എന്റെ മകൾ ആത്മഹത്യ ചെയ്യില്ല; അവൾ എല്ലാം എന്നോട് തുറന്നു പറയുന്ന പ്രകൃതക്കാരിയായിരുന്നു; ആശുപത്രിയിൽ വെച്ച് വേണ്ടതുപോലെ കാണണമെന്നു പറഞ്ഞയാളെ സംശയം; സൗദിയിലെ ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കവേ തിരുവനന്തപുരം എസ് കെ ആശുപത്രിയിൽ നിന്നും ദൂരൂഹസാഹചര്യത്തിൽ വീണു മരിച്ച നഴ്സിന്റെ അമ്മ മറുനാടനോട്..
അരുൺ ജയകുമാർ
തിരുവനന്തപുരം: ഗൾഫിൽ പുതിയ ജോലി കിട്ടി പറക്കാനിരുന്ന മകൾ ആത്മഹത്യചെയ്യില്ലെന്ന് ആ അമ്മയ്ക്കുറപ്പാണ്. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വാങ്ങാൻ മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രിയിൽ പോയതാണ് മകൾ. പിന്നെ കോട്ടത് മരിച്ചെന്ന വാർത്ത. അതൊരു ഞെട്ടലായിരുന്നു. ഇനിയും മോചിതമായിട്ടില്ല ആ ഞെട്ടലിൽനിന്ന്... തിരുവനന്തപുരം എസ് കെ ആശുപത്രിയിൽനിന്നു വീണു മരിച്ച നിലയിൽ കാണപ്പെട്ട ലാബ് ടെക്നീഷൻ അഞ്ജുവിന്റെ മാതാവ് അംബികാ ദേവിയുടെ ഓരോ വാക്കുകൾക്കും അമ്മമനസിന്റെ കണ്ണീർ നനവുണ്ട്.
'എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല'. അവൾ എന്റെ താങ്ങായിരുന്നു എന്ത് പ്രശ്നമുണ്ടായാലും അമ്മയോട് അത് തുറന്ന് പറയുന്ന പ്രകൃതകാരിയായ അഞ്ചു ആത്മഹത്യ ചെയ്തുവെന്ന് ഈ ലോകം മുഴുവൻ പറഞ്ഞാലും വിശ്വസിക്കാൻ തയ്യാറല്ല...'
വികലാംഗയായ തന്നെ ജോലിക്ക് പോകാനും വീട്ട് കാര്യങ്ങളിലുമെല്ലാം സഹായിച്ചിരുന്ന മകളുടെ വിയോഗം ഇനിയും ഉൾക്കൊള്ളാനാകാതെ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി കഴിയുകയാണ് അവരിപ്പോൾ. മരണം നടന്നിട്ടു നാളുകൾ മാത്രം കഴിഞ്ഞ വീട്ടിലേക്ക് അവരെത്തേടിയെത്തുമ്പോൾ, അവർക്കാവശ്യം ഒന്നുമാത്രമായിരുന്നു... മകളെ കൊലയ്ക്കുകൊടുത്തവരെ എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം. മകളെക്കുറിച്ച് പറയാൻ നൂറു നാവുള്ള അമ്മ ഇന്നു കരഞ്ഞുകരഞ്ഞു കാത്തിരിക്കുകയാണ്. നീതികിട്ടുമെന്ന പ്രതീക്ഷയിൽ.
ഗൾഫിലെ ജോലിക്കായി അപേക്ഷിച്ചപ്പോൾ അപ്പോൾ ജോലി ചെയ്തിരുന്ന എസ് കെ ആശുപത്രിയിലെ പരിചയമാണ് കാട്ടിയിരുന്നത്. ജോലി കിട്ടിയപ്പോൾ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വാങ്ങാനാണ് എസ്കെ ആശുപത്രിയിൽ പോയത്. വേണ്ടതുപോലെ കാണമെന്നായിരുന്നു ആശുപത്രിയിലെ ഒരു ജീവനക്കാരൻ മകളോടു പറഞ്ഞതെന്ന് അമ്മ പറയുന്നു. ചെലവു ചെയ്യാനായിരിക്കും അവർ പറയുന്നതെന്നാണ് അമ്മയും മകളും കരുതി. സൗദിയിലെ എൽ ഇന്മ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി നേടുന്നതിനാണ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. ഇത് എസ്കെ അധികൃതർ നൽകുകയും ചെയ്തു. പിന്നീട് സൗദിയിലെ ആശുപത്രി അധികൃർക്ക് വിളിച്ച് അന്വേഷിക്കുന്നതിനായി റഫറൻസ് നൽകിയിരുന്നതും എസ്കെ ആശുപത്രി തന്നെയായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി പോയപ്പോഴാണ് കഴിഞ്ഞ ചെവ്വാഴ്ച്ച അഞ്ചു ആശുപത്രിയുടെ നാലാം നിലയിൽനിന്നും അഞ്ജു വീണതും മരിച്ചതും.
വേണ്ടപോലെ കാണണമെന്ന് ആശുപത്രിയിലെ ഒരാളുടെ ആവശ്യത്തിൽ അമ്മയ്ക്ക് ദുരൂഹത തോന്നിയത് മകൾക്ക് അപകടം സംഭവിച്ചതിന് ശേഷമാണ്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അമ്മ തറപ്പിച്ച് പറയുന്നു. ആത്മഹത്യ ചെയ്യാനാണെങ്കിൽ അവൾക്ക് വീട്ടിൽ തന്നെ അത് ചെയ്യാമായിരുന്നു. മെഡിക്കൽ കോളേജ് എസിആർ ലാബിലെ ജീവനക്കാരിയായ അഞ്ജു നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വരുമ്പോൾ വീട്ടിൽ ആരുമുണ്ടാകില്ല. ഇപ്പോൾ താമസിക്കുന്ന വീടിനോട് ചേർന്ന് ഇവർ താമസിച്ചിരുന്ന പഴയ വീട്ടിലും അത് ആകാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ആത്മഹത്യയല്ലെന്നും മരണത്തിനു കാരണമായ സംഭവം എസ്കെ ആശുപത്രിയിൽ വച്ചാണുണ്ടാതെന്നും അമ്മ ഉറച്ച് വിശ്വസിക്കുന്നത്.
എസ്കെ ആശുപത്രിയിൽ 2012-2014 കാലഘട്ടത്തിലാണ് അഞ്ജു ജോലി ചെയ്തത്. പിന്നീട് ലൈഫ്കെയർ എന്ന ആശുപത്രിയിലും ലാബ് ടെക്നീഷ്യനായി ജോലി ചെയ്ത ശഷേമാണ് മെഡിക്കൽ കോളേജിലെ ലാബിൽ തൽക്കാലിക ജീവനക്കാരിയായത്. ഇതിനിടയിലാണ് വിദേശത്ത് ജോലിക്കുള്ള സാധ്യത തെളിഞ്ഞത്. എറണാകുളത്ത് വെച്ച് നടന്ന അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിദേശജോലി സ്വപ്നം കണ്ടിരുന്ന അഞ്ചു വലിയ സന്തോഷത്തിലായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. ആശുപത്രിയിൽതന്നെ അപകടത്തിൽ പെട്ടവരോ ആത്മഹത്യ ശ്രമം നടത്തിയവരെയോ കൊണ്ട് വന്നാൽ തന്നെ വലിയ വിഷമത്തോടെ അത് അമ്മയോട് പറയുകയും എന്തിനാണ് വെറുതെ ദൈവം തന്ന ജീവൻ വെറുതെ സ്വയം നഷ്ടപ്പെടുത്തുന്നതെന്നും അമ്മയോട് ചോദിക്കുമായിരുന്നു. അപ്പോൾ എങ്ങനെയാണ് എന്റെ കുട്ടി ആത്മഹത്യ ചെയ്യുന്നതെന്നും അവർ ചോദിക്കുന്നതും.
കൂലിപ്പണിയെടുത്താണ് അച്ഛൻ ശശിധരൻനായർ മക്കളെ വളർത്തിയതും പഠിപ്പിച്ചതും. മകൾക്ക് വിദേശത്ത് ജോലി ശരിയാകുന്നതിന് മുൻപ് ഇപ്പോൾ തമസിക്കുന്ന വീട്ടിലെക്ക് മാറണമെന്ന് ഈ കുടുംബം ആഗ്രഹിച്ചിരുന്നു. ജോലിയുമായി അഞ്ചു വിദേശത്തേക്ക് പോകുന്നുവെന്നതിനാൽ വീടിന്റെ പണി തീരും മുൻപ് ഇവർ ഇങ്ങോട്ട് മാറുകയായിരുന്നു. വികലാംഗയായ അമ്മ അംബികയ്ക്ക് തനിച്ച് യാത്ര ചെയ്യാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പട്ടത്തെ പ്ലാനിങ്ങ് ബോർഡിൽ ജോലി ചെയ്തിരുന്ന അമ്മയെ പകൽ ഡ്യൂട്ടിയുള്ള സമയത്ത് അഞ്ചു തന്നെയാണ് ജോലിക്ക് കൊണ്ടാക്കി തിരികെ കൊണ്ട് വന്നിരുന്നത്.
അഞ്ജുവിന്റെ മരണത്തിന് പിന്നിലുള്ളവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് മാത്രമാണ് ഈ കുടുംബത്തിന്റെ ആവശ്യം. അഞ്ചുവിന്റെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടായിട്ടും അത് മാറ്റാൻ തയ്യാറാകാത്ത പൊലീസ് നിലപാടിനെതിരെ നാട്ടുകാർ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി ഈ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സദാ ചിരിക്കുന്ന മുഖതോടെ മാത്രമേ അഞ്ജുവിനെ കണ്ടിട്ടുള്ളുവെന്നും കുടുംബത്തിന് ഈ ഗതി വന്നതിൽ വലിയ ദുഃഖത്തിലാണ് തങ്ങളെന്നും നട്ടുകാർ പറയുന്നു.
അതേ സമയം അഞ്ചുവിന്റെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അതിന് പിന്നിൽ എസ്കെ ആശുപത്രിയാണെന്ന രീതിയിൽ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. കൃത്യമായ ഗൂഢാലോചനകളാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും അഞ്ചുവിന് അവർ ആവശ്യപ്പെട്ടതനുസരിച്ച് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും മറ്റ് സഹായങ്ങളും നൽകിയതാണെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍