ഹോമിയോപ്പതി കപടശാസ്ത്രമെന്ന് യുക്തിവാദികൾ; അങ്ങനെയല്ല ഒരു സയൻസ് തന്നെയെന്ന് ആചാര്യ സമൂസ ത്രികോണാധ്യായ; തർക്കം മൂത്തപ്പോൾ ഡിങ്കമതത്തിന്റെ പ്രവർത്തനം നിലച്ചു; പുനപ്രസിദ്ധീകരണം തുടങ്ങിയ ബാലമംഗളവും പൂട്ടി; ബിബിസി പോലും ഫീച്ചർ ചെയ്ത ശാസ്ത്രമതത്തിന് അകാല ചരമം
കെ വി നിരഞ്ജൻ
കോഴിക്കോട്: ബി.ബി.സി വരെ റിപ്പോർട്ട് ചെയ്യത്തക്ക രീതിയിൽ ശക്തമായ പാരഡി മതമായി കേരളത്തിൽനിന്ന് പടർന്ന് പന്തലിച്ച ഡിങ്കമതത്തിന്റെ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ച നിലയിൽ.ഹോമിയോപ്പതി ഒരു ശാസ്ത്രമാണോ എന്ന വിഷയത്തിലുണ്ടായ ഭിന്നതയാണ്, പരമ്പരാഗത മതങ്ങളുടെ പൊള്ളത്തരങ്ങളെ പരിഹസിച്ചുകൊണ്ട് വളരെ പെട്ടെന്ന് നവമാധ്യമങ്ങളിലൂടെ വളർന്നുവന്ന ഡിങ്കമതത്തിന് വിനയായത്.
ഡിങ്കോയിസം പ്രചരിപ്പിക്കുന്ന പ്രമുഖർക്ക് ഹോമിയോപ്പതിയെ തള്ളിപ്പറയാൻ കഴിയാഞ്ഞതോടെ യുക്തിവാദികളും സ്വതന്ത്രചിന്തകരും പഴയതുപോലെ ഈ ഗ്രൂപ്പിൽ സജീവമല്ല. ഇപ്പോൾ എതാനും ഫേസ്ബുക്ക് പോസ്റ്റുകൾ ഇടുന്നതൊഴിച്ചാൽ ഡിങ്കോയിസ്റ്റുകളുടെ പ്രവർത്തനം കേരളത്തിൽ തീർത്തും ഇല്ലാതായിരക്കയാണ്. കഴിഞ്ഞ വർഷങ്ങളിലായി 'മൂഷിക സംഗമം','ഡിങ്കമഹാസമ്മേളനം' തുടങ്ങിയ പരിപാടികളിലൂടെ സജീവമായിരുന്ന ഡിങ്കോയിസ്റ്റുകൾക്ക് ഇപ്പോൾ മതഭീകരതയും, ഭരണകൂട ഭീകരതയും അടക്കമുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും പ്രതികരിക്കാൻ കഴിഞ്ഞിട്ടില്ല. ഡിങ്ക മതത്തിന്റെ പ്രശസ്തി കണ്ട് ബാലമംഗളം പുനപ്രസിദ്ധീകരിച്ച മംഗളം ഗ്രൂപ്പും വായനക്കാരില്ലാതെ വെട്ടിലായിരിക്കയാണ്. ഇതോടെ അവർ ഡിങ്കനെ മംഗളം വാരികയിലേക്ക് പറിച്ചുനട്ടു. ഇപ്പോൾ ആ കോളവും മുടങ്ങുന്ന അവസ്ഥയാണ്.
എല്ലാ ആശയങ്ങളോടും അഭിപ്രായങ്ങളോടും സഹിഷ്ണുത കാണിക്കുന്ന 'മത'മാണ് ഡിങ്കമതം. പരമ്പാരഗത മതങ്ങളുടെ പൊട്ടത്തരങ്ങളെ നിശിതമായ വിമർശിച്ചും ശാസ്ത്രീയതെ പുൽകിക്കൊണ്ടുമാണ് ഈ മതം ജന്മം കൊണ്ടത്. നവമാധ്യമങ്ങളിലെ കോമഡിയായി 2008ൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ ഡിങ്കൻ 2014 ആയപ്പോഴേക്കും ഒരു മതമായി വളരുകയായിരുന്നു. ബാലമംഗളം എന്ന കുട്ടികൾക്കായുള്ള കഥാപുസ്തകത്തിലെ ഒരു കഥാപാത്രമായ ഡിങ്കൻ എന്ന അമാനുഷിക സിദ്ധിയുള്ള കുഞ്ഞൻ എലിയെ കൂട്ടുപിടിച്ച്, വ്യവസ്ഥാപിത മതക്കാർ പറയുന്ന എല്ലാ കാര്യങ്ങളും വ്യാഖ്യാനിച്ചുണ്ടാക്കാൻ ഇവർക്കായി.
ബാലമംഗളം തങ്ങളുടെ വിശുദ്ധ പുസ്തകമാണെന്ന് പറയുന്ന ഡിങ്കോയിസ്റ്റുകൾ അതിലെ ഡിങ്കന്റെ പല വരികളും വായിച്ചെടുത്ത്, മതപ്രഭാഷകർ വ്യാഖ്യാനിക്കുന്നപോലെ കീറിമുറിച്ച് പ്രപഞ്ചാൽപ്പത്തി മുതൽ അവസാനം വരെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്നത് വലിയ കൗതുകത്തോടെയാണ് മലയാളികൾ കണ്ടത്. 2015-16 കാലത്തിലൊക്കെ നിരവധി സമ്മേളനങ്ങളും കാമ്പയിനുമായി അവർ കത്തിക്കയറി. ഡിങ്കനായി ഭക്തിഗാനങ്ങളും സൂക്തങ്ങും നവമാധ്യമങ്ങളിൽ നിറഞ്ഞു.
ദിലീപിന്റെ പ്രൊഫസർ ഡിങ്കൻ എന്ന സിനിമ തങ്ങളുടെ മത വികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ഡിങ്കോയിസ്റ്റുകൾ നടത്തിയ പ്രതിഷേധമാർച്ചും വൻ ജനശ്രദ്ധ ആകർഷിച്ചു. യുക്തിവാദികളുടെ നൂറു വർഷത്തെ പ്രവർത്തനം കൊണ്ട് കഴിയാത്തത് ഡിങ്കോയിസ്റ്റുകൾക്ക് ഏതാനും ദിവസങ്ങൾകൊണ്ട് കഴിഞ്ഞുവെന്ന് പറഞ്ഞാണ് പ്രശസ്ത സാഹിത്യകാരൻ എൻ.എസ് മാധവനെപ്പോലുള്ളവർ ഡിങ്കമതം പുൽകിയത്.മുൻ കോഴിക്കോട് ജില്ലാകലക്ടർ പ്രശാന്തിനെപ്പോലെ ജനകീയരായ പലരും ഡിങ്ക കാമ്പയിന് പരസ്യമായ പിന്തണയുമായി എത്തി. 2006 ഏപ്രിലിൽ നടന്ന ഡിങ്കമഹാസമ്മേളനത്തിൽ എതാണ്ട് ഇരുപത്തിഅയ്യായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് കരുതുന്നത്.
ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്ന് 'ശാസ്ത്രമതത്തിന്റെ വേലിയേറ്റം എന്ന്' വിശേഷിപ്പിച്ചുകൊണ്ട് ബി.ബി.സി തന്നെ ഡിങ്കമതത്തെ റിപ്പോർട്ട് ചെയ്യുന്നതും. കേരളത്തിലെ മതപുരോഹിതർക്ക് പ്രത്യേകിച്ച് ഇസ്ലാമിസ്റ്റുകൾക്ക് ഡിങ്കോയിസ്റ്റുകളോട് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒന്നും ചെയ്യാനായില്ല. മതനിന്ദാകുറ്റം വരാതിരിക്കാനായി വളരെ ബുദ്ധിപൂർവമാണ് ഡിങ്കാനുയായികൾ കരുക്കൾ നീക്കിയത്.ഇതാന്നും തമാശയല്ലെന്നും ഡിങ്കൻ എന്നത് വിളിച്ചാൽ വിളികേൾക്കുന്ന ദൈവമാണെന്നും തങ്ങൾ നൂറുശതമാനം ആത്മാർഥമായിട്ടാണ് ഡിങ്കനിൽ വിശ്വസിക്കുന്നതെന്നുമാണ് അവർ പ്രചരിപ്പിച്ചത്.അതോടെ കോടതിയിൽപോലും മതനിന്ദാകുറ്റം നിലനിൽക്കാതായി.
ഹോമിയോപ്പതിയുടെ പേരിലാണ് ഡിങ്കോയിസ്റ്റുകൾ രണ്ടു തട്ടിലായത്. ഹോമിയോപ്പതി ഒരു കപടശാസ്ത്രമാണെന്നും, മതങ്ങളെ അശാസ്ത്രീയതയുടെ പേരിൽ വിമർശിക്കുന്നവർക്ക് അതേ അബദ്ധം പ്രചരിപ്പിക്കുന്ന ഹോമിയോപ്പതിയെ എങ്ങനെ പിന്തുണക്കാൻ ആവുമെന്നാണ് ഒരു വിഭാഗം സ്വതന്ത്ര ചിന്തകർ ചോദിച്ചത്. എഴുത്തുകാരനും വാഗ്മിയുമായ പ്രൊഫസർ സി. രവിചന്ദ്രന്റെയും, ഡോ.എം.എസ് വിശ്വനാഥൻ, ഡോ.അഗസ്റ്റസ് മോറിസ്, ഡോ.മനോജ് കോമത്ത് എന്നീ സ്വതന്ത്ര ചിന്തകരുടെയുമൊക്കെ നേതൃത്വത്തിൽ ഹോമിയോപ്പതിക്കെതിരെ ശക്തമായ കാമ്പയിനാണ് ആ സമയത്ത് നടന്നിരുന്നത്.
ഹോമിയോപ്പതിയെ മാത്രമല്ല, ആയുർവേദം അടക്കമുള്ള അശാസ്ത്രീയമായ ഒന്നിനെയും അംഗീകരിക്കാനാവില്ലെന്നും, വികസിത രാഷ്ട്രങ്ങൾ ഹോമിയോപ്പതിലെ ഒരു കപട ചികിൽസായി മാത്രമേ കാണുന്നുള്ളൂവെന്നും ഒരു വിഭാഗം ചെറുപ്പക്കാർ ശക്തമായ നിലപാട് എടുത്തു. എന്നാൽ ഡിങ്കമതത്തിന്റെ 'ആചാര്യനെന്നും പ്രവാചകനെന്നും വിശേഷിപ്പിക്കപ്പെടുന്ന 'സമൂസ ത്രികോണാധ്യായ'എന്ന പേരിൽ അറിയപ്പെടുന്ന, രാകേഷ് ഉഷ രഘുനാഥ് അടക്കമുള്ളവർക്ക് ഇക്കാര്യം അംഗീകരിക്കാനായില്ല. ഹോമിയോപ്പതി ഒരു സയൻസ് തന്നെയാണെന്നായിരുന്ന അവരുടെ വാദം.
ഡിങ്ക മതത്തിന്റെപൊതു അഭിപ്രായം എന്നു തോന്നിക്കുന്ന തരത്തിൽ ഹോമിയോപ്പതിയെ പന്തുണച്ചുകൊണ്ട് രാകേഷ് നടത്തിയ പ്രചാരണത്തിൽ 'മൂഷിക സേന' ( ഡിങ്കോയിസ്റ്റുകളുടെ യുവജന സംഘടനയാണ് ഇത്) വാട്സ് ആപ് ഗ്രൂപ്പിൽ വിശദീകരണം ചോദിച്ചിരുന്നു. മാപ്പു പറയാതെ വീണ്ടും ഹോമിയോ അനുകൂല നിലപാടുമായി രാകേഷ് മുന്നോട്ടു പോയത് മറ്റ് അംഗങ്ങളെ ചൊടിപ്പിച്ചു.
അതോടെ എല്ലാ ആശയങ്ങളോടും അഭിപ്രായങ്ങളോടും സഹിഷ്ണുത പ്രകടിപ്പിക്കുന്ന ഡിങ്കമതവും പിളർന്നതായി വാർത്തകൾ വന്നു. സമൂസ ത്രികോണാധ്യായയെ ഡിങ്കോയിസത്തിൽ നിന്ന് പുറത്താക്കിയെന്നതും വാർത്തയായി. ഇതോടെ സമൂസ പുതിയ മതത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്കിൽ നടത്തി. ഡിങ്കോസിയസം(മ) അതായത് മാനവികം ആണ് പുതിയ മതമെന്ന് അദ്ദേഹം പകുതി തമാശയായി ഫേസ്ബുക്കിൽ പ്രഖ്യാപിച്ചിരുന്നു.
പക്ഷേ ശാസ്ത്രീയതയിൽ അടിയുറച്ചുപോവുകയായിരുന്ന കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മായ ഫ്രീ തിങ്കേഴ്സ് ഫോറത്തിലെ ചെറുപ്പക്കാർ ഒന്നും ഇത് തമാശയായിട്ടല്ല എടുത്തത്.'സമൂസയുടെ' നിലപാടുകൾ അശാസ്ത്രീയമായതോടെ അവർ ഡിങ്കമതത്തിലെ കാമ്പയിനിൽനിന്ന് മാറി, തങ്ങളുടെതായ വിമർശന പദ്ധതികളുമായി മുന്നോട്ടുപോയി.എതാണ്ട് ഒറ്റപ്പെട്ടപോലെയായ 'സമൂസയും' ഡിങ്കമതത്തിനായി കാര്യമായ കാമ്പയിൻ നടത്താതായി. അതോടെ ഫലത്തിൽ ഈ പാരഡി മതത്തിന്റെ പ്രവർത്തനം നിലക്കുകയും ചെയ്തു.
പക്ഷേ ഡിങ്കോയിസം എന്ന പാരഡി മതം ഉയർത്തിയ വിമർശനങ്ങൾ ഇപ്പോഴും നിലനിൽക്കയാണെന്നും വരും ദിവസങ്ങളിൽ ശക്തമായി തിരച്ചുവരുമെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.വേദപുസ്തകങ്ങളിൽ പറയുന്നുവെന്നത് ഒരു ബാലമംഗളംവെച്ച് വ്യാഖ്യാനിച്ച് എടുക്കാൻ കഴിയുമെന്ന് തെളിയിക്കാൻ കഴിഞ്ഞതാണ് ഡിങ്കമതത്തിന്റെ ഏറ്റവും വലിയ പ്രസക്തിയെന്നാണ് പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ഇ.എ ജബ്ബാർ ഈയിടെ അഭിപ്രായപ്പെട്ടത്.
നൂറായിരം വിവരക്കേടുകൾ തലകീറി തർക്കിച്ചോ, അധികാരത്തർക്കതിന്റെയോ ഒന്നും പേരിലല്ല ശാസ്ത്രീയ സത്യത്തിന്റെ പേരിലാണ് ഡിങ്കോയിസ്റ്റുകൾ ചേരിതിരിഞ്ഞതെന്നതുതന്നെ തങ്ങൾക്ക് അഭിമാനമാണെന്നാണ് ഡിങ്കോയിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പിലും പ്രചരിക്കുന്നത്.വൈകാതെ ഒരു വലിയ പരിപാടിയുമായി തിരിച്ചത്തെുമെന്നും അവർ അവകാശപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്