അറസ്റ്റ് ചെയ്തത് അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഐടി നിയമം ഉപയോഗിച്ച്; ക്രിമിനൽ ഗൂഢാലോചനാ കേസിൽ അറസ്റ്റിന് വകുപ്പില്ല; സിഇഒ അജിത് കുമാറിന്റേതൊഴികെ നാല് മാധ്യമ പ്രവർത്തകരുടേയും അറസ്റ്റ് നിയമവിരുദ്ധം; ആപത്തിൽ സഹായിക്കേണ്ട മാധ്യമ പ്രവർത്തകർ ആഹ്ലാദത്തിൽ; ചാനൽ ഉടമയെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോട്ടയത്തേക്ക് പോയേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മംഗളം ടിവിയിലെ ഫിറോസ് സാലി മുഹമ്മദിനെ എന്തിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്? ആർക്കും ഉത്തരമില്ലാത്ത ചോദ്യം. പഞ്ചാരക്കെണിയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തിന്റെ ഗൂഢാലോചനയിൽ ഈ മാധ്യമ പ്രവർത്തകന് ഒരു പങ്കുമില്ല. എന്നിട്ടും ഫിറോസിനെ അറസ്റ്റ് ചെയ്തു. വാർത്ത വായിച്ച ലക്ഷ്മി മോഹനനും കേസിൽ പ്രതി. ഇത് ചോദ്യം ചെയ്യാൻ പോലും കേരളത്തിലെ പത്രസമൂഹം തയ്യാറല്ല. അതുകൊണ്ട് മാത്രമാണ് നിയമവിരുദ്ധമാണെന്ന് ഉറപ്പായിട്ടും മംഗളം ടിവിയിലെ നാല് ജേർണലിസ്റ്റുകളെ പൊലീസ് പഞ്ചാരക്കെണി വിവാദത്തിൽ അറസ്റ്റ് ചെയ്തത്. മംഗളം റിപ്പോർട്ടർ ജയചന്ദ്രൻ, എംബി സന്തോഷ്, എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരുടെ അറസ്റ്റ് തീർത്തും നിയമ വിരുദ്ധമാണ്. എന്നാൽ ബാക്കി മൂന്ന് പേരെ കൂടി ജയിലിലടച്ചാലേ ജയചന്ദ്രനെ അകത്തിടാൻ കഴിയൂ. ഈ തന്ത്രത്തിന്റെ ഭാഗമായാണ് അജിത് കുമാറിനൊപ്പം ഇവരേയും റിമാൻഡ് ചെയ്യിക്കാൻ പൊലീസ് തീരുമാനിച്ചത്.
പഞ്ചാരക്കെണിയിൽ മംഗളം നടത്തിയത് അവിശുദ്ധ നീക്കമായിരുന്നു. എന്നാൽ പൊതു പ്രവർത്തകനും മന്ത്രിയുമായി എ കെ ശശീന്ദ്രന്റെ സ്ത്രീ വിഷയത്തിലെ താൽപ്പര്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള നീക്കമാണ് നടത്തിയത്. ഇതിന് പിന്നിൽ മന്ത്രിയുടെ മാനഹാനിയെന്ന പ്രശ്നമില്ലെന്നും പൊതു താൽപ്പര്യം മാത്രമേ ഉള്ളൂവെന്നുമാണ് പൊതു വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ കേസിൽ ഗൂഢാലോചനാ വാദം നിലനിൽക്കില്ല. മംഗളം ചാനലിന്റെ പ്രവർത്തകരായ 1 മുതൽ 8 വരെ പ്രതികളും 9-ാം പ്രതിയും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി ചാനലിന്റെ മാർക്കറ്റിങ്ങിന് വേണ്ടിയും അതിലൂടെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നഎ കെ ശശീന്ദ്രന് മാനഹാനി വരുത്തണമെന്നു ഉദ്ദേശത്തോടും കരുതലോടും കൂടി ടി മംഗളം ടെലിവിഷൻ ചാനലിലൂടെ 26-03-2017 പകൽ 11 .00നും 11.30നും ഇടയ്ക്കുള്ള സമയം ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തും അന്നേ ദിവസം 5.46നു മംഗളം ടെലിവിഷൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ പബ്ലിഷ് ചെയ്തും പൊതുജനങ്ങൾ കാണുന്നതിനും ഷെയർ ചെയ്യുന്നതിനും ഇടയാക്കിയിരിക്കുന്നു എന്നുള്ളതാണ് എഫ് ഐ ആർ.
ഇതു പ്രകാരം ഗൂഢാലോചനവാദം നിലനിൽക്കില്ല. എന്നാൽ ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തുവെന്നത് ജാമ്യമില്ലാ കുറ്റമാണ്. ഐടി ആക്ട പ്രകാരം തടവിലാക്കുകയും ചെയ്യാം. എന്നാൽ ഐടി ആക്ടിലെ 67 എ അനുസരിച്ച് ലൈംഗികമായ എന്തെങ്കിലും ഒരു ഇലക്ട്രോണിക് മാധ്യമത്തിലൂടെ സംപ്രേഷണം ചെയ്താൽ അഞ്ചു വർഷം വരെ തടവ് കിട്ടും. ശശീന്ദ്രനുമായുള്ള സംഭാഷണം തികഞ്ഞ അശ്ലീലം ആയിരുന്നതിനാൽ ഈ വകുപ്പ് ചാർജ്ജ് ചെയ്യുന്നതിന് പൊലീസിനെ കുറ്റം പറയാൻ സാധിക്കില്ല. എന്നാൽ ആർക്കെതിരെയാണ് ഇതു ചാർജ് ചെയ്യാൻ പറ്റുന്നത്. ചാനലിന്റെ സംപ്രേഷണത്തിന് ഉത്തരവാദിത്വമുള്ളവർക്കെതിരെ മാത്രമാണ് ഇതു സാധിക്കുന്നത്. ഉടമ എന്ന നിലയിൽ സാജൻ വർഗ്ഗീസിനെതിരെയും സംപ്രേഷണത്തിന്റെ ഉത്തരവാദിത്വം ഉള്ളയാൾ എന്ന നിലയിൽ അജിത് കുമാറിനെതിരെയും മാത്രം ചാർജ്ജ് ചെയ്യുന്ന വകുപ്പാണ് വാർത്ത വായിച്ചവരടക്കമുള്ള ഒൻപത് പേർക്കെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്.
ഐപിസി 120 (ബി) എന്നത് കുറ്റകരമായ ഗൂഢാലോചന എന്ന കുറ്റമാണ്. ഏതെങ്കിലും ഒരു കുറ്റകൃത്യം ചെയ്യാൻ വേണ്ടി രണ്ടോ അതിലധികമോ പേരോ ഗൂഢോലോചന നടത്തുന്നതിനെയാണ് ഈ വകുപ്പിൽ പെടുത്തുന്നത്. ഇവിടെ പ്രധാനപ്പെട്ട കാര്യം ഒരു കുറ്റം ചെയ്യാൻ വേണ്ടി ഗൂഢോലോചന നടത്തി എന്നതാണ്. എഫ്ഐആറിൽ തന്നെ പറയുന്നുണ്ട് ഇവരിത് സംപ്രേഷണം ചെയ്തത് മാധ്യമത്തിന്റെ മാർക്കറ്റിങ്ങിനു വേണ്ടിയാണ് എന്ന്. ആ പിശക് തിരുത്താൻ വേണ്ടി പിന്നീട് പറയുന്നത് മന്ത്രിക്ക് മാനഹാനിയുണ്ടാക്കാൻ വേണ്ടി ഗൂഢാലോചന നടത്തി എന്നാണ്. മാനഹാനി എന്നത് സിവിലും ക്രിമിനലുമായ കുറ്റം ആണെങ്കിലും പൊലീസിന് നേരിട്ട് കേസ് എടുക്കാനാവില്ല. ഒരു പരാതി കിട്ടിയാൽ പോലും കേസ് എടുക്കാൻ അവകാശം ഇല്ല. മാനഹാനി വന്നവനാണ് സിവിൽ ആയി വേണമോ, ക്രിമിനലായി വേണമോ എന്നു തീരുമാനിച്ച് കോടതിയെ സമീപിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇവിടെ പൊലീസിന് ഇടപെടാൻ ഒരു അധികാരവും ഇല്ല. എന്നു മാത്രമല്ല ഇവിടെ ഒരു പരാതിക്കാരനേയില്ല.മാനഹാനി എന്നത് സിവിലും ക്രിമിനലുമായ കുറ്റം ആണെങ്കിലും പൊലീസിന് നേരിട്ട് കേസ് എടുക്കാനാവില്ല. ഒരു പരാതി കിട്ടിയാൽ പോലും കേസ് എടുക്കാൻ അവകാശം ഇല്ല.
ഗൂഢാലോചനാ വാദം നിലനിൽക്കാത്തതിനാൽ ഐടി വകുപ്പ് പ്രകാരമാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് പ്രകാരം സാജൻ വർഗ്ഗീസിനെ അറസ്റ്റ് ചെയ്തിട്ടുമില്ല. പൊലീസ് ആസ്ഥാനത്ത് എത്താത്തതാണ് ഇതിന് കാരണം. ഈ പ്രത്യേക സാഹചര്യത്തിൽ സാജൻ വർഗ്ഗീസിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് കോട്ടയത്തേക്ക് പോകും. അതിനിടെ സാജൻ വർഗീസിനെ അറസ്റ്റ് ചെയ്യാതിരിക്കാൻ ചാനൽ ഉടമകളുടെ സംഘടന സജീവമായി ഇടപെടുന്നുണ്ട്. എന്നാൽ ഈ ഇടപെടൽ പോലും കേരളാ പത്രപ്രവർത്തക യൂണിയനോ മുതിർന്ന മാധ്യമ പ്രവർത്തകരോ ചെയ്തില്ല. മറിച്ച് എല്ലാവരും അജിത്തിനേയും ജയചന്ദ്രനേയും ജയിലിലടച്ചതിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയായിരുന്നു. തിരുവനന്തപുരത്തെ മാധ്യമ ലോകത്ത് അജിത് കുമാറിന് ഇനി സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് കരുതുന്നവരുമുണ്ട്. പ്രസ് ക്ലബ്ബിന്റേയും പത്രപ്രവർത്തക യൂണിയനിലേയും തെരഞ്ഞെടുപ്പിൽ നിർണ്ണായകമായിരുന്നു എന്നും അജിത്ത് കുമാറിന്റെ നിലപാട്. രണ്ടിടത്തും തെരഞ്ഞെടുപ്പിൽ ജയം ആഗ്രഹിക്കുന്ന ലോബിയും ഇതിന് പിന്നിൽ പ്രവർത്തിച്ചുവെന്നാണ് സൂചന.
മാധ്യമ പ്രവർത്തകരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കാൻ പൊലീസ് തയ്യാറായിരുന്നു. എന്നാൽ അറസ്റ്റ് കൂടിയേ തീരുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള മാധ്യമ പ്രവർത്തകർ തീരുമാനിക്കുകയും അത് നടപ്പാക്കുയുമായിരുന്നു. ഇവർക്ക് പത്രപ്രവർത്തക യൂണിയനിലും നല്ല സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ആരും അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ പോലും തയ്യാറായില്ല. ഇതോടെ വാർത്തകളുടെ പേരിൽ ആരേയും പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഇത് ആദ്യമായാണ് മാധ്യമ സ്ഥാപനത്തിനെതിരെയുള്ള പൊലീസ് നീക്കത്തിൽ പത്രപ്രവർത്തക യൂണിയൻ തികഞ്ഞ നിസംഗത പ്രകടിപ്പിക്കുന്നത്. യൂണിയൻ പ്രതികരിച്ചിരുന്നുവെങ്കിൽ അജിത്ത് ഒഴികെയുള്ള മാധ്യമ പ്രവർത്തകർക്കെങ്കിലും അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ കഴിയുമായിരുന്നു.
അധാർമ്മികമായ ഒരു പ്രവർത്തിക്കെതിരെ ശബ്ദം ഉയർത്തുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഒരു മാധ്യമത്തിനെതിരെ നിയമവിരുദ്ധമായ പ്രവർത്തി നടത്താൻ ഭരണകൂടങ്ങൾ ശ്രമിക്കുമ്പോൾ എതിർക്കേണ്ടതും. വാർത്ത വായിക്കുന്നവർക്കെതിരെയൊക്കെ കേസ് എടുക്കാൻ തുടങ്ങിയാൽ എങ്ങനെയാണ് സ്വതന്ത്രമായ മാധ്യമപ്രവർത്തനം സാധ്യമാകുന്നത്? വാർത്ത വായിക്കാൻ ഇരിക്കുമ്പോൾ പ്രോംപ്റ്ററിൽ തെളിയുന്നതുവരെ ഏതു വാർത്തയാണ് വായിക്കുന്നത് എന്നു പോലും അവതാരകർക്ക് അറിയില്ല എന്നതു പോലും പത്രപ്രവർത്തക യൂണിയൻ സംസാരിക്കുന്നില്ല. ഇപ്പോൾ കുറ്റകരമായ മൗനം പാലിച്ചാൽ നാളെ പൊലീസ് കേരളത്തിലെ ഓരോ പത്രഓഫീസുകളിലും ചാനൽഓഫീസുകളിലും കയറി നിരന്തരം മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കും. അതൊഴിവാക്കാൻ നിയമവിരുദ്ധമായ പൊലീസ് നടപടിക്കെതിരെ കേരളത്തിലെ പത്രസമൂഹം ഒരുമിച്ചുനിന്നു പോരാടേണ്ടതായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ ഇതിന് നേതൃത്വം ഏറ്റെടുക്കാൻ ആരും തയ്യാറല്ല.
മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് പോലും ചെറിയ പ്രതിഷേധമെങ്കിലും ഉണ്ടാകുമെന്ന് കരുതി. അതുകൊണ്ട് തന്നെ രാത്രിയിലും വലിയൊരു സംഘം പൊലീസ് പ്രവർത്തകർ ഡിജിപി ഓഫീസിന് മുമ്പിൽ നിലയുറപ്പിച്ചു. എന്നിട്ടും ചെറിയൊരു പ്രതിഷേധവുമായി പോലും ആരും എത്തിയില്ല. ശശീന്ദ്രന്റെയോ ശശീന്ദ്രന്റെ സ്വഭാവദൂഷ്യത്തിനിരയായ യുവതിയുടെയോ മൊഴി രേഖപ്പെടുത്താതെ നേരത്തേ തയാറാക്കിയ തിരക്കഥപ്രകാരമായിരുന്നു പകവീട്ടലെന്ന് മംഗളം ആരോപിക്കുന്നു. കേസിൽ മൊഴി നൽകാനെത്തിയ മംഗളം ടെലിവിഷൻ എം.ഡി: ആർ. അജിത്കുമാർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെയാണ് ഉന്നതതലസമ്മർദത്തേത്തുടർന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കോ ഓർഡിനേറ്റിങ് എഡിറ്റർ എം.ബി. സന്തോഷ്, ന്യൂസ് എഡിറ്റർമാരായ ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, ചീഫ് റിപ്പോർട്ടർ ആർ. ജയചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
മംഗളം ടെലിവിഷന്റെ ബിഗ് ബ്രേക്കിങ് വാർത്തയിൽ വിറളിപൂണ്ട് അപകീർത്തിപ്രചാരണം നടത്തിയ മറ്റു മാധ്യമങ്ങളും ഗൂഢാലോചനയുടെ ഭാഗമായി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം പോലും മറികടന്നായിരുന്നു പൊലീസ് നീക്കമെന്നാണ് മംഗളം പറയുന്നു. മംഗളം ചാനലിനെ തകർക്കാൻ ലക്ഷ്യമിട്ട മാധ്യമ സിൻഡിക്കേറ്റും ഇതിനു കൂട്ടുനിന്നുവെന്നും മംഗളം ആരോപിക്കുന്നു. എ.കെ. ശശീന്ദ്രൻ തരംതാണ ഭാഷയിൽ ഒരു സ്ത്രീയോട് സംസാരിക്കുന്ന ശബ്ദരേഖ മംഗളം ടെലിവിഷൻ കഴിഞ്ഞ 26-നു പുറത്തുവിട്ടിരുന്നു.
അറസ്റ്റ് വിഷയത്തിൽ മംഗളത്തിന്റെ വിശദീകരണം ഇങ്ങനെ
സ്ത്രീകൾ ഏറ്റവും കൂടുതൽ അരക്ഷിതരും പീഡിതരുമാകുന്ന സന്ദർഭത്തിൽ സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഒരു സ്ത്രീയോട് എങ്ങനെ പെരുമാറുന്നുവെന്നതിന്റെ നേർസാക്ഷ്യമായിരുന്നു അത്. ഒരു ഭരണാധികാരി എങ്ങനെ പെരുമാറിക്കൂടാ എന്നതിന്റെ ഉദാഹരണവും. എന്തുവേണമെങ്കിലും ചെയ്തുതരാമെന്നു പറയുന്ന മന്ത്രി ചെയ്തതു സത്യപ്രതിജ്ഞാലംഘനമാണെന്ന് ബോധ്യപ്പെട്ടിട്ടും മറ്റു മാധ്യമങ്ങൾ അതു ചർച്ചയാക്കിയില്ല. പകരം, മംഗളത്തെ കുരിശിലേറ്റാനാണു ശ്രമിച്ചത്. എന്നാൽ, നടന്നതെന്തെന്ന് ബോധ്യമുള്ള മന്ത്രി രാജിവച്ചു. പിന്നിടുണ്ടായത് മാധ്യമ സിൻഡിക്കേറ്റിന്റെ ഏറ്റവും വലിയ ഗൂഢാലോചനയായിരുന്നു.
തങ്ങളേക്കാൾ ഉയരെ മംഗളം എത്തുമെന്ന് ബോധ്യപ്പെട്ട മറ്റു ചാനലുകൾ എതിർപ്രചാരണം ഏറ്റെടുത്തു. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ തന്നോട് മോശമായി പെരുമാറിയെന്ന് കാട്ടി മാധ്യമപ്രവർത്തക ഡി.ജി.പിക്കു നൽകിയ പരാതിപോലും ഉന്നതർ ഇടപെട്ട് മുക്കി. ഈ കേസിൽ ഏറ്റവും കൂടുതൽ കുറ്റാരോപിതനായ എ.കെ.ശശീന്ദ്രന്റെ മൊഴി പോലും രേഖപ്പെടുത്താൻ പൊലീസ് തയാറായില്ല. ശശീന്ദ്രനുമായി സംസാരിച്ച യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയില്ല. മൊഴി നൽകാൻ ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദ്ദേശം അനുസരിച്ച മംഗളത്തിന്റെ മാധ്യമ പ്രവർത്തകരെ ആസൂത്രിതമായി കുടുക്കാനാണു പൊലീസ് ശ്രമിച്ചത്.
വാർത്ത പുറത്തുവിട്ടപശ്ചാത്തലത്തിൽ ഉണ്ടായ വിവാദങ്ങളെത്തുടർന്ന് തെളിവെടുപ്പിനായി അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരായപ്പോഴാണു മംഗളം സിഇഒ: ആർ. അജിത്കുമാർ ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒൻപതുപേരാണ് അന്വേഷണസംഘത്തിനു മുന്നിൽ തെളിവെടുപ്പിനായി ഹാജരായത്. ചോദ്യം ചെയ്തശേഷം നാലുപേരെ വിട്ടയച്ചു. ചാനൽ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ മന്ത്രിയുടെ സ്ത്രീവിരുദ്ധ ചെയ്തികളും സ്വഭാവദൂഷ്യങ്ങളും ഉൾപ്പടെ പുറത്തുവന്നിരുന്നെങ്കിലും അതൊന്നു പരിഗണിക്കാതെ, മാധ്യമപ്രവർത്തകർക്കെതിരേ മാത്രം പൊലീസ് നടപടിയെടുക്കുകയായിരുന്നു.
ഇതിനു മുമ്പു ദൃശ്യമാധ്യമങ്ങൾ നടത്തിയ പല സ്റ്റിങ് ഓപ്പറേഷനുകളും മാധ്യമസ്വാതന്ത്ര്യമായി അംഗീകരിച്ച ഇടതുമുന്നണിതന്നെയാണ് ഇപ്പോൾ മാധ്യമപ്രവർത്തരുടെ അറസ്റ്റിനു നേതൃത്വം നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്