പാർലമെന്റിലും പുറത്തും ബിജെപിയുടെ വർഗീയമുഖം തുറന്നുകാട്ടും; മുസ്ലിം വോട്ട് ഏകീകരിക്കുമെന്ന പ്രചരണം വിലപ്പോവില്ല; പാണക്കാട് തങ്ങളെ യോഗിയുമായി താരതമ്യം ചെയ്ത കോടിയേരിയുടെ നിലപാട് വികലം; റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് മലപ്പുറത്തിന്റെ വികസനം ഉറപ്പാക്കും; പ്രചരണ തിരക്കിനിടെ മറുനാടനോട് മനസുതുറന്ന് പി കെ കുഞ്ഞാലിക്കുട്ടി
എം പി റാഫി
മലപ്പുറം: മലപ്പുറം തെരഞ്ഞെടുപ്പിന്റെ ആവശത്തിന്റെ അറ്റത്താണ്. ഇന്നുവൈകിട്ട് അഞ്ചുവരെയേ പ്രചാരണമുള്ള. മറ്റന്നാൾ വോട്ടെടുപ്പ്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കുഞ്ഞാലിക്കുട്ടിയുടെ കട്ടൗട്ടറുകളും ഫ്ളക്സ് ബോർഡുകളും നിറഞ്ഞിട്ടുണ്ട്. ഗ്രാമങ്ങളിൽ വരെ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ ഈരടികൾ മാത്രം... കുടുംബ യോഗങ്ങളും പൊതു പരിപാടികളും തകൃതിയായി നടക്കുന്നു. വീടുകൾ കയറി യു.ഡി.എഫ് പ്രവർത്തകർ വോട്ട്യർത്ഥിച്ചും ലഘുലേഖ വിതരണം നടത്തിയും ഐക്യത്തോടെയുള്ള പ്രവർത്തനം. കൊട്ടിക്കലാശത്തിലേക്കടുത്തതോടെ യു ഡി എഫ് ക്യാമ്പിലെ പ്രചരണ ചിത്രമാണിത്.
മുസ്ലിം ലീഗിന്റെ കോട്ട കാക്കാൻ മലപ്പുറത്ത് മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിയാണ് തെരഞ്ഞെടുപ്പിലെ താരം. യുഡിഎഫിലെ കക്ഷികളെല്ലാം ഐക്യത്തോടെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഇറങ്ങിയെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെല്ലാം മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയാണ്. രാവിലെ എട്ട് മണിക്ക് പ്രചാരണ പരിപാടികൾ ആരംഭിക്കും. അപ്പോഴേക്കും വീടിനോട് ചേർന്ന സന്ദർശക മുറി നിറഞ്ഞിട്ടുണ്ടാകും. എല്ലാവരോടും സംവദിക്കാൻ സമയം കണ്ടെത്തി പിന്നെ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഞായറാഴ്ച ചർച്ചുകൾ കേന്ദ്രീകരിച്ചായിരുന്നു ഉച്ചവരെയുള്ള പര്യടനം. തുടർന്ന് മലപ്പുറം, മഞ്ചേരി മണ്ഡലങ്ങളിലായിരുന്നു സ്ഥാനാർത്ഥി പര്യടനം.
ഉറച്ച ആത്മവിശ്വാസമാണ് കുഞ്ഞാലിക്കുട്ടി മറുനാടൻ മലയാളിയോട് പങ്കുവെച്ചത്. പ്രതീക്ഷകൾ ഒരുപാടാണെന്നും റെക്കോഡ് ഭൂരിപക്ഷം തനിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടാൽ ബിജെപിയുടെ വർഗീയ പ്രചരണങ്ങളെ പാർലമെന്റിനകത്തും പുറത്തും തുറന്നു കാട്ടുമെന്നും മതേതര ഇന്ത്യക്കായി പ്രവർത്തിക്കുകയും ശബ്ദിക്കുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി മറുനാടന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലും പോയി മതേതര മുന്നണികളെ ശക്തിപ്പെടുത്തി ബിജെപിക്കെതിരെ ബദൽ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിന് മുൻഗണന നൽകി പ്രത്യേക പദ്ധതി നടപ്പിലാക്കും. യോഗിയുമായി പാണക്കാട് തങ്ങളെ താരതമ്യം ചെയ്യുന്നത് വികലമായ അഭിപ്രായമാണെന്നും കേരള ഭരണത്തിനെതിരെയുള്ള അസംതൃപ്തി വ്യക്തമാകുന്നതാകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം വോട്ട് ഏകീകരിക്കുന്നുവെന്ന പ്രചാരണം ബിജെപിയുടെ ഏർപ്പാടാണെന്നും ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖത്തിന്റെ പൂർണരൂപം:
- പ്രചാരണം, ജനങ്ങളുടെ പ്രതികരണം
ഓരോ അസംബ്ലി മണ്ഡലത്തിലും നിശ്ചിത സമയം മാത്രമാണ് ഇപ്പോൾ ചിലവഴിക്കുന്നത്. സ്ഥാനാർത്ഥി പര്യടനം എല്ലാ മണ്ഡലത്തിലും പൂർത്തിയാക്കി. ഇന്ന് പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായതുകൊണ്ട് കൂടുതൽ പര്യടനങ്ങളില്ല. വളരെ വളരെ അനുകൂലമായ പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. യു.ഡി.എഫിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടായാണ് പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അതിനു പുറമെ നിശ്പക്ഷ ജനങ്ങളുടെ പൂർണ പിന്തുണയും ലഭിക്കുന്നുണ്ട്. യു.ഡി.എഫ് പ്രചാരണത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് അനുകൂല ഘടകമാണ്.
- തെരഞ്ഞെടുക്കപ്പെട്ടാൽ മുൻഗണന നൽകൽകുന്ന വികസന പദ്ധതികൾ
ഞാൻ ഇതുവരെ വേങ്ങര നിയോജക മണ്ഡലത്തെയാണല്ലോ പ്രതിനിധീകരിച്ചത്. അവിടെയൊക്കെ ചെയ്തതു പോലെ തന്നെ മലപ്പുറം ജില്ലയിൽ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങളെല്ലാം ഏറ്റെടുത്ത് പൂർത്തീകരിക്കും. റോഡ്, പാലം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെല്ലാം ഇതിൽപെടും. അതിനേക്കാൾ പ്രാധാന്യം കൊടുക്കുന്നത് കുടിവെള്ളത്തിനാണ്. കൂടിവെള്ളത്തിനായി കൂടുതൽ തടയണകൾ ഉണ്ടാക്കുകയും അത് വിതരണം ചെയ്യാനുള്ള പദ്ധതിയും ആവിഷ്കരിക്കും. ജനങ്ങളെ സംബന്ധിച്ച് കൂടുതൽ ആവശ്യഗത കുടിവെള്ളത്തിനായതു കൊണ്ട് ഇതിനായിരിക്കും മുൻഗണന.
- ജനങ്ങളോടുള്ള വാഗ്ദാനം
ഇന്ത്യയിലെ മതേതരത്വം കാത്ത് സൂക്ഷിക്കാൻ വേണ്ടിയുള്ള സംഭാവന ഞങ്ങൾ അർപ്പിക്കും എന്നതാണ് പ്രധാനമായും പറയാനുള്ളത്. മറ്റൊന്ന് കേരളത്തിൽ യു.ഡി.എഫിന്റെ നയപരിപാടികൾ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകും. പാർലമെന്റിനകത്തും സംസ്ഥാന രാഷ്ട്രീയത്തിലുമൊക്കെ ഞങ്ങൾ ഭരണത്തെ വിമർശിച്ചും തിരുത്തിയും പ്രക്ഷോഭങ്ങൾ നടത്തിയും മുന്നോട്ടു പോകും. ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന കാര്യങ്ങളൊക്കെ ചെയ്യും. ഒരു സെക്ക്യുലർ ഇന്ത്യ അതിനു വേണ്ടി പ്രവർത്തിക്കുമെന്നാണ് ഞങ്ങൾക്ക് പ്രധാനമായും വാഗ്ദാനം ചെയ്യാനുള്ളത്.
- സംസ്ഥാന, കേന്ദ്ര ഭരണങ്ങൾ ഉപതെരഞ്ഞെടുപ്പിൽ എങ്ങിനെയാണ് ചർച്ചയാകുന്നത്
ജനങ്ങൾ എങ്ങിനെ ചിന്തിക്കുന്നുവെന്ന് ഈ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അറിയാം. പൊലീസ് അതിക്രമങ്ങൾ അടക്കം ഇപ്പോൾ വന്നിരിക്കുന്ന എല്ലാ ഇഷ്യൂസിലും കേരള ഭരത്തിൽ ജനങ്ങളുടെ അസംതൃപ്തിയുണ്ട്. ഈ അസംതൃപ്തി തെരഞ്ഞെടുപ്പിൽ വ്യക്തമാവുക തന്നെ ചെയ്യും. കേന്ദ്രസർക്കാറിനെതിരെയുള്ള വിലയിരുത്തൽ കൂടിയാണ് ഈ തെരഞ്ഞൈടുപ്പ്. ബീഹാർ മോഡൽ ഒരു മതേതര ഐക്യം വരണം. അതിനുവേണ്ടി ബിജെപി നടത്തുന്ന ബീഫ് നരോധനം അടക്കമുള്ള വർഗീയ പ്രചാരണം ഞങ്ങൾ തുറന്നു കാണിക്കും. പാർലമെന്റിനകത്തും പുറത്തും ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായി നിലകൊള്ളും.
- മുസ്ലിംലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണല്ലോ താങ്കൾ? ബിജെപിക്കെതിരെ ഏത് തരത്തിലുള്ള ബദൽ നീക്കങ്ങളാണ് നടത്താൻ ഉദ്ധേശിക്കുന്നത്.
ഓരോ സംസ്ഥാനങ്ങളിലും പോയി അവിടെയുള്ള മതേതര മുന്നണികളെ ശക്തിപ്പെടുത്താൻ എന്ത് ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യും. അതാണ് പാർട്ടി ചെയ്യുക. മതേതര നിലപാടിനോട് യോജിക്കാൻ കഴിയാവുന്നവരെയെല്ലാം യോജിപ്പിക്കും. തമിഴ്നാട്ടിൽ ഞങ്ങൾ ഡിഎംകെ മുന്നണിയിലാണ്. അതുപോലെ തന്നെ കോൺഗ്രസും മറ്റു സോഷ്യലിസ്റ്റ് കക്ഷികളും യോജിക്കുന്ന സ്ഥലത്ത് ഞങ്ങൾ അതിനെ ശക്തിപ്പെടുത്താൻ ശ്രമിക്കും. പിന്നെ, കേരളത്തിലെ കാര്യം വ്യത്യസ്തമാണ്. രണ്ട് മുന്നണികളും ബിജെപി വിരുദ്ധ മുന്നണികളാണ്. അത് കേരളത്തിലെ മാത്രം ഒരു കാര്യമാണ്. കേരളത്തിന് പുറത്ത് അതിന് പ്രസക്തിയില്ല.
- പാണക്കാട് തങ്ങളെ യോഗിയുമായി താരതമ്യപ്പെടുത്തുന്ന തരത്തിലുള്ള കോടിയേരിയുടെ പ്രസ്താവനയെ എങ്ങിനെ കാണുന്നു
തങ്ങളെ ജനങ്ങൾക്കറിഞ്ഞൂടേ.., തങ്ങൾ കുടുംബം പൊതു ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നിറഞ്ഞു നിൽക്കുന്നവരല്ലേ. അവർ ഏതെങ്കിലും ഒരു സമുദായത്തിനെതിരെ പറയുമോ. പരമ്പരാഗതമായി സർവ്വമത മൈത്രിയുടെ ആളുകളല്ലേ തങ്ങന്മാർ. ഹിന്ദു മുസ്ലിം മൈത്രിയുടെ പ്രതീകങ്ങളാണ് തങ്ങന്മാരെല്ലാം. അവരും യോഗിയുമായി എങ്ങിനെയാണ് താരതമ്യം ചെയ്യുക. അത് വികലമായൊരു അഭിപ്രായമാണ്.
- താങ്കളുടെ നാമനിർദ്ദേശ പത്രികക്കെതിരെ ബിജെപി പരാതിയുമായി രംഗത്തു വന്നിരിക്കുകയാണല്ലോ. ഏത് രീതിയിലാണ് ഇതിനെ നേരിടുക?
അതിനെ നേരിടാൻ ഒന്നുമില്ല. അതിൽ ഒരു കാര്യവുമില്ല.റിട്ടേണിംങ് ഓഫീസർ പരിശോധിച്ച് തള്ളിക്കളഞ്ഞതാണ്. കേസ് കൊടുക്കാൻ ആർക്കും പറ്റുമല്ലോ. അതൊന്നും നിലനിൽക്കുന്ന കാര്യങ്ങളല്ല.
- മുസ്ലിം വോട്ട് ഏകീകരിക്കുന്നുവെന്ന പ്രചരണത്തോട്
ഉമ്മൺചാണ്ടിയും രമേശ് ചെന്നിത്തലയും തുടങ്ങി സർവനേതാക്കന്മാരും യു.ഡി.എഫിനു വേണ്ടിയാണ് ഇവിടെ പ്രചാരണം നടത്തുന്നത്. ഈ പറയുന്നത് ഞങ്ങളുമായിട്ട് ബന്ധമില്ല. ഞങ്ങൾ കേരളത്തിലെ കേരളത്തിലേയും ഇന്ത്യയിലേയും പൊതു രാഷ്ട്രീയമാണ് പറയുന്നത്. അത് ബിജെപി നടത്തുന്ന ഒരു ഏർപ്പാടാണ്. ഇവിടെ അങ്ങിനെയൊരു ഏർപ്പാട് കേരളത്തിൽ വിലപ്പോവില്ല. അതിൽ ഒരു കാര്യവുമില്ല.
- മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ചെറുപാർട്ടികൾ, വിവിധ മുസ്ലിം മത സംഘടനകൾ എന്നിവരുടെ പിന്തുണ തേടിയിരുന്നോ?
ഈ പാർട്ടികളെല്ലാം അവരുടെ നിലപാട് വ്യക്തമാക്കിയല്ലോ..പിന്നെ അതിൽ പ്രസക്തിയില്ല. സാമൂഹ്യ രാഷ്ട്രീയ മതകാര്യ സംഘടനകൾക്കൊക്കെ അവരുടേതായ നിലപാടുകളുണ്ട്. അതനുസരിച്ച് അവർ നീങ്ങട്ടേ, നിലപാടുകൾ പറയട്ടേ. വോട്ടർമാർ എന്ന നിലയിൽ എല്ലാ ജനങ്ങളോടും വോട്ടഭ്യർത്ഥിക്കും.
- വോട്ടർമാരോട്
മതേതരത്തത്തിനും രാജ്യത്തെ നല്ലൊരു ശക്തിയാക്കുന്നതിനും എല്ലാവർക്കും പങ്കുള്ള ഒരു നല്ല ഭരണം ഉണ്ടാക്കുവാനും വോട്ട് ചെയ്യുക. കേരളത്തിലെ ഇപ്പോഴത്തെ ഗവൺമെന്റിന്റെ പോരായ്ക തിരുത്താൻ അവർക്കെതിരായി അസംതൃപ്തി പ്രകടിപ്പിക്കാൻ എല്ലാവരും കോണിയടയാളത്തിൽ വോട്ട് ചെയ്യുക എന്നതാണ് പറയാനുള്ളത്.
- തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഈ നിമിഷത്തിലെ പ്രതീക്ഷകൾ എങ്ങിനെ, ഭൂരിപക്ഷത്തെ കുറിച്ച്.
ഒരുപാട് പ്രതീക്ഷയുണ്ട്. എന്തായാലും വലിയ ഭൂരിപക്ഷം ഉണ്ടാകും. എത്രയാണെന്നൊന്നും പറയുന്നില്ല, റെക്കോർഡ് ഭൂരിപക്ഷമുണ്ടാകും.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്