ഇത് പിണറായിയുടെ പൊലീസല്ല.. ബ്യൂട്ടീ പാർലർ പൗഡർ കുട്ടപ്പന്റെ പൊലീസ്; ഞാൻ അവിടെ ബെഹ്റാജിയെ കാണാൻ പോയതാണ്; ഞാൻ പത്രക്കാരനുമായി സംസാരിക്കെ എന്നെ കൊടും ഭീകരനാക്കി; മഹിജയെ അറസ്റ്റുചെയ്തതിനിടെ കണ്ടുനിന്ന താൻ പിടിയിലായത് എങ്ങനെയെന്ന് വ്യക്തമാക്കി സ്വാമി ഹിമവൽ ഭദ്രാനന്ദ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തുമുൾപ്പെടെ കുടുംബം ഡിജിപിയെ കാണാൻ എത്തിയപ്പോൾ കുഴപ്പമുണ്ടാക്കിയത് പിണറായിയുടെ പൊലീസല്ലെന്നും മറിച്ച് മുൻ സർക്കാരിന്റെ കാലത്തെ നയങ്ങൾ തുടരുന്ന പൊലീസാണെന്നും അന്നത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിയാക്കപ്പെട്ട സ്വാമി ഹിമവൽ ഭദ്രാനന്ദ. ചെന്നിത്തലയുടെ കാലത്തെ നയങ്ങൾ തുടർന്ന പൊലീസാണ് കുഴപ്പമുണ്ടാക്കിയതെന്നും ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ഹിമവൽ ഭദ്രാനന്ദ ചാനൽ ചർച്ചയിൽ ഉന്നയിച്ചത്.
കേരളത്തിൽ വലിയ കോലാഹലത്തിനും സംസ്ഥാനതലത്തിൽ ഹർത്താലിനും വരെ വഴിവച്ച സംഭവത്തിലാണ് ഹിമവൽ ഭദ്രാനന്ദയുടെ പ്രതികരണം. സംഭവത്തിൽ ഒരു പങ്കുമില്ലാതെ ഡിജിപിയെ കാണാൻ എത്തിയ ഹിമവൽ ഭദ്രാനന്ദയെ ഒരു കാരണവുമില്ലാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത് വലിയ ചർച്ചയാവുകയും ചെയ്തു. സംഭവത്തിൽ ഒരു പങ്കുമില്ലാത്ത ഹിമവൽ ഭദ്രാനന്ദയെ ഒരു കാര്യവുമില്ലാതെ അറസ്റ്റുചെയ്യുകയായിരുന്നു എന്നതും ചർച്ചയായി. ഇതിന് പിന്നാലെയാണ് പിണറായിയുടെ പൊലീസല്ല ഇപ്പോഴത്തെ നടപടിക്കുപിന്നിലെന്നും മുൻ സർക്കാരിന്റെ നയങ്ങൾ അതേപടി തുടരുന്ന പൊലീസിലെ ചിലരാണ് തന്നെ ജയിലിൽ അടച്ചതിന് പിന്നിലെന്നും ഹിമവൽ ഭദ്രാനന്ദ വ്യക്തമാക്കുന്നത്.
മാത്രമല്ല, ബിജെപിയും ചെന്നിത്തലയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് ഹിമവൽ ഭദ്രാനന്ദ വ്യക്തമാക്കുന്നു. ഇത് പിണറായിയുടെ പൊലീസല്ല.. ബ്യൂട്ടീ പാർലർ പൗഡർ കുട്ടപ്പന്റെ പൊലീസ്.. ഞാൻ അവിടെ ബെഹ്റാജിയെ കാണാൻ പോയതാണ്; ട്രേഡ് യൂണിയൻ സമരം നേരിടുന്ന പോലെയാണ് പൊലീസ് നടപടി ഉണ്ടായത്; ഞാൻ പത്രക്കാരനുമായി സംസാരിക്കെ എന്നെ കൊടും ഭീകരനാക്കി.
എന്നെ അടുത്തറിയുന്നവർക്ക് ഞാൻ ആരാണെന്ന് അറിയാം; ഡിജിപിക്കെന്താ കൊമ്പുണ്ടോ.. നേരിട്ട് ഡിജിപിയെ വിളിച്ചപ്പോൾ ഗൺമാനാണ് ഫോണെടുത്തത്. സാരിയുടെ കേസോ സിഡിയുടെ കേസോ അല്ല ഞാൻ സംസാരിച്ചത്. ജിഷ്ണുവിന്റെ വിഷയവുമായി ബന്ധപ്പെട്ടല്ല ഞാൻ കാണാൻ പോയത്. - ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.
പിണറായി വിജയൻ സഖാവ് പറയുന്നത് പോലെയല്ല. പക്ഷേ, ഇതിനകത്ത് ഗൂഢാലോചന നടന്നിട്ടുണ്ട്. പിണറായിയെ പോലെ നല്ലൊരു നേതാവിനെ ഞാൻ കണ്ടിട്ടില്ല. ഒരു നിമിഷംകൊണ്ട് പൗഡർ കുട്ടപ്പൻ അതിനെ അട്ടിമറിച്ചു. പൊലീസിന്റെ നയം ശരിയായിരുന്നില്ല. ഗൂഢാലോചനയിൽ പൗഡർ കുട്ടപ്പനും താമരയിലയ്ക്കും പങ്കുണ്ട്. ആ അമ്മയുടെ ദുഃഖത്തെ വെള്ളിമൂങ്ങ കളിച്ച് വിലയ്ക്കെടുക്കാൻ ചിലർ നോക്കി..
ഷാജഹാനേയും ഷാജിർഖാനേയും ശ്രീകുമാറിനേയും ഈ കേസിന്റെ ഭാഗമായാണ് കാണുന്നത്. ഷാജഹാനുമായി ഇപ്പോൾ സെല്ലിൽ നിന്ന് ഇറങ്ങുന്ന കാലത്താണ് സംസാരിക്കുന്നത്. ഒരേ സെല്ലിലായിരുന്നു. അപ്പോഴാണ് ഇവരെ ആദ്യമായാണ് കാണുന്നത്. ഇതിലെന്താണ് ഗൂഢാലോചന. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്ന പൊലീസാണ് കുഴപ്പക്കാരൻ. - ഭദ്രാനന്ദ പറയുന്നു.
നേരത്തെ കേസുമായി ബന്ധമില്ലാത്ത സ്വാമി ഹിമവൽ ഭദ്രാനന്ദയെ പൊലീസ് ജിഷ്ണു പ്രണോയ് സമര വിഷയവുമായി അറസ്റ്റ് ചെയ്തത് വലിയ വിഷയമായിരുന്നു. ഇപ്പോൾ ഇന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സ്വാമി പിണറായിയല്ല കുറ്റക്കാരനെന്നും മറിച്ച് മുൻ സർക്കാരിന്റെ കാലത്തെ പൊലീസാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയതെന്നും വ്യക്തമാക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർണായകമായ വെളിപ്പെടുത്തലാണ് സ്വാമി പുറത്തുവിടുന്നത്.
ജിഷ്ണു പ്രാണോയി മരണപ്പെട്ട സംഭവത്തിൽ നീതി ലഭിക്കാനായി അമ്മ മഹിജ നടത്തിയ സമരത്തിനിടെ ഹിമവൽ ഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തത് വലിയ ചർച്ചയായിരുന്നു. തീർത്തും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പൊലീസ് മുൻവിധിയോടെയാണ് കാര്യങ്ങളെ കണ്ടതെന്നാണ് ഹിമവൽ ഭദ്രാനന്ദയുടെ വെളിപ്പെടുത്തൽ. എന്നെ കേസിൽ ഉൾപ്പെടുത്തിയാൽ ഒരു അജിനോമോട്ടോ ഇടുന്ന ഇഫക്ട് കിട്ടും. അതാണ് പൊലീസ് നോക്കിയത്. പൊലീസ് കള്ളക്കേസിൽ പ്രതിയാക്കുകയായിരുന്നു.- ഹിമവൽ ഭദ്രാനന്ദ പറയുന്നു.
ജിഷ്ണുവിന്റെ അമ്മ ഡിജിപി ഓഫീസിൽ നടത്തിയ മാർച്ചിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ച തോക്കു സ്വാമി 14 ദിവസം റിമാൻഡിലാവുകയായിരുന്നു. ജിഷ്ണു പ്രണോയിയെയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് സ്വാമി. മഹിജ സമരത്തിനായി ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്കുസ്വാമിയും തിരുവനന്തപുരത്തെത്തി. ഡിജിപിയെ കാണുകയായിരുന്നു ലക്ഷ്യം.
സംഭവദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയിൽ ചായയൊക്കെ കുടിച്ച് നില്‍ക്കുകയായിരുന്നു സ്വാമി. ഇതിനിടെയാണ് മഹിജയെ പൊലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നതും. പത്രക്കാരനായ സുഹൃത്തുമായി സംസാരിക്കുന്നതിന് ഇടെയാണ് സ്വാമിയേയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. സമരമൊക്കെ കണ്ട് ചെറിയ കമന്റൊക്കെ പാസാക്കി നില്‍ക്കുമ്പോഴാണ് മ്യൂസിയം എസ്ഐയുടെ ദൃഷ്ടിയിൽ സ്വാമി പെടുന്നത്. ഉടൻ ചോദ്യം വന്നു, 'എന്താ ഇവിടെ'. സ്വാമിയുടെ മറുപടിയും പെട്ടെന്നായിരുന്നു. 'ഡി.ജി.പിയെ കാണാൻ വന്നതാണ്.
ചോദ്യവും പറച്ചിലുമൊന്നും പിന്നെ ഉണ്ടായില്ല. നേരെ പൊലീസിന്റെ ഇടിവണ്ടിയിലേക്ക് സ്വാമിക്ക് പ്രമോഷൻ. സ്റ്റേഷനിൽനിന്ന് നേരെ കോടതിയിലേക്ക്. കോടതിയിൽവച്ചാണ് താൻ കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് പിടിയിലായതെന്ന കാര്യം സ്വാമി അറിയുന്നതത്രേ. എന്തായാലും സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറഞ്ഞ റിപ്പോർട്ടുപ്രകാരം സംഭവത്തിൽ തോക്കുസ്വാമിക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തു.
കേസിൽ പ്രതിയായെങ്കിലും കേസ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സ്വാമി ചാനൽ ചർച്ചയിൽ പറഞ്ഞതും ഇപ്പോൾ സംസാര വിഷയം ആകുകയാണ്. പിണറായിയുടെ പൊലീസല്ല മറിച്ച് മുൻ സർക്കാരിന്റെ കാലത്തെ നയം തുടരുന്ന പൊലീസിലെ ചിലരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് സ്വാമി പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍