ആഗോള കത്തോലിക്കാ സഭയിലെ സ്ത്രീ ശാക്തീകരണം അറിയാത്ത മട്ടിൽ സീറോ മലബാർ സഭ; ഫ്രാൻസിസ് മാർപാപ്പ നല്കിയ മാതൃക പിന്തുടർന്നു ലോകത്തെല്ലായിടത്തും പുരോഹിതർ സ്ത്രീകളുടെ കാൽ കഴുകി ചുംബിച്ചു; പൗരസ്ത്യ പാരമ്പര്യം പറഞ്ഞ് ഒഴിഞ്ഞു നിൽക്കുന്ന സീറോ മലബാർ സഭയെ ചോദ്യം ചെയ്ത് ദൈവശാസ്ത്ര പണ്ഡിതൻ ജോസഫ് പുലിക്കുന്നേൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ആഗോള കത്തോലിക്കാ സഭയിലെ സ്ത്രീ വിശ്വാസികൾക്ക് ഈ പെസഹാ ദിനം ആഹ്ളാദത്തിന്റേതാണ്. കാൽകഴുകൽ ഉൾപ്പടെയുള്ള ശുശ്രൂഷകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രാതിനിധ്യവും പങ്കാളിത്തവും നൽകണമെന്ന മാർപാപ്പയുടെ കൽപ്പന നടപ്പാകുകയാണ്. കേരളത്തിൽ ലത്തീൻ അടക്കമുള്ള സഭകൾ ഈ കൽപ്പന പിന്തുടരുമ്പോഴും സീറോ മലബാർ സഭ തീരുമാനത്തെ പടിക്കു പുറത്തു നിർത്തിയിരിക്കുകയാണ്്.
പീഡാനുഭവത്തിന്റെ ഈ വാരത്തിൽ സ്ത്രീ വിശ്വാസിസമൂഹത്തിന് പെസഹാ ദിനത്തിലെ വേദനയായി ഈ അവഗണന മാറുകയാണ്്. മാർപാപ്പയുടെ വിപ്ളവകരവും കാലോചിതവും മനുഷ്യത്വപരവുമായ കൽപ്പനയെ ഉൾക്കൊള്ളാനോ സ്ത്രീ സമൂഹത്തെ അംഗീകരിക്കാനോ തയാറാകാത്തത് വിവേചനപരമാണെന്ന വിമർശവും ഉയർന്നിട്ടുണ്ട്്്. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നതെന്നതിന്റെ തെളിവാണിതെന്ന്്് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഓശാന പത്രാധിപരുമായ ജോസഫ് പുലിക്കുന്നേൽ ആരോപിച്ചു. അമ്മമാരുടെയും കുട്ടികളുടെയും കാലുകഴുകുന്നതിൽ എന്താണ് തെറ്റ്. സ്ത്രീകളോടുള്ള വിവേചനമാണ് ഇത് കാണിക്കുന്നത്്. സഭയ്ക്കുള്ളിൽനിന്നു തന്നെ ഇതിനെതിരെ വിമർശനം വരണം.
മാർപാപ്പയുടെ സന്ദേശം കേരളത്തിലെ സീറോ മലബാർ സഭ അറിഞ്ഞ മട്ടില്ല. 2016 ജനുവരിയിലാണ് ഫ്രാൻസിസ് മാർപാപ്പ ഇതു സംബന്ധിച്ച കൽപ്പന പുറപ്പെടുവിച്ചത്. പെസഹാ വ്യാഴാഴ്ച്ചയിലെ കാൽകഴുകൽ ചടങ്ങിൽ സ്ത്രീകളെയും യുവതികളെയും ഉൾപ്പെടുത്തണമെന്നായിരുന്നു മാർപാപ്പയുടെ കൽപ്പന. ഇതാണ് സീറോ മലബാർ സഭ നടപ്പാക്കാൻ വിമുഖത കാട്ടുന്നത്.
്
കത്തോലിക്കാസഭയിലെ വിപ്ലവകരമായ ഒട്ടേറെ മാറ്റങ്ങൾക്ക് തുടക്കമിട്ട ഫ്രാൻസിസ് മാർപാപ്പ സ്ത്രീകളുടെ കാൽകഴുകി ചുംബിച്ചത് ലോകം സ്തുതികളോടെ ഏറ്റവാങ്ങിയ ഒന്നാണ്. ഇതിനുപുറമേ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. അന്ത്യ അത്താഴത്തിന് മുമ്പ് യേശുക്രിസ്തു ശിഷ്യന്മാരുടെ കാൽകഴുകിയിരുന്നു. ഈ എളിമയുടെയും സഹനത്തിന്റെയും പാതയുടെ സ്മരണ നിലനിർത്താനും ഓർമപുതുക്കാനുമാണ് ദേവാലയങ്ങളിൽ പെസഹാ വ്യാഴാഴ്ച്ച കാൽകഴുകൽച്ചടങ്ങു നടത്തുന്നത്.
സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ സ്ത്രീകളുടെയും കുട്ടികളുടെയും കാൽകഴുകി പുതിയ മാറ്റം ലോകത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു. മാർപാപ്പയുടെ ആഹ്വാനം ശിരസാ വഹിച്ച് കേരളത്തിലും ലത്തീൻ സഭാ വിശ്വാസികളായ സ്ത്രീകളുടെ കാൽകഴുകൽ ആഘോഷമായി തന്നെ നടത്തുകയും ചെയ്തു. സ്ത്രീകൾക്ക് സഭയിൽ വലിയ അംഗീകാരവും പദവിയും മാന്യതയും നേടിക്കൊടുത്ത ചടങ്ങായി ഇതു മാറുകയും ചെയ്തു. എന്നാൽ തിരക്കിട്ട് തീരുമാനം വേണ്ടെന്നും അടുത്ത വർഷം മുതൽ ആലോചിക്കാമെന്നുമായിരുന്നു സീറോ മലബാർ സഭാനേതൃത്വത്തിന്റെ തീരുമാനം.
എന്നാൽ പിന്നീട അത് തിരുത്തി. ഈ രീതി പൗരസ്ത്യപാരമ്പര്യമല്ലെന്നും അതിനാൽ ഇത്തരം ശുശ്രൂഷ അനിവാര്യമല്ലെന്നുമാണ് സഭയുടെ ഇപ്പോഴത്തെ നിലപാട്. എന്നാൽ ഉദയം പേരൂർ സുന്നഹദോസോടെ കേരളത്തിലെ മാർത്തോമാ നസ്രാണികളിൽ ഭൂരിഭാഗവും കത്തോലിക്കരായി തീർന്നുവെന്ന സത്യം അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ പൗരസ്ത്യ, കൽദായ പാരമ്പര്യം അവകാശപ്പെടുന്ന സീറോ മലബാർ സഭ മാർപാപ്പയുടെ കൽപ്പന പിന്തുടരാത്തത് ആഗോള കത്തോലിക്കാ വിശ്വാസധാരയ്ക്കു തന്നെ എതിരാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മാർപാപ്പയുടെ കൽപ്പനയും ഇവിടെ സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയാണെന്ന് പരാതിയുണ്ട്.
കേരളത്തിലെ പള്ളികളിൽ പതിവുരീതിയനുസരിച്ചുള്ള കാൽകഴുകൽ ശുശ്രൂഷ മതിയെന്ന് കഴിഞ്ഞ ആഴ്ച്ച ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചിരുന്നു. ഇതോടെയാണ് സഭ മാർപാപ്പയുടെ തീരുമാനം നടപ്പാക്കുന്നില്ലെന്ന് വ്യക്തമായത്. പുതിയ കൽപ്പനയെക്കുറിച്ച് ഒന്നും പരാമർശിക്കാതെ നടപ്പ് രീതി തുടരുമെന്ന് മാത്രമാണ് ലേഖനം. കൊട്ടിയൂർ പീഡനത്തിന്റെ പശ്ചാത്തലത്തിൽ കുമ്പസാരത്തിന്റെ ചട്ടക്കൂട് പരിഷ്ക്കരിക്കണമെന്നും സ്ത്രീകളെ കന്യാസ്ത്രീകൾ വേണം കുമ്പസരിപ്പിക്കാനെന്നും ആവശ്യം ഉയർന്നിരുന്നു. ഇത് സഭാനേതൃത്വത്തെ ഞെട്ടിച്ചിരുന്നു. സ്ത്രീകളുടെ കാൽകഴുൽ സംബന്ധിച്ച കൽപ്പന പോലും വെള്ളം ചേർത്ത സഭ ഇതിന് തയാറാകുമോ എന്നാണ് കാത്തിരുന്നു കാണാനുള്ളത്.
ബിഷപ്പ് സിനഡ് തീരുമാനമാണു കേരളത്തിൽ നടപ്പാക്കിയിരിക്കുന്നതെന്ന്്് സഭാ മുൻവക്താവും സത്യദീപം മാസികയുടെ എഡിറ്ററുമായ ഫാ.പോൾ തേലക്കാട്ട്്് പറഞ്ഞു. ഈ തീരുമാനത്തെ താനും അംഗീകരിക്കുന്നു. കേരളത്തിൽ തുടർന്നുവന്ന പാരമ്പര്യം പിന്തുടരാനാണ് തീരുമാനം. എന്നാൽ മാർപാപ്പ പറഞ്ഞ മാനവികത ഉയർത്തിപ്പിടിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
പൗരസ്ത്യ പാരമ്പര്യമെന്നത് കേരളത്തിലെ സീറോ മലബാർ സഭ ഇതുവരെ പുലർത്തിയിട്ടില്ലെന്ന് പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ഓശാന പത്രാധിപരായ ജോസഫ് പുലിക്കുന്നേൽ പറയുന്നു. സീറോ മലബാർ സഭയിൽ ഓരോ രൂപതയും കുർബാനക്രമം പോലും വ്യത്യസ്തമാണ്. അതിനാൽ പാരമ്പര്യത്തെക്കുറിച്ച്് പറയുന്നതിൽ അർഥമില്ല. നേരത്തെ വൈകുന്നേരമാണ് കാലുകഴുകൽ ശുശ്രൂഷ നടത്തിയിരുന്നത്. ഇന്നു രാവിലെയാണ് നടക്കുന്നത്. അതിനാൽ സ്ത്രീകളെ പങ്കെടുപ്പിക്കുന്നതിൽ തെറ്റില്ല. അതിനാൽ ആ വാദത്തിൽ അർഥമില്ലെന്നും ജോസഫ് പുലിക്കുന്നേൽ പറഞ്ഞു.
(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍