വോട്ടുയർന്നതിലേക്ക് വിരൽ ചൂണ്ടി ഭരണവിരുദ്ധത മലപ്പുറത്ത് കണ്ടില്ലെന്ന് ഇടതുപക്ഷം; ശതമാനക്കണക്ക് ചൂണ്ടി മോദി പ്രഭാവവും പിണറായി ഫാക്ടറും ജനം തള്ളിയെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ് യുഡിഎഫ്; ഒന്നും പറയാനില്ലാതെ ബിജെപിയും; മലപ്പുറത്തെ ഇടത്-വലത് അവകാശവാദങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ് വിധിയെഴുത്ത്. എന്നാൽ ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തെ മറികടക്കാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ഇത് കേരളത്തിൽ ഭരണത്തിലുള്ള ഇടതുപക്ഷത്തിന് ആശ്വാസമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പികെ സൈനബയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ കൂടുതൽ ഫൈസൽ നേടിയെന്നതും ആശ്വാസം. അഹമ്മദ് സഹതാപ തംരഗത്തിൽ വോട്ടുകൾ കൂടതലും യുഡിഎഫിന് ലഭിക്കുക സ്വാഭാവികമാണ്. മുസ്ലിംലീഗിന്റെ കോട്ടയിൽ സഹതാപ തരംഗത്തിലും പിടിച്ചു നിൽക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സി.പി.എം ഇപ്പോൾ. ബിജിപിയുടെ വോട്ടുകൾ ലീഗിന് കിട്ടിതും ഭൂരിപക്ഷം ഉയർന്നതിന് കാരണമായി അവർ ചൂണ്ടിക്കാട്ടും. വെൽഫയൽ പാട്ടിയുടേയും എസ് ഡി പി ഐയുടേയും വോട്ട കൂടി കിട്ടിയിട്ടും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒന്നേമുക്കാൽ ലക്ഷം കഴിഞ്ഞില്ല. ഇതെല്ലാം സിപിഎമ്മിന്റെ നേട്ടമായി ഇടതുപക്ഷം പറയുന്നു.
അഹമ്മദിന്റെ റെക്കോർഡ് നേടാൻ സാധിച്ചില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ജയത്തിന്റെ തിളക്കം ഒട്ടും കുറയുന്നില്ല. 2014 ൽ വീണതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ യുഡിഎഫ് പെട്ടിയിൽ വീഴുകയും ചെയ്തു. 5,15,325 വോട്ട് നേടിയ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1,71,038 വോട്ടുകളാണ്. എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി. ഫൈസലിന് ലഭിച്ച ആകെ വോട്ട് 3,44,287 ലക്ഷമാണ്. മുൻ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തോളം വോട്ട് ഇടതുപക്ഷത്തിന് അധികമായി ലഭിച്ചു. ബിജെപിയുടെ നിലയാണ് മോശമായത്. 65,662 വോട്ട് നേടാൻ മാത്രമേ ബിജെപി സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശിനു സാധിച്ചുള്ളൂ. 2014 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് 64,705 വോട്ടാണ്. സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്.
നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ലീഡ്: വേങ്ങര (40,529) മഞ്ചേരി (22,843), മലപ്പുറം (33,281), വള്ളിക്കുന്ന് (20,692), പെരിന്തൽമണ്ണ (8527). മങ്കട (19,262), കൊണ്ടാട്ടി (25,904) ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിനാണ് മുൻതൂക്കം. ലീഡ്. 2014ൽ ഇ.അഹമ്മദ് നേടിയ 1.94 ലക്ഷം എന്ന ഭൂരിപക്ഷം മറികടക്കുവാൻ പികെ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെങ്കിലും അഹമ്മദ് നേടിയതിനേക്കാൾ 75,000-ത്തിലേറെ വോട്ടുകൾ അധികം പിടിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു. കുഞ്ഞാലിക്കുട്ടിക്ക് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടില്ലെന്നായിരുന്നു ഇടത് ക്യാമ്പ് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ 1.71 ലക്ഷത്തിന്റെ മികച്ച ഭൂരിപക്ഷം നേടുവാൻ സാധിച്ചുവെന്നത് കുഞ്ഞാലിക്കുട്ടിക്ക് ആശ്വാസമാണ്.
മലപ്പുറത്ത് 77,000 വോട്ടുകൾ യുഡിഎഫിന് അധികം ലഭിച്ചപ്പോൾ 1.02 ലക്ഷം വോട്ടുകൾ എൽഡിഎഫിനും അധികം ലഭിച്ചു. ഇരുമുന്നണികളും കാര്യമായ രീതിയിൽ വോട്ട് വിഹിതം വർധിച്ചപ്പോൾ ഈ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടത് ബിജെപിയാണ്. 2014-ൽ 64,705 ബിജെപിക്ക് ഇക്കുറി 65,662 വോട്ടാണ് കിട്ടിയത്. ആറിരട്ടി വരെ വോട്ട് പിടിക്കും എന്ന് പ്രഖ്യാപിച്ച പാർട്ടിക്ക് വെറും 957 വോട്ടുകളാണ് ഇക്കുറി അധികം പിടിക്കുവാൻ സാധിച്ചത്.
മോദിക്കും പിണറായിക്കും എതിരായ വിജയമെന്ന് യുഡിഎഫ്
ഇത് ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ കൂടിയാണ്. നോട്ട് നിരോധനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മോദിയുടെ രാഷ്ട്രീയത്തെ മലപ്പുറം തള്ളിക്കളഞ്ഞു. അത് തന്നെയാണ് ബിജെപിയുടെ വോട്ട് കൂടാത്തതിന് കാരണം. കുഞ്ഞാലിക്കുട്ടിക്ക് വോട്ടുകൾ കൂടുതൽ കിട്ടി. നിമയസഭാ തെരഞ്ഞെടുപ്പിലെ നേട്ടം സിപിഎമ്മിന് ആവർത്തിക്കാനുമായില്ല. ഇതിന് കാരണം സിപിഎമ്മിന് ജനസ്വാധീനം കുറയുന്നതാണ്. അങ്ങനെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ മലപ്പുറം വോട്ടു ചെയ്തുവെന്ന് യുഡിഎഫ് പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ വിജയത്തിനപ്പുറം യുഡിഎഫിന്റെ തിരിച്ചുവരവിന്റെ സൂചകമായി വമ്പൻ വിജയത്തെ കോൺഗ്രസും ലീഗും കാണുന്നു.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടി. മികച്ച പ്രകടനം കൊണ്ടാണ് യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിന് വിജയിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി രാഷ്ട്രീയത്തിന് വൻ നഷ്ടമുണ്ടായി. കേരളത്തിൽ ബിജെപി രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നാണ് ഇതിൽ നിന്ന് മനസിലാവുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വർഗീയമല്ല, രാഷ്ട്രീയമാണ്. എന്നാൽ ബിജെപിയുടെത് വർഗീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടിങ് ശതമാനം കുറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര സർക്കാറിന് വലിയ തിരിച്ചടിയാണ്. ഒരു വർഷത്തെക്കുള്ള തിരിച്ചടി എൽ.ഡി.എഫിനും ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ജിഷ്ണു പ്രണോയിുയടെ കുടുംബം നടത്തിയ സമരവും മറ്റും ജനവികാരത്തെ സ്വാധീനിച്ചുവെന്നാണ് യുഡിഎഫ് പറയുന്നത്. ഇതിനൊപ്പം മതേതര സമൂഹം യുഡിഎഫിനൊപ്പമാണെന്നും തെളിഞ്ഞെന്ന് അവർ പറയുന്നു. വേങ്ങരയിൽ ആറുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് അനിവാര്യമാക്കി കുഞ്ഞാലിക്കുട്ടി ഉടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കും. ഈ ഉപതെരഞ്ഞെടുപ്പിലും ജയം ആവർത്തിക്കാൻ തന്നെയാണ് യുഡിഎഫിന്റെ പടപ്പുറപ്പാട്. പിണറായി സർക്കാരിനെതിരെ രാഷ്ട്രീയ ആരോപണങ്ങൾ സജീവമാക്കാനും ഈ വിജയം യൂഡിഎഫിന് തുണയാകും.
വോട്ട് ശതമാനം കൂടിയ ആശ്വാസത്തിൽ സി.പി.എം
കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കവിയുമെന്നായിരുന്നു ലീഗിന്റെ നിലപാട്. എന്നാൽ അതുണ്ടായില്ല. ഇതു തന്നെയാണ് സിപിഎമ്മിന് ആശ്വാസമാകുന്നത്. ബിജെപിയുടെ വോട്ട് കുറവും എസ് ഡി പി ഐയും വെൽഫയർ പാർട്ടിയും മത്സരത്തിൽ നിന്ന് മാറി നിന്നതുമെല്ലാം ഇടതു പക്ഷം ചർച്ചായാക്കുന്നു. ലീഗ് കോട്ടയിലുണ്ടായ സ്വാഭാവിക വിജയമായി മാത്രം സി.പി.എം കുഞ്ഞാലിക്കുട്ടിയെ നേട്ടത്തെ വിലയിരുത്തുന്നു. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചില്ലെന്ന ചർച്ചയാണ് സി.പി.എം ഉയർത്തുന്നത്.
ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിന് തീവ്രവർഗീയ നിലപാടുള്ള പാർട്ടികളുമായി ധാരണ ഉണ്ടാക്കിയിട്ടും മുസ്ളിം ലീഗിന് ലക്ഷ്യം കാണാനായില്ലെന്നും സി.പി.എം പറയുന്നു. ലീഗുമായുണ്ടാക്കിയ ധാരണയെ തുടർന്ന് എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയവർ സ്ഥാനാർത്ഥികളെ നിർത്താതെ പിൻവാങ്ങിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച നാസറുദ്ദീൻ എളമരം 47,853 വോട്ട് നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുണ്ടായിരുന്നു. 16,170 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി 29,216 വോട്ടുനേടിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവ സംയുക്ത സ്ഥാനാർത്ഥിയെ നിർത്താനുള്ള നീക്കവും ധാരണയെ തുടർന്ന് മരവിപ്പിച്ചു. യുഡിഎഫ് വിട്ട കെ എം മാണിയുടെ പിന്തുണതേടാനും മുസ്ളിംലീഗ് തയാറായി. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയിട്ടും മുൻ ഭൂരിപക്ഷം മറികടക്കാൻ ലീഗിന് കഴിഞ്ഞില്ല.
മലപ്പുറം ഗവ. കോളേജിൽ രാവിടെ എട്ടിനാണ് വേട്ടെണ്ണൽ തുടങ്ങിയത്. 12നായിരുന്നു വോട്ടെടുപ്പ്. 13,12,693 വോട്ടർമാരിൽ 9,36,315 പേരാണ് വോട്ടുചെയ്തത്- പോളിങ് 71.33 ശതമാനം. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ 71.21 ശതമാനമായിരുന്നു പോളിങ്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് മലപ്പുറം ലോക്സഭാ മണ്ഡലം. മലപ്പുറത്ത് വർഗീയ സംഘടകളെ കൂട്ടുപിടിച്ച് ന്യൂനപക്ഷ വർഗീയതയെ നന്നായി പ്രചരിപ്പിക്കുന്നതിനുള്ള പരിശ്രമം നടന്നുവെന്ന് തോൽവിയ്കക് ശേഷം ഇടതുമുന്നണി സ്ഥാനാർത്ഥി എം.ബി. ഫൈസൽ പ്രതികരിച്ചു. മണ്ഡലത്തിന്റെ പശ്ചാത്തലം ലീഗിന് അനുകൂലമാണെന്നും യുഡിഎഫ് എടുത്ത സമീപനം തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനപ്പുറം വർഗീയതയുടേതാണെന്നും ഫൈസൽ പറഞ്ഞു. ഇത്തരം സമീപനങ്ങൾ അപകടരമാണ്. തിരഞ്ഞെടുപ്പിൽ ജയിക്കുമെങ്കിലും മതനിരപേക്ഷ രാഷ്ട്രീയത്തെ യുഡിഎഫ് നിലപാട് വല്ലാതെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ആപൽകരമായ നിലയിലേയ്ക്കു കൊണ്ടുപോകുന്ന നിലപാടുകളാണ് മുസ്ലിം ലീഗ് തിരഞ്ഞെടുപ്പിൽ സ്വീകരിച്ചിരിക്കുന്നതെന്നും ഫൈസൽ കുറ്റപ്പെടുത്തി.
എസ്ഡിപിഎയും മറ്റും വർഗീയ സംഘടനകളുമയി തിരഞ്ഞെടുപ്പിൽ ലീഗ് കൂട്ടുചേർന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഐക്യത്തോടെ ഒന്നുചേർന്ന് പ്രചാരണം നടത്തിയെന്നും കേരളത്തിലെ ഭരണ നേട്ടങ്ങളാണ് വോട്ട് ശതമാനത്തിൽ വർധന ഉണ്ടാക്കാൻ തങ്ങൾക്കു കഴിഞ്ഞതെന്നും ഫൈസൽ പറഞ്ഞു.
കൂടിയത് 957 വോട്ട് മാത്രം, ഒന്നും പറയാനില്ലാതെ വെട്ടിലായി ബിജെപി
2014ലിൽ 7.58 ശതമാനം വോട്ട് നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. 64,705 വോട്ടുകളായിരുന്നു അന്ന് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 65,662 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശിന് നേടാനായത്. ഒന്നര ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലുള്ളത്. ഇതിന് ആനുപാതികമായി ഇത്തവണ വോട്ട് ശതമാനം ഉയർത്താൻ ബിജെപിക്ക് സാധിച്ചില്ല. ദേശീയ രാഷ്ട്രീയത്തിൽ ഗോവധ നിരോധനം പ്രധാന രാഷ്ട്രീയായുധമായ ബിജെപി, മലപ്പുറത്ത് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചാണ് ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാൻ ശ്രമിച്ചത്. ഗുണനിലവാരമുള്ള ബീഫ് നൽകുന്നതിന് ബീഫ് സ്റ്റാളുകൾ തുറക്കുമെന്ന ബിജെപി സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശിന്റെ പ്രഖ്യാപനം വലിയ വാർത്തയായി.
കേന്ദ്രസർക്കാരിന്റെ നയങ്ങളും രാജ്യത്ത് പൊതുവെ ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോടുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ എതിർപ്പും മലപ്പുറത്ത് ബിജെപിക്ക് തിരിച്ചടിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ 75,000 വോട്ടുകൾ ബിജെപി നേടിയിരുന്നു. ഇതും ബിജെപിക്ക് വലിയ തരിച്ചടിയാണ്. കേരളത്തെ ബിജെപി ഒരു പ്രധാന രാഷ്ട്രീയ ലക്ഷ്യമായി കാണുന്ന സാഹചര്യത്തിൽ മലപ്പുറം അവർക്കൊരു പരീക്ഷണശാലയായിരുന്നു. പ്രത്യേകിച്ച്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റുകൾ ലക്ഷ്യംവെക്കുന്നതായി ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിജെപിക്ക് ഒന്നും പറയാനില്ല.
ഒരു ലക്ഷത്തിലധികം വോട്ട് നേടുമെന്ന പ്രഖ്യാപനത്തേടെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായതും ഉത്തർപ്രദേശടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ നേട്ടമുണ്ടാക്കാനായതുമെല്ലാം അനുകൂല ഘടകങ്ങളാകുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ പ്രചരണപരിപാടികളാണ് ബിജെപി മലപ്പുറത്ത് ബിജെപി കാഴ്ചവെച്ചത്. യുപിയിലും മണിപ്പൂരിലും ബിജെപി സൃഷ്ടിച്ച അത്ഭുതം മലപ്പുറത്തും ഉണ്ടാകുമെന്നാണ് സ്ഥാനാർത്ഥി എൻ. ശ്രീപ്രകാശ് പറഞ്ഞത്. ഇതെല്ലാം അസ്ഥാനത്തായി.
മതംമാറ്റത്തെ തുടർന്നുണ്ടായ കൊടിഞ്ഞി ഫൈസൽ വധവും കാസർഗോഡ് മദ്രസാധ്യാപകനായ റിയാസ് മൗലവി വധവുമെല്ലാം ബിജെപി വോട്ടുകളെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തൽ.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്