പിവിസി പദവിയിൽ നിന്ന് പടിയിറങ്ങും മുമ്പ് നല്ലൊരു പദവി ഉറപ്പിക്കാൻ സി.പി.എം നേതാക്കളോട് ലോഹ്യം കൂടിയതിൽ കാര്യമായ പ്രയോജനം ഒന്നും ഉണ്ടായില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ ഷീനാ ഷുക്കൂർ; പച്ചക്കൊടിയുടെ തണലിൽ വളരണമെന്ന് പരസ്യമായി പ്രഖ്യാപിച്ച ലീഗ് നോമിനിയെ കുസാറ്റിൽ പ്രൊഫസറായി നിയമിക്കുന്നതിന് എതിരെ പരാതിയുമായി സി.പി.എം സംഘടന
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുസ്ലിം ലീഗിന്റെ നോമിനിയായി എം ജി യൂണിവേഴ്സിറ്റി പ്രോ വിസിയായി മാറിയ ഷീന ഷുക്കൂർ എക്കാലത്തും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. ഷീനയുടെ ഡോക്ടറേറ്റ് അടക്കമുള്ള കാര്യങ്ങളും പിവിസി ആയിരിക്കവെ ഗൾഫിൽ എത്തി നടത്തിയ പ്രസംഗത്തിൽ നടത്തിയ പച്ചക്കൊടിയുടെ തണലിൽ ആണ് കഴിയുന്നതെന്ന പരമാർശവും പച്ച ലഡു വിതരണം ചെയ്തുണ്ടാക്കിയ വിവാദവും എല്ലാം ആരും മറക്കില്ല. ഇപ്പോൾ പിവിസി പദവിയിൽ നിന്ന് പടിയിറങ്ങുംമുമ്പ് നല്ലൊരു പദവി ഉറപ്പിക്കാൻ ഷീനാഷുക്കൂർ നടത്തുന്ന നീക്കങ്ങളാണ് ചർച്ചയാകുന്നത്.
മുസ്ലിം ലീഗ് നോമിനിയെന്ന് ആക്ഷേപിക്കപ്പെട്ട എംജി വാഴ്സിറ്റി പ്രൊ വൈസ് ചാൻസലറെ ഇടതുഭരണത്തിൽ കുസാറ്റിൽ പ്രൊഫസറായി നിയമിക്കാൻ വഴിവിട്ട നീക്കം നടക്കുന്നതായി സി.പി.എം സംഘടനതന്നെയാണ് പരാതിയുമായി എത്തുന്നത്. എംജി യൂണിവേഴ്സിറ്റി പ്രൊ വിസി ഷീനാ ഷുക്കൂറിനെ കൊച്ചി സർവകലാശാല സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ പ്രൊഫസർ തസ്തികയിൽ നിയമിക്കാൻ നീക്കം നടക്കുന്നതായാണ് സംഘടന ആരോപിക്കുന്നത്. ഷീനാ ഷുക്കൂറിന് പ്രൊഫസർ തസ്തികയിൽ നിയമിക്കപ്പെടാൻ യോഗ്യതയില്ലെന്നു കാണിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ കുസാറ്റ് വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും പരാതി നൽകിയിരിക്കുകയാണ്.
പ്രൊഫസർ തസ്തികയിലേക്ക് മുസ്്ലിം വിഭാഗത്തിൽനിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് 2015ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയമന നീക്കം നടക്കുന്നത്. ഇതേ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച അപേക്ഷയിൽ ഇവർക്കു യോഗ്യതയില്ലെന്നു നേരത്തെ കണ്ടെത്തിയതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡീനിന്റെ നേതൃത്വത്തിലുള്ള സ്കൂട്ടിനിങ് കമ്മിറ്റിയാണ് അപേക്ഷകളിൽ പരിശോധന നടത്തുന്നത്. ഇങ്ങനെ നടത്തിയ പരിശോധനയിൽ ഇവർക്കു യോഗ്യതയില്ലെന്നു കണ്ടെത്തിയതാണ്. എന്നാൽ പുതിയ സ്ക്രൂട്ടിനിങ് കമ്മിറ്റി രൂപീകരിച്ച് ഇവർക്കു വീണ്ടും അവസരം നൽകുകയായിരുന്നുവെന്നും ഇത് യൂണിവേഴ്സിറ്റിയിൽ പതിവില്ലാത്തതാണെന്നും അസോസിയേഷൻ പറയുന്നു.
വീണ്ടും അവസരം നൽകിയത് അനുസരിച്ച് കഴിഞ്ഞ ദിവസം ഷീന ഷുക്കൂർ യൂണിവേഴ്സിറ്റിയിൽ എത്തി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി. വെരിഫിക്കേഷൻ പൂർത്തിയായാൽ ഇന്റർവ്യൂ നടത്തുകയും തുടർന്ന് നിയമനം നൽകുകയെന്നതാണ് യൂണിവേഴ്സിറ്റിയിലെ കീഴ്വഴക്കമെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും പരാതി നൽകിയിരിക്കുന്നത്.
ഷീന ഷുക്കൂറിന് നേരത്തെ ഇടതുസർക്കാർ നടപ്പിലാക്കുന്ന ഇസ്ളാമിക ബാങ്കിന്റെ ചുമതലകൾ കൊടുക്കാൻ ചർച്ചകൾ നടന്നതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുതന്നെ ഇതിനായി ചർച്ചകൾ നടന്നുവെന്നായിരുന്നു ആക്ഷേപം. പിണറായി സർക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക ബാങ്കിന്റെ കേരള തലവനായി ലീഗ് നേതാവുകൂടിയായ ഷുക്കൂറിന്റെ ഭാര്യ ഷീനയെ തെരഞ്ഞെടുക്കുമെന്ന് മറുനാടൻ റിപ്പോർട്ടുചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുമായി ഷീന ഷുക്കൂർ ഏതാണ്ട് ഒരു മണിക്കൂറോളം ചർച്ച നടത്തിയതായും മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശന സമയത്ത് വ്യവസായിയായ എം എ യൂസഫലിയാണ് ഷീനയുടെ പേര് നിർദ്ദേശിച്ചതെന്നുമുള്ള വിവരങ്ങളാണ് അന്ന് പുറത്തുവന്നത്. ദുബായിൽ നിന്നും എത്തിയ പിണറായി വിജയനെ യൂസഫലിയുടെ നിർദ്ദേശ പ്രകാരം പോയി കണ്ട ഷീന ഷുക്കൂറിന് മുഖ്യമന്ത്രി തന്നെ പദവി ഉറപ്പ് നൽകിയതെന്നും റിപ്പോർട്ടുണ്ടായി. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ പുതിയ വിവാദം ഉയരുന്നത്.
യുജിസി നിബന്ധന അനുസരിച്ച് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പത്തു വർഷത്തെ തുടർച്ചയായ അദ്ധ്യാപന പരിചയം വേണം. പത്തു ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ഈ രണ്ടു യോഗ്യതാ മാനദണ്ഡങ്ങളും അനുസരിച്ച് ഷീന ഷുക്കൂറിന്റെ അപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് പരാതിയിൽ പറയുന്നത്. കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിരിക്കെയാണ് ഇവർ ഡെപ്യൂട്ടേഷനിൽ ഭോപ്പാലിലെ ജൂഡീഷ്യൽ അക്കാദമിയിൽ നിയമിക്കപ്പെട്ടത്. അഅവിടെ അസി. പ്രൈാഫസർ ആയിരിക്കെ എംജി സർവകലാശാലയിൽ പ്രൊ വൈസ് ചാൻസലറായി. രണ്ടു വർഷം കൊണ്ട ഇവർ അമിറ്റി യൂണിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്ഡി പൂർത്തിയാക്കി എന്നു പറയുന്നത് സംശയാസ്പദമാണെന്നും അസോസിയേഷൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സർവകലാശാലാ നിയമനങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന സ്ക്രൂട്ടിനിങ് കമ്മിറ്റിയുടെ പ്രവർത്തനത്തെക്കുറിച്ച അന്വേഷണം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. അയോഗ്യരായവരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മിറ്റിയിൽ പുനഃസംഘടന നടത്തിയത്. ലീഗ് നോമിനി എന്ന നിലയിൽ പ്രൊ വൈസ് ചാൻസലർ ആയ കാലത്തുതന്നെ ഷീനാ ഷുക്കൂറിന്റെ നിയമനം വിവാദത്തിൽ പെട്ടിരുന്നു. കുസാറ്റിൽ ഒരിക്കൽ തള്ളിയ അപേക്ഷയിൽ വീണ്ടും അവസരം കൊടുത്ത് അവരെ നിയമിക്കാനുള്ള നീക്കത്തിനു പിന്നിൽ രാഷ്ട്രീയക്കളികളുണ്ടെന്ന് സംശയിക്കുന്നതായും അസോസിയേഷൻ നേതാക്കൾ പറയുന്നു.
യുഡിഎഫ് ഭരണകാലത്ത് ഷീനാ ഷുക്കൂറിന്റെ ഭർത്താവ് കാസർഗോഡ് ജില്ലാ സർക്കാർ പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്നു. അതുകൊണ്ട് തന്നെ ഷീനാ ഷൂക്കൂറിനെ ഇസ്ലാമിക ബാങ്കിന്റെ തലപ്പത്ത് നിയമിച്ചാൽ അത് സിപിഎമ്മിൽ പൊട്ടിത്തെറിക്കും കാരണമാകുമെന്ന വിലയിരുത്തലും വന്നിരുന്നു. ബന്ധുത്വ നിയമന വിവാദത്തിന് തുല്യമായി ഇതും വ്യാഖ്യാനിക്കപ്പെടുമെന്നും യൂസഫലിക്ക് താൽപ്പര്യമുള്ളവരെ അല്ല പാർട്ടിയോട് കൂറുള്ളവരെ വേണം നിയമിക്കാനെന്നാണ് സിപിഎമ്മുകാർ ആവശ്യമുന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുസാറ്റിൽ മറ്റൊരു നിയമനനീക്കം നടക്കുന്നത്.
മുസ്ലിംലീഗിന്റെ പച്ചക്കൊടിയോട് ഷീനാ ഷുക്കൂറിനുള്ള പ്രേമം വളരെ പ്രസിദ്ധമാണ്. ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ഏറെ വിമർശനവും അവർ കേട്ടിരുന്നു. പച്ചക്കളർ തനിക്ക് ഒരു വീക്ക്നസ് ആണെന്ന് അവർ പലവട്ടം തെളിയിച്ചിരുന്നു വിജയം ആഘോഷിക്കാൻ പച്ച ലഡ്ഡു ഉപയോഗിക്കുക എന്നത് മുസ്ലിംലീഗ് പ്രവർത്തകരുടെ പൊതു ശൈലിയാണ്. ഇക്കാര്യം തന്നെയാണ് ഷീനാ ഷുക്കൂർ ചെയ്തതും. പഞ്ചാബിലെ പട്യാലയിൽ നടന്ന അന്തർസംസ്ഥാന അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പിൽ മഹാത്മാഗാന്ധി സർവകലാശാല വനിതാ വിഭാഗത്തിൽ വിജയികൾ ആയിരുന്നു. എം ജി ജേതാക്കളായത് പ്രോ വൈസ് ചാൻസലർ എന്ന നിലയിൽ ഷീനയെയും ഏറെ സന്തോഷിപ്പിച്ചു. സന്തോഷം പ്രകടിപ്പിക്കാൻ വേണ്ടി വിദ്യാർത്ഥികൾ കോട്ടയത്ത് ട്രെയിനിൽ എത്താൻ കാത്തുനിന്ന ഷീനയ്ക്ക് പക്ഷേ ഒരു അമളി പറ്റി.
പച്ച ലഡുവും പൂക്കളും ഏന്തിയാണ് ഷീനാ ഷുക്കൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഷീന ഷുക്കൂർ പച്ച ലഡ്ഡുവും വാങ്ങി വിദ്യാർത്ഥികളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്ന ചിത്രം വാട്സ് ആപ്പ് വഴി പ്രചരിച്ചു. ഈ ചിത്രവും അവർ മുമ്പ് ദുബായിൽ നടത്തിയ പ്രസംഗവും തമ്മിൽ പലരും ലഡ്ഡു വിഷയത്തെ കൂട്ടിവായിക്കുകയാണ്. പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് വീടും കാറും ലഭിച്ചതെന്നായിരുന്നു ദുബായിൽ വച്ച് ഷീനാ ഷുക്കൂർ പറഞ്ഞത്. മുസ്ലിംലീഗിന്റെ ശക്തമായ പിന്തുണ കൊണ്ടാണ് തനിക്കും ഭർത്താവിനും സ്ഥാനമാനങ്ങൾ ലഭിച്ചതെന്നും സർവകലാശാല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഗവർണറുടെ അനുമതിയില്ലാതെയാണ് താൻ ദുബായിലെത്തിയതെന്നും ഷീന ഷുക്കൂർ ഈ വിഡിയോയിൽ പറഞ്ഞിരുന്നു.
2015 മെയ് 22ന് കെഎംസിസി ചെറുവത്തൂർ, ദുബായിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷീന ഷുക്കൂറിന്റെ വിവാദ പരാമർശം. ഇതേതുടർന്ന് ഷീനാ ഷുക്കൂറിനെതിരെ പരാതിയും ഗവർണ്ണർക്ക് പോയിരുന്നു. വി എസ് അച്യുതാനന്ദൻ അടക്കമള്ളവർ ഈ വിഷയത്തിൽ ഷീനാ ഷൂക്കൂറിനെതിരെ രംഗത്തുവന്നിരുന്നു. സിപിഎമ്മും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നിയമനനീക്കത്തിലും സി.പി.എം സംഘടന തന്നെ പ്രതിഷേധവുമായി എത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്