15-ാം വാർഷികനാളിൽ അനിശ്ചിതകാല സത്യഗ്രഹസമരം; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോർപ്പറേറ്റ് പ്രീണനത്തിനെതിരെ രണ്ടാംഘട്ട സമരം തുടങ്ങുന്നു; നീതിക്കും നഷ്ടപരിഹാരത്തിനും പ്ലാച്ചിമടക്കാർ വീണ്ടും സമരമുഖത്തേക്ക്
കൊച്ചി: പ്ലാച്ചിമട നഷ്ടപരിഹാരട്രിബ്യൂണൽ ബിൽ അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരെയും ബിൽ വീണ്ടും പാസ്സാക്കുന്നതിൽ അലംഭാവം കാണിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയും പ്ലാച്ചിമടക്കാർ രണ്ടാം ഘട്ട സമരത്തിന് തയ്യാറെടുക്കുന്നു.
സമരത്തിന്റെ 15-ാം വാർഷികദിനമായ ഏപ്രിൽ 22-ന്്് പാലക്കാട് കളക്റ്റ്രേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിക്കുകയാണ്. വിദേശ ബഹുരാഷ്ട്ര കുത്തകയെ കെട്ടുകെട്ടിച്ച പ്ലാച്ചിമടക്കാർ ഒടുവിൽ സ്വന്തം രാജ്യത്തെ ഭരണകൂടങ്ങൾക്ക് മുന്നിൽ തോൽക്കുന്ന ദയനീയ കാഴ്ചയാണ് ഇപ്പോഴുള്ളത്്. ഭരണകൂടങ്ങളുടെ കോർപ്പറേറ്റ് വിധേയത്വത്തിന് മുന്നിലാണ് പ്ലാച്ചിമടക്കാക്ക് അടിതെറ്റിയത്്. തങ്ങൾ വോട്ട്്് ചെയ്ത് ജയിപ്പിച്ചുവിട്ട സർക്കാരുകൾ ഒടുവിൽ അവർക്ക്് നീതിയും നഷ്ടപരിഹാരവും നിഷേധിച്ചപ്പോൾ രണ്ടാം പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരത്തിന് പാവപ്പെട്ട ആദിവാസികൾ രംഗത്തിറങ്ങുകയാണ്. 2002 ഏപ്രിൽ 22-ന്്്് ആരംഭിച്ച കോളാവിരുദ്ധ സമരത്തിന്റെ ആരംഭകാലത്തെന്നപോലെ ഇവരെ സഹായിക്കാൻ മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ആരുമില്ല. പരിസ്ഥിതി-ജനകീയ കൂട്ടായ്മകളുടെ പിന്തുണ മാത്രമുണ്ട്്്.
സംസ്ഥാനം പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ നിയമമാക്കുക, പ്ലാച്ചിമടക്കാർക്ക്് നഷ്ടപരിഹാരം നൽകുക, കൊക്കകോള കമ്പനിക്കെതിരെ ചുമത്തിയ പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം ശക്തമായ നിയമനടപടികൾ എടുക്കുക, പ്ലാച്ചിമടയിലെ കമ്പനിയുടെ ആസ്തികൾ കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. രാവിലെ 11-ന്്്് മഗ്്്സാസെ അവാർഡ്്് ജേതാവും ഇന്ത്യയുടെ വാട്ടർമാൻ എന്ന പേരിൽ അറിയപ്പെടുന്ന ജലസംരക്ഷണ പ്രവർത്തകനുമായ രാജേന്ദ്രസിങ് സമരം ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാവും. ഇനിയെങ്കിലും തങ്ങൾക്ക്് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്ലാച്ചിമടക്കാർ.
ഇ.കെ.നായനാർ മുഖ്യമന്ത്രിയും സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയുമായിരുന്ന 2000-ലാണ് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ്്് കമ്പനിയും പെപ്സികോ ഇന്ത്യ കമ്പനിയും കേരളത്തിലെത്തുന്നത്്. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു കുത്തകകളെയും സർക്കാർ ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. ജലം മുഖ്യ അസംസ്കൃതവസ്തുവായ രണ്ട്്് കമ്പനികളും തങ്ങളുടെ പ്ലാന്റിന് തിരഞ്ഞെടുത്ത സ്ഥലം പാലക്കാട് ജില്ലയായിരുന്നു. രൂക്ഷമായ വരൾച്ചയും അമിത ഭൂജലചൂഷണവും നടക്കുന്ന ജില്ലയായിരുന്നിട്ടും എന്തിനാണ് പാലക്കാട് തന്നെ പ്ലാന്റ്്് തുടങ്ങാൻ അനുമതി നൽകിയത്് എന്നതിന് ഒരു ന്യായീകരണവുമില്ല. പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട ആദിവാസികോളനിക്ക്് സമീപം കൊക്കകോള കമ്പനിയും പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട്് വ്യവസായ മേഖലയിൽ പെപ്സിയും പ്രവർത്തനം തുടങ്ങി.
കൊക്കകോളയുടെ പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം തന്നെ തൊട്ടടുത്ത വിജയനഗർ കോളനിയിലെ പഞ്ചായത്ത്്് കിണറിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലാതായി. സമീപപ്രദേശങ്ങളിൽ രൂക്ഷമായ ജലക്ഷാമവും നേരിട്ടു. ഇതിന്റെ കാരണം തേടിയിറങ്ങിയപ്പോഴാണ് കൊക്കകോളയുടെ ഭൂജലചൂഷണത്തെക്കുറിച്ച്്് നാട്ടുകാർ മനസ്സിലാക്കുന്നത്്. ആറ്്് കുഴൽകിണറിൽ നിന്നും രണ്ട്്് തുറന്ന കിണറിൽ നിന്നുമായി ദിവസം പത്തു ലക്ഷം ലിറ്ററിന് മുകളിൽ വെള്ളം ഊറ്റിയെടുത്തതോടെ പ്ലാച്ചിമടക്കാർക്ക്് കുടിവെള്ളം കിട്ടാതായി. കുടിവെള്ളത്തിന് മൂന്നു കിലോമീറ്റർ അകലെ കൊച്ചിക്കാട് വരെ പോവേണ്ടി വന്നു. കുടിവെള്ളത്തിന് പോയാൽ പണിക്ക്് പോവാൻ പറ്റില്ല, പണിക്ക്് പോയാൽ വെള്ളം കിട്ടില്ല എന്ന്് പ്ലാച്ചിമട സമരനായികയായിരുന്ന മയിലമ്മ എപ്പോഴും പറഞ്ഞിരുന്നത്് ഈ ദുരനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു.
കുടിവെള്ളം മുട്ടിക്കുക മാത്രമല്ല കൊക്കകോള ചെയ്തത്്്. രാസകീടനാശിനികൾ കലർന്ന് മലിനജലം മണ്ണിലേക്ക്് ഇറക്കിവിട്ട്്് സമീപത്തെ ജലസ്രോതസ്സ്്് മുഴുവൻ വിഷമയമാക്കി. മാരകകീടനാശിനികളായ കാഡ്മിയവും ലെഡും കലർന്ന ഖരമാലിന്യം വളമെന്ന്് തെറ്റിദ്ധരിപ്പിച്ച്്് കർഷകർക്ക്് നൽകുക വഴി കൃഷിയിടങ്ങളെ നശിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കൊക്കകോള വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ കോളക്കമ്പനിക്കെതിരെ 2002 ഏപ്രിൽ 22-ലെ ഭൗമദിനത്തിൽ അനിശ്്്ചിതകാല സമരം ആരംഭിക്കുന്നത്്. ഇന്നത്്് 15-ാം വർഷത്തിലെത്തിയിരിക്കുന്നു. ആദിവാസി സമരത്തെ തള്ളിപ്പറഞ്ഞിരുന്ന പെരുമാട്ടി ഗ്രാമപഞ്ചായത്തും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും പിന്നീട് സമരത്തിൽ അണിനിരന്നതോടെ പ്ലാച്ചിമട സമരം ലോകം അറിയുന്ന ജലസമരമായി മാറി. ആദിവാസികളുടെ നിശ്ചയദാർഢ്യത്തിനും പെരുമാട്ടി പഞ്ചായത്തിന്റെ നിയമയുദ്ധത്തിനും മുന്നിൽ 2004-ൽ കൊക്കകോള കമ്പനിക്ക്് പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു. നിയമയുദ്ധം ഇന്ന്് സുപ്രീംകോടതി വരെ എത്തിയിരിക്കുന്നു.
പ്ലാച്ചിമടയിലെ മണ്ണും ജലവും ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ച കൊക്കകോളയെ നിയമത്തിന് മുന്നിൽ വിചാരണ ചെയ്യുകയെന്ന ലക്ഷ്യംവച്ചാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന് രൂപം നൽകിയത്്. 2011 -ൽ വി എസ്്്.അച്യുതാനന്ദൻ സർ്ക്കാരിന്റെ അവസാന നാളിൽ കേരള നിയമസഭ ബിൽ ഒറ്റക്കെട്ടായി പാസ്സാക്കി. പ്ലാച്ചിമടക്കാർക്കുണ്ടായ കുടിവെള്ളം-കൃഷി-ആരോഗ്യ-തൊഴിൽ-വിദ്യാഭ്യാസ നഷ്ടങ്ങൾക്കുണ്ടായ സഹായധനം എന്ന നിലക്ക്് 216 കോടിയുടെ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ബില്ലിൽ പ്രധാനമായും ശുപാർശ ചെയ്തിരുന്നത്്.അന്ന്് അഡീഷണൽ ചീഫ്്് സെക്രട്ടറിയായിരുന്ന കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള 11 അംഗ ഉന്നതാധികാരസമിതിയുടെ ഒരു വർഷം നീണ്ട പഠനത്തിന് ശേഷമാണ് ട്രിബ്യൂണൽ ബില്ലിന് ശുപാർശ ചെയ്തത്്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് ബിൽ സമർപ്പിച്ചെങ്കിലും അഞ്ചു വർഷം പിടിച്ചുവെച്ചശേഷം 2015 നവംബറിൽ ബിൽ തള്ളുകയായിരുന്നു.സംസ്ഥാനങ്ങൾക്ക്് സ്വന്തമായി ഇത്തരം ബിൽ പാസ്സാക്കാൻ അവകാശമില്ലെന്ന്് പറഞ്ഞാണ് കേന്ദ്രം ബിൽ തള്ളിയത്്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർ്ക്കാർ ബിൽ തള്ളിയിട്ട്്് ഒന്നര വർഷം കഴിഞ്ഞു.ബില്ലിന്റെ കാര്യത്തിലും നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും കേന്ദ്രവും കേരള സർക്കാരും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊക്കകോളയുടെ കോർപ്പറേറ്റ്്് അജണ്ട നടപ്പാക്കുന്ന കേന്ദ്രസർക്കാരിന് രാജ്യത്തെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാൻ ബാധ്യതയില്ലെന്ന തരത്തിലാണ് ഇപ്പോഴത്തെ നടപടികൾ. കേരളമാവട്ടെ ബിൽ വീണ്ടും പാസ്സാക്കുന്നതിന് ചർച്ചകൾ പോലും തുടങ്ങിയിട്ടില്ല.
ഇടതുപക്ഷം അധികാരത്തിലുള്ളപ്പോഴാണ് നഷ്ടപരിഹാര ബിൽ പാസ്സാക്കിയത്്. ഇപ്പോൾ ഭരിക്കുന്നതും ഇടതുപക്ഷ സർക്കാരാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പ്ലാച്ചിമടക്കാർക്ക്് നഷ്ടപരിഹാരം നൽകുന്ന കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്്്. അതുകൊണ്ടുതന്നെ പ്ലാച്ചിമടക്കാർക്ക്് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും ഇപ്പോഴത്തെ സർക്കാരിനുണ്ട്്്. ബില്ലിൽ പരിസ്ഥിതി നഷ്ടം എന്ന വാക്ക്് മാറ്റി ഭേദഗതിയോടെ വീണ്ടും പാസ്സാക്കാൻ കഴിയുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്്. ഒപ്പം ജലസ്രോതസ്സ്്് മലിനപ്പെടുത്തിയ കേസിൽ കൊക്കകോളയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാനും വകുപ്പുണ്ട്്്. ഇതു രണ്ടും ചെയ്താൽ വീണ്ടും കൊക്കകോളയെ പ്രതിക്കൂട്ടിൽ നിർത്താനും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനും സാധിക്കും. ലോകം അംഗീകരിച്ച പ്ലാച്ചിമട സമരത്തിന്റെ ലക്ഷ്യവും സഫലമാവും. സർക്കാർ അതിനുള്ള ആർജവം കാണിക്കണമെന്ന്് മാത്രം.ഈ രണ്ടാവശ്യങ്ങൾ മുൻനിർത്തിയാണ് കൊക്കകോള വിരുദ്ധ സമരസമിതിയും ഐക്യദാർഢ്യസമിതിയും രണ്ടാം പ്ലാച്ചിമട സമരത്തിന് തയ്യാറെടുക്കുന്നത്്. അന്തിമവിജയം വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
പ്ലാച്ചിമടക്കാർക്ക്് നീതിയും നഷ്ടപരിഹാരവും നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടില്ലായ്മയും കോർപ്പറേറ്റ്്് പ്രീണനനയങ്ങളും വെളിപ്പെടുത്തുന്ന പ്ലാച്ചിമട-ജലത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകം സമരവേദിയിൽവെച്ച്്് പ്രകാശനം ചെയ്യും. കോളക്കമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവും പ്ലാച്ചിമട സമരത്തിന്റെ ചരിത്രവും ജലചൂഷണവും ഭരണകൂടങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും ആത്മാർത്ഥതയില്ലായ്മയും ഉൾപ്പെടെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത്് മാതൃഭൂമി മാങ്കുളം (ഇടുക്കി )റിപ്പോർട്ടർ പി.സുരേഷ്ബാബുവാണ്. 2002 മുതൽ പത്തുവർഷത്തോളം പ്ലാച്ചിമട സമരം റിപ്പോർട്ട്്് ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് പുസ്തകം എഴുതിയിരിക്കുന്നത്്. തൃശൂർ ഗ്രീൻ ബുക്സ് ആണ്്് പ്രസാധകർ. പ്ലാച്ചിമടയിലെ മുതിർന്ന സമരപ്രവർത്തക കന്നിയമ്മക്ക്് പുസ്്്തകം നൽകി രാജേന്ദ്രസിങ് പ്രകാശനം നിർവഹിക്കും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്