ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്? ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കിട്ടില്ല; കുവൈറ്റ് ചാണ്ടിയുടെ റിസോർട്ടിൽ മോളെ എത്തിച്ചത് ചാനൽ പ്രമുഖന് വേണ്ടി; തോമസ് ചാണ്ടി മന്ത്രിയായാൽ അതു നാടുനന്നാക്കാൻ വേണ്ടിയാകില്ലെന്ന് കിളിരൂർ പീഡനത്തിൽ മരിച്ച ശാരിയുടെ അച്ഛൻ; പിണറായിക്ക് പരാതി നൽകുമെന്നും മറുനാടനോട് സുരേന്ദ്രൻ
അർജുൻ സി വനജ്
കൊച്ചി: കേരളത്തെ നടുക്കിയ കിളിരൂർ പീഡനക്കേസിലെ രേഖകളിലും കാമഭ്രാന്തന്മാർ പിച്ചിച്ചീന്തി കൊന്ന ശാരിയുടെ മരണമൊഴിയിലും പറയുന്ന തോമസ് ചാണ്ടി എംഎൽഎയെ മന്ത്രിയാക്കാനുള്ള എൻസിപി തീരുമാനത്തെ ചോദ്യം ചെയ്തു ശാരിയുടെ പിതാവ് സുരേന്ദ്രകുമാർ മറുനാടൻ മലയാളിയോട്. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നത് നാടു നന്നാക്കാൻ വേണ്ടിയല്ലെന്നും എ കെ ശശീന്ദ്രനു പകരക്കാരനായി തോമസ് ചാണ്ടിയെ നിയോഗിക്കാനുള്ള നീക്കത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകുമെന്നും സുരേന്ദ്രകുമാർ പറഞ്ഞു.
തന്റെ മകളെ മാധ്യമപ്രവർത്തകൻ കെ പി മോഹനൻ അടക്കമുള്ളവർക്കു കാഴ്ചവച്ചതു തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ വച്ചാണെന്നും തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും പോയി ശരീരം നന്നാക്കി വരാൻ പറഞ്ഞിരുന്നെന്നും നേരത്തേ തന്നെ സുരേന്ദ്രകുമാർ വെൽപ്പെടുത്തിയിരുന്നു. കേസിലെ വിഐപി പരാമർശത്തിനൊപ്പംതന്നെ തോമസ് ചാണ്ടിയുടെ ഇടപെടലും കേരളം ചർച്ച ചെയ്തതാണ്. അതിനു ശേഷം വന്ന തെരഞ്ഞെടുപ്പുകളിലൊക്കെ കിൽരൂർ കേസ് കുട്ടനാട്ടിൽ ചർച്ചയായിരുന്നു.
ഇപ്പോൾ എ കെ ശശീന്ദ്രന്റെ രാജിക്കുശേഷം താൻ മന്ത്രിയാകുമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനവും എൻസിപിയുടെ തീരുമാനവും വന്നതിനു പിന്നാലെയാണ് സുരേന്ദ്രകുമാർ കടുത്ത വിമർശവുമായി രംഗത്തെത്തുന്നത്. 2004 ലാണു കിളിരൂർ കേസിലെ മുഖ്യപ്രതി ലതാ നായർ തോമസ് ചാണ്ടിയുടെ ഹോട്ടലിൽ ശാരിയെ കൊണ്ടുപോയത്. ഹോട്ടലിലേക്കു ശാരിയെ എത്തിച്ചതിൽ തോമസ് ചാണ്ടിക്കു വ്യക്തമായ പങ്കുണ്ടെന്നാണു സുരേന്ദ്രകുമാർ നെഞ്ചുപൊട്ടി ആരോപിക്കുന്നത്.
തോമസ് ചാണ്ടിക്കെതിരേ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് വി എസ് അച്യുതാനന്ദനെക്കണ്ട് സുരേന്ദ്രകുമാർ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇത്തരത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. പലതവണ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങുകയും സമരം നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ മന്ത്രിയാകാൻ തോമസ് ചാണ്ടി നടത്തുന്ന ചരടുവലികൾ ചെറുത്തുതോൽപിക്കാനാണു ശാരിയുടെ അച്ഛൻ വീണ്ടും രംഗത്തെത്തുന്നത്. മകളുടെ ജീവൻ ഇല്ലാതാക്കിയവരിൽ പ്രമുഖനാണു തോമസ് ചാണ്ടിയെന്നും കേരളത്തിൽ മന്ത്രിയാകാൻ അനുവദിക്കരുതെന്നുമാണ് സുരേന്ദ്രൻ കേരള ജനതയോട് ആവശ്യപ്പെടുന്നത്. ഇതു ചൂണ്ടിക്കാട്ടിയായിരിക്കും സുരേന്ദ്രകുമാർ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകുക.
ഇവനെയൊക്കെ എന്തിനാണ് മന്ത്രിയാക്കുന്നത്. മോള് പറഞ്ഞാണ് ഇവനെ കുറിച്ച് അറിയുന്നത്. കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെടുന്ന ഇയാളുടെ റിസോർട്ടിൽ മോളേയും കൊണ്ടു പോയിരുന്നു. ഇവരിൽ നിന്നൊന്നും സ്ത്രീകൾക്ക് നീതി കട്ടില്ല. കെപി മോഹനന് വേണ്ടിയാണ് റിസോർട്ടിൽ കൊണ്ടു പോയത്. ഇയാൾക്കും ഇതിലൊക്കെ പങ്കുണ്ട്. ഇത് അന്വേഷിക്കണമെന്ന് പറഞ്ഞ് വി എസ് അച്യുതാനന്ദന് പരാതിയും കൊടുത്തിരുന്നു. മോൾ പറഞ്ഞാണ് ഇതെല്ലാം അറിയാമായിരുന്നു-സുരേന്ദ്രൻ പറയുന്നു. ശശീന്ദ്രനെ പുറത്താക്കാൻ തോമസ് ചാണ്ടി ശ്രമിച്ചോ എന്ന ചോദ്യത്തിന് അതൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി.
തോമസ് ചാണ്ടിയുടെ ഹോട്ടലിൽനിന്നു ശാരി മടങ്ങിവന്നത് ഛർദിച്ചു തളർന്ന്
തോമസ് ചാണ്ടിയുടെ ഹോട്ടലിലേക്കു ശാരിയെ കൊണ്ടുപോയത് ലതാനായരാണെന്നും അവിടെനിന്നു മകൾ ഛർദിച്ചു തളർന്നാണു മടങ്ങിവന്നതെന്നും 2007 ഓഗസ്റ്റ് 21 നു അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനു നൽകിയ കത്തിൽ സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ലതാനായർ കൊണ്ടുപോയ ആലപ്പുഴയിലെ റിസോർട്ടിൽവച്ച് കെ പി മോഹനൻ, തോമസ് ചാണ്ടി എന്നിവരെ കണ്ടതായി ശാരി പറഞ്ഞിട്ടുണ്ടെന്നാണ് പരാതിയിലെ പരാമർശം. ഹോട്ടലിൽനിന്നു വന്നയുടനെ ശാരി കുളിച്ചു കിടക്കുകയാണുണ്ടായത്. റിസോർട്ടിൽവച്ചു ശാരി ഉപദ്രവിക്കപ്പെട്ടിരിക്കാമെന്ന് ഞങ്ങൾ സംശയിക്കുന്നെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
2008 നവംബർ എട്ടിന് മുഖ്യമന്ത്രിക്കു സുരേന്ദ്രൻ നൽകിയ കത്തിൽ ഇങ്ങനെ പറയുന്നു.
'ശാരിയുടെ മരണമൊഴികളിൽ ഒരു ദൃശ്യമാധ്യമപ്രവർത്തകനായ മോഹനൻ സാറിന്റെയും ആലപ്പുഴയിലെ റിസോർട്ട് ഉടമയായ കുവൈത്ത് ചാണ്ടിയുടെയും പേരുകൾ പറയുന്നുണ്ട്. ആലപ്പുഴ റിസോർട്ടിൽനിന്നു ഞങ്ങളുടെ കുഞ്ഞ് തിരിച്ചെത്തിയത് ഛർദിച്ച് അവശമായ നിലയിലാണ്. എന്താണ് ആലപ്പുഴ റിസോർട്ടിൽവച്ച് സംഭവിച്ചത് എന്നതിനെപ്പറ്റഇ വിശദമായ അന്വേഷണം ഇനിയും നടക്കേണ്ടതുണ്ട്. സിബിഐ ഇക്കാര്യത്തിൽ സത്യസന്ധമായ സമീപനമല്ല സ്വീകരിച്ചത് എന്നാണ് എനിക്കു തോന്നുന്നത്.
'കിളിരൂർ കേസിൽ വി എസ് നടത്തിയ പ്രസ്താവനകളൊക്കെയും മുഖ്യമന്ത്രിയാകാനുള്ള തന്ത്രം മാത്രമായിരുന്നു'
നാടുനന്നാക്കാനല്ല തോമസ് ചാണ്ടി മന്ത്രിയാകുന്നത്. കേരള ജനതയെ വീണ്ടും കബളിപ്പിക്കാനാണ് മന്ത്രിയാകാനുള്ള തോമസ് ചാണ്ടിയുടെ നീക്കം. സ്ത്രീകൾക്ക് യാതൊരു നീതിയും കൊടുക്കാൻ തോമസ് ചാണ്ടിക്കാവില്ല. എന്റെ മകൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. പറഞ്ഞ വാക്കിന് അൽപമെങ്കിലും വിലയുണ്ടെങ്കിൽ, ഇനിയെങ്കിലും കേസിലെ വിഐപി ആരാണെന്ന് വി എസ് അച്യുതാനന്ദൻ തുറന്നുപറയണം. കേസിൽ അപ്പീൽ പോകാതെ സിബിഐ കേസ് അട്ടിമറിച്ചുവെന്നും കേസിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. അന്നത്തെ പ്രസ്ഥാവനകളെല്ലാം വിഎസിന് മുഖ്യമന്ത്രി പദത്തിലെത്താനുള്ള തന്ത്രം മാത്രമായിരുന്നുവെന്നാണ് ശാരിയുടെ അച്ഛൻ സുരേന്ദ്രൻ പറയുന്നത്.
സമൂഹമനസാക്ഷിയെ പിടിച്ചുലച്ച കിളിരൂർ കേസിൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ നടത്തിയ വിഐപി. പരാമർശം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിഐപിയുടെ സന്ദർശനത്തിന് ശേഷമാണ് ശാരിയുടെ നില വഷളായതെന്നും ഈ വിഐപി യെ ചോദ്യം ചെയ്യണമെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ശാരിയെ സന്ദർശിച്ച ശേഷമാണ് വി എസ് ആവശ്യപ്പെട്ടത്. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പീഡനക്കേസിലെ പ്രതികളെ കയ്യാമം വച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ശാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതി പ്രതികളെ 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. കേസിൽ ആരോപണവിധേയരായ പ്രമുഖരൊന്നും ഇല്ലാതെയാണ് കേസിൽ അറസ്റ്റും വിചാരണയും ശിക്ഷാവിധിയും ഉണ്ടായത്.
കിളിരൂർ കേസ് പുനരന്വേഷിക്കണമെന്നു സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ വിഐപികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കമെന്നും പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെ ഒന്നാം സാക്ഷിയാക്കണമെന്നും സുരേന്ദ്രൻ നേരത്തേയും ആവശ്യപ്പെട്ടിരുന്നു. ശാരി മരിച്ച ശേഷം 17 കാര്യങ്ങൾ വി എസ് അക്കമിട്ടു പറഞ്ഞിരുന്നു. പി.കെ.ശ്രീമതിയെയും പ്രധാന സാക്ഷിയാക്കണം. തോമസ് ചാണ്ടി എംഎൽഎയെ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇതൊന്നും അംഗീകരിച്ചിരുന്നില്ല. കിളിരൂർ പെൺവാണിഭ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികൾക്ക് പത്ത് വർഷം കഠിന തടവും പതിനായിരും രൂപ പിഴയു തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നു.
കോടതി ശിക്ഷിച്ചത് അഞ്ച് പ്രതികളെ
ആലപ്പുഴ സ്വദേശിയും ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീൺ, എറണാകുളം സ്വദേശി മനോജ്, മല്ലപ്പള്ളി സ്വദേശിനി ലതാനായർ, നാട്ടകം സ്വദേശി ബിനു എന്ന കൊച്ചുമോൻ, തൃപ്പുണിത്തുറ സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കോടതി ശിക്ഷവിധിച്ചത്. ഗൂഢാലോചന, കൂട്ടബലാൽത്സംഗം എന്നീ കേസുകളിലാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. കിളിരൂർ സ്വദേശിയായ ശാരി എസ് നായർ എന്ന പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ൽ ഓഗസ്റ്റ് മുതൽ ഒരു വർഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗർഭിണിയായ പെൺകുട്ടി 2004 ആഗസ്റ്റിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവശേഷം അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ശാരി നവംബർ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
പ്രവീൺ, മനോജ്, ലതാനായർ, കൊച്ചുമോൻ, പ്രശാന്ത് , സോമൻ എന്നിവരാണ് വിചാരണ നേരിട്ട പ്രതികൾ. ശാരിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾകൊണ്ട് കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാരി മരിച്ച സംഭവത്തിൽ ഒരു വി.ഐ.പിക്ക് പങ്കുണ്ടെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോടെയാണ് കേസ് ശ്രദ്ധിക്കപ്പെട്ടത്. ശാരിയുടെ രക്തത്തിൽ ചെമ്പിന്റെ അംശം കൂടുതലുണ്ടായിരുന്നെന്ന റിപ്പോർട്ടും സംശയം വർധിപ്പിച്ചു. ഇതേ തുടർന്ന് ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. ശാരിയുടെ ചികിത്സയിൽ ഗൂഢാലോചനകൾ നടന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. സിബിഐയുടെ അന്വേഷണത്തിൽ ഇതുവരെ ശാരിക്ക് ലഭിച്ച ചികിത്സയിലെ പിഴവിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല.
ശാരിയെ മാതാ ആശുപത്രിയിൽ ചികിത്സിച്ച ഡോ. ശങ്കരന്റെ ചികിത്സയിൽ പിഴവുണ്ടെന്നും മാധ്യമങ്ങളോടു പറഞ്ഞ ഡോ. എ.പി കുരുവിളയെ സാക്ഷിയാക്കി വിസ്തരിക്കണം. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല എന്നീ കാര്യങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസിൽ ഏതെങ്കിലും വി.ഐ.പി ഇടപെട്ടതിനോ ഗൂഢാലോചന നടത്തിയതിനോ യാതൊരു വിധ തെളിവും പരാമർശവും കുറ്റപത്രത്തിലില്ലെന്ന് പറഞ്ഞ് ഈ ആവശ്യം സിബിഐ കോടതി തള്ളുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്