മന്നാർഗുഡി മാഫിയ അണ്ണാ ഡിഎംകെയുടെ പടിക്കു പുറത്താകുമോ? എഴുതി തള്ളാക്കാൻ കഴിയാത്ത തലൈവരായി വളർന്ന് ഒ പനീർശെൽവം; ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പദവി വാഗ്ദാനം ചെയ്ത ശശികലയുടെ ഓഫർ തള്ളി; പളനിസ്വമിയും ഒപിഎസും ഒരുമിച്ച് നിന്ന് 'അണ്ണൻ തമ്പി' കളിച്ചാൽ തമിഴക രാഷ്ട്രീയത്തിൽ വഴിത്തിരിവാകും
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ജയലളിതയുടെ മരണശേഷം നാടകീയ സംഭവങ്ങൾക്കൊടുവിൽ ഭരണമാറ്റമുണ്ടായതിന് പിന്നാലെ ദ്രാവിഡ രാഷ്ട്രീയത്തിൽ പുതിയ ധ്രുവീകരണത്തിന് കളമൊരുങ്ങുന്നു. അണ്ണാ ഡി.എം.കെയിൽ ഐക്യമുണ്ടാക്കാൻ മുന്‍മുഖ്യമന്ത്രി പനീർസെൽവും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ചർച്ച ആരംഭിച്ചതോടെയാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. മന്നാർഗുഡി മാഫിയയില്ലാത്ത അണ്ണാ ഡി.എം.കെയിലേക്ക് മാത്രമെ താൻ മടങ്ങിയെത്തൂവെന്ന് ഒപിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ അനന്തിരവനുമായ ടി.ടി.വി. ദിനകരൻ രാജി സന്നദ്ധത അറിയിച്ചു. ഈ സ്ഥാനത്തേയ്ക്ക് പനീർസെൽവത്തെ അവരോധിച്ചുള്ള പ്രശ്നപരിഹാരത്തിനാണ് ശശികല പക്ഷം ശ്രമിക്കുന്നത്. പളനിസ്വമി- ഒപിഎസ് പക്ഷത്തെ എംഎൽഎമാരും നേതാക്കളും ഐഎൻഎസ് ചെന്നൈ എന്ന കപ്പലിലാണ് ലയന ചർച്ച നടത്തുന്നത്.
ശശികലയെ ജനറൽ സെക്രട്ടറിയായി നിലനിർത്തി ഒ. പനീർസെൽവത്തെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആക്കാനുള്ള ആലോചന നടന്നിരുന്നു. എന്നാൽ ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിലനിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും കൂട്ടർക്കും പനീർസെൽവം വ്യക്തമായ സന്ദേശം നൽകുകയായിരുന്നു. ജയലളിതയുടെ മരണശേഷം ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റതു ചട്ടവിരുദ്ധമാണ്. ശശികലയെയും കുടുംബത്തെയും പൂർണമായി ഒഴിവാക്കിയെങ്കിൽ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂവെന്നും പനീർസെൽവം വ്യക്തമാക്കിയിട്ടുണ്ട്. ശശികലയോ അവരുടെ കുടുംബാംഗങ്ങളോ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ വരുന്നതിനെ ജയലളിത പിന്തുണച്ചിരുന്നില്ല. എംജിആറിന്റെയും ജയലളിതയുടെയും പാരമ്പര്യം തുടർന്നാൽ മതി. ജയലളിതയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ജയയ്ക്കു നൽകിയ ചികിൽസയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കണമെന്നും പനീർസെൽവം ആവശ്യപ്പെട്ടുട്ടുണ്ട്. അതേസമയം ഉപാധികളില്ലാതെയാണു ചർച്ചയെന്നു പളനിസാമി വിഭാഗത്തിലെ പ്രമുഖ നേതാവ് കെ.എ. സെങ്കോട്ടയൻ വ്യക്തമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ മാധ്യമങ്ങളെ കണ്ട ധനമന്ത്രി ജയകുമാറാണ് ഒ.പി.എസ് പക്ഷവുമായുള്ള ഐക്യതീരുമാനം അറിയിച്ചത്. 'അമ്മ'യുടെ നേതൃത്വത്തിൽ മുന്നോട്ടു പോയതുപോലെ തുടരുമെന്നും പാർട്ടിയുടെയും സർക്കാരിന്റെയും സുരക്ഷിതഭാവി മുന്നിൽ കണ്ടാണു തീരുമാനമെന്നും എടപ്പാടിയുടെ വിശ്വസ്തൻ കൂടിയായ മന്ത്രി ജയകുമാർ അറിയിച്ചു. ശശികല, ദിനകരൻ എന്നിവരുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, ജനറൽ സെക്രട്ടറി പദത്തെ ചോദ്യം ചെയ്തു പനീർസെൽവം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ടു പാർട്ടി നേതാക്കളെല്ലാം സത്യവാങ്മൂലം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു. പനീർസെൽവത്തെ ഏറ്റവുമധികം എതിർത്തിരുന്ന ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ തമ്പിദുരൈ ലയന തീരുമാനത്തെ സ്വാഗതം ചെയ്തതും ശ്രദ്ധേയമായി.
സ്വത്തുകേസിൽ ശികഷിക്കപ്പെട്ട് ജയിലിലുള്ള ശശികലയെ സന്ദർശിക്കാനായി ദിനകരൻ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഐക്യചർച്ചകൾ അരങ്ങേറിയത്. ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ പനീർസെൽവത്തിനൊപ്പം പോകുമെന്ന് ചില മുതിർന്ന മന്ത്രിമാരും എംഎൽഎമാരും നിലപാടെടുത്ത് പശ്ചാത്തലത്തിലാണ് ഇരുവിവഭാഗങ്ങളുടെയും ലയന ചർച്ചയെന്നാണ് വിലയിരുത്തൽ.
രാത്രിയിലാണ് പി. തങ്കമണി, ഉദുമലൈ രാധാകൃഷ്ണൻ എന്നീ മന്ത്രിമാരുടെ വസതികളിൽ 16 മന്ത്രിമാരും ഭൂരിഭാഗം എംഎൽഎമാരും പങ്കെടുത്ത ചർച്ചകൾ ചൂടുപിടിച്ചതും മന്ത്രി ജയകുമാർ ലയന തീരുമാനം പ്രഖ്യാപിച്ചതും. എന്നാൽ മന്ത്രിമാരും എംഎൽഎമാരും എതിരായ സാഹചര്യത്തിൽ എങ്ങനെയും പാർട്ടിയിൽ പിടിച്ചുനിൽക്കുകയെന്ന ടി.ടി.വി ദിനകരന്റെയും മന്നാർഗുഡി മാഫിയിയുടെയും ശ്രമങ്ങളാണ് ലയന ചർച്ചയെ അനന്തമായി നീട്ടുന്നത്.
അതേസമയം, 40 എംഎൽഎമാരുടെയെങ്കിലും പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്ന സൂചനകളും ശക്തമാണ്. അതിനാൽ, തിടുക്കപ്പെട്ടു നടപടിയുണ്ടായാൽ സർക്കാർ താഴെപ്പോകുമെന്ന ആശങ്കയും ചില നേതാക്കൾ പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടിയിൽ ഒറ്റപ്പെട്ടാൽ ഒപ്പമുള്ള എംഎൽഎമാരെ അടർത്തിമാറ്റി ഡിഎംകെയ്ക്ക് പിന്തുണനൽകി സർക്കാരുണ്ടാക്കാനും ശശികല വിഭാഗം മടിക്കില്ലെന്നത് കണക്കിലെടുക്കണമെന്ന അഭിപ്രായമുയർന്നു. ആർകെ നഗറിലെ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ടു ദിനകരന്റെ അടുത്ത അനുയായി മന്ത്രി വിജയ ഭാസ്കറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനെത്തുടർന്നാണ് ശശികല ക്യാംപിൽ അസ്വസ്ഥതകൾ പുകഞ്ഞു തുടങ്ങിയത്.
ജയലളിതയുടെ മരണശേഷം തോഴി ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയ അണ്ണാ ഡി.എം.കെ.യിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയായ ഒ പനീർശെൽവത്തോട് സ്ഥാനം രാജി വയ്ക്കാൻ ശശികല ആവശ്യപ്പെടുകയും ചെയ്തു. എക്കാലത്തും ജയലളിതയുടെ വിനീത വിധേയനായ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന പനീർശെൽവം ചിന്നമ്മയുടെ നിർദ്ദേശത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ സുഗമമാകുകയും ചെയ്തു. എന്നാൽ തമിഴ് ജനതയെയൊന്നാകെ ഞെട്ടിച്ചുകൊണ്ട് ഒ പനീർസെൽവം ചിന്നമ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. പനീർസെൽവത്തിന്റെ ഈ തുറന്നുപറച്ചിൽ ദ്രാവിഡ രാഷ്ട്രീയത്തെയൊന്നാകെ കലുഷിതമാക്കുകയും ചെയ്തു. ഇതിനിടെ സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലുമായി. തുടർന്ന് നടന്ന തട്ടിക്കൊണ്ടു പോകൽ നാടകത്തിനൊടുവിൽ പളനി സ്വാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനുശേഷം ശശികലയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ(അമ്മ), ഒ.പി.എസിന്റെ അണ്ണാ ഡി.എം.കെ (പുരട്ചി തലൈവി അമ്മ) എന്നീ പാർട്ടികൾ രൂപം കൊണ്ടു. എന്നാൽ അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം രണ്ടു പാർട്ടിളും ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി.
ശശികല ജയിലിലായതിനെത്തുടർന്നാണ് അനന്തിരവനായ ടി.ടി.വി ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയോഗിച്ചത്. ഇതിനിടെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിലൂടെ ദിനകരനെ നിയമസഭയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാനും ശശികല ശ്രമിച്ചിരുന്നു. ഇതുതന്നെയാണ് പളനി സ്വാമിയെയും കൂട്ടരെയും ശശികലയ്ക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍