മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ മുഖ്യമന്ത്രി യോഗം വിളിച്ചത് സി.പി.എം-സിപിഐ പോര് മൂർച്ഛിച്ചതിന്റെ തെളിവ്; അനുനയത്തിന് വഴങ്ങാതെ ശ്രീറാമും റവന്യൂ വകുപ്പും മുന്നോട്ടുപോകുമ്പോൾ ഇനി നടപടി ചിന്നക്കനാലിലെ വമ്പന്മാർക്കെതിരെ; സ്പിരിറ്റ് ഇൻ ജീസസിന്റെ പേരിലെ കയ്യേറ്റവും ഒഴിപ്പിക്കും
ഇടുക്കി: മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിൽ ഭരണമുന്നണിയിലെ പ്രമുഖ പാർട്ടികൾ തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മുന്നിൽ നിർത്തി ശക്തമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടികളുമായി റവന്യൂ വകുപ്പും സി. പി. ഐയും മുമ്പോട്ടുപോകുമ്പോൾ നഷ്ടം തങ്ങൾക്കാണെന്ന തിരിച്ചറിവിലാണ് സി. പി. എം തോളിലിരുന്ന ചെവി തിന്നുന്ന ശൈലിയാണ് സി. പി. ഐയുടേതെന്നാണ് സി. പി. എമ്മിലെ പ്രമുഖ നേതാക്കളുടേത്.
ഗത്യന്തരമില്ലാതെ പ്രശ്നത്തിലിടപെടാൻ ഒടുവിൽ മുഖ്യമന്ത്രിതന്നെ നേരിട്ട് ഇറങ്ങേണ്ടിവന്നു. കയ്യേറ്റമൊഴിപ്പിക്കൽ വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. സബ് കലക്ടറുടെ നടപടിക്ക് തടയിടാൻ സി. പി. എമ്മിന് കഴിയാതെ വന്നതിന്റെയും ഇരുപാർട്ടികൾക്കുമിടയിൽ മൂന്നാർ പ്രശ്നം ഉയർത്തിയിരിക്കുന്ന കലഹത്തിന്റെയും അനന്തരഫലമാണ് പിണറായി വിജയന്റെ ഇടപെടലെന്നു നിരീക്ഷിക്കപ്പെടുന്നു.
മുഖ്യമന്ത്രിയും കലക്ടറും ഉൾപ്പെടെയുള്ളവർ മൂന്നാർ പ്രശ്നത്തിൽ യോഗം വിളിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടികൾ അതിനുശേഷം മതിയെന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇന്നാണ് കലക്ടർ യോഗം വിളിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച സബ് കലക്ടറുടെ നേതൃത്വത്തിൽ ദേവികുളത്ത് യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. വ്യാപകമായ നിലയിൽ സർക്കാർ ഭൂമി കയ്യേറിയിരിക്കുന്ന ചിന്നക്കനാൽ പഞ്ചായത്തിലെ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ സബ് കലക്ടർ തീരുമാനിച്ചിരുന്നു. ആദ്യപടിയായി സ്പിരിറ്റ് ഇൻ ജീസസ് എന്ന മതസംഘടനയുടെ പേരിൽ പാപ്പാത്തിച്ചോലയിൽ നടത്തിയ കയ്യേറ്റമൊഴിപ്പിക്കാനാണ് ആലോചിച്ചിരുന്നത്. വിവിധ തലങ്ങളിലെ യോഗങ്ങൾക്കുശേഷം അടുത്ത തിങ്കളാഴ്ചയ്ക്കുശേഷമേ നടപടികൾ പുനരാരംഭിക്കൂ. വെള്ളയാഴ്ച മുഖ്യമന്തിയുടെ യോഗത്തിനുശേഷം പിറ്റേന്ന് കലക്ട്രേറ്റിൽ വീണ്ടും ജില്ലാതല യോഗവും ചേരുന്നുണ്ട്.
മൂന്നാർ മേഖലയിലെ നിരവധി കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുത്തതോടെയാണ് സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ സി. പി. എമ്മിന്റെയും ഭൂമാഫിയയുടെയും കണ്ണിലെ കരടായത്. അച്യുതാന്ദൻ മുഖ്യമന്ത്രി ആയിരിക്കേ നടത്തിയ കയ്യേറ്റമൊഴിപ്പിക്കൽ വരെ അട്ടിമറിച്ച ഭൂമാഫിയ ശ്രീറാം വെങ്കിട്ടരാമന്റെ നീക്കങ്ങളെ തുടക്കത്തിൽ ലാഘവബുദ്ധിയോടെയാണ് കണ്ടത്. എന്നാൽ ഭൂമാഫിയയുടെ അടിവേരറുക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്നു ബോധ്യപ്പെട്ടതോടെ സബ് കലക്ടർക്കെതിരെ രംഗത്തെത്തിയെങ്കിലും ഫലം കണ്ടില്ല. സി. പി. എം നേതൃത്വത്തിൽ സബ് കലക്ടറർക്കെതിരെ സത്യഗ്രഹം ഉൾപ്പെടെയുള്ള സമരങ്ങളും കയ്യേറ്റശ്രമവുമുണ്ടായി. സബ് കലക്ടറെ സ്ഥലം മാറ്റണം എന്നതായിരുന്നു ആവശ്യം.
എന്നാൽ വകുപ്പ് ഭരിക്കുന്ന സി. പി. ഐ ശ്രീറാമിന് ശക്തമായ നിലപാടുമായി ഉറച്ചുനിന്നു. മുന്നണിയിലെ പ്രമുഖനായ മന്ത്രി എം. എം മണി സബ് കലക്ടർക്കെതിരെ നിലപാടെടുത്തുവെങ്കിലും വിലപ്പോയില്ല. ഉദ്യോഗസ്ഥനെതിരെയുള്ള സി. പി. എം ഇടപെടലുകൾ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതാണെന്ന ധ്വനികൾ മാധ്യമങ്ങളിലൂടെയുമുണ്ടായി. ഈ ഘട്ടത്തിൽ ഏതെങ്കിലും കാരണവശാൽ ശ്രീറാമിന് സ്ഥലംമാറ്റമുണ്ടായാൽ ജനവികാരം ഭരണമുന്നണിക്ക് എതിരാകുമെന്ന വിലയിരുത്തലും ശക്തമായി. എം. എം മണി ഉൾപ്പെടെയുള്ളവർക്ക് ഏതെങ്കിലും തരത്തിൽ ഉദ്യോഗസ്ഥനെ നിയന്ത്രിക്കാൻ കഴിയാതെ വന്നത് സി. പി. എമ്മിന് കുറച്ചിലുമായി.
ശ്രീറാമിന്റെ നേതൃത്വത്തിൽ നടക്കുന്ന കയ്യേറ്റമൊഴിപ്പിക്കൽ ഒരുതരത്തിലും ഭരണത്തേയോ, സാധാരണ ജനജീവിതത്തെയോ ബാധിക്കുന്നതല്ലെന്നു മാത്രമല്ല, സർക്കാരിനും പ്രകൃതിയുടെ നിലനിൽപിനും സഹായകവുമാണ്. മുഖ്യമന്ത്രി ഇടപെടേണ്ട ക്രമസമാധാന പ്രശ്നത്തിലേക്കോ, ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലേക്കോ വിഷയം മാറിയിട്ടില്ല്. എങ്കിലും മുഖ്യമന്ത്രി ഇടപെടുന്നത് ഇടുക്കിയിലെ സി. പി. എം നേതൃത്വത്തിന്റെ പ്രതിഷേധം കടുത്തതായതിനാലും ഇത്തരമൊരു സാഹചര്യത്തിൽ ഇരുപാർട്ടിക്കും ഇടയിൽ വീണ വിള്ളൽ പരിഹരിക്കാനുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദേവികുളത്ത് സർക്കാർ ഭൂമി കയ്യേറി പണിത അനധികൃത ഷെഡ് പൊളിക്കാൻ എത്തിയ ശ്രീറാമിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തെ സി. പി. എം തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. സബ് കലക്ടറുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ പൊലിസ് പക്ഷേ, നടപടിയെടുക്കാൻ തയാറായില്ല. ഇക്കാര്യത്തിൽ പൊലിസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന പരാതിയിൽ അന്വേഷണം നടത്തിയ ജില്ലാ പൊലിസ് മേധാവി കെ. ബി വേണുഗോപാൽ, പൊലിസിന് വീഴ്ചയുണ്ടായില്ലെന്ന റിപ്പോർട്ടാണ് കലക്ടർ ജി. ആർ ഗോകുലിന് നൽകിയത്. എന്നാൽ കലക്ടർ റിപ്പോർട്ട് അംഗീകരിച്ചില്ല. സ്വമേധയാ അന്വേഷണം നടത്താൻ തീരുമാനിക്കുകയും സബ് കലക്ടറുടെ സുരക്ഷയ്ക്ക് പൊലീസ് സംഘത്തെ നിയോഗിക്കാൻ ജില്ലാ പൊലിസ് മേധാവിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം ഇപ്പോൾ ഏഴ് പൊലിസുകാരെ റവന്യൂ സംഘത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എന്നാൽ 20 പേരെയെങ്കിലും നിയോഗിക്കണമെന്നു കലക്ടർ നിർദേശിച്ചിട്ടുണ്ട്.
ചിന്നക്കനാൽ മേഖലയിലേക്ക് നടപടി നീക്കാനുള്ള സബ് കലക്ടറുടെ തീരുമാനം സി. പി. എമ്മിലെ ചില പ്രമുഖർക്ക് കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്. മന്ത്രി എം. എം മണിയുടെ സഹോദരൻ എം. എം ലംബോധരൻ ഇവിടെ സർക്കാർ ഭൂമി കയ്യേറി മറിച്ചു വിറ്റുവെന്ന ആരോപണമുണ്ട്. സി. പി. എം ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി. എക്സ് ആൽബിനും ആരോപണ വിധേയനാണ്. ആൽബിന്റെ നേതൃത്വത്തിൽ ചിന്നക്കനാലിൽ നൂറുകണക്കിന് ഏക്കർ ഭൂമി കൈവശപ്പെടുത്തി പലർക്കായി മറിച്ചു കൊടുത്തുവെന്നാണ് പരാതിയുള്ളത്. ഇക്കാര്യങ്ങളിൽ സബ് കലക്ടർ നടപടിയുണ്ടാകുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് സി. പി. എം നേതൃത്വം വിലയിരുത്തുന്നത്. പാപ്പാത്തിച്ചോലയിൽ ടോമി സക്കറിയ എന്നയാളുടെ നേതൃത്വത്തിലാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന മതസംഘടനയുടെ പേരിൽ ഏക്കർ കണക്കിന് ഭൂമി കയ്യേറിയത്. കയ്യേറ്റഭൂമിയിൽ കുരിശ് സ്ഥാപിച്ചിട്ടുണ്ട്.
ഇയാളുടെ സഹോദരൻ ജിമ്മി സക്കറിയ വ്യാപകമായി ഭൂമി കയ്യേറിയതായി റവന്യൂ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമേയാണ് എസ്. രാജേന്ദ്രൻ എംഎൽഎയുടെ വീട് കയ്യേറ്റഭൂമിയിൽ വ്യാജപട്ടയത്തിലാണെന്ന റിപ്പോർട്ട് വന്നത്. ഇവയ്ക്കൊക്കെ എതിരെ നടപടിയുണ്ടായാൽ സി. പി. എമ്മിന് കനത്ത ആഘാതമാകും ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർക്കുന്ന യോഗം സർക്കാർ ഭൂമി കയ്യേറിയവരെ സബ് കലക്ടറുടെ നടപടിക്ക് പിന്തുണ നൽകാനോ, അതോ ഒഴിപ്പിക്കൽ നടപടി മരവിപ്പിക്കാനോ എന്നേ അറിയേണ്ടതുള്ളൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍