നിയമത്തിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെ നിരന്തരമായി അപമാനിക്കുകയും എന്തുകൊണ്ടു പുറത്താക്കുന്നില്ല എന്ന് ചോദിക്കുകയും ചെയ്ത ബഹുമാനപ്പെട്ട കോടതീ ഇതു സാധാരണക്കാരന്റെ ചോദ്യങ്ങളാണ്; ജേക്കബ് തോമസിന്റെ പുറത്താക്കൽ ഉയർത്തിയ സംശയങ്ങൾ നീതീപീഠം പരിഹരിക്കുമോ?
എഡിറ്റോറിയൽ
സാംസ്കാരിക കേരളത്തെ സംബന്ധിച്ചടുത്തോളം ഒരു ഇരുണ്ട ദിവസമായിരുന്നു പെട്ടന്ന് കടന്നു പോയ ഈ വെള്ളിയാഴ്ച. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും തെറിച്ച അതേദിവസം തോമസ് ചാണ്ടിയെ മന്ത്രിയാക്കാനും തീരുമാനം ആയത് യാദൃശ്ചികമായിരുന്നെങ്കിലും രണ്ടും ജനാധിപത്യത്തിനുമേലുള്ള അതിശക്തമായ വെല്ലുവിളി ആയിരുന്നു.
മംഗളം ദിനപ്പത്രം സ്റ്റിങ് ഓപ്പറേഷൻ എന്ന പേരിൽ പച്ചക്ക് മാധ്യമ വ്യഭിചാരം നടത്തിയതിന്റെ അലയൊഴുക്കുകൾ ഉണ്ടാക്കിയ അപമാനം അവസാനിക്കും മുൻപായിരുന്നു ഈ രണ്ടു പ്രഖ്യാപനങ്ങളും. പരിമിതികൾക്കിടയിൽ നിന്നുകൊണ്ട് അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തി മുന്നേറിയ ജേക്കബ് തോമസിനെ സർക്കാന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചതും ഒട്ടേറെ ആരോപണങ്ങൾക്ക് വിധേയനായ ഒരു ബിസനസ്സുകാരനെ മന്ത്രിയാക്കിയതും കേരളീയ സമൂഹം നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്.
തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചയേക്കാൾ പ്രധാനം ജേക്കബ് തോമസിന്റെ പുറത്താക്കൽ ആയതിനാൽ അതേക്കുറിച്ച് ആദ്യം ചർച്ച ചെയ്യാം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ കൊണ്ട് കോടതി നിയമവിരുദ്ധം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിൽ നിർബന്ധിതമായി നടപടി എടുപ്പിക്കുക ആയിരുന്നു.
ജേക്കബ് തോമസിനെതിരെ ഉയർന്ന ഏതെങ്കിലും ഒരു ആരോപണത്തിന്റെ പേരിൽ കേസെടുത്തതു കൊണ്ടോ അതിൽ കുറ്റക്കാരൻ ആണ് എന്നു സംശയിക്കാവുന്ന സാഹചര്യം ഉണ്ട് എന്ന് കോടതി കണ്ടെത്തിയതു കൊണ്ടോ അല്ല ഈ തീരുമാനം ഉണ്ടായത്. ഒരു ഉദ്യോഗസ്ഥമനെ മാറ്റാനുള്ള സർക്കാരിന്റെ വിവേചന അധികാരവും ഇവിടെ ഉണ്ടായില്ല. നേരെ മറിച്ചു ഹൈക്കോടതിയിലെ ഒരു ജഡ്ജി അദ്ദേഹത്തിനെന്തോ വ്യക്തിപരമായ താൽപ്പര്യം ഉണ്ട് എന്നു തോന്നിക്കുന്ന തരത്തിൽ നടത്തിയ ഇടപെടൽ ആയിരുന്നു ഇതിനു കാരണം.
കേരളത്തിലെ വിജിലൻസ് കേസുകളെ സംബന്ധിക്കുന്ന അപ്പീലുകൾ എല്ലാം പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചാണ് നിരന്തരമായി ജേക്കബ് തോമസിനെതിരെ അവസാനമായ പരാമർശങ്ങൾ നടത്തിയത്. ഒരു പരാതി ലഭിച്ചാൽ അതിൽ പ്രാഥമിക അന്വേഷണം നടത്തി തള്ളിക്കളയാനുള്ള അധികാരം വിജിലൻസിനുണ്ട്.
അല്ലെങ്കിൽ എഫ്ഐആർ ഇട്ടു കേസ് രജിസ്റ്റർ ചെയ്യാം. രണ്ടു സംഭവിച്ചാലും അപ്പീലുമായി ഹൈക്കോടതിയിൽ പോകാൻ കുറ്റാരോപിതനോ പരാതിക്കാരനോ പറ്റും. രണ്ടു സാഹചര്യത്തിലും വിജിലൻസിന്റെ പ്രവ്ൃത്തി ശരിയല്ല എന്നു പറയുന്ന ഒരു പ്രത്യേക രീതിയാണ് കുറച്ചു നാളായി ഈ ബെഞ്ചിൽ നിന്നും ഉണ്ടായത്. കേസ് എടുത്തില്ലെങ്കിൽ എന്തുകൊണ്ട് എഫ്ഐആർ ഇട്ടു കേസെടുത്തില്ല എന്നു ചോദിച്ചും കേസ് എടുത്താൽ എന്തുകൊണ്ട് കേസ് എടുത്തു എന്ന ചോദിച്ചും ശകാരിക്കുന്ന വിചിത്ര കാഴ്ചയാണ് നമ്മൾ കണ്ടത്.
എന്തുകൊണ്ട് ജേക്കബ് തോമസിനെ മാറ്റുന്നില്ല എന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. ഈ ചോദ്യത്തിന് മുൻപിൽ പിണറായി സർക്കാരിന്റെ ധീരതയ്ക്ക് അന്ത്യം ആവുക ആയിരുന്നു. പിണറായിക്കെതിരെയുള്ള അതിനിർണ്ണായകമായ ഒരു കേസ് ഇതേ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാൻ ഇരിക്കവെ കോടതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ജേക്കബ് തോമസിനെ സംരക്ഷിക്കേണ്ട ബാധ്യത ഇല്ല എന്നു തീരുമാനിച്ചാൽ അതിനു പിണറായിയെ കുറ്റം പറയാൻ കഴിയില്ലശങ്കർ റെഡ്ഡിയുടെ നിയമനം കെ എം മാണിയുടെയും ബാബുവിന്റെയും ബാർ കോഴ, തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ കേസുകളുടെയും അപ്പീൽ പരിഗണിക്കുമ്പോൾ എല്ലാം കോടതി അകാരണമായി വിജിലൻസ് ഡയറക്ടറെ ശകാരിച്ചു. ഇവിടെ വിജിലൻസ് രാജ് ആണ് എന്നൊക്കെ പറഞ്ഞായിരുന്നു ആ ശകാരം. കോടതിയുടെ ഈ പരാമർശങ്ങൾക്കൊപ്പം വ്യാജ അഴിമതി വാർത്തകൾ എഴുതി ജേക്കബ് തോമസിനെ കേരളത്തിലെ പത്രങ്ങളും അപമാനിച്ചു കൊണ്ടിരുന്നു. എന്നിട്ടും ധീരതയോടെ ആ കസേര കണ്ട് ആരും പനിക്കേണ്ട എന്ന ഉറച്ച നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. അത്രയും ആയപ്പോൾ എന്തുകൊണ്ട് ജേക്കബ് തോമസിനെ മാറ്റുന്നില്ല എന്നായി ജഡ്ജിയുടെ ചോദ്യം.
ഈ ചോദ്യത്തിന് മുൻപിൽ പിണറായി സർക്കാരിന്റെ ധീരതയ്ക്ക് അന്ത്യം ആവുക ആയിരുന്നു. പിണറായിക്കെതിരെയുള്ള അതിനിർണ്ണായകമായ ഒരു കേസ് ഇതേ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരാൻ ഇരിക്കവെ കോടതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ജേക്കബ് തോമസിനെ സംരക്ഷിക്കേണ്ട ബാധ്യത ഇല്ല എന്നു തീരുമാനിച്ചാൽ അതിനു പിണറായിയെ കുറ്റം പറയാൻ കഴിയില്ല.
ഉദ്യോഗസ്ഥരും രാഷ്ട്രീയ ഭേദമന്യേ നേതാക്കളും സ്വന്തം പാർട്ടിക്കാർ പോലും ജേക്കബ് തോമസിനെതിരെ എതിർപ്പുമായി രംഗത്തു വന്നിട്ടും ഉറച്ച പിന്തുണ കൊടുത്ത മുഖ്യമന്ത്രിക്ക് മറ്റു വഴികൾ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ജേക്കബ് തോമസിന്റെ സ്ഥാനചലനം ഉണ്ടാവുന്നത്.
ഇവിടെ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടൽ നിയമപരമോ ധാർമ്മികമോ ആയി ശരിയാണ് എന്നു തോന്നാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അത് വിശദീകരിക്കേണ്ട കാര്യമുണ്ട്. എല്ലാ കേസുകളും വിജിലൻസ് ഡയറക്ടർ നേരിട്ടല്ല ചെയ്യുന്നത്. എല്ലാം ചെയ്യാൻ ചില ചട്ടങ്ങൾ സർക്കാർ രൂപം നൽകിയിട്ടുണ്ട്. ആ ചട്ടങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ എടുത്ത തീരമാനം നടപടി ക്രമങ്ങൾ തെറ്റിച്ചാണെങ്കിൽ പോലും നടപടി എടുക്കേണ്ടത് ആ ഉദ്യോഗസ്ഥനെതിരെയാണ്. എന്നാൽ അത്തരം ഒരു നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടാതെ കോടതി എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്വം വിജിലൻസ് ഡയറക്ടറുടെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിക്കുക ആയിരുന്നു.
സാധാരണക്കാരന്റെ വശത്തു നിന്നുകൊണ്ട് ചിന്തിച്ചതുകൊണ്ടാണ് ഞങ്ങൾ ചോദ്യങ്ങൾ ഉയർത്തിയത്. അതു ബഹുമാനപ്പെട്ട നീതിപീഠത്തോടുള്ള വെല്ലുവിളിയോ നീതിപീഠത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതോ അല്ല. നീതിപീഠങ്ങൾ പാവങ്ങളുടെ അവസാന അഭയമായി എന്നും നിലനിൽക്കണം എന്നു ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. അവർ തന്നെ സംശയങ്ങൾക്ക് ഇടം നൽകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ചില്ലറയല്ല.ശ്രീ ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് എല്ലാ ചട്ടങ്ങളും പാലിച്ചു കൊണ്ടായിരുന്നു നടപടി ക്രമങ്ങൾ എടുത്തത്. അതൊന്നും പക്ഷെ കോടതി പരിഗണിച്ചതേയില്ല. ജേക്കബിനെതിരെ ചിലർ നൽകിയ വ്യാജ പരാതികൾ എല്ലാം വിജിലൻസ് കോടതികൾ നിഷ്കരുണം തള്ളിക്കളഞ്ഞിരുന്നു. അത്തരം ഒരു കേസും ഹൈക്കോടതിയുടെ പരിഗണനയിൽ പോലും ഉണ്ടായിരുന്നുമില്ല. എന്നിട്ടും വിധിയുടെ ഭാഗമല്ലാത്ത പരാമർശങ്ങൾ നടത്തി വിജിലൻസ് ഡയറക്ടറെ നിരന്തരം പൊതു സമൂഹത്തിൽ മോശക്കാരനാക്കാൻ ശ്രമിച്ചത് കോടതികൾ വിമർശനങ്ങൾക്ക് അതീതമായിരിക്കാം എന്ന പാഴ് സങ്കൽപ്പം കൊണ്ടാണ്. കോടതിയെ വിമർശിച്ചാൽ കോടതി അലക്ഷ്യ നടപടി എടുക്കും എന്ന തോന്നലാവാം ഇങ്ങനെയൊക്കെ പെരുമാറാൻ പഠിപ്പിച്ചത്.
സാധാരണക്കാരന്റെ വശത്തു നിന്നുകൊണ്ട് ചിന്തിച്ചതുകൊണ്ടാണ് ഞങ്ങൾ ചോദ്യങ്ങൾ ഉയർത്തിയത്. അതു ബഹുമാനപ്പെട്ട നീതിപീഠത്തോടുള്ള വെല്ലുവിളിയോ നീതിപീഠത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതോ അല്ല. നീതിപീഠങ്ങൾ പാവങ്ങളുടെ അവസാന അഭയമായി എന്നും നിലനിൽക്കണം എന്നു ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. അവർ തന്നെ സംശയങ്ങൾക്ക് ഇടം നൽകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ചില്ലറയല്ല.
കോടതി കൈകാര്യം ചെയ്യുന്ന കേസിന്റെയും വിധിയുടെയും ഭാഗമല്ലാതെ പരാമർശങ്ങൾ നടത്തുന്നത് തന്നെ ഉചിതമല്ല. അത്തരം പരാമർശങ്ങൾ വഴി രാഷ്ട്രീയ തീമുമാനം എടുപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നത് നീതിപീഠത്തിന്റെ വിശ്വാസത്തെയാണ് ബാധിക്കുന്നത്. എന്തടിസ്ഥാനത്തിൽ ആണെങ്കിലും എന്തെങ്കിലും അഴിമതിയോ സ്വജനപക്ഷപാതമോ ക്രിമിനൽ കുറ്റമോ ചെയ്തു എന്നു തെളിയും മുൻപ് ഒരു ഉദ്യോഗസ്ഥനെ മാറ്റണം എന്ന നിലപാട് കോടതി എടുത്തത് അങ്ങേയറ്റം അപമാനകരമായി പോയി എന്നു പറയാതെ വയ്യ.
മാറ്റത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട സംവിധാനമായാണ് വിജിലന്റായിരിക്കുന്ന വിജിലൻസ്. കേന്ദ്ര നിയമപ്രകാരം സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇതിന് അധികാരം ഉണ്ട്. പൊലീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു കടലാസ് സംഘടന എന്നതിനപ്പുറം പക്ഷെ നമ്മുടെ ഭരണകാര്യത്തിൽ വിജിലൻസിന് യാതൊരു പ്രാധാന്യവും നൽകുന്നില്ല. അത്തരം ഒരു വിജിലൻസിന്റെ ചുമതല ജേക്കബ് തോമസിനെപ്പോലെ ഒരു റിബൽ ഉദ്യോഗസ്ഥന് നൽകിയ പിണറായിയുടെ തീരുമാനം ഉചിതമായിരുന്നു. ആ ജോലി ഭംഗിയായി തന്നെ തുടങ്ങാൻ ജേക്കബിന് സാധിച്ചു.
ഇത്രയും ഉദ്യോഗസ്ഥരെ വച്ചു കോടതിയിൽ പോയി ക്യൂനിന്ന് ആർക്കും വിജലൻസ് നന്നാക്കാൻ പറ്റില്ല. കൃത്യമായി അന്വേഷണം നടത്തി രേഖകൾ സഹിതം അല്ലാതെ കുറ്റപത്രം സമർപ്പിച്ചാൽ കേസ് തള്ളി പോകുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ജേക്കബ് തോമസ് മോശക്കാരനാണ് എന്നു പറഞ്ഞു വിഷയത്തിൽ നിന്നും മാറിപ്പോവാതെ വിജിലൻസ് സംവിധാനത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ടിയിരിക്കുന്നു.വിജിലൻസ് എന്ന ആശയം സാധാരണക്കാരന്റെ മനസ്സിലേക്ക് കയറ്റാൻ സാധിച്ചതുകൊണ്ടാണ് ജേക്കബിന്റെ കാലത്ത് നിരന്തരമായി പരാതികൾ ഉണ്ടായത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രമല്ല ഭരണപക്ഷത്തുള്ളവർക്കെതിരെ പരാതി വന്നപ്പോഴും മുഖം നോക്കാതെ വിജിലൻസ് അന്വേഷണം നടത്തി. കേസ് എടുക്കാൻ സാധിക്കുന്നിടത്തൊക്കെ കേസ് എടുത്തു. എന്നാൽ സർക്കാർ അതനുസരിച്ചുള്ള സൗകര്യങ്ങളോ ഉദ്യോഗസ്ഥരെയോ നൽകിയില്ല. വെറും 130 പേർ വച്ചു 30, 000 പരാതികൾ കൈകാര്യം ചെയ്യേണ്ടി വരിക ഒട്ടും പ്രായോഗികമല്ല എന്നു ആർക്കാണറിയാത്തത്. കൂടുതൽ ഉദ്യോഗസ്ഥരെ നൽകുകയും അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്.
ഉള്ള ഉദ്യോഗസ്ഥരിൽ പലരെയും വിജിലൻസ് ഡയറക്ടറോട് ചോദിക്കുക പോലും ചെയ്യാതെ സ്ഥലം മാറ്റുക പതിവായിരുന്നു. ഒരു അന്വേഷണത്തിന്റെ ഇടക്ക് വച്ചായിരിക്കും ഈ സ്ഥലംമാറ്റം ഉണ്ടാവുക. അതോടെ ആ അന്വേഷണം അവിടെ നിൽക്കുന്നു. എന്നു മാത്രമല്ല ഈ 130 പേരിൽ പകുതിയോളം പേർ എന്നും കോടതികളിൽ ആയിരിക്കും. കേസ് എടുത്താൽ എന്തിന് എടുത്തു എന്നു ചോദിക്കാനും, കേസ് തള്ളിക്കളഞ്ഞാൽ എന്തിനു തള്ളി എന്നു ചോദിക്കാനും ആയിരിക്കും കോടതി വിളിച്ചു വരുത്തുന്നത്. പല കോടതികൾക്കും ഉദ്യോഗസ്ഥരെ വൈകുന്നേരം വരെ കോടതിയിൽ നിർത്തുന്നതിൽ പ്രത്യേക താൽപ്പര്യമാണ് എന്ന് എല്ലാവർക്കും അറിയാം. അതിനിടയിൽ വിജിലൻസ് എങ്ങനെയാണ് കേസ് എടുക്കുന്നതും അന്വേഷിക്കുന്നതും.
ഇതു മനസ്സിലാക്കാതെയാണ് പലരും പത്തു മാസമായിട്ടും ഒരു കേസിന്റെ പോലും വിചാരണ തുടങ്ങാനോ ഒരാളെ പോലും പിടിച്ചു അകത്തിടാനോ ജേക്കബിന്റെ വിജിലൻസിന് ഇതുവരെ സാധിച്ചില്ലല്ലോ എന്നു പലരും ചോദിക്കുന്നത്. ഇത്രയും ഉദ്യോഗസ്ഥരെ വച്ചു കോടതിയിൽ പോയി ക്യൂനിന്ന് ആർക്കും വിജലൻസ് നന്നാക്കാൻ പറ്റില്ല. കൃത്യമായി അന്വേഷണം നടത്തി രേഖകൾ സഹിതം അല്ലാതെ കുറ്റപത്രം സമർപ്പിച്ചാൽ കേസ് തള്ളി പോകുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ജേക്കബ് തോമസ് മോശക്കാരനാണ് എന്നു പറഞ്ഞു വിഷയത്തിൽ നിന്നും മാറിപ്പോവാതെ വിജിലൻസ് സംവിധാനത്തെ ശക്തിപ്പെടുത്താൻ ശ്രമിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ കേരളത്തിൽ കൊടികുത്തി വാഴുന്ന അഴിമതി ഇങ്ങനെ തന്നെ തുടരും. ഒരു സംശയവും വേണ്ട.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്