പഞ്ചാരക്കെണിയെ ചൊല്ലി മംഗളം കുടുംബത്തിലും പോര് തുടങ്ങി; മാധ്യമ ചുമതലയുള്ള സാജൻ വർഗീസിന് എതിരെ കടുത്ത നിലപാടുമായി അമ്മയും ഇളയമകനും മരുമകളും രംഗത്ത്; സിഇഒ അജിത് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മംഗളം കുടുംബത്തിന് ഒപ്പം ഭൂരിപക്ഷം ജീവനക്കാരും; ഡയറക്ടറുടെ വീട്ടിൽ പോലും ചാനലിന് വിലക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മന്ത്രിയായിരുന്ന ശശീന്ദ്രനെതിരെ ഉൾപ്പെടെ വാർത്തകൾ സൃഷ്ടിക്കാനും ചാനലിന് ചുളുവിൽ ജനശ്രദ്ധ കിട്ടാനും സിഇഒ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങൾ മംഗളം കുടുംബത്തിൽ തന്നെ വലിയ പൊട്ടിത്തെറി സൃഷ്ടിച്ചതായി മറുനാടന്
വിവരം ലഭിച്ചു.
ഏറെ വിമർശനങ്ങൾ മുമ്പും നേരിട്ടുണ്ടെങ്കിലും ഇത്രത്തോളം നാണക്കേടുണ്ടാക്കിയ സംഭവം മുമ്പുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മംഗളം സ്ഥാപകൻ എംസി വർഗീസിന്റെ പത്നി ക്ളാരമ്മ വർഗീസ് ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി ആർ അജിത് കുമാറിനെതിരെ രംഗത്തുവന്നത്. ഇതോടെയാണ് ഒടുവിൽ മാപ്പപേക്ഷയുമായി കഴിഞ്ഞദിവസം അജിത് ചാനലിൽ മുഖംകാണിച്ചതെന്നാണ് സൂചനകൾ.
എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്നും അജിത്തിനെ മംഗളത്തിന്റെ സിഇഒ സ്ഥാനത്തുനിന്നുൾപ്പെടെ നീക്കി പുറത്താക്കണമെന്നുമാണ് മംഗളം പ്രസിദ്ധീകരണങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകുന്ന ക്ളാരമ്മ വർഗീസും അവരോടൊപ്പം നിൽക്കുന്ന മക്കളും മരുമക്കളുമെല്ലാം ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് അറിയുന്നത്. അമ്മ ക്ളാരമ്മ വർഗീസ്, മംഗളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഇളയ മകൻ ബിജു വർഗീസ്, കന്യക വനിതാ പ്രസിദ്ധീകരണത്തിന്റെ മാനേജിങ് എഡിറ്റർ റ്റോഷ്മ ബിജു വർഗീസ് എന്നിവർ അജിത്തിനെ മാറ്റിയേ തീരൂ എന്ന നിലപാടെടുത്തിരിക്കുകയാണെന്നാണ് അറിയുന്നത്.
വലിയൊരു വിഭാഗം ജീവനക്കാരും ഇതേ നിലപാടെടുത്ത സാഹചര്യത്തിലും മറുവശത്ത് ശശീന്ദ്രനെ പഞ്ചാരക്കെണിയിൽ കുടുക്കിയതിന് ഉൾപ്പെടെ ശക്തമായ കേസ് വന്ന സാഹചര്യത്തിലുമാണ് അജിത്ത്് പരസ്യ മാപ്പപേക്ഷ നടത്തി മുഖം രക്ഷിക്കാൻ ശ്രമം നടത്തിയതെന്നാണ് സൂചന.
എന്നാൽ അതുകൊണ്ടൊന്നും കാര്യമില്ലെന്നും അജിത്തിനെ മാറ്റിയേ തീരൂ എന്നും കുടുംബത്തിൽ ശക്തമായ അഭിപ്രായം ഉയരുന്നുണ്ട്. മൂത്തമകൻ സാബു വർഗീസും മൂന്നാമത്തെ മകൻ ഡോ. സജി വർഗീസും മീഡിയാ ബിസിനസ് കാര്യങ്ങളിൽ ഇടപെടാറില്ലെങ്കിലും ഇത്തരമൊരു നാണക്കേട് കുടുംബത്തിന് ഉണ്ടാക്കിയതിൽ രോഷം അറിയിച്ചിട്ടുണ്ട്. പതിറ്റാണ്ടോളം കഷ്ടപ്പെട്ടുണ്ടാക്കിയ സത്പേര് ഈ ഒറ്റയാളുടെ നേതൃത്വത്തിൽ നശിപ്പിച്ചതിൽ കുടുംബം വല്ലാത്ത വേദന അനുഭവിക്കുകയാണ്.
മംഗളം ചാനലിന്റെ കന്നിവാർത്തയിറങ്ങുകയും മന്ത്രി ശശീന്ദ്രൻ രാജിവയ്ക്കുകയും ചെയ്തതിന്റെ പേരിൽ നടത്തിപ്പുകാർ അർമാദം കൊള്ളുന്നതിനിടെ ഒരു ഡയറക്ടറുടെ ഭാര്യ വാർത്ത കണ്ട് ഇനി മേലാൽ വീട്ടിൽ മംഗളം ചാനൽ തുറക്കരുതെന്ന് താക്കീത് ചെയ്തതായും പറയുന്നുണ്ട്. പിന്നീടുള്ള ദിവസങ്ങളിലാണ് ആ വാർത്ത വിവാദമായതും നാണക്കേടായി മാറിയതും.
മംഗളം ജീവനക്കാരാകട്ടെ കടുത്ത നിരാശയിലാണ്. ജോലി ചെയ്യാൻ പോലും തോന്നാത്ത അവസ്ഥ. പത്രപ്രവർത്തകർ പ്രസ് ക്ലബിലേക്കു പോകാൻ പോലും മടിക്കുന്നു. എല്ലാവരും പഴിക്കുന്നത് സിഇഒയെത്തന്നെ. നേരത്തേയും ബഹുഭൂരിപക്ഷവും സിഇഒയെ വിമർശിച്ചിരുന്നവരാണെങ്കിലും പുറത്തു പറയാൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ 'അന്ന'ത്തെ ബാധിക്കുമെന്ന അവസ്ഥയുണ്ടായതോടെ കഥ മാറി. ഇതിനിടയിലും സംഭവിച്ചതൊക്കെ മംഗളത്തിനു മംഗളമായി ഭവിച്ചെന്നു പറഞ്ഞുനടക്കുന്ന ഒരു കൂട്ടം സ്തുതിപാഠകരുണ്ട്. നാറ്റക്കേസ് മംഗളം ചാനലിന് നല്ല പബ്ലിസിറ്റിയാണെന്നാണ് അവർ മാനേജ്മെന്റിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. പണ്ടുമുതലേ ഇത്തരം സ്തുതിപാഠകരാണ് മംഗളത്തെ വഴിതെറ്റിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്.
കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണ പ്രസ്ഥാനമായി വളർന്ന മംഗളം 1969-ലാണ് കോട്ടയത്ത് എംസി വർഗീസ് ആരംഭിക്കുന്നത്. ദിനപത്രത്തിന് പുറമെ വാരിക, ബാലമംഗളം, കന്യക, സിനിമാമംഗളം, ജ്യോതിഷഭൂഷണം എന്നിങ്ങനെ ഓരോ പ്രസിദ്ധീകരണങ്ങളായി തുടങ്ങിയ മംഗളം കുടുംബത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ സ്ഥാപനങ്ങളുമുണ്ട്. ഇദ്ദേഹത്തിന്റെ മരണശേഷം 2006 മുതൽ അദ്ദേഹത്തിന്റെ പത്നിക്കും മക്കൾക്കുമാണ് സ്ഥാപനങ്ങളുടെ ചുമതലകൾ. എന്നാൽ ഇപ്പോൾ ആരംഭിച്ച ചാനൽ ആദ്യദിവസം തന്നെ വലിയ ചീത്തപ്പേര് കുടുംബത്തിന് വരുത്തിവച്ചുവെന്നും സമൂഹത്തിൽ മാന്യമായ സ്ഥാനമുണ്ടായിരുന്ന എംസി വർഗീസിന്റെ പേരിനുപോലും കളങ്കംചാർത്തും വിധത്തിലുള്ള സംഭവമാണ് ഇപ്പോൾ ഉണ്ടായതെന്നുമാണ് വിലയിരുത്തൽ.
ഇതോടെ അജിത്തിനെതിരെ നേരത്തേ പല വിഷയങ്ങളിലും തെറ്റി നിന്നവർ തന്നെ ഇപ്പോൾ സ്ഥാപനത്തിനകത്തും ശക്തമായ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. കുടുംബത്തിൽ തന്നെ വലിയ പ്രശ്നമായി മാറുന്നതിന് മുമ്പ് അജിത്തിനെ സ്ഥാപനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഇപ്പോൾ പിന്തുണ നൽകുന്ന മംഗളം എംഡി സാജൻ വർഗീസിനും അംഗീകരിക്കേണ്ടി വരുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
മുമ്പ് ഏറെ മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്ന മംഗളം പത്രത്തിന് പിന്നീട് ഒരു വിഭാഗം ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെയാണ് ജനകീയ മുഖം കൈവന്നത്. ഇതോടെ ഇടുക്കി പോലുള്ള മലയോര മേഖലകളിൽ മംഗളത്തിന് ജനകീയ സ്വാധീനം കൈവരുകയും ഇടക്കാലത്ത് സംസ്ഥാനത്ത് സർക്കുലേഷനിൽ മൂന്നാംസ്ഥാനംവരെ എത്തുകയും ചെയ്തിരുന്നു. വലിയ സിംഹങ്ങളുള്ള മനോരമ, മംഗളം പത്രത്തെ കണ്ടുപഠിക്കണമെന്ന് അക്കാലത്ത് ചാനലുകളിൽ മാധ്യമവിചാരകർ പ്രശംസിക്കുമായിരുന്നു.
ഏറെ നിലവാരമുള്ള എക്സ്ക്ലൂസീവ് വാർത്തകൾ നിറഞ്ഞ പത്രത്തെ വായനക്കാർ തേടിപ്പിടിച്ചുവായിക്കുന്ന കാലം.നിലവാരമില്ലാത്ത, പൈങ്കിളി പത്രമെന്ന നിലയിൽനിന്നു മാറി ബുദ്ധിജീവികളും സാഹിത്യ-സാസ്കാരികരംഗത്തുള്ളവരും രാഷ്ട്രീയ മേഖലയിൽ ഉള്ളവരും ഉൾപ്പെടുന്ന വരേണ്യവിഭാഗങ്ങൾ മംഗളം വായിക്കണമെന്ന മംഗളം സ്ഥാപകൻ എം സി വർഗീസിന്റെ സ്വപ്നമായിരുന്നു അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടത്.
അജിത് കുമാറിനെ തിരുവനന്തപുരത്ത് ഒതുക്കിയും വാർത്തകളിലോ എഡിറ്റോറിയൽ വിഭാഗത്തിലോ ഇടപെടാൻ അനുവദിക്കാതെയും മാനേജ്മെന്റ് നിലപാടെടുത്തതോടെയായിരുന്നു അന്ന് മംഗളം നല്ല നിലവാരത്തിലേക്കുയർന്നത്. അജിത്കുമാറിന്റെ വികലമായ ആശയങ്ങൾ കുത്തിച്ചെലുത്താനുള്ള ശ്രമങ്ങൾ അക്കാലത്ത് എഡിറ്റോറിയൽ വിഭാഗങ്ങൾ ഒന്നിച്ചുനിന്നു ചെറുക്കുമായിരുന്നു. (ഇന്ന് ആ അവസ്ഥ മാറിയതാണ് എല്ലാറ്റിനും കാരണമായത്്).
എന്നാൽ പുറത്തു മുതലെടുപ്പ് നടത്താനും പേരെടുക്കാനും ഇപ്പോഴത്തെ വില്ലന്മാർ അന്നും മുൻപന്തിയിലായിരുന്നു. പഴത്തൊലി തിന്നാൻ ഒരു വിഭാഗവും പഴം തിന്നാൻ ഇക്കൂട്ടരും എന്ന അവസ്ഥ. അഞ്ചു വർഷം മുമ്പാണ് അജിത് കുമാറിനെ സിഇഒ ആക്കിക്കൊണ്ട് മൂന്നംഗസംഘത്തെ പത്രത്തിന്റെ നടത്തിപ്പ് ഏൽപിച്ചത്. അതോടെ സ്ഥാപനത്തിന്റെ അവരോഹണത്തിന്റെ ആരംഭമായിരുന്നു. വാർത്തകളുടെ നിഷ്പക്ഷത മാറുകയും പ്രസിദ്ധീകരിക്കപ്പെടുന്ന വാർത്തകളുടെ വിശ്വാസ്യതയെപ്പറ്റി ഒട്ടനവധി ആരോപണങ്ങളും സംശയങ്ങളും ഉയരുകയും ചെയ്തു.
പത്രത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചവർ ഇടയ്ക്ക് സ്വയം ഒഴിവാകുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തു. സ്ഥാപനത്തിൽ തുടർന്ന പലരേയും ഒതുക്കി. ഏറെ ദീർഘവീക്ഷണമുള്ള അക്ഷരസ്നേഹിയായിരുന്നു മംഗളം സ്ഥാപകനായിരുന്ന എം സി വർഗീസ്. അദ്ദേഹം അവസാനകാലത്ത് ഏറെ വെറുത്തിരുന്നവരാണ് പിന്നീട് മംഗളം നടത്തിപ്പിനു ചുക്കാൻപിടിച്ചിരുന്നത്. മംഗളം കുടുംബവുമായി ബന്ധപ്പെട്ടവർ ഇക്കാര്യം മക്കളെ ചൂണ്ടിക്കാട്ടുമായിരുന്നു. അജിത് കുമാറിനെതിരേ കടുത്ത അഭിപ്രായവ്യത്യാസം കുടുംബസദസുകളിലെല്ലാം ഉയർന്നിരുന്നതായാണ് പറയപ്പെടുന്നത്. മംഗളം ചാനൽ തുടങ്ങുന്നത് ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നതായാണ് വിവരം.അജിത് കുമാറിന്റെ കോട്ടയത്തെ കാബിന്റെ മുമ്പിലെ ബോർഡ് വരെ പറിച്ചെറിഞ്ഞതായും കേട്ടിരുന്നു.
ഇത്രയും കാലം അജിത് കുമാറിന്റെ ഏകാധിപത്യത്തിന്, സ്ഥാപനത്തിന്റെ ചുമതലയേൽപ്പിച്ചിരുന്ന എംസി വർഗീസിന്റെ രണ്ടാമത്തെ മകൻ സാജൻ വർഗീസ് കൂട്ടുനിന്നുവെന്ന ആരോപണമാണ് ഇപ്പോൾ കുടുംബപ്രശ്നമായി വളർന്നിരിക്കുന്നത്. ചാനൽ ലോഞ്ചിങ് ബിഗ് ബ്രേക്കിംഗിലൂടെ വൻ ആഘോഷമാക്കി മാറ്റുമെന്നായിരുന്നു സിഇഒ അജിത് നൽകിയ ഉറപ്പ്. എന്നാൽ ഇത് വിശ്വസിച്ച കുടുംബാംഗങ്ങൾ ഇപ്പോൾ ചാനലിന് വൻ തിരിച്ചടി നേരിടുന്ന ഘട്ടമെത്തിയപ്പോഴാണ് ഇത് എത്രത്തോളം നാണക്കേടായെന്ന് തിരിച്ചറിയുന്നത്. ഇതോടെ അജിത്തിന് പിന്തുണ നൽകിയ സാജൻ വർഗീസിനെതിരെ മറ്റ് കുടുംബാംഗങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നാണ് വിവരം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്