മംഗളത്തിന്റെ ക്ഷമാപണം പെൺ കെണിയിൽ മുഖം നഷ്ടപ്പെട്ട ശശീന്ദ്രന് തൽകാലം ആശ്വാസമായി; കുടുംബം കൈവിട്ടില്ലെന്നുറപ്പാക്കാൻ ഭാര്യയ്ക്കൊപ്പം കോഴിക്കോട്ടെത്തി; ശശീന്ദ്രനെ പുറത്താക്കാൻ പെൺകെണിയൊരുക്കിയ മംഗളം മാത്രം തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് എഴിതിയതിലും സംശയം; ശശീന്ദ്രൻ മടങ്ങി വരുന്നതിനോട് പലർക്കും യോജിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ വിവാദം പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ മംഗളത്തിന്റെ ക്ഷമാപണം എത്തി. ഇതോടെ മന്ത്രിപദം രാജിവച്ച ശശീന്ദ്രൻ തൽക്കാലം മുഖം രക്ഷിക്കുകയാണ്. അപ്പോഴും വയസ്സുകാലത്ത് പെൺകുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പേരു ദോഷം മാറാതെ നിൽക്കുകയും ചെയ്യും. എങ്കിലും തന്നെ കെണിയിൽപ്പെടുത്തിയെന്ന വാദവുമായി പിടിച്ചു നിൽക്കാൻ ശശീന്ദ്രന് കഴിയും. ഇതിനിടെയിൽ തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞയിൽ മംഗളം ഉറച്ച നിലപാട് എടുത്തതും വിവാദമാവുകയാണ്. മന്ത്രിയായി തോമസ് ചാണ്ടി ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് മംഗളത്തിന്റെ വിലയിരുത്തൽ. പെൺകണിയിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം ഇതും പരിശോധിക്കും.
ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. ഹൈടെക് സെൽ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണച്ചുമതല. ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിജിപിക്കു ലഭിച്ച പരാതികളിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യാനാണു തീരുമാനം. എൻ. രാമചന്ദ്രൻ (കോട്ടയം എസ്പി), പ്രതീഷ് (പാലക്കാട് എസ്പി), ഷാനവാസ് (ക്രൈംബ്രാഞ്ച് ഡിവൈഎസ്പി), സുധാകുമാരി (എസ്ഐ, തിരുവനന്തപുരം) തുടങ്ങിയവരാണ് മറ്റുള്ളവർ. ശശീന്ദ്രനെ കുടുക്കിയതാണെന്നു ചാനൽ സമ്മതിക്കുമ്പോൾ ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പരിശോധിക്കും.ട
ഫോൺസംഭാഷണത്തിൽ ഗൂഢാലോചനയുണ്ടെന്ന് രേഖാമൂലം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള നടപടി പുറത്തുവരുന്നത്. എ.കെ. ശശീന്ദ്രന്റെ രാജിക്കു വഴിവച്ച ഫോൺസംഭാഷണ വിവാദത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു മൂന്നു പരാതികളാണു പൊലീസിന് ലഭിച്ചത്. ഇതിനുപുറമെ വനിതാ മാധ്യമപ്രവർത്തകരും കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഫോൺ സംഭാഷണത്തിന്റെ ഉറവിടത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിനാൽ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണന്നായിരുന്നു പരാതിയിലെ പരാമർശം.
മന്ത്രിയെ ഫോണിൽ വിളിച്ച പെൺകുട്ടിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ മലപ്പുറം സ്വദേശിനിയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതെല്ലാം മംഗളം സിഇഒ അജിത് കുമാറിന് ഊരാക്കുടുക്കായി മാറും. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടത്താൻ അഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മന്ത്രി രാജിവച്ചതിനു പിന്നാലെ രഹസ്യാന്വേഷണവിഭാഗം നടത്തിയ പരിശോധനയിൽ ഗൂഢാലോചന നടന്നതായി സൂചന ലഭിച്ചിരുന്നു. ചാനൽ പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയടക്കം അന്വേഷണത്തിന്റെ പരിധിയിൽ വരും.
അതിനിടെ തന്നെ കുടുക്കിയതാണെന്നു ചാനൽ തുറന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ ചാനൽ ഖേദപ്രകടനം നടത്തിയതിനെത്തുടർന്ന് കോഴിക്കോട് മാധ്യമപ്രവർത്തകരോടാണ് ശശീന്ദ്രൻ നിലപാട് അറിയിച്ചത്. തുടർന്നുള്ള കാര്യങ്ങൾ പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. മന്ത്രിസ്ഥാനം തിരിച്ചുകിട്ടുക എന്നതല്ല പ്രധാനം. ആരോടും ഒന്നിനും പരാതിപ്പെടുന്നില്ലെന്നും എ.കെ. ശശീന്ദ്രൻ അറിയിച്ചു. മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തുന്ന കാര്യം പാർട്ടി തീരുമാനിക്കും. ജനങ്ങളോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ചാണ്ടിക്ക് വേണ്ടി മംഗളം രംഗത്തിറങ്ങിയതിൽ ദുരൂഹത
ലൈംഗികാരോപണത്തെ തുർന്ന് എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിൽ പുതിയ മന്ത്രി ഉടനെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തത്. കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയാണ് എൻ.സി.പിയുടെ പുതിയ മന്ത്രി. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുമ്പ് സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എൻ.സി.പി നേതാക്കൾ നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇക്കാര്യം ചർച്ച ചെയ്യുമെന്നും മംഗളം പറയുന്നു.
കഴിഞ്ഞ ദിവസം ചേർന്ന എൻ.സി.പി നേതൃയോഗം മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയുടെ പേര് നിർദ്ദേശിച്ചിരുന്നു. എൻ.സി.പി ദേശീയ നേതൃത്വവും പച്ചക്കൊടി കാട്ടിയതോടെയാണ് തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് ഉറപ്പായത്. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ സി.പി.എം ജനറൽ സെക്രട്ടറി യെച്യൂരിയോട് ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായി മന്ത്രിസ്ഥാനം താമസിപ്പിക്കരുതെന്നും ശരത് പവാർ ആവശ്യപ്പട്ടു. എന്നാൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഇതിനോട് യോജിപ്പില്ല. ശശീന്ദ്രനെ തിരിച്ചുകൊണ്ടു വന്നാലും തോമസ് ചാണ്ടിയെ മന്ത്രിയാക്കില്ലെന്നതാണ് പിണറായിയുടെ നിലപാട്. ഈ സാഹചര്യത്തിനിടെയിലും മംഗളം തോമസ് ചാണ്ടിയുടെ മന്ത്രിപദം ഉറപ്പിക്കുകയാണെന്നതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്.
എ.കെ. ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ.സി.പി. സംസ്ഥാന നേതൃയോഗം നിർദേശിച്ചെങ്കിലും പ്രതിബന്ധങ്ങളുയർന്നതോടെ ഗോവ പാർട്ടി ഘടകത്തിന്റെ ഇടപെടലുണ്ടായെന്നും പറയുന്നു. കേരളത്തിൽ നിന്നുള്ള ചില പ്രമുഖ നേതാക്കളുടെ താൽപ്പര്യപ്രകാരം തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്ന നിലപാട് ദേശീയ അധ്യക്ഷൻ ശരത്പവാർ സ്വീകരിച്ചതോടെയാണ് കടുത്ത സമ്മർദവുമായി ഗോവ ഘടകത്തിന്റെ രംഗപ്രവേശം. പാർട്ടിക്കു രാജ്യത്തുള്ള ഏക മന്ത്രിസ്ഥാനം നഷ്ടമാക്കരുതെന്നും തോമസ് ചാണ്ടിക്ക് ഉടൻ അവസരം നൽകണമെന്നുമാണ് എൻ.സി.പിയുടെ ഗോവ സംസ്ഥാന പ്രസിഡന്റും രണ്ടുതവണ റവന്യുമന്ത്രിയുമായിരുന്ന ജോസ് ഫിലിപ് ഡിസൂസ ആവശ്യപ്പെട്ടിരിക്കുന്നത്.
തീരുമാനം വൈകിയാൽ താനടക്കം നേതൃനിരയിലുള്ളവർ സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന മുന്നറിയിപ്പും അവർ ദേശീയ നേതൃത്വത്തിന് നൽകിയെന്നാണു വിവരം. തോമസ് ചാണ്ടിയുമായി അടുപ്പം പുലർത്തുന്ന ഗോവ എൻ.സി.പിയിലെ കോ-ഓർഡിനേറ്ററായ കുട്ടനാട് സ്വദേശി ബെൻസി അറയ്ക്കൽ ഉൾപ്പെടെയുള്ളവരാണ് അദ്ദേഹത്തിന് മന്ത്രി സ്ഥാനം ലഭിക്കാൻ പിന്തുണ തേടി ജോസ് ഫിലിപ് ഡിസൂസയെ സമീപിച്ചതെന്നും പറയുന്നു. അശ്ലീല സംഭാഷണക്കേസിൽ ജുഡീഷ്യൽ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാകുമെന്നിരിക്കെ അതുവരെ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ശരത് പവാറിനെ കേരളത്തിൽ നിന്നുള്ള ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ ധരിപ്പിച്ചത്. ഇതിനെ അപ്രസക്തമാക്കുന്നത തരത്തിലായിരുന്നു മംഗളത്തിന്റെ വാർത്ത.
അതിനിടെ രാഷ്ട്രീയ കോളിളക്കങ്ങൾ കടന്ന് മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ട് തിരികെയെത്തി. പാർട്ടി പ്രവർത്തകരും സിഐടിയു തൊഴിലാളികളും ചേർന്നു മുൻ ഗതാഗതമന്ത്രിയെ കെഎസ്ആർടിസി ബസ് ടെർമിനലിൽ സ്വീകരിച്ചു. പുലർച്ചെ അഞ്ചേകാലിനാണ് കെഎസ്ആർടിസിയുടെ സ്കാനിയ ബസിൽ ശശീന്ദ്രനും ഭാര്യ അനിതയും കോഴിക്കോട്ടെത്തിയത്. പ്രതിസന്ധിയിൽ പിന്തുണ നൽകിയ പൊതു സമൂഹത്തോടു നന്ദിയുണ്ടെന്നു ശശീന്ദ്രൻ പറഞ്ഞു. കുടുംബത്തിന്റെ പിന്തുണ തനിക്കൊപ്പം ഉണ്ടെന്ന് വ്യക്തമാക്കാനായിരുന്നു ഭാര്യയുമൊത്തുള്ള ബസ് യാത്ര. തിരുവനന്തപുരത്തു ശശീന്ദ്രനെ യാത്രയാക്കാൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ശശീന്ദ്രൻ നിരപരാധിത്വം തെളിയിച്ചു മന്ത്രിക്കസേരയിൽ മടങ്ങിയെത്തുമെന്ന് ഉഴവൂർ വിജയൻ പറഞ്ഞിരുന്നു. ഇതിനിടെയിലും തോമസ് ചാണ്ടിക്ക് വേണ്ടി മംഗളം വാർത്ത എഴുതുന്നുവെന്നതാണ് സംശയത്തിന് ബലം കൂട്ടുന്നതും.
Stories you may Like
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സമരച്ചൂടിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറുനാടനോട്
- റിപ്പോർട്ടർ ചാനലിനെതിരെ ജന്മഭൂമി വാർത്ത
- പൂക്കോട് വെറ്ററിനറി സർവകലാശാല പുതിയ വിസി ഡോ പി സി ശശീന്ദ്രൻ രാജി വച്ചു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്