വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ കൂട്ടലും കിഴിക്കലുകളുമായി മുന്നണികൾ; കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം റിക്കാർഡ് ഭേദിക്കുമെന്ന കണക്കുകൂട്ടലിൽ യുഡിഎഫ്; മഞ്ചേരി ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ എൽഡിഎഫും പെർഫോമൻസ് മെച്ചപ്പെടുമെന്ന വിലയിരുത്തലിൽ ബിജെപിയും; മലപ്പുറത്തെ നിയോജക മണ്ഡലം തിരിച്ചുള്ള അവലോകനം
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പോളിംങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി നിരീക്ഷണ വിധേയമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. മലപ്പുറം പാർലമെന്റ് മണ്ഡലം നിലവിൽ യു.ഡി.എഫിന് അനുകൂലമാണ്. കോണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയോജക മണ്ഡലങ്ങൾ അടങ്ങുന്നതാണ് മലപ്പുറം പാർലമെന്റ് മണ്ഡലം.
നിലവിൽ മുസ്ലിംലീഗാണ് ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത്. പെരിന്തൽമണ്ണ, മഞ്ചേരി, വള്ളിക്കുന്ന് മണ്ഡലങ്ങൾ ഇടതിന് സ്വീധീനമുള്ള മേഖലയാണ്. അതേസമയം മുസ്ലിംലീഗിന് ആധിപത്യമുണ്ടായിരുന്ന പഴയ മഞ്ചേരി പാർലമെന്റിൽ അട്ടിമറിയിലൂടെ ടികെ ഹംസ വിജയിച്ച ചരിത്രവും ഈ പ്രദേശത്തിനുണ്ട്. കോൺഗ്രസിനും യുപിഎക്കും ഏറ്റവും തിരിച്ചടി നേരിട്ട 2014ൽ ഏറെ എതിർപ്പുകളുണ്ടായിരുന്നിട്ടും ഇ അഹമ്മദിലൂടെ യു.ഡി.എഫ് ഭൂരിപക്ഷം രണ്ട് ലക്ഷത്തോളമെത്തിയ ചരിത്രവും മലപ്പുറം മണ്ഡലത്തിനുണ്ട്.
സൂനചകളെല്ലാം കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. അതിന് നിരവധി ഘടകങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു. ഭൂരിപക്ഷം റെക്കോഡിലെത്തുമെന്ന് കുഞ്ഞാലിക്കുട്ടിയും ആവർത്തിക്കുന്നു. അഡ്വ.എം.ബി ഫൈസലിലൂടെ മഞ്ചേരി ആവർത്തിക്കുമെന്നാണ് ഇടത് നേതാക്കളുടെ പ്രതികരണം. നിയമസഭയിൽ ലഭിച്ച ഭൂരിപക്ഷത്തെ മറികടന്ന് യുഡിഎഫിനെ തളച്ചിടാനായാൽ അത് വിജയമായിരിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ കാലങ്ങളിൽ വെച്ച് ഏറ്റവും നല്ല പെർഫോമൻസ് കാഴ്ചവെയ്ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മലപ്പുറത്തെ കണക്കുകൾ എക്കാലവും യുഡിഎഫിന് അനുകൂലമായിരുന്നെങ്കിലും അപ്രതീക്ഷിത മാറിമറിയലുകൾക്കും വോട്ടിലെ ഏറ്റക്കുറച്ചിലുകൾക്കും സാക്ഷിയാണ് മലപ്പുറം. ഇ അഹമ്മദിനേക്കാൾ വോട്ട് നേടാൻ കുഞ്ഞാലിക്കുട്ടിക്കാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
അതേസമയം 2014ൽ പികെ സൈനബക്ക് ലഭിച്ച വോട്ടിനേക്കാൾ കൂടുതൽ വോട്ട് ഫൈസൽ പിടിക്കുമെന്നാണ് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാൾ കുറയുന്നത് യുഡിഎഫിന് കനത്ത തിരിച്ചടിയായിരിക്കും. മുസ്ലിംലീഗ് നേതാക്കൾക്കു പുറമെ കോൺഗ്രസിലെയും മറ്റു ഘടകക്ഷികളിലെയും നേതാക്കൾ ഏറ്റവും കൂടുൽ തമ്പടിച്ച് പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പ് കൂടിയാണ് യുഡിഎഫിന്.
2004ലെ മഞ്ചേരി പാർലമെന്റ് തെരഞ്ഞടുപ്പിൽ വലിയതോതിൽ അടിയൊഴുക്കുകളുണ്ടായി. ഇതോടെ ടികെ ഹംസയിലൂടെ മഞ്ചേരിയിൽ ആദ്യമായി ചെങ്കോടി പാറിക്കാൻ ഇടതുമുന്നണിക്ക് സാധിച്ചു. പിന്നീട് മലപ്പുറം മണ്ഡലം രൂപീകരിച്ച ശേഷം 2009ലാണ് ആദ്യ ലോകസ്ഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ അഹമ്മദിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.കെ ഹംസയേക്കാൾ 1,15,597 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തിൽ 79,142 വോട്ട് വർദിച്ചു. അതായത് 1,94,739 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലുമായി 1.18 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിന് നേടാനായത്.
മലപ്പുറത്തെ ലീഗ് കോൺഗ്രസ് ബന്ധത്തിൽ അങ്ങിങ്ങായി വിള്ളൽ രൂപപ്പെട്ടിരുന്നെങ്കിലും 2017ലെ ഉപതെരഞ്ഞെടുപ്പെത്തുമ്പോൾ അതെല്ലാം ഏറെക്കുറേ പരിഹരിച്ച സ്ഥിതിയിലാണ്. ലീഗിനുള്ളിലെ ചില ആഭ്യന്തര പ്രശ്നങ്ങളൊഴിച്ചാൽ ഐക്യത്തോടെയും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങളായിരുന്നു യു.ഡി.എഫ് നടത്തിയത്. മങ്കട, പെരിന്തൽമണ്ണ, വള്ളിക്കുന്ന്, മഞ്ചേരി എന്നിവിടങ്ങളിൽ നിലമെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഈ നിയോജക മണ്ഡലങ്ങളിലെ പോളിംങ് ശതമാനവും ഏറെ നിർണായകമായിരിക്കും. 2014ൽ ബിജെപി 64,705 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ ലോക്സഭയിൽ മത്സരിച്ച് ഇത്തവണ മത്സര രംഗത്ത് നിന്നും വിട്ടുനിൽക്കുന്ന ചെറു പാർട്ടികളുടെ വോട്ടും ഈ തെരഞ്ഞെടുപ്പിൽ നിർണായകമാണ്.
മലപ്പുറം പാർലമെന്റ് മണ്ഡലത്തിനകത്തെ നിയോജക മണ്ഡലങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ:-
കൊണ്ടോട്ടി
എൽ.ഡി.എഫിന് മോശമല്ലാത്ത രീതിയിൽ വോട്ട് പിടിക്കാൻ പറ്റുന്ന മണ്ഡലമാണ് കൊണ്ടോട്ടി. വാഴയൂർ, ചെറുകാവ്, പുളിക്കൽ പഞ്ചായത്തുകളാണ് ഇടതിന് പ്രതീക്ഷ. എന്നാൽ മണ്ഡലത്തിൽ കാര്യമായ ഇളക്കം യു.ഡി.എഫ് വോട്ടിൽ സംഭവിക്കാൻ ഇടയില്ല. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ കുഞ്ഞാലിക്കുട്ടിക്കായി സജീവമായി രംഗത്തുണ്ടായിരുന്നു. കൊണ്ടോട്ടി നഗരസഭയിൽ ലീഗ് പ്രതിപക്ഷത്താണിരിക്കുന്നതെങ്കിലും വോട്ടിൽലെ വർധനവ് യു.ഡി.എഫിനാണ്. ബിജെപി വോട്ടിലും വർധനവ് പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ അഹമ്മദിന് 31,717 വോട്ടും 2016ലെ നിയമസഭയിൽ ടിവി ഇബ്രാഹീമിന് 10,654 വോട്ടും ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. 2014ൽ മത്സരിച്ച ചെറു പാർട്ടികൾ 15,000 ്ത്തോളം വോട്ട് പിടിച്ചിരുന്നു.
മഞ്ചേരി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിലെ വോട്ടുചോർച്ചയാണ് ഇടതിന്റെ പ്രതീക്ഷ. എന്നാൽ മഞ്ചേരിയിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുസ്ലിംലീഗും യു.ഡി.എഫും. 2014ൽ ഇ അഹമ്മദ് 26,062 വോട്ടും 2016ൽ എം ഉമ്മർ 19,616 വോട്ടിന്റെ ഭൂരിപക്ഷവുമാണ് നേടിയത്. 2014ൽ 12,000 വോട്ട് ചെറു പാർട്ടികളും നേടി.
പെരിന്തൽമണ്ണ
ആർക്കും പിടികൊടുക്കാത്ത മണ്ഡലമാണ് പെരിന്തൽമണ്ണ. ഇടതുപക്ഷത്തിന് സ്വാധീനമുള്ള പെരിന്തൽമണ്ണ പലതവണ മാറി മറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭയിൽ വിജയത്തോടടുത്തെങ്കിലും മഞ്ഞളാംകുഴി അലിയോട് 579 വോട്ടിന് എൽ.ഡി.എഫിന്റെ ശശികുമാർ പരാചയപ്പെടുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്നും ഫൈസലിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. 2014ൽ നിന്ന് 2016ലെത്തിയപ്പോൾ വോട്ട് കുറഞ്ഞ ബിജെപിക്ക് അഭിമാന പോരാട്ടമാണിവിടെ. 2014ൽ 10,614 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ അഹമ്മദിന് കിട്ടിയത്.2014ൽ 9000 ൽ താഴെ വോട്ടുകൾ മാത്രമാണ് ചെറുകക്ഷികൾ പിടിച്ചത്.
മങ്കട
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന്റെ വോട്ട് ഗ്രാഫ് വലിയതോതിൽ താഴുന്ന അവസ്ഥയാണിവിടെ. ക്രിത്യമായി ഒന്നും പ്രവരചിക്കാൻ പറ്റാത്ത സ്ഥിതിയാണ് മങ്കടയുടേത്. 2016ൽ എൽ.ഡി.എഫിന്റെ റഷീദലി കനത്ത പോരാട്ടം തന്നെ നടത്തിയിരുന്നു. യുഡിഎഫിന്റെ ടി.എ അഹമ്മദ് കബീർ 1508 വോ്ട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചു കയറിയത്. വെൽഫെയർപാർട്ടി കഴിഞ്ഞ ലോക്സഭയിൽ 6903 വോട്ട് പിടിച്ചിരുന്നു. മറ്റു ചെറു പാർട്ടികളെല്ലാം കൂടി 8000ത്തോളം വോട്ടും പിടിച്ചു. 2014 ൽ ഇ അഹമ്മദിന് ലഭിച്ചത് 23,46 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
മലപ്പുറം
എക്കാലവും മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയാണ് മലപ്പുറം. ഇത്തവണയും മലപ്പുറം കനിയുമെന്ന പ്രതീക്ഷയിലാണ് ലീഗ്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ തദ്ദേശത്തിലെ വോട്ടു വർധനവ് ലീഗിന് ആശങ്കപ്പെടുത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ ജന്മനാടുകൂടിയായ മലപ്പുറത്ത് റെക്കോർഡ് ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 2014ൽ ഇ അഹമ്മദ് 36,324 വോട്ടും 2016ൽ പി ഉബൈദുള്ള 35,672 വോട്ടും ഭൂരിപക്ഷം നേടി. 2014ൽ ചെറുകക്ഷികൾ 14,000ത്തോളം വോട്ടുകൾ നേടി.
വേങ്ങര
കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്ന മേങ്ങര എക്കാലവും യു.ഡി.എഫിന് അനുകൂലമാണ്. വലിയ ഭൂരിപക്ഷങ്ങൾ എന്നും ലീഗിന് വേങ്ങര സമ്മാനിച്ചിരുന്നു. വേങ്ങരയിൽ നടപ്പിൽ വരത്തിയ വികസനവും ഇടപെടലും തുണയാകുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവർദ്ധനവും യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നങ്ങളും അനുകൂലമാകുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. 2014ൽ ഇ അഹമ്മദ് 42,632 വോട്ട് ഭൂരിപക്ഷം നേടുകയുണ്ടായി. എസ്.ഡി.പി.ഐക്കും സ്വാധീനമുള്ള വേങ്ങരയിൽ 2014ൽ 9058 വോട്ട് നേടിയിരുന്നു. മറ്റു ചെറുപാർട്ടികൾ നേടിയത് 5000 ത്തിനു താഴെ വോട്ടുകളാണ്.
വള്ളിക്കുന്ന്
2014ൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച മണ്ഡലമായിരുന്നു വള്ളിക്കുന്ന്. അന്ന് 15,982 വോ്ട്ട ബിജെപിക്ക് ലഭിച്ചിരുന്നു. ബിജെപി ഇത്തവണ കൂടുതൽ കേന്ദ്രീകരിച്ച് പ്രചാരണം നടത്തിയതും വള്ളിക്കുന്നായിരുന്നു. രണ്ട് വർഷംകൊണ്ട് എൽ.ഡി.എഫും ബിജെപിയും മണ്ഡലത്തിൽ വിലയ തോതിൽ വോട്ട് വർധിപ്പിച്ചു. ഇത് യുഡിഎഫിന് ആശങ്കയുണ്ടാക്കുന്നുണ്ട്. എസ്.ഡി.പി.ഐ 2014ൽ 7599 വോട്ട് പിടിച്ചിരുന്നു. ഇ അഹമ്മദിന് ലഭിച്ചത് 23,935 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ൽ പി അബ്ദുൽ ഹമീദിന്റെ ഭൂരിപക്ഷ 12,610 വോട്ടുകളായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്