സമ്പൂർണ്ണ ഭവനനിർമ്മാണ പദ്ധതിയും ഇടുക്കിയുടെ അന്ത്യം കുറിക്കും; 'ഉപാധിരഹിത പട്ടയം' എന്നത് രാഷ്ട്രീയക്കാരുടെ പൊള്ളയായ വാദം; സ്വയം കുടിയിറങ്ങും മുൻപ് ഏലമലക്കാടുവാസികളോട് ചില കാര്യങ്ങൾ; അനധികൃത റിസോർട്ടുകൾ ജെസിബി കൊണ്ട് തച്ചുടക്കുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും ചർച്ച ചെയ്യണം; മൂന്നാറിനെ കുറിച്ച് ജിജോ കുര്യൻ തുടരുന്നു..
ജിജോ കുര്യൻ
സമ്പൂർണ്ണ ഭവനനിർമ്മാണ പദ്ധതിക്ക് വേണ്ടി സർക്കാർ തയ്യാറാക്കിയ ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം ഇടുക്കിയിലെ ഭവനരഹിതരുടെ എണ്ണം 24628 ആണ്. ഇത് ഒട്ടും ശാസ്ത്രീയമായി തയ്യാറാക്കാത്ത ലിസ്റ്റാണെന്ന് എണ്ണം കാണുമ്പോൾ തന്നെ നിസ്സംശയം പറയാം. ഇടുക്കിയിൽ ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികൾ തന്നെ ലക്ഷത്തോട് അടുത്താണ്. അവരിൽ സിംഹഭാഗവും ഭൂരഹിതരും ഭവനരഹിതരുമാണ്. സമ്പൂർണ്ണ ഭവനനിർമ്മാണപദ്ധതി അതിന്റെ പൂർണ്ണരീതിയിൽ നടപ്പിലാക്കിയാൽ ഇടുക്കിയുടെ മലകളിൽ അടുത്ത 4 വർഷത്തിനുള്ളിൽത്തന്നെ അരലക്ഷത്തോളം വീടുകൾ പുതുതായി ഉണ്ടാവും. ഇത്രയും പുതിയവീടുകൾ ഭൂരഹിതർക്ക് വേണ്ടി സർക്കാർ കണ്ടെത്താൻ പോകുന്ന വാസയോഗ്യമല്ലാത്ത മിച്ചഭൂമിയിലും (അതാണ് മുൻഅനുഭവം), ജനങ്ങൾ കാട്ടിക്കൊടുക്കുന്ന അവരുടെ മലമുകളിലും കാടിനോട് ചേർന്ന സ്ഥലങ്ങളിലും പണിതുയർത്തിയാൽ അത് ഇടുക്കിക്കുമേൽ ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഭീകരമായിരിക്കും.
ഒന്നാമതായി, സർക്കാർ വീടുകൾ ഒന്നും പ്രകൃതിസൗഹൃദവീടുകൾ അല്ല. അതുകൊണ്ട് തന്നെ അവയിൽ നിന്ന് ഇവർ ഭാവിയിൽ കുടിയൊഴിയില്ലായെന്ന് കരുതാൻ നമുക്ക് ആവില്ല. കാരണം വയനാട് പോലുള്ള സ്ഥലങ്ങളിൽ ആദിവാസികൾക്ക് വേണ്ടി നടത്തിയ ഭവനനിർമ്മാണ പദ്ധതിയിയുടെ പരാജയം അതാണ് നമ്മെ പഠിപ്പിച്ചത്. രണ്ടാമതായി, വനഭൂമിയാൽ ചുറ്റപ്പെട്ട ഇടുക്കിമലകളുടെ ചെരുവുകളിൽ ഓരോരുത്തർ കാണിച്ചുതരുന്ന അവരുടെ തുണ്ടുഭൂമികളിൽ വീടുപണിതുവച്ചാൽ കാര്യങ്ങൾ അവിടം കൊണ്ട് തീരുന്നില്ല. നാളെ ഓരോരുത്തരും വഴിയും വൈദ്യുതിയും വെള്ളവും ആവശ്യപ്പെടും. അതൊക്കെ എത്തിച്ചുകൊടുക്കാൻ വീണ്ടും ഏക്കറുകണക്കിന് ഭൂമിക്ലിയർ ചെയ്യുകയും മലകൾ ഇടിക്കുകയും ചെയ്യേണ്ടിവരും. എല്ലാ മലകളിലും വൈദ്യുതിപോസ്റ്റുകളും കമ്പികളും വലിക്കേണ്ടിവരും. പിന്നെ വേനലിൽ വെള്ളത്തിന്റെ അഭാവം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ -ആശുപത്രി-കടകൾ പോലുള്ളവരുടെ പ്രാഥമിക ആവശ്യങ്ങൾ ഉണ്ടാകാതിരിക്കുക ഇവയെല്ലാം ഇതിനോട് ചേർന്ന് വരും.
ഇടുക്കിക്ക് 'സമ്പൂർണ്ണ ഭവനനിർമ്മാണപദ്ധതി' നടപ്പിലാക്കുമ്പോൾ ഇവയൊക്കെ പരിഗണിക്കണം. ഇടുക്കിയുടെ കാർഷീക മേഖലയിൽ നേരിട്ട് ഇടപെടാത്ത ഭൂരഹിതർക്ക് ഇടുക്കിയുടെ മലമുകളിലല്ല ഭൂമികണ്ടെത്തേണ്ടത്. കൂടുതൽ സൗകര്യങ്ങളും ഭൂമൂല്യവും ഉള്ള സമതലത്തിൽ ആവണം. ഇടുക്കിയുടെ ലോറേഞ്ചിൽ തന്നെ അത് നടപ്പിലാക്കാവുന്നതേയുള്ളൂ. അതിന് സർക്കാറിന് വേണ്ടത് വെറും രാഷ്ട്രീയ ഇച്ചാശക്തി മാത്രം. പാട്ടക്കാലാവധി കഴിഞ്ഞുകിടക്കുന്ന ഹാരിസന്റെ കാളിയാർ എസ്റ്റേറ്റ് പോലുള്ള പലതോട്ടങ്ങളും സമതലത്തിലുള്ള ജില്ലയാണ് ഇടുക്കി. എന്തുകൊണ്ട് അവ സർക്കാർ എത്രയും നേരത്തെ പിടിച്ചെടുത്ത് ഭൂരഹിതർക്ക് കൊടുത്തുകൂടാ?
ഇനിമുതൽ ഇടുക്കിയിൽ നടത്തുന്ന ഓരോ നിർമ്മാണവും കർഷകരുടേയും ഭൂ-ഭവനരഹിതരുടേയും ആവശ്യം കണ്ടറിഞ്ഞ്, പ്രകൃതി പ്രത്യാഘാതങ്ങൾ നന്നായി പഠിച്ച്, നിലനിക്കുന്നവയെ വേണ്ടരീതിയിൽ ഉപയോഗിച്ച് മാത്രം നടപ്പിലാക്കേണ്ടതാണ്. ഉപേക്ഷിക്കപ്പെട്ട എത്ര KSEB കെട്ടിടങ്ങൾ പുനർനവീകരിച്ചാൽ ഭവനരഹിതരെ പാർപ്പിക്കാൻ കഴിയുമെന്ന് ആലോചിക്കണം. അനധികൃത റിസോർട്ടുകൾ ജെസിബി കൊണ്ട് പൊളിച്ചടുക്കും മുൻപ് സർക്കാർ ഒരു വലിയ വിചിന്തനം തന്നെ നടത്തണം. അതൊക്കെ കെട്ടിപ്പൊക്കിയിരിക്കുന്നത് രാജ്യത്തിന്റെ വിഭവങ്ങൾ കൊണ്ടാണ്. അവ തച്ചുടച്ചാൽ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ആരും ചർച്ചചെയ്തു കണ്ടില്ല.
ഇനിയും ഭൂരഹിതർക്ക് വേണ്ടി അടുത്തഘട്ടം നിർമ്മാണം നടത്താൻ കൂടി തയ്യാറെടുക്കുമ്പോൾ ഇടുക്കി അടുത്ത നാലോ അഞ്ചോ വർഷത്തിന് ശേഷം എന്തായി തീരും? മൂന്നാറിലെ തോട്ടം മേഖലയിലെ ഭവനരഹിതരെ മുക്കാൽ ശതമാനവും അധിവസിപ്പിക്കാൻ, അനധികൃത റിസോർട്ടുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞാൽ, അവ മാത്രം മതികാകും. അവയിൽ അപകടാവസ്ഥയിൽ സ്ഥിതിചെയ്യുന്നവയെ മാത്രം അവയുടെ അപകടാവസ്ഥമാറ്റിയും (നിലകൾ കുറച്ചും) അല്ലാത്തവ അത്യാവശ്യം റീമോഡലിങ് നടത്തി ഫ്‌ലാറ്റ് സമാന പാർപ്പിടങ്ങളാക്കി മാറ്റി ക്രമപ്പെടുത്താവുന്നതേയുള്ളൂ. ഇനി മുതൽ ഇടുക്കിയിലെ ഓരോ നിർമ്മാണവും അതീവജാഗ്രതയോടെയാവണം. ഇടുക്കിക്ക് മാത്രമായി ഒരു പരിസ്ഥിതിസൗഹൃദ നിർമ്മാണചട്ടം രൂപീകരിച്ച് മാത്രമേ ചെയ്യാവൂ എന്ന് ചുരുക്കം.
CHR ജൈവമണ്ഡലത്തെ ജീവനോടെ നിലനിർത്താനുള്ള വഴികൾ
CHR മേഖല അഭിമുഖീകരിക്കുന്ന ഭൂപ്രശ്‌നങ്ങൾ പലതാണ്.
1. 7 സെപ്റ്റംബർ 2005 സുപ്രീംകോടതി വിധിപ്രകാരം ഏലമലക്കാടുകൾ വനഭൂമിയാണ്. വനഭൂമി എന്ന സ്റ്റാറ്റസ് നിലനിൽക്കുന്നതുകൊണ്ടുതന്നെ ഇവിടെ കാർഷീക-താമസ ആവശ്യങ്ങൾക്ക് അപ്പുറം ഭൂമി വിനിയോഗിച്ചുകൂടാ.
2. വനഭൂമിയുടെ പരിപാലനം കൂടെ നടക്കണം എന്നതിനാൽ ഇവിടെ മരങ്ങൾ മുറിച്ചുമാറ്റാൻ അനുവാദം ഉണ്ടായിരിക്കില്ല.
3. കൃഷിമേഖല മൊത്തത്തിൽ നഷ്ടത്തിൽ ആയിരിക്കെ ഏലമല്ലാതെ വനത്തിൽ എന്ത് കൃഷി ലാഭകരമായി ചെയ്യാൻ ആവുമെന്ന് ഈ കർഷകരെ ആരും പഠിപ്പിച്ചിട്ടില്ല. കണക്കുകൂട്ടലുകൾ തെറ്റിച്ച് മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഏലകൃഷി ഇനി മുന്നോട്ട് ലാഭകരമാവില്ല എന്നുമാത്രമല്ല പശ്ചിമഘട്ടത്തെ ഏറ്റവും കൂടുതൽ വിഷലിബ്തമാക്കുന്ന കൃഷി എന്ന കുപ്രസിദ്ധിയും ഏലകൃഷിക്കുണ്ട്.
4. സംരക്ഷിത വനമേഖലയെ വെട്ടിപ്പിടിച്ച് സ്വന്തം എസ്റ്റേറ്റുകളോട് ചേർത്ത വൻഏലക്കർഷകരുണ്ട്.
5. ഈ മേഖലയിൽ നിയമവിരുദ്ധമായി റിസോർട്ട് നടത്തി ടൂറിസം കൊഴിപ്പിക്കുന്ന മാഫിയകൾ ഉണ്ട്. മൂന്നാർ റിസോർട്ട് മാഫിയകൾ ഏറ്റവും കൂടുതൽ കയ്യേറിയ പ്രദേശം മൂന്നാർ എന്ന കൊച്ചു പട്ടണമോ അവിടുത്തെ തേയിലത്തോട്ടങ്ങളോ അല്ല, CHR മേഖലയാണ്.
6. തൗഫീക്ക് പാറമട, മാർ ബേസിൽ പാറമട, തിങ്കൾക്കാട് പാറമട, CMJ പാറമട... തുടങ്ങിയ ചെറുതും വലുതുമായ 100 കണക്കിന് പാറമടകൾ CHR മേഖലയിൽ ഇന്ന് പ്രവർത്തിക്കുന്നു. എങ്ങനെയാണ് CHR വനമേഖലയിൽ പാറമടകൾക്ക് അംഗീകാരം കിട്ടിയത് എന്ന് ചോദിച്ചാൽ എല്ലാവരും കൈമലർത്തും.
ഏലമലക്കാടുകളിൽ വരുന്ന CHR നെ 'വനം' എന്ന സ്റ്റാറ്റസ് മാറ്റി അവിടെ 'ഉപാധിരഹിത പട്ടയം' കൊടുക്കുക എന്നതാണ് CHRൽ വസിക്കുന്നവർ ഇന്ന് ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഒന്നാമതായി പറയട്ടെ. 'ഉപാധിരഹിത പട്ടയം' എന്നൊന്ന് ഈ സംസ്ഥാനത്ത് എങ്ങും നിലനിൽക്കുന്നില്ല, തലസ്ഥാന നഗരിയിൽ പോലും. ഭൂമി അത് ആരുടെ കൈവശമായിക്കൊള്ളട്ടെ അടിസ്ഥാനപരമായി അത് ഗവണ്മെന്റിന്റേത് ആണ്. ഒരാൾക്ക് സർക്കാർ ഭൂമിവിനിയോഗത്തിനായി കൊടുക്കുമ്പോൾ അതിൽ ആ ഭൂമിയുടെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ നിബന്ധനകൾ പറയുന്നുണ്ടാവും.
ആ നിബന്ധനകളിൽ ഏതെങ്കിലും തെറ്റിച്ചാൽ ആ ഭൂമിപട്ടയം ഉടൻ റദ്ദാക്കപ്പെടുകയും ഭൂമി ഗവൺമെന്റിലേയ്ക്ക് തിരിച്ച് എടുക്കപ്പെടുകയും ചെയ്യും. അതാണ് കേരളത്തിൽ ഏത് പൗരന് കൊടുത്തിരിക്കുന്ന പട്ടയത്തിലും അവസാനം പറഞ്ഞിരിക്കുന്ന വ്യവസ്ഥ. അങ്ങനെയെങ്കിൽ പിന്നെ ഇടുക്കിയിലെ വനമേഖലയിൽ കൃഷിചെയ്യാനും വീടുവെച്ച് താമസിക്കാനും ഭൂമിപട്ടയം കിട്ടിയിരിക്കുന്ന കർഷകർക്ക് എങ്ങനെ 'ഉപാധിരഹിത പട്ടയം' ചോദിക്കാൻ ആവും? അവരുടെ കയ്യിലെ പട്ടയത്തിന് വിലയിൽ എന്നൊരു തെറ്റിദ്ധാരണയാണ് 'ഹൈറേഞ്ച് സംരക്ഷസമിതി'യടക്കമുള്ള രാഷ്ട്രീയ-മത സംഘടനകൾ കർഷകരുടെ ഇടയിൽ സൃഷ്ടിച്ചത്. ആ പട്ടയത്തിന് ക്രയവിക്രയമൂല്യമുണ്ട്. പാട്ടവ്യവസ്ഥ ലംഘിക്കാത്തിടത്തോളം കാലം കൈവശംവെച്ച് അനുഭവിക്കാനുള്ള അവകാശമുണ്ട്.
വാസ്തവത്തിൽ അവർ ആവശ്യപ്പെടുന്ന കാര്യം CHR ഭൂമിയുടെ 'വന'മെന്ന സ്റ്റാറ്റസ് മാറ്റിക്കളയണമെന്നാണ്. ആതായത് അവർക്ക് എന്തിന് പട്ടയം കൊടുത്തോ (വനത്തിലെ ഏലകൃഷിക്കും-വനത്തിന് കോട്ടം വരുത്താത്ത മറ്റ് കൃഷികളും ആവാം- വീടുവെച്ചുള്ള വാസത്തിനും) അതിനോട് അവർക്ക് താത്പര്യമില്ലതാവുകയോ, അവർക്ക് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതാവുകയോ ചെയ്തിരിക്കുന്നു. ഇനി അവിടെ അവർക്ക് വ്യവസായങ്ങൾ തുടങ്ങാൽ, ബഹുനിലക്കെട്ടിടങ്ങൾ പണിയാൻ, മരങ്ങൾ മുറിച്ചുവിൽക്കാൻ താത്പര്യമുണ്ടെന്ന് അർത്ഥം. ഈ പ്രശ്‌നത്തെയാണ് പഠിക്കേണ്ടത്. തണലും തണുപ്പും ജനസംരക്ഷണവും ജൈവവൈവിധ്യവും നൽകുന്ന മരങ്ങൾ ഇനിയും മുറിക്കണോ?
ലോറേഞ്ചിൽ ജനവാസം സാധ്യമാകാത്ത രീതിയിൽ കാലാവസ്ഥമാറുകയും ജനം അല്പം ആശ്വാസം തേടിമലമുകളിൽ എത്തുകയും ചെയ്യുമ്പോൾ ഒരു എക്കോ-ടൂറിസത്തിന്റെ സാധ്യത കളഞ്ഞുകുളിക്കണോ? ഇപ്പോൾ തന്നെ ഹൈറേഞ്ച് ജനതകൾക്കിടയിൽ നിശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കാസർഗോഡൻ എൻഡോസൾഫാൻ ദുരന്തത്തിന്റെ ആക്കം കൂട്ടണോ? കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്‌പെഷ്യൽ സ്‌കൂളുകൾ ഉള്ള സ്ഥലങ്ങളിൽ ഇടുക്കി ഇടംപിടിച്ചു കഴിഞ്ഞു. പത്തുവീടുകളിൽ ഒന്നിൽ ഒരാൾ എന്ന അനുപാതത്തിൽ ക്യാൻസർ രോഗികൾ പെരുകികൊണ്ടിരിക്കുന്നു. റെഡ് കാറ്റഗറി-യെല്ലോ കാറ്റഗറി വ്യവസായങ്ങൾ CHR വനമേഖലയ്ക്ക് വേണോ? ഇടുക്കിക്കാരന്റെ നാട്ടിൽ ഉത്ഭവിക്കുന്ന പെരിയാർ അത് ഒഴുകിയെത്തുന്ന ആലുവയിൽ വ്യവസായമാലിന്യം കൊണ്ട് ആ പുഴ ചത്തു. അവിടെ ജനം, സ്ത്രീകളും കുട്ടികളുമടക്കം, ഈ വലിയ പ്രതിസന്ധിക്കെതിരെ ജനകീയപ്രക്ഷോഭങ്ങൾ നടത്തുമ്പോഴാണ് നിങ്ങളുടെ പുഴകളെ അതിന്റെ ഉത്ഭവത്തിൽ വെച്ച് തന്നെ കൊല്ലാനുള്ള അവകാശത്തിന് വേണ്ടി നിങ്ങൾ ആവശ്യപ്പെടുന്നത് എന്ന് ഓർക്കണം.
CHR ലെ ജനം തന്നെ ആലോചിച്ച് ഉത്തരം പറയേണ്ട വിഷയമാണ്. അല്ലെങ്കിൽ ഏലമലക്കാടുകളിൽ നിങ്ങൾ ഭയക്കുന്ന കുടിയിറക്കല്ല നടക്കാൻ പോകുന്നത്, നിങ്ങൾ സ്വയം കുടിയൊഴിഞ്ഞു പോവുകയായിരിക്കും. ഇപ്പോൾത്തന്നെ പശ്ചിമഘട്ടത്തിൽ നിന്ന് സ്വാഭാവികമായി കുടിയിറങ്ങന്നവരുടെ കണക്കുകൾ നോക്കിയാൽ അത് മനസ്സിലാകുന്നതേയുള്ളു. പണ്ട് ജനവാസമേഖലകൾ ആയിരുന്ന പ്രദേശങ്ങളിൽ നിന്ന് ഇടുക്കിയിലെ ജനങ്ങൾ ഇപ്പോൾത്തന്നെ അസൗകര്യങ്ങളെ മറികടക്കാൻ കൂടുതൽ സൗകര്യങ്ങളിലേയ്ക്ക് കുടിയിറങ്ങി പോരുന്നുണ്ട്.
CHRലെ കർഷകന്റെ പ്രധാനപ്രശ്‌നങ്ങൾ കൃഷി ആദായകരമല്ലാതായതും, കൃഷിനശിപ്പിക്കുന്ന വന്യമൃഗങ്ങളും, അടിസ്ഥാന സൗകര്യങ്ങളായ റോഡ്, സ്‌കൂൾ, കോളേജ്, ആശുപത്രികൾ എന്നിവ വേണ്ടത്ര ഇല്ലാത്തതുമാണ്. ഇവക്കൊക്കെ പരിഹാരം അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്. കൃഷിയെ മാത്രം ആശ്രയിച്ച് ഇന്ത്യയിൽ എവിടെയും കർഷകന് ജീവിക്കാൻ ആവില്ല എന്ന് സ്വതന്ത്രഇന്ത്യ കാലംകൊണ്ട് തെളിയിച്ചു കഴിഞ്ഞു. കൃഷിയോടൊപ്പം ഹൈറേഞ്ച് കർഷകർക്ക് ആദായകരമായ പലതും പ്രകൃതിയെ മെച്ചപ്പെടുത്തിക്കൊണ്ട് തന്നെ ചെയ്യാനാവുമെന്ന് കാട്ടിക്കൊടുക്കുകയും അതിന് പ്രോത്സാഹനം കൊടുക്കുകയും ചെയ്യേണ്ടത് സംസ്ഥാനസർക്കാറിന്റെ കടമയാണ്.
വനമേഖലയിൽ ആദ്യകരമായി ചെയ്യാൻ കഴിയുന്ന തേനീച്ചവളർത്തൽ, വനഹോർട്ടികൾച്ചറൽ (വനഓർക്കിഡുകൾ), കേന്ദ്രീകൃത പശു-ആട് വളർത്തൽ, പശ്ചിമഘട്ടത്തിലെ ബ്രാൻഡഡ് ജൈവഉത്പ്പന്നങ്ങളുടെ കയറ്റുമതി യൂണിറ്റുകളുടെ നടത്തിപ്പ് (വയനാട്ടിൽ സ്വകാര്യ മേഖലയിൽ വർഷങ്ങളായി വലിയ ലാഭത്തിൽ കർഷകർ കൊണ്ടുനടക്കുന്ന 'എലമെന്റ്‌സ്' പോലുള്ള യൂണിറ്റുകൾ എന്തുകൊണ്ട് സർക്കാറിന് ചെയ്യാൻ ആവുന്നില്ല!) എന്നിവ സബ്‌സിഡിയോടുകൂടി തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം. അതിനെല്ലാം ഉപരിയായി 'ഫാം ടൂറിസം' എന്ന മേഖലയെ പൂർണ്ണമായി കർഷകർക്ക് കൃത്യമായ നിബന്ധനകളോടെ വിട്ടുകൊടുക്കേണ്ടതുണ്ട്. ഇടുക്കിക്ക് ആവശ്യം ഫാം ഹൗസുകളും കർഷകർ മേൽനോട്ടം വഹിക്കുന്ന ഹോം സ്റ്റേകളുമാണ്.
അത് ആ കർഷകജനതയുടെ ഒരു പ്രധാനവരുമാനമാർഗ്ഗമായി മാറണം. അഗസ്ത്യാർകൂടം പോലെ മൂന്നാറും ഏലമലക്കാടുകളും ഇടുക്കിയുടെ പ്രകൃതിലോലമേഖലകളും നിയന്ത്രിതമായ എക്കോടൂറിസത്തിലാണ് ഇടം നേടേണ്ടത്. ഇവിടെ ത്രീസ്റ്റാർ ഫൈവ്സ്റ്റാർ റിസോർട്ട്വാസികൾ ആയ വിനോദസഞ്ചാരികളെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്. എക്കോ-ടൂറിസത്തിൽ നിന്ന് വരുമാനം കണ്ടെത്തേണ്ടത് കുത്തകകൾ അല്ല, ഇടുക്കിയിലെ കർഷകജനത തന്നെയായിരിക്കണം. വനമില്ലെങ്കിൽ പിന്നെ ഈ പറയുന്നതൊന്നും ഇല്ലായെന്ന് അപ്പോൾ അവർക്ക് ബോധ്യമാകും. ഇഒഞ ഇനിയും ജൈവസമർദ്ധിയിൽ വളർന്നേമതിയാകൂ. അതിന്റെ ചാലകശക്തിയായി അവിടുത്തെ കർഷകറായി മാറുകയും വേണം.
വൻകിടകയ്യേറ്റങ്ങളെ ഒഴിപ്പിച്ചേ മതിയാകൂ എന്ന് സ്വന്തം നിലനിൽപ്പിനെപ്രതിയെങ്കിലും CHRലെ ജനങ്ങൾ ഇനിയെങ്കിലും തീരുമാനിക്കണം. നിങ്ങളുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഭയത്തിൽ ആണ് നൂറുകണക്കിന് പാറമടകൾ നിങ്ങളുടെ തന്നെ ജീവിതത്തെ ദുരിതത്തിൽ ആക്കുംവിധം അവിടെ കൊഴുത്തത്. നിങ്ങളുടെ ജീവനോപാധിയാകേണ്ട ടൂറിസം മേഖലയിൽ ആണ് റിസോർട്ട് മാഫിയകൾ കടന്നുകയറിയത്. കൂടാതെ വനംവെട്ടിപ്പിടിച്ച കുത്തകകർഷകർ പുറത്തുനിന്നും നിങ്ങളുടെയുള്ളിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് 50 ഏക്കർ തോട്ടത്തിന് പട്ടയംകിട്ടിയവർ ഇന്ന് 150 ഏക്കർ ഏലത്തോട്ടം കൈവശം വെക്കുമ്പോൾ അറിയണം. അതുകൊണ്ട് കാര്യങ്ങളെ നെല്ലുംപതിരും തിരിച്ചുതന്നെ മനസ്സിലാക്കണം.
നാളെ: എന്തായിരിക്കണം വനഭൂമിയിലും സെറ്റിൽമെന്റിലും താമസ്സിക്കുന്നവരുടെ നാളത്തെ ഭാവി? മാഫിയലിസ്റ്റ് പൂർണ്ണമാക്കാൻ ഇടുക്കിയുടെ സാധാരണക്കാരും കർഷകരും കൈകോർക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍