തിന് വഴികാട്ടിയത്. പിന്നാലെ ലോക്കൽ സെക്രട്ടറിയും അണികളും ഒടുവിൽ എംഎൽഎയും സർക്കാർ ഭൂമിയുടെ അവകാശികളായി. ഇവിടെ സുഹൃത്തിന്റെ ഭൂമിയിലാണ് വീടുവച്ചതെന്നാണ് എംഎൽഎയുടെ വാദം.
റോഡ്, കുടിവെള്ളവും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ എംഎൽഎ ഇടപെട്ട് പാർട്ടി ഗ്രാമത്തിൽ നടപ്പിലാക്കി. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും പാർട്ടിക്കാർ കായികമായി നേരിട്ടു. കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നതിൽ മാത്രമല്ല, സർക്കാർ ഭൂമി വളച്ചുകെട്ടുന്ന കാര്യത്തിലും മുൻപന്തിയിലാണ് മൂന്നാറിലെ രാഷ്ട്രീയ നേതാക്കൾ എന്നു വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇതോടെ മൂന്നാറിലെ കയ്യേറ്റങ്ങൾ വീണ്ടും വലിയ രാഷ്ട്രീയ ചർച്ചായി മാറുമെന്നും ഉറപ്പായിക്കഴിഞ്ഞു. കോൺഗ്രസും ബിജെപിയും പിണറായി സർക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുകയാണ് മൂന്നാർ വിഷയത്തിൽ. ഇതിന്റെ ഭാഗമായി ചെന്നിത്തലയും കുമ്മനവും വരും ദിവസങ്ങളിൽ മൂന്നാറിലേക്കെത്തും. കയ്യേറ്റങ്ങൾക്കെതിരെ ശ്രീറാം നടപടി കടുപ്പിച്ചതോടെ ശരിക്കും വെട്ടിലായത് പ്രദേശത്തെ സി.പി.എം നേതാക്കളാണെന്ന് വ്യക്തമായിരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മറുനാടൻ നിരവധി റിപ്പോർട്ടുകളും നൽകി. ഇതോടെയാണ് ശ്രീറാമിനെ മാറ്റണമെന്ന നീക്കം റവന്യൂവകുപ്പ് കയ്യാളുന്ന സിപിഐ സംസ്ഥാന നേതൃത്വത്തിന് കൈക്കൊള്ളേണ്ടിവന്നതെന്നാണ് ലഭിക്കുന്ന വിവരം. റവന്യൂ സെക്രട്ടിറി കൂടി ഇക്കാര്യം അന്വേഷിച്ച് സബ്കളക്ടർക്ക് അനുകൂല റിപ്പോർട്ട് നൽകിയതോടെ സിപിഐ-സി.പി.എം ഇടുക്കി നേതൃത്വങ്ങൾ ഒരു തട്ടിലും സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ മന്ത്രി ചന്ദ്രശേഖരനും മറുഭാഗത്തും എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
ഇടുക്കി എംപി ജോയ്സ് ജോർജിനും കുടുംബങ്ങൾക്കും എസ് രാജേന്ദ്രൻ എംഎൽഎയ്ക്കുമെതിരെപ്പോലും ശക്തമായ നടപടിയുമായാണ് ശ്രീറാം നീങ്ങിയത്. ഇടുക്കിയിൽ രാഷ്ട്രീയ നേതാക്കളുടെ അന്നദാതാക്കളെന്നു തന്നെ പറയാവുന്ന റിസോർട്ട്, ഭൂ മാഫിയകൾക്കെതിരെയും ക്വാറി മാഫിയകൾക്കെതിരെയുമെല്ലാം മുമ്പെങ്ങും കാണാത്തവിധം ശക്തമായ നടപടികളാണ് ശ്രീറാം കൈക്കൊണ്ടത്. ഇതോടെ വിറളിപൂണ്ട സിപിഐ-സി.പി.എം നേതൃത്വം അദ്ദേഹത്തിനെതിരെ രംഗത്തുവരികയായിരുന്നു. അങ്ങനെയാണ് എംഎൽഎ തന്നെ ശ്രീറാം മൂന്നാറിൽ നിന്ന് രണ്ടുകാലിൽ നിവർന്ന് മടങ്ങില്ലെന്നും ഇഴഞ്ഞേപോകൂ എന്നും വ്യക്തമാക്കി പ്രതികരിച്ചിരിക്കുന്നത്. എംഎൽഎയുടെ ഈ പ്രസ്താവം നിയമസഭാ സാമാജികത്വം തന്നെ നഷ്ടപ്പെടുത്താൻ മാത്രം ഗൗരവമേറിയതാണെന്നാണ് വിലയിരുത്തലുകളും വരുന്നത്.
ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടുപോകുന്ന ദേവികുളം സബ് കളക്ടറെ സംരക്ഷിക്കുന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ബുദ്ധിയില്ലാത്തവനെന്ന് പ്രതികരിച്ചുകൊണ്ടാണ് സി.പി.എം. നേതാവ് എസ്. രാജേന്ദ്രൻ എംഎൽഎ ഉള്ളിലെ ദേഷ്യം അടക്കാതെ പ്രതികരിച്ചത്. സബ്കളക്ടറുടെ മടക്കം നാലുകാലിലായിരിക്കും. മന്ത്രിയായാലും പാർട്ടിനേതാവായാലും വിവേചനബുദ്ധിയും പക്വതയും വേണം. ആരെയെങ്കിലും സംരക്ഷിക്കേണ്ട ബാധ്യത മന്ത്രിക്കുണ്ടെങ്കിൽ അത് സ്വന്തമായി ചെയ്യണം. അത് ദേവികുളം താലൂക്കിലെ ജനങ്ങളെ ദ്രോഹിച്ചാകരുത്.
പ്രദേശത്തെ പ്രശ്നങ്ങൾ പഠിക്കാതെ എടുത്ത മണ്ടൻ തീരുമാനങ്ങളാണ് നിയമസഭാസമിതിയുടേത്. മൂന്നാർ ദൗത്യസംഘത്തിന്റെ മുൻതലവൻ കെ.സുരേഷ് കുമാറിന്റെ താത്പര്യപ്രകാരമാണ് സബ്കളക്ടറും മന്ത്രിയും പ്രവർത്തിക്കുന്നത്. ഇയാളുടെ മണ്ടൻ കണ്ടെത്തലുകളാണ് രാജൻ മധേക്കർ, നിവേദിത പി.ഹരൻ, ലാൻഡ് റവന്യൂ കമ്മിഷണർ, മുല്ലക്കര രത്നാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള നിയമസഭാസമിതി സമർപ്പിച്ച റിപ്പോർട്ട്. സുരേഷ്കുമാർ എന്ന മുൻ ഉദ്യോഗസ്ഥന്റെ ഒരാഴ്ചമുമ്പുള്ള വരവോടെയാണ് വിഷയങ്ങൾ ഇത്രയും രൂക്ഷമായത്.
മൂന്നാറിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാനായെത്തിയ ഇയാളുടെ കൈയും കാലും വെട്ടാതെ വിട്ടത് നാട്ടുകാർ സംയമനം പാലിച്ചതുകൊണ്ടു മാത്രമാണ്. ജനദ്രോഹനടപടികളുമായി മുന്നോട്ടുപോകുന്ന സബ് കളക്ടറെ ശക്തമായി നേരിടും. സുരേഷ് കുമാർ മടങ്ങിയതുപോലെയാകില്ല, നാലുകാലിലാകും സബ് കളക്ടറുടെ മടക്കം. - ഇതായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. മൂന്നാറിന്റെ പേരിൽ വിദേശത്തുനിന്ന് കോടികൾ കൈപ്പറ്റുന്ന മുൻ ദൗത്യസംഘത്തലവൻ കെ.സുരേഷ് കുമാർ ജുഡീഷ്യറിയെപ്പോലും വിലയ്ക്കുവാങ്ങിയെന്നും രാജേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഇതോടെ മൂന്നാർ വിഷയത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ കയ്യേറ്റത്തിനെതിരെ നീങ്ങുന്നവരെ ശക്തമായി നേരിടുമെന്ന സന്ദേശമാണ് രാജേന്ദ്രൻ നൽകിയിരിക്കുന്നത്. എന്നാൽ സിപിഐ സംസ്ഥാന നേതൃത്വം ഇതിന് അനുകൂലമായി നിൽക്കില്ലെന്നും വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിൽ സി.പി.എം-സിപിഐ തർക്കമായി സംസ്ഥാന തലത്തിൽ തന്നെ മൂന്നാർ കത്തിപ്പടരുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മാത്രമല്ല, ചെന്നിത്തലയും കുമ്മനവും മൂന്നാറിൽ വരും ദിവസങ്ങളിൽ സന്ദർശനവും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ പ്രതിപക്ഷവും ശക്തമായി ആഞ്ഞടിക്കുമെന്നും ഉറപ്പായിരിക്കുകയാണ്.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്